ചോദിച്ചത് ഇയാളോടു മൂന്ന് പേർ കസ്റ്റഡിയിൽ ഉണ്ടോ എന്നാണ്... ശരി കേട്ടാ... ഞാൻ പൊട്ടി വീഴ്ത്തുന്നുണ്ട്.... രണ്ടു ദിവസം കഴിയട്ടെ......; പ്രതികളുടെ അറസ്റ്റിനെ പറ്റി തിരക്കിയപ്പോൾ അറിയില്ലെന്ന് എസ് ഐയുടെ മറുപടി; മറ്റ് ചാനലുകളിൽ അറസ്റ്റ് വാർത്ത എത്തിയപ്പോൾ എസ് ഐയെ വീണ്ടും വിളിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ടറുടെ ഭീഷണി; എസ് പിക്ക് പരാതി നൽകി ചിറയിൻകീഴ് എസ് ഐ; ചാനലിന് മെയിൽ അയച്ച് ഭാര്യ; ഭീഷണി ഓഡിയോ വൈറലാകുമ്പോൾ വെട്ടിലാകുന്നത് റിപ്പോർട്ടർ അരുൺകുമാറും ഏഷ്യാനെറ്റ് ന്യൂസും

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം. കടുവയെ പിടിച്ച കിടുവ..... പൊലീസിനെ സാധാരണ ഭീഷണിപ്പെടുത്തുന്നതും സ്ഥലം മാറ്റുമെന്നുമെല്ലാം പറയുന്നത് പ്രാദേശിക രാഷ്ട്രീയക്കാരാണ്. തന്റെ ഇഷ്ടങ്ങൾ നടത്താത്തവരെ ഭരണ കക്ഷി രാഷ്ട്രീയക്കാർ ഭീഷണിപ്പെടുത്തുന്ന ശൈലിയിൽ മറ്റൊരു ഭീഷണി. ഇവിടെ പ്രതി മാധ്യമ പ്രവർത്തകനാണ്. കൊലക്കേസിൽ പ്രതി അറസ്റ്റിലായത് പറഞ്ഞു കൊടുക്കാത്ത എസ് ഐയെയാണ് ഫോണിൽ വിളിച്ച് മാധ്യമ പ്രവർത്തകൻ സംസാരിക്കുന്നത്. ഇതിലാണ് ഭീഷണിയുടെ സ്വരമുള്ളത്. ഈ ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ വെട്ടിലാകുന്നത് ഏഷ്യാനെറ്റ് ന്യൂസും.
ചിറയിൻകീഴ് പെരുങ്ങുഴിയിൽ അക്രമികളുടെ മർദ്ദനത്തിൽ റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയുണ്ടായിരുന്ന പ്രതികളുടെ വിവരം കൈമാറാത്തതിനാൽ ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ കെ അരുൺകുമാർ ഒദ്യോഗിക ഫോണിൽ വിളിച്ച് ഭീക്ഷണിപ്പെടുത്തിയതായി കാട്ടി എസ്ഐ നിയാസ് റൂറൽ എസ് പി ക്ക് പരാതി നല്കി. ഭീക്ഷണിപ്പെടുത്തിയ വോയ്സ് റെക്കാർഡ് അടക്കമാണ് ശനിയാഴ്ച റൂറൽ എസ് പിയെ നേരിൽ കണ്ട് എസ് ഐ പരാതി നല്കിയത്. ഇതിന് പിന്നാലെ എസ് ഐയുടെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റിനും പരാതി നൽകി. പരാതിയിന്മേൽ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റ് അന്വേഷണം പ്രഖ്യാപിച്ചുവെന്നാണ് വിവരം. പരാതിക്കാധാരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് എഡിറ്റർ എന്നു പരിചയപ്പെടുത്തി അരുൺ എന്ന സ്റ്റാഫ് തന്റെ ഭർത്താവിനെ ഭീക്ഷണിപ്പെടുത്തിയെന്നും തനിക്കും ഭർത്താവിനും പെൺമക്കൾക്കും എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി അരുൺ ആയരിക്കുമെന്നും ഭർത്താവിനെ ഭീക്ഷണിപ്പെടുത്തിയ അരുണിനെതിരെ നടപടി എടുക്കണമെന്നും ഏഷ്യാനെറ്റ് എംഡി കെ മാധവൻ, ഡയറക്ടർ ഫ്രാങ്കളിൻ, ചീഫ് എഡിറ്റർ എം ജി രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി ജി സുരേഷ്കുമാർ, ബ്യൂറോ ചീഫ് കെ ജി കമലേഷ് എന്നിവർക്ക് ലഭിച്ച പരാതിയിൽ പറയുന്നു. ഭീഷണിയുടെ ഫോൺ സംഭാഷണവും ഇതിനോടൊപ്പം നൽകിയിട്ടുണ്ട്. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് വൻ സമ്മർദ്ദത്തിലാവുകയാണ്.
ചിറയിൻകീഴ് കൊലക്കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചക്ക് അരുൺ എസ് ഐ യെ ബന്ധപ്പെട്ടിരുന്നു. അപ്പോൾ കേസ് അന്വേഷിക്കുന്നത് ആറ്റിങ്ങൾ ഡി വൈ എസ് പി ആണെന്നും തനിക്ക് വ്യക്തമായ വിവരങ്ങൾ അറിയില്ലെന്നും അരുണിനോടു എസ് ഐ പറഞ്ഞു. അപ്പോഴും അരുൺ ക്ഷുഭിതനായി സംസാരിച്ചത് എസ് ഐ ഓർക്കുന്നു. ജോലി ഭാരം കൊണ്ടായിരിക്കുമെന്ന് സമാധാനിച്ച എസ് ഐ കേസിന്റെ സ്വഭാവവും എന്തുകൊണ്ട് ഡി വൈ എസ് പി അന്വേഷിക്കുന്നുവെന്ന കാര്യവും അരുണിനോടു പങ്കുവെച്ചിരുന്നു. പിന്നീട് രാത്രി പത്തരയോടെ വീണ്ടും വിളിച്ച അരുൺ ക്ഷുഭിതനായി സംസാരിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി എസ് പി ക്ക് നല്കിയ പരാതിയിൽ പറയുന്നു.
തന്നെ ഇതുവരെ വിളിച്ചിട്ടുള്ള മാധ്യമ പ്രവർത്തകരാരും മോശമായി സംസാരിക്കുകയോ ഭീക്ഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലന്നും ഇയാളുടെ പൂർവ്വകാല പശ്ചാത്തലം പരിശോധിക്കണമെന്നും ഭീക്ഷണിപ്പെടുത്തിയതിന് കേസെടുക്കണമെന്നും പരാതി നല്കിയ ശേഷം എസ് ഐ നിയാസ് റൂറൽ എസ് പിയോടു ആവിശ്യപ്പെട്ടു. എന്നാൽ താനാരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് അരുണിന്റെ വിശദീകരണം. വാർത്ത നൽകാത്തതിന്റെ മാനസിക വിഷമത്തിൽ വിളിച്ചതെന്നും വിശദീകരിക്കുന്നു. ഏതായാലും ഫോൺ സംഭാഷണവും അതിന്റെ പരാതിയും ഏഷ്യാനെറ്റ് മാനേജ്മെന്റിന് കിട്ടിയതോടെ വെട്ടിലാകുന്നത് അരുണാണ്. ഈ വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് എന്ത് നടപടി എടുക്കുമെന്നതാണ് നിർണ്ണായകം.
അതിനിടെ പൊലീസ് അസോസിയേഷനിലും അമർഷം പുകയുകയാണ്. വാർത്തയുടെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ അത് ഡിവൈഎസ് പിയാണെന്ന് പറഞ്ഞ എസ് ഐയെ മാധ്യമ പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് അവരുടെ ഭാഷ്യം. ലേഖകന്റെ വാക്കുകളിൽ നിറയുന്നത് വകവരുത്തുമെന്ന ഭീഷണിയാണ്. ഈ സാഹചര്യത്തിൽ ഏഷ്യാനെറ്റ് ലേഖകനെതിരെ ജാമ്യമില്ലാ കേസ് എടുക്കണമെന്ന ആവശ്യവും ശക്തമാണ്. പൊലീസിൽ ഉന്നത ബന്ധങ്ങൾ അരുണിനുണ്ട്. ഈ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് അരുണിന്റെ ഭീഷണിയെന്നും അസോസിയേഷൻ സംശയിക്കുന്നു. അതുകൊണ്ട് തന്നെ അരുണിനെതിരെ എസ് ഐയെ കൊലപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തിയതിന് കേസെടുക്കണമെന്നാണ് ആവശ്യം. ദീപിക ദിന പത്രത്തിലൂടെ മാധ്യമ രംഗത്ത എത്തിയ അരുൺ സൂര്യ ടി വിയിൽ ജോലി ചെയ്യുമ്പോഴാണ് ഏഷ്യാനെറ്റിൽ ജോലി ലഭിക്കുന്നത്.
പരാതിക്ക് ഒപ്പം തെളിവായി നല്കിയ വോയ്സ് റെക്കാർഡിലെ സംഭാഷണം ഇങ്ങനെ.
എസ് ഐ നിയാസ്: നമസ്ക്കാരം.
അരുൺ ഏഷ്യാനെറ്റ്: എന്റെ പേര് അരുൺ എന്നാ.............ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറാ.......
എസ് ഐ നിയാസ്:ങ്ഹാ....പറയണം.
അരുൺ ഏഷ്യാനെറ്റ്: മൂന്ന് പേര് കസ്റ്റഡിയിൽ ഇല്ല അല്ലേ...........
എസ് ഐ നിയാസ്: അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ എസ് പിയാ.........അദ്ദേഹത്തിനെ കാര്യങ്ങൾ അറിയൂ
അരുൺ ഏഷ്യാനെറ്റ്: അതല്ല....ഞാൻ ചോദിച്ചത് ഇയാളോടു മൂന്ന് പേർ കസ്റ്റഡിയിൽ ഉണ്ടോ എന്നാണ്.............(ദേഷ്യത്തിൽ)
എസ് ഐ നിയാസ്: അതേ
അരുൺ ഏഷ്യാനെറ്റ്: മനസിലായില്ലേ.....................അപ്പോ എന്തു പറഞ്ഞു എനിക്കറിഞ്ഞൂടാ........ വലിയ സംഭവമാ എന്നൊക്കയല്ലേ............
എസ് ഐ നിയാസ്: അതേ
അരുൺ ഏഷ്യാനെറ്റ്: അപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത് പൊട്ടി വീണതാണോ
എസ് ഐ നിയാസ്: ഏതാ......
അരുൺ ഏഷ്യാനെറ്റ്: അറസ്റ്റ് രേഖപ്പെടുത്തിയത് മൂന്ന് പേർ പൊട്ടിവീണതാണോ ?
എസ് ഐ നിയാസ്:ചിലപ്പോൾ പൊട്ടി വീണതായിരിക്കാം.
അരുൺ ഏഷ്യാനെറ്റ്: ശരി കേട്ടാ... ഞാൻ പൊട്ടി വീഴ്ത്തുന്നുണ്ട്. രണ്ടു ദിവസം കഴിയട്ടെ...... കേട്ടാ സഹോദരാ.....
എസ് ഐ നിയാസ്: ആയ്ക്കോട്ടെ സഹോദരാ......
അരുൺ ഏഷ്യാനെറ്റ്.ഞാനും കാണുന്നുണ്ട് മോനെ..........
എസ് ഐ നിയാസ്: നമുക്ക് കാണാം.
ഈ സംഭാഷണം ഉൾപ്പെടുന്ന വോയ്സ് റെക്കാർഡു സഹിതം ഏഷ്യാനെറ്റ് ന്യൂസ് മാനേജുമെന്റിനും ചീഫ് എഡിറ്റർക്കും എസ് ഐ നിയാസിന്റെ ഭാര്യ പരാതി നല്കി. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് എഡിറ്റർ എന്നു പരിചയപ്പെടുത്തി അരുൺ എന്ന സ്റ്റാഫ് തന്റെ ഭർത്താവിനെ ഭീക്ഷണിപ്പെടുത്തിയെന്നും തനിക്കും ഭർത്താവിനും പെൺമക്കൾക്കും എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി അരുൺ ആയരിക്കുമെന്നും ഭർത്താവിനെ ഭീക്ഷണിപ്പെടുത്തിയ അരുണിനെതിരെ നടപടി എടുക്കണമെന്നും ഏഷ്യാനെറ്റ് എംഡി കെ മാധവൻ, ഡയറക്ടർ ഫ്രാങ്കളിൻ, ചീഫ് എഡിറ്റർ എം ജി രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി ജി സുരേഷ്കുമാർ, ബ്യൂറോ ചീഫ് കെ ജി കമലേഷ് എന്നിവർക്ക് ലഭിച്ച പരാതിയിൽ പറയുന്നു.
എസ് ഐ നിയാസിന്റെ ഭാര്യ സജിത നിയാസ് ഏഷ്യാനെറ്റിന് നല്കിയ പരാതി ചുവടെ.
പ്രിയപ്പെട്ട സാർ
ഞാൻ ചിറയിൻകീഴ് SHO sub ഇൻസ്പെക്ടർ ശ്രീ. നിയാസ് ന്റെ ഭാര്യയാണ്. കഴിഞ്ഞ ദിവസം രാത്രി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ അരുൺ എന്ന് പരിചയപ്പെടുത്തി അങ്ങയുടെ ഒരു സ്റ്റാഫ് എന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞിരിക്കുമല്ലോ. രണ്ടുദിവസത്തിനകം വലിയ പണി കൊടുക്കുമെന്നും ഭീഷണിയുണ്ട്. ഇത് രണ്ട് പെൺകുട്ടികളുമായി കഴിയുന്ന എന്റെ കുടുംബത്തിനെതിരെയുള്ള വെല്ലുവിളിയാണ്.
ഞങ്ങളുടെ ജീവന് തന്നെ ഭീഷണിയാണ്. എന്റെ ഭർത്താവിനോ എന്റെ പെണ്മക്കൾക്കോ അതിലൂടെ എനിക്കോ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദി ഏഷ്യാനെറ്റ് എഡിറ്റർ അരുൺ മാത്രമായിരിക്കും. വിളിച്ച ഓഡിയോ ക്ലിപ്പ് ഇതോടൊപ്പം അയക്കുന്നു. ശ്രീ. അരുണിന്റെ പരിഹാസം കേൾക്കാൻ ഇടയായ എന്റെ ഭർത്താവിന്റെ മാനസിക നില വളരെ പരിതാപകരമാണ്. ഇങ്ങനെ ഒരാൾക്കും, ഒരു പൊലീസ് ഓഫീസർക്കും ഉണ്ടാവാൻ പാടില്ലാത്തവിധം അരുണിനെതിരെ നടപടി എടുക്കുമെന്ന ശുഭപ്രതീക്ഷയോടെ.
സജിത നിയാസ്
വെഞ്ഞാറമൂട്
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഏകെജിയുടെ സഹോരന്റെ മകനും ജപ്തി നോട്ടീസ് അയച്ച് കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ; സിഎംഡി ടോമിൻ തച്ചങ്കരി ആദ്യം പൂട്ടുന്നത് വൻ സ്രാവുകളെ തന്നെ; അരുൺ കുമാറും പിച്ച ബഷീറും കെഎഫ്സിക്ക് നൽകാനുള്ളത് 16 കോടിലധികം രൂപ; പിണറായി നാടു ഭരിക്കുമ്പോൾ പാവങ്ങളുടെ പടത്തലവന്റെ വീട്ടിലേക്ക് ജപ്തി നോട്ടീസ് അയച്ച് ഐപിഎസ് വീര്യം കാട്ടി തച്ചങ്കരിയും
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്