ആയൂരിന് അടുത്ത് ഭക്ഷണം കഴിക്കാൻ ഇറങ്ങുമ്പോൾ ജിഎസ്ടി ഉദ്യോഗസ്ഥരുടെ പരിശോധന; ബിൽ ഏൽപിച്ച് ഭക്ഷണം കഴിക്കാൻ കയറി തിരിച്ചുവന്നപ്പോൾ 50,000 രൂപ ഫൈൻ; പണി സ്ഥലത്തേക്ക് ഗ്ലാസുമായി വന്ന ശ്യാംലാലിന് ഭീമൻ പിഴ ഏഷ്യൻ ഗ്ലാസ് ബിൽ അടിച്ചപ്പോൾ പേര് തെറ്റിയതിന്
വിഷ്ണു ജെ.ജെ.നായർ
തിരുവനന്തപുരം: തമ്പാനൂർ ചെന്തിട്ടയിൽ പ്രവർത്തിക്കുന്ന ഏഷ്യൻ ഗ്ലാസ് ആൻഡ് പ്ലൈവുഡ് ആൻഡ് ഹാർഡ്വെയർ എന്ന സ്ഥാപനത്തിൽ നിന്നും വീടുപണിക്കുള്ള ഗ്ലാസുകളുമായി കൊട്ടാരക്കര ആയൂരുള്ള പണിസ്ഥലത്തേയ്ക്ക് പോയ ആശാരിപ്പണി ചെയ്യുന്ന ശ്യാംലാൽ ഉദ്യോഗസ്ഥരുടെയും ഏഷ്യൻ ഗ്ലാസിന്റെയും കനിവിനായി കേഴാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമാകുന്നു. എന്നാൽ നിസാരമായ ഒരു കൈപ്പിഴവിന് ഭീമമായ പിഴ ചുമത്തി സ്ഥാപനത്തിന് പകരം പണിക്കാരന്റെ കയ്യിൽ നിന്നും പണം ഈടാക്കിയ ജിഎസ്ടി ഉദ്യോഗസ്ഥരും അതിനെതിരെ അപ്പീൽ നൽകാൻ പോലും തയ്യാറാകാത്ത ഏഷ്യൻ ഗ്ലാസ് കമ്പനിയും ശ്യാംലാൽ എന്ന അത്താഴപ്പഷ്ണിക്കാരനെ കൂടുതൽ ദുരിതത്തിലേയ്ക്കാണ് തള്ളിയിടുന്നത്.
സ്വന്തമായി വീടോ പുരയിടമോ ഇല്ലാത്ത ശ്യാംലാൽ നൂറുകണക്കിന് മനുഷ്യർക്കാണ് അടച്ചുറപ്പുള്ള വീടുണ്ടാക്കി കൊടുക്കുന്നത്. ആശാരിപ്പണിയാണ് ശ്യാംലാലിന്റെ തൊഴിൽ. അന്നന്നുള്ള കൂലി കൊണ്ട് ജീവിക്കുന്ന ഈ കുടുംബം കോവിഡ് കാലത്ത് ജോലിയില്ലാതെ കഷ്ടപ്പെടുകയാണ്.
തിരുവനന്തപുരം ചെന്തിട്ടയിലുള്ള ഏഷ്യൻ ഗ്ലാസിൽ നിന്നാണ് ശ്യാംലാൽ സ്ഥിരമായി ഗ്ലാസ് എടുത്തിരുന്നത്. ഏറെനാൾ ജോലി ഇല്ലാതിരുന്നിട്ട് ഒരു വീടിന്റെ പണി കിട്ടിയപ്പോൾ സന്തോഷത്തെക്കാൾ ആശ്വാസമായിരുന്നു ശ്യാംലാലിന്. കോവിഡ് കാലത്തെ ദാരിദ്ര്യത്തിൽ നിന്നും ആശങ്കകളിൽ നിന്നും ഒരു മോചനമായിട്ടാണ് ശ്യാംലാൽ അതിനെ കരുതിയത്. പണി ഇല്ലാതിരുന്ന കാലത്ത് പലരിൽ നിന്നും വാങ്ങിയ കടം ഈ പണിയോടെ തീർക്കാമെന്ന വിശ്വാസത്തോടെയാണ് അദ്ദേഹം അന്ന് ഉറങ്ങിയത്. വീടിന്റെ പണി പുരോഗമിക്കവേയാണ് കഴിഞ്ഞ ഓഗസ്റ്റ് 13 ന് ജനലുകളും വാതിലുകളും നിർമ്മിക്കുന്നതിനാവശ്യമായ ഗ്ലാസ് വാങ്ങുന്നതിനായി ശ്യാംലാൽ തിരുവനന്തപുരത്തെത്തിയത്.
ഒരു ലക്ഷത്തി അറുപത്തിനാലായിരത്തിതൊള്ളായിരത്തി ഇരുപത്തിരണ്ട് രൂപയ്ക്കുള്ള സാധനങ്ങളാണ് അന്ന് ശ്യാംലാൽ അവിടെ നിന്നും വാങ്ങിയത്. ശ്യാംലാലിന്റെ പേരിൽ ഏഷ്യൻ ഗ്ലാസ് ബില്ല് നൽകുകയും ചെയ്തു. ചരക്കുമായി തിരിച്ചുവന്ന ശ്യാംലാൽ ആയൂരിന് സമീപം ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ ജിഎസ്ടി ഉദ്യോഗസ്ഥരെത്തി സാധനങ്ങളുടെ ബിൽ പരിശോധിച്ചു. സാധനങ്ങളിൽ യാതൊരു കള്ളത്തരവുമില്ലാത്തതിനാൽ സധൈര്യം ബില്ല് ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് ഭക്ഷണം കഴിക്കാൻ കയറിയ ശ്യാംലാൽ തിരിച്ചിറങ്ങുമ്പോൾ കാണുന്നത് 50000 രൂപ ഫൈൻ ചുമത്തിയ രസീതാണ്.
50000 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങിയാൽ ഉടമസ്ഥന്റെ പേരിലാണ് ബില്ല് നൽകേണ്ടത് എന്ന നിയമപ്രകാരമാണ് ഈ ഫൈൻ. ഇവിടെ ബിൽ ശ്യാംലാലിന്റെ പേരിലായിരുന്നു, യാതൊരു തട്ടിപ്പുകളും അവിടെ നടന്നിട്ടില്ല. തികച്ചും സാങ്കേതികമായ കാരണം മാത്രം. അതിന് ഇത്രയും ഭീമമായ ഫൈൻ ചുമത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് ജിഎസ്ടി കൊട്ടാരക്കര സർക്കിളിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
ശ്യാംലാൽ ആദ്യമായാണ് ഇത്രയും വലിയ ബജറ്റിലുള്ള പണി ചെയ്യുന്നതെന്നതിനാൽ ഏഷ്യൻ ഗ്ലാസ് ബിൽ അടിച്ചപ്പോൾ സംഭവിച്ച തെറ്റ് മനസിലാക്കാനും സാധിച്ചില്ല. പിഴ രസീത് എഴുതിയിരിക്കുന്നത് എഷ്യൻ ഗ്ലാസിന്റെ പേരിലാണെന്നതിനാൽ പിഴ അടയ്ക്കേണ്ട ചുമതലയും അവർക്കാണ്. എന്നാൽ പിഴ അടയ്ക്കുന്നത് വരെ വണ്ടി ചരക്കുസഹിതം ജിഎസ്ടി കസ്റ്റഡിയിലെടുക്കും. ഇത്രയും ബില്ലടച്ച് വാങ്ങിയ സാധനങ്ങൾ കസ്റ്റഡിയിലെടുത്താൽ അത്രയുംദിവസം പണി മുടങ്ങുമെന്നതുകൊണ്ട് തുടർപണിക്കായി വീട്ടുടമ തന്ന പണവും അപ്പോൾ തന്നെ കൂട്ടുകാരെ ഫോണിൽ വിളിച്ച് കടമായി വാങ്ങിയ പണവും ചേർത്ത് 50000 രൂപ ഫൈൻ അടച്ച് ശ്യാംലാൽ തലയൂരി.
എന്നാൽ അത്താഴപ്പഷ്ണിക്കാരനായ ശ്യാംലാലിന് 50000 രൂപയെന്നാൽ അങ്ങനെ വിട്ടുകൊടുക്കാൻ കഴിയുന്ന ഒരു സംഖ്യ ആയിരുന്നില്ല. സ്വന്തമായി ഒരു വീടോ സ്ഥലമോ ഇല്ലാത്ത ശ്യാം കുറച്ചുസ്ഥലം വാങ്ങി ഒരു വീട് തട്ടിക്കൂട്ടാനുള്ള പെടാപ്പാടിലാണ്. അതുകൊണ്ടുതന്നെ 50000 രൂപയെന്നാൽ ശ്യാംലാലിനത് സ്വന്തം ജീവിതത്തിന്റെ വിലയാണ്. അതുകൊണ്ടാണ് പണം തിരിച്ചുലഭിക്കാൻ അപ്പീൽ പോകാനുള്ള ശ്രമങ്ങൾ ശ്യാംലാൽ നടത്തിയത്. അറിവില്ലായ്മ കൊണ്ടുണ്ടായ ഒരു സാങ്കേതികപിഴവിന് ഈ ഭീമമായ പിഴ അനീതിയാണെന്നും അപ്പീൽ പോയാൽ ഉറപ്പായും പണം തിരിച്ചുലഭിക്കുമെന്നും ശ്യാംലാലിനോട് പറഞ്ഞത് ജിഎസ്ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെയാണ്. എന്നാൽ ഫൈൻ ഏഷ്യൻ ഗ്ലാസിന്റെ പേരിലായതിനാൽ അവർക്ക് മാത്രമേ അപ്പീൽ പോകാൻ കഴിയുകയുള്ളു.
കഴിഞ്ഞ ഒരു മാസമായി ശ്യാംലാൽ ഏഷ്യൻ ഗ്ലാസിന് പിന്നാലെ നടക്കുകയാണ്. എന്നാൽ അപ്പീൽ നൽകാതെ ഒഴിഞ്ഞുമാറുകയാണ് ഏഷ്യൻ ഗ്ലാസ് അധികൃതർ. അവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയ്ക്കാണ് ശ്യാംലാലിന് 50000 രൂപ ഫൈൻ അടയ്ക്കേണ്ടി വന്നത്. എന്നാൽ അപ്പീൽ നൽകി തങ്ങളുടെ സ്ഥിരം കസ്റ്റമറായ ശ്യാംലാലിന് ആ പണം തിരിച്ചുവാങ്ങിനൽകാനോ അല്ലെങ്കിൽ ശ്യാമിന് നഷ്ടപ്പെട്ട 50000 രൂപ അദ്ദേഹത്തിന് നൽകാനോ ഏഷ്യൻ ഗ്ലാസ് അധികൃതർക്ക് യാതൊരു താൽപര്യവുമില്ല. ഏഷ്യൻ ഗ്ലാസ് അധികൃതരുടെ പിന്നാലെ നടന്ന് തളർന്നിരിക്കുകയാണ് ശ്യാം.
അതിസമ്പന്നരായ ഏഷ്യൻ ഗ്ലാസ് ഉടമകൾക്ക് 50000 രൂപ എന്നത് ഒരു ചെറിയ സംഖ്യയായിരിക്കാം. എന്നാൽ ശ്യാംലാലിനെ പോലുള്ള പാവങ്ങൾക്ക് അത് മൂന്ന് മാസത്തെ അധ്വാനത്തിന്റെ ആകെ മൂല്യമാണ്. ഈ കോവിഡ് കാലത്ത് 50000 രൂപയ്ക്ക് ലക്ഷത്തിന്റെ വിലയാണെന്ന് ശ്യാംലാൽ പറയും.
ജിഎസ്ടിയിൽ ഒരു അപ്പീൽ നൽകുന്നതുകൊണ്ട് ഏഷ്യൻ ഗ്ലാസിന് നഷ്ടപ്പെടാൻ ഒന്നുമില്ല. അതുകൊണ്ട് വിഷാദക്കുണ്ടിൽ വീണ ഒരു ജീവിതം ചിലപ്പോൾ വീണ്ടും പൂവിടും തളിരിടും. എന്നാൽ തങ്ങളെകൊണ്ട് മറ്റാർക്കും ഗുണമുണ്ടാകരുതെന്ന പിടിവാശിയിലാണോ ഏഷ്യൻ ഗ്ലാസ് എന്നറിയില്ല.
Stories you may Like
- ജിഎസ്ടി അടച്ചില്ല: ചലച്ചിത്ര അക്കാദമിയോട് കണക്കു ചോദിച്ചു കേന്ദ്ര ഏജൻസി
- ജി എസ് ടിയിൽ ചർച്ച സജീവം; അടച്ച തീയതി ഏതെന്നത് നിർണ്ണായകമാകും
- 'ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല': പി ആർ ശ്രീജേഷ്
- 'മിത്തിനോട് കളിച്ചപോലെ മാത്യുവിനോട് കളിക്കണ്ട; അയാൾ മിത്തല്ല, കൊടും ഭീകരൻ'
- 'മാസപ്പടിയുടെ കഥ തീർന്നു; ഒരു വക്കീലും ഇങ്ങനെ വാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല'
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍