Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചോദിച്ചത് ഇയാളോടു മൂന്ന് പേർ കസ്റ്റഡിയിൽ ഉണ്ടോ എന്നാണ്... ശരി കേട്ടാ... ഞാൻ പൊട്ടി വീഴ്‌ത്തുന്നുണ്ട്.... രണ്ടു ദിവസം കഴിയട്ടെ......; പ്രതികളുടെ അറസ്റ്റിനെ പറ്റി തിരക്കിയപ്പോൾ അറിയില്ലെന്ന് എസ് ഐയുടെ മറുപടി; മറ്റ് ചാനലുകളിൽ അറസ്റ്റ് വാർത്ത എത്തിയപ്പോൾ എസ് ഐയെ വീണ്ടും വിളിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ടറുടെ ഭീഷണി; എസ് പിക്ക് പരാതി നൽകി ചിറയിൻകീഴ് എസ് ഐ; ചാനലിന് മെയിൽ അയച്ച് ഭാര്യ; ഭീഷണി ഓഡിയോ വൈറലാകുമ്പോൾ വെട്ടിലാകുന്നത് റിപ്പോർട്ടർ അരുൺകുമാറും ഏഷ്യാനെറ്റ് ന്യൂസും

ചോദിച്ചത് ഇയാളോടു മൂന്ന് പേർ കസ്റ്റഡിയിൽ ഉണ്ടോ എന്നാണ്... ശരി കേട്ടാ... ഞാൻ പൊട്ടി വീഴ്‌ത്തുന്നുണ്ട്.... രണ്ടു ദിവസം കഴിയട്ടെ......; പ്രതികളുടെ അറസ്റ്റിനെ പറ്റി തിരക്കിയപ്പോൾ അറിയില്ലെന്ന് എസ് ഐയുടെ മറുപടി; മറ്റ് ചാനലുകളിൽ അറസ്റ്റ് വാർത്ത എത്തിയപ്പോൾ എസ് ഐയെ വീണ്ടും വിളിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ടറുടെ ഭീഷണി; എസ് പിക്ക് പരാതി നൽകി ചിറയിൻകീഴ് എസ് ഐ; ചാനലിന് മെയിൽ അയച്ച് ഭാര്യ; ഭീഷണി ഓഡിയോ വൈറലാകുമ്പോൾ വെട്ടിലാകുന്നത് റിപ്പോർട്ടർ അരുൺകുമാറും ഏഷ്യാനെറ്റ് ന്യൂസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം. കടുവയെ പിടിച്ച കിടുവ..... പൊലീസിനെ സാധാരണ ഭീഷണിപ്പെടുത്തുന്നതും സ്ഥലം മാറ്റുമെന്നുമെല്ലാം പറയുന്നത് പ്രാദേശിക രാഷ്ട്രീയക്കാരാണ്. തന്റെ ഇഷ്ടങ്ങൾ നടത്താത്തവരെ ഭരണ കക്ഷി രാഷ്ട്രീയക്കാർ ഭീഷണിപ്പെടുത്തുന്ന ശൈലിയിൽ മറ്റൊരു ഭീഷണി. ഇവിടെ പ്രതി മാധ്യമ പ്രവർത്തകനാണ്. കൊലക്കേസിൽ പ്രതി അറസ്റ്റിലായത് പറഞ്ഞു കൊടുക്കാത്ത എസ് ഐയെയാണ് ഫോണിൽ വിളിച്ച് മാധ്യമ പ്രവർത്തകൻ സംസാരിക്കുന്നത്. ഇതിലാണ് ഭീഷണിയുടെ സ്വരമുള്ളത്. ഈ ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ വെട്ടിലാകുന്നത് ഏഷ്യാനെറ്റ് ന്യൂസും.

ചിറയിൻകീഴ് പെരുങ്ങുഴിയിൽ അക്രമികളുടെ മർദ്ദനത്തിൽ റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയുണ്ടായിരുന്ന പ്രതികളുടെ വിവരം കൈമാറാത്തതിനാൽ ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ കെ അരുൺകുമാർ ഒദ്യോഗിക ഫോണിൽ വിളിച്ച് ഭീക്ഷണിപ്പെടുത്തിയതായി കാട്ടി എസ്ഐ നിയാസ് റൂറൽ എസ് പി ക്ക് പരാതി നല്കി. ഭീക്ഷണിപ്പെടുത്തിയ വോയ്സ് റെക്കാർഡ് അടക്കമാണ് ശനിയാഴ്ച റൂറൽ എസ് പിയെ നേരിൽ കണ്ട് എസ് ഐ പരാതി നല്കിയത്. ഇതിന് പിന്നാലെ എസ് ഐയുടെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റിനും പരാതി നൽകി. പരാതിയിന്മേൽ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റ് അന്വേഷണം പ്രഖ്യാപിച്ചുവെന്നാണ് വിവരം. പരാതിക്കാധാരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് എഡിറ്റർ എന്നു പരിചയപ്പെടുത്തി അരുൺ എന്ന സ്റ്റാഫ് തന്റെ ഭർത്താവിനെ ഭീക്ഷണിപ്പെടുത്തിയെന്നും തനിക്കും ഭർത്താവിനും പെൺമക്കൾക്കും എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി അരുൺ ആയരിക്കുമെന്നും ഭർത്താവിനെ ഭീക്ഷണിപ്പെടുത്തിയ അരുണിനെതിരെ നടപടി എടുക്കണമെന്നും ഏഷ്യാനെറ്റ് എംഡി കെ മാധവൻ, ഡയറക്ടർ ഫ്രാങ്കളിൻ, ചീഫ് എഡിറ്റർ എം ജി രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി ജി സുരേഷ്‌കുമാർ, ബ്യൂറോ ചീഫ് കെ ജി കമലേഷ് എന്നിവർക്ക് ലഭിച്ച പരാതിയിൽ പറയുന്നു. ഭീഷണിയുടെ ഫോൺ സംഭാഷണവും ഇതിനോടൊപ്പം നൽകിയിട്ടുണ്ട്. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് വൻ സമ്മർദ്ദത്തിലാവുകയാണ്.

ചിറയിൻകീഴ് കൊലക്കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചക്ക് അരുൺ എസ് ഐ യെ ബന്ധപ്പെട്ടിരുന്നു. അപ്പോൾ കേസ് അന്വേഷിക്കുന്നത് ആറ്റിങ്ങൾ ഡി വൈ എസ് പി ആണെന്നും തനിക്ക് വ്യക്തമായ വിവരങ്ങൾ അറിയില്ലെന്നും അരുണിനോടു എസ് ഐ പറഞ്ഞു. അപ്പോഴും അരുൺ ക്ഷുഭിതനായി സംസാരിച്ചത് എസ് ഐ ഓർക്കുന്നു. ജോലി ഭാരം കൊണ്ടായിരിക്കുമെന്ന് സമാധാനിച്ച എസ് ഐ കേസിന്റെ സ്വഭാവവും എന്തുകൊണ്ട് ഡി വൈ എസ് പി അന്വേഷിക്കുന്നുവെന്ന കാര്യവും അരുണിനോടു പങ്കുവെച്ചിരുന്നു. പിന്നീട് രാത്രി പത്തരയോടെ വീണ്ടും വിളിച്ച അരുൺ ക്ഷുഭിതനായി സംസാരിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി എസ് പി ക്ക് നല്കിയ പരാതിയിൽ പറയുന്നു.

തന്നെ ഇതുവരെ വിളിച്ചിട്ടുള്ള മാധ്യമ പ്രവർത്തകരാരും മോശമായി സംസാരിക്കുകയോ ഭീക്ഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലന്നും ഇയാളുടെ പൂർവ്വകാല പശ്ചാത്തലം പരിശോധിക്കണമെന്നും ഭീക്ഷണിപ്പെടുത്തിയതിന് കേസെടുക്കണമെന്നും പരാതി നല്കിയ ശേഷം എസ് ഐ നിയാസ് റൂറൽ എസ് പിയോടു ആവിശ്യപ്പെട്ടു. എന്നാൽ താനാരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് അരുണിന്റെ വിശദീകരണം. വാർത്ത നൽകാത്തതിന്റെ മാനസിക വിഷമത്തിൽ വിളിച്ചതെന്നും വിശദീകരിക്കുന്നു. ഏതായാലും ഫോൺ സംഭാഷണവും അതിന്റെ പരാതിയും ഏഷ്യാനെറ്റ് മാനേജ്‌മെന്റിന് കിട്ടിയതോടെ വെട്ടിലാകുന്നത് അരുണാണ്. ഈ വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് എന്ത് നടപടി എടുക്കുമെന്നതാണ് നിർണ്ണായകം.

അതിനിടെ പൊലീസ് അസോസിയേഷനിലും അമർഷം പുകയുകയാണ്. വാർത്തയുടെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ അത് ഡിവൈഎസ് പിയാണെന്ന് പറഞ്ഞ എസ് ഐയെ മാധ്യമ പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് അവരുടെ ഭാഷ്യം. ലേഖകന്റെ വാക്കുകളിൽ നിറയുന്നത് വകവരുത്തുമെന്ന ഭീഷണിയാണ്. ഈ സാഹചര്യത്തിൽ ഏഷ്യാനെറ്റ് ലേഖകനെതിരെ ജാമ്യമില്ലാ കേസ് എടുക്കണമെന്ന ആവശ്യവും ശക്തമാണ്. പൊലീസിൽ ഉന്നത ബന്ധങ്ങൾ അരുണിനുണ്ട്. ഈ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് അരുണിന്റെ ഭീഷണിയെന്നും അസോസിയേഷൻ സംശയിക്കുന്നു. അതുകൊണ്ട് തന്നെ അരുണിനെതിരെ എസ് ഐയെ കൊലപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തിയതിന് കേസെടുക്കണമെന്നാണ് ആവശ്യം. ദീപിക ദിന പത്രത്തിലൂടെ മാധ്യമ രംഗത്ത എത്തിയ അരുൺ സൂര്യ ടി വിയിൽ ജോലി ചെയ്യുമ്പോഴാണ് ഏഷ്യാനെറ്റിൽ ജോലി ലഭിക്കുന്നത്.

പരാതിക്ക് ഒപ്പം തെളിവായി നല്കിയ വോയ്സ് റെക്കാർഡിലെ സംഭാഷണം ഇങ്ങനെ.

എസ് ഐ നിയാസ്: നമസ്‌ക്കാരം.
അരുൺ ഏഷ്യാനെറ്റ്: എന്റെ പേര് അരുൺ എന്നാ.............ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറാ.......
എസ് ഐ നിയാസ്:ങ്ഹാ....പറയണം.
അരുൺ ഏഷ്യാനെറ്റ്: മൂന്ന് പേര് കസ്റ്റഡിയിൽ ഇല്ല അല്ലേ...........
എസ് ഐ നിയാസ്: അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ എസ് പിയാ.........അദ്ദേഹത്തിനെ കാര്യങ്ങൾ അറിയൂ
അരുൺ ഏഷ്യാനെറ്റ്: അതല്ല....ഞാൻ ചോദിച്ചത് ഇയാളോടു മൂന്ന് പേർ കസ്റ്റഡിയിൽ ഉണ്ടോ എന്നാണ്.............(ദേഷ്യത്തിൽ)
എസ് ഐ നിയാസ്: അതേ
അരുൺ ഏഷ്യാനെറ്റ്: മനസിലായില്ലേ.....................അപ്പോ എന്തു പറഞ്ഞു എനിക്കറിഞ്ഞൂടാ........ വലിയ സംഭവമാ എന്നൊക്കയല്ലേ............
എസ് ഐ നിയാസ്: അതേ
അരുൺ ഏഷ്യാനെറ്റ്: അപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത് പൊട്ടി വീണതാണോ
എസ് ഐ നിയാസ്: ഏതാ......
അരുൺ ഏഷ്യാനെറ്റ്: അറസ്റ്റ് രേഖപ്പെടുത്തിയത് മൂന്ന് പേർ പൊട്ടിവീണതാണോ ?
എസ് ഐ നിയാസ്:ചിലപ്പോൾ പൊട്ടി വീണതായിരിക്കാം.
അരുൺ ഏഷ്യാനെറ്റ്: ശരി കേട്ടാ... ഞാൻ പൊട്ടി വീഴ്‌ത്തുന്നുണ്ട്. രണ്ടു ദിവസം കഴിയട്ടെ...... കേട്ടാ സഹോദരാ.....
എസ് ഐ നിയാസ്: ആയ്ക്കോട്ടെ സഹോദരാ......
അരുൺ ഏഷ്യാനെറ്റ്.ഞാനും കാണുന്നുണ്ട് മോനെ..........
എസ് ഐ നിയാസ്: നമുക്ക് കാണാം.

ഈ സംഭാഷണം ഉൾപ്പെടുന്ന വോയ്സ് റെക്കാർഡു സഹിതം ഏഷ്യാനെറ്റ് ന്യൂസ് മാനേജുമെന്റിനും ചീഫ് എഡിറ്റർക്കും എസ് ഐ നിയാസിന്റെ ഭാര്യ പരാതി നല്കി. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് എഡിറ്റർ എന്നു പരിചയപ്പെടുത്തി അരുൺ എന്ന സ്റ്റാഫ് തന്റെ ഭർത്താവിനെ ഭീക്ഷണിപ്പെടുത്തിയെന്നും തനിക്കും ഭർത്താവിനും പെൺമക്കൾക്കും എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി അരുൺ ആയരിക്കുമെന്നും ഭർത്താവിനെ ഭീക്ഷണിപ്പെടുത്തിയ അരുണിനെതിരെ നടപടി എടുക്കണമെന്നും ഏഷ്യാനെറ്റ് എംഡി കെ മാധവൻ, ഡയറക്ടർ ഫ്രാങ്കളിൻ, ചീഫ് എഡിറ്റർ എം ജി രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി ജി സുരേഷ്‌കുമാർ, ബ്യൂറോ ചീഫ് കെ ജി കമലേഷ് എന്നിവർക്ക് ലഭിച്ച പരാതിയിൽ പറയുന്നു.

എസ് ഐ നിയാസിന്റെ ഭാര്യ സജിത നിയാസ് ഏഷ്യാനെറ്റിന് നല്കിയ പരാതി ചുവടെ.

പ്രിയപ്പെട്ട സാർ

ഞാൻ ചിറയിൻകീഴ് SHO sub ഇൻസ്പെക്ടർ ശ്രീ. നിയാസ് ന്റെ ഭാര്യയാണ്. കഴിഞ്ഞ ദിവസം രാത്രി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ അരുൺ എന്ന് പരിചയപ്പെടുത്തി അങ്ങയുടെ ഒരു സ്റ്റാഫ് എന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞിരിക്കുമല്ലോ. രണ്ടുദിവസത്തിനകം വലിയ പണി കൊടുക്കുമെന്നും ഭീഷണിയുണ്ട്. ഇത് രണ്ട് പെൺകുട്ടികളുമായി കഴിയുന്ന എന്റെ കുടുംബത്തിനെതിരെയുള്ള വെല്ലുവിളിയാണ്.

ഞങ്ങളുടെ ജീവന് തന്നെ ഭീഷണിയാണ്. എന്റെ ഭർത്താവിനോ എന്റെ പെണ്മക്കൾക്കോ അതിലൂടെ എനിക്കോ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദി ഏഷ്യാനെറ്റ് എഡിറ്റർ അരുൺ മാത്രമായിരിക്കും. വിളിച്ച ഓഡിയോ ക്ലിപ്പ് ഇതോടൊപ്പം അയക്കുന്നു. ശ്രീ. അരുണിന്റെ പരിഹാസം കേൾക്കാൻ ഇടയായ എന്റെ ഭർത്താവിന്റെ മാനസിക നില വളരെ പരിതാപകരമാണ്. ഇങ്ങനെ ഒരാൾക്കും, ഒരു പൊലീസ് ഓഫീസർക്കും ഉണ്ടാവാൻ പാടില്ലാത്തവിധം അരുണിനെതിരെ നടപടി എടുക്കുമെന്ന ശുഭപ്രതീക്ഷയോടെ.

സജിത നിയാസ്
വെഞ്ഞാറമൂട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP