കേരള സർവ്വകലാശാലയിൽ നിന്ന് ശമ്പളവും ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ ജോലിയും ഇനി നടക്കില്ല; അരുൺകുമാറിന് ശമ്പളമില്ലാ അവധി അനുവദിച്ച് കേരള സർവ്വകലാശാല; തിരികെ വരുമ്പോൾ പ്രൊബേഷൻ കാലാവധി പൂർത്തിയാക്കണം; വരുന്നത് സർവീസ് ബ്രേക്ക്; രണ്ടുവർഷത്തേക്ക് അവധി ചോദിച്ചെങ്കിലും കിട്ടിയത് ഒരുവർഷത്തേക്ക്; അരുൺ കുമാറിന് ഇനി ശ്രീകണ്ഠൻ നായർ തന്നെ ശമ്പളം നൽകണം
എം മനോജ് കുമാർ
തിരുവനന്തപുരം: ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ വാർത്താവതാരകനായി തുടരാൻ അരുൺ കുമാറിന് ലീവ് അനുവദിച്ച് കേരള സർവ്വകലാശാല. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ പ്രൊബേഷനിൽ തുടരുമ്പോഴാണ് വാർത്താവതാരകനാകാൻ അരുൺ കുമാറിന് സർവ്വകലാശാല ലീവ് അനുവദിക്കുന്നത്. പ്രൊബേഷൻ കാലത്ത് ലീവ് എടുത്ത് പോകുമ്പോൾ തിരികെ വന്നാൽ പ്രൊബേഷൻ പൂർത്തിയാക്കണം എന്ന നിബന്ധനയോടെയാണ് ലീവ് അനുവദിച്ചത്. അവധിക്ക് അനുമതി തേടി അരുൺകുമാർ സർവ്വകലാശാലയ്ക്ക് കത്ത് നൽകിയിരുന്നു. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് അരുൺ കുമാറിന് ലീവ് അനുവദിക്കാൻ തീരുമാനിച്ചത്. രണ്ടുവർഷത്തേക്കാണ് അവധി ചോദിച്ചത്. എന്നാൽ, ഒരുവർഷത്തേക്കാണ് ലീവ് അനുവദിച്ചത്. ലീവ് അനുവദിക്കാമെന്ന് സ്റ്റാൻഡിങ് കൗൺസലർ ഉപദേശിച്ച കാര്യം വിസി സിൻഡിക്കേറ്റിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അവധി അനുവദിച്ചത്.
ലീവ് അപേക്ഷയിൽ സിൻഡിക്കെറ്റ് സ്റ്റാൻഡിങ് കൗൺസിലറുടെ നിയമോപദേശം തേടിയിരുന്നു. പ്രൊബേഷൻ കാലത്ത് പലർക്കും ശമ്പളം ഇല്ലാത്ത ലീവ് അനുവദിച്ച കീഴ് വഴക്കമുണ്ടെന്നു സ്റ്റാൻഡിങ് കൗൺസിലർ നിയമോപദേശം നൽകിയതോടെയാണ് അരുൺകുമാറിന് ശൂന്യവേതന അവധി അനുവദിച്ച് സർവകലാശാല ഉത്തരവായത്. ഉന്നതതല സമ്മർദ്ദം മുറുകിയതോടെയാണ് 24 ന്യൂസ് ചാനലിൽ വാർത്ത അവതരിപ്പിക്കാനായി സർവ്വകലാശാല ലീവ് അനുവദിക്കുന്നത്. വിദ്യാർത്ഥികളെ പഠിപ്പിക്കാൻ വേണ്ടി നിയമിച്ച അദ്ധ്യാപകനെ അധ്യയനം തുലാസിലാക്കി സർവ്വകലാശാല തന്നെ സ്വകാര്യ ചാനലിൽ വാർത്താവതാരകനാകാൻ വേണ്ടി വിടുകയാണ്. ഇനി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഗസ്റ്റ് ലക്ചർ തസ്തികയിൽ പുറത്ത് നിന്ന് അദ്ധ്യാപകനെ സർവ്വകലാശാല നിയമിക്കേണ്ടി വരും.
പ്രൊബേഷൻ കാലത്ത് ചട്ടലംഘനം നടത്തിയതായി തെളിഞ്ഞതിനെ തുടർന്ന് അരുൺ കുമാർ പ്രശ്നത്തിൽ മറുനാടൻ തുടർ റിപ്പോർട്ടുകൾ നൽകിയിരുന്നു. സർവ്വകലാശാലയിൽ യുജിസി ശമ്പളം പറ്റിയാണ് ലീവ് എടുക്കാതെ ചട്ടവിരുദ്ധമായി അരുൺകുമാർ ചാനലിൽ വാർത്താവതാരകൻ ആയി തുടർന്നത്. ഇതാണ് മറുനാടൻ വാർത്തയാക്കിയത്. കള്ളം പിടിക്കപ്പെട്ടതോടെയാണ് സർവ്വകലാശാലയിൽ നിന്ന് പത്ത് മാസം ലീവെടുക്കാൻ അനുമതി ചോദിച്ച് അരുൺ സർവ്വകലാശാല രജിസ്ട്രാർക്ക് കത്ത് നൽകിയത്.
അരുൺ കുമാർ പ്രശ്നം വിവാദമായി തുടരുന്നതിനാൽ തീരുമാനം സിൻഡിക്കേറ്റിനു വിടുകയാണ് രജിസ്ട്രാർ ചെയ്തത്. ചട്ടപ്രകാരമുള്ള അവധിയല്ലാത്തതിനാൽ രജിസ്ട്രാർക്ക് തീരുമാനം എടുക്കാൻ കഴിയില്ലായിരുന്നു. നിലവിലെ ചട്ടങ്ങൾ കാറ്റിൽപ്പറത്തി സിൻഡിക്കേറ്റ് അവധിക്ക് അപേക്ഷ നൽകിയാൽ സിൻഡിക്കേറ്റ് പ്രതിക്കൂട്ടിലാകും. അവധി അപേക്ഷ അനുവദിച്ചാൽ അരുൺ കുമാർ പ്രശ്നത്തിൽ പ്രതിക്കൂട്ടിൽ തുടരുന്ന കേരള സർവ്വകലാശാല വിസി മഹാദേവൻ പിള്ള കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങും. അതുകൊണ്ട് തന്നെയാണ് അരുൺകുമാറിന്റെ അവധി അപേക്ഷ തിരസ്ക്കരിക്കാൻ സർവ്വകലാശാല തലത്തിൽ ആലോചന നടന്നത്. പിന്നീട് പ്രശ്നം സ്റ്റാൻഡിങ് കൗൺസിലർക്ക് വിടുകയായിരുന്നു.
സർവ്വകലാശാലയിൽ നിന്ന് ശമ്പളം വാങ്ങി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് കേരള സർവ്വകലാശാല തീരുമാനമെടുത്തതോടെയാണ് അരുൺകുമാറിന് ഔദ്യോഗിക ജീവിതത്തിൽ പ്രതിസന്ധി തുടങ്ങുന്നത്. ചട്ടലംഘനം നോക്കി നിൽക്കാൻ കഴിയില്ലെന്ന് സിൻഡിക്കേറ്റ് തീരുമാനിച്ചതോടെയാണ് 24 ന്യൂസ് ചാനലിൽ വാർത്താവതാരകനാകാൻ നൽകിയ അനുമതി സിൻഡിക്കേറ്റ് പിൻവലിച്ചത്. ഇതേ ചട്ടലംഘനം മുന്നിൽ നിൽക്കുന്നത്കൊണ്ടാണ് അരുൺകുമാറിന്റെ അവധി അപേക്ഷ നിയമോപദേശത്തിനു വിട്ടത്. അരുണിന് അവധി നൽകുന്നത് നല്ല തീരുമാനമായെക്കില്ല എന്ന വിലയിരുത്തലാണ് സർവ്വകലാശാലയിൽ നിന്നും വന്നത്. ഇതു കൊണ്ട് തന്നെയാണ് ലീവ് പ്രശ്നത്തിൽ വിസിയും അരുൺകുമാറിന് എതിരായ തീരുമാനത്തിലേക്ക് നീങ്ങിയത്.
സർവ്വകലാശാലയിൽ പ്രൊബേഷനിൽ തുടരുന്ന അദ്ധ്യാപകന് കോവിഡിന്റെ മറവിൽ വാർത്താവതാരകനാകാൻ അനുമതി നൽകിയ പ്രശ്നത്തിൽ കേരള വിസി പ്രതിക്കൂട്ടിലായിരുന്നു. കടുത്ത വിമർശനമാണ് ഈ പ്രശ്നത്തിൽ വിസിക്ക് എതിരെ ഉന്നത തലത്തിൽ നിന്നും വന്നത്. അക്കാദമിക താത്പര്യങ്ങളുടെ ലംഘനമാണ് വിസിയുടെ ഭാഗത്ത് നിന്നും വന്നത്. സർവ്വകലാശാല ചട്ടങ്ങളും വിസി ലംഘിക്കുന്നു. യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനെ നിയമിച്ച് ആ അദ്ധ്യാപകനെ സർവ്വകലാശാല പുറത്ത് വാടകയ്ക്ക് നൽകുന്നു എന്ന ആരോപണം അരുൺകുമാർ പ്രശ്നത്തിൽ വിസിക്ക് നേരെ വന്നു. . ഇത്തരം വിമർശനങ്ങൾ വിസിക്ക് നേരെ ഉയർന്നതിന് പിന്നിലും കാരണങ്ങളുണ്ട്. വിപുലമായ അധികാരങ്ങളാണ് വിസിക്ക് സർവ്വകലാശാലയിൽ ഉള്ളത്. അഡ്മിനിസ്ട്രെറ്റീവ് അധികാരങ്ങൾ വിസിക്ക് വളരെ കൂടുതലാണ്.
ലീവ് പ്രശ്നത്തിൽ വിസിയും സിൻഡിക്കേറ്റും മുൻപ് പരിഗണിച്ചത്:
സർവ്വകലാശാലയിൽ അദ്ധ്യാപകനായി നിയമിക്കും മുൻപ് ഒരാൾക്ക് ലീവ് എടുക്കാം. ജോയിൻ ചെയ്യുന്നതിനു മുൻപ് മൂന്നു മാസത്തേക്ക് ആണ് ആ ലീവ്. ആ മൂന്നു മാസം ലീവ് പിന്നേയും നീട്ടാം. മൂന്നു മാസത്തേക്ക് കൂടി. ഇതിൽ കൂടുതൽ അവധി നല്കാൻ കഴിയില്ല. ജോയിനിംഗിന് മുൻപ് ആവശ്യമായ സമയം ചോദിക്കാം. അതിനു തക്കതായ കാരണവും വേണം. ജോയിൻ ചെയ്ത് കഴിഞ്ഞാൽ പിന്നെ പ്രൊബേഷൻ പരീഡാണ്. പ്രൊബേഷൻ പിരീഡിൽ ലീവ് കൊടുക്കാൻ ചട്ടമില്ല. മെഡിക്കൽ ഗ്രൗണ്ട്സിൽ അവധി നൽകാം. അപ്പോൾ പ്രൊബേഷൻ നീളും. സർവീസ് ബ്രേക്ക് വരും. പക്ഷെ വേറൊരു ജോലിക്ക് ഈ രീതിയിൽ ലീവെടുത്ത് പോകാൻ അനുമതിയില്ല. ലീവ് നൽകിയാൽ അത് ചട്ടവിരുദ്ധമാകും. സർവീസിൽ സ്ഥിരപ്പെട്ടാൽ ലീവ് വേണമെങ്കിൽ അതിനു ഫോറിൻ അഫയേഴ്സിന് വേണ്ടി ലീവ് നൽകാം. സംസ്ഥാനത്തിനകത്ത് ലീവ് നൽകണമെങ്കിൽ അത് സ്പെഷ്യൽ കേസ് ആയിട്ട് മാത്രമേ കൊടുക്കാൻ കഴിയൂ. ഫോറിൻ അഫയേഴ്സ് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാർ വരെ അഞ്ച് വർഷം ലീവ് എടുത്ത് പോകുന്നത്. അരുൺകുമാർ പ്രോബെഷനിൽ ഉള്ളതിനാൽ ലീവ് നൽകാൻ ചട്ടമില്ല. അരുൺ കുമാർ ലീവ് ചോദിച്ചത് ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ വാർത്താവതാരകനാകാൻ വേണ്ടിയാണ്. ഇത് ചട്ടവിരുദ്ധമാണ്.
യൂണിവേഴ്സിറ്റി അദ്ധ്യാപകരെ നിയമിക്കുന്നത് യുജിസിയുടെ 'നാകി'നു കൂടി വേണ്ടിയാണ്. യുജിസി നാക് ടീം സന്ദർശനത്തിനു വരുമ്പോൾ ഓരോ വിഭാഗത്തിനും അവശ്യം വേണ്ട അദ്ധ്യാപകർ യൂണിവേഴ്സിറ്റിയിൽ കാണണം. വേണ്ടത്ര ടീച്ചേഴ്സ് ഇല്ലെങ്കിൽ അത് നാക് അക്രഡിറ്റെഷനെ ബാധിക്കും. കുട്ടികളെ പഠിപ്പിക്കാൻ അദ്ധ്യാപകരും വേണം. അരുൺകുമാർ മാറിയാൽ ദിവസ വേതനത്തിനു അദ്ധ്യാപകനെ നിയമിക്കേണ്ടി വരും. അപ്പോൾ ക്വാളിറ്റിയിൽ കുറവ് വരും. ഇത് അക്കാദമിക് ജീവിതത്തെ ബാധിക്കും. സർവ്വകലാശാലയ്ക്കും അക്കാദമികമായി അദ്ധ്യാപകൻ ലീവ് എടുത്ത് പോകുന്നത് നഷ്ടമാണ്. അരുൺകുമാറിന്റെ കാര്യത്തിൽ യൂണിവേഴ്സിറ്റി പഴയ ശമ്പളം ഉൾപ്പെടെ പ്രൊട്ടക്റ്റ് ചെയ്ത് നൽകിയിട്ടുണ്ട്.
സർക്കാർ കോളേജിൽ അദ്ധ്യാപകനായിരിക്കെയാണ് കേരള സർവ്വകലാശാലയിൽ അദ്ധ്യാപകനായി അരുൺകുമാർ എത്തുന്നത്,. അപ്പോൾ പഴയ ശമ്പളം സുരക്ഷിതമാക്കിയിട്ടുണ്ട്. സാധാരണ അസിസ്റ്റന്റ് പ്രൊഫസർ വാങ്ങുന്ന ശമ്പളത്തിനു മീതെയാകും ഈ കാരണം കൊണ്ട് തന്നെ അരുൺകുമാറിന്റെ ശമ്പളം. മറ്റൊരു കാര്യം ജോലി പ്രതീക്ഷിക്കുന്ന ഒരാളുടെ ജോലി സാധ്യതയാണ് അരുൺകുമാർ കളഞ്ഞത്. അരുൺ കുമാർ ഇല്ലെങ്കിൽ വേറൊരാൾ അദ്ധ്യാപകനായി വരുമായിരുന്നു. അരുൺകുമാർ ഉള്ളതിനാൽ വേറെ ഒരാളെ അദ്ധ്യാപകനായി നിയമിക്കാൻ കഴിയില്ല. അരുൺ കുമാർ തിരികെ വരും എന്നുള്ളത്കൊണ്ടാണ് ഇത്. ഗസ്റ്റ് ഫാക്കൽറ്റി വന്നാലും കാര്യവുമില്ല. കുട്ടികൾ അടക്കം ഗസ്റ്റ് അദ്ധ്യാപകനെ അവഗണിക്കും എന്നുള്ളത് വേറെ കാര്യവും.
അരുൺകുമാർ പ്രശ്നത്തിൽ തുറിച്ച് നോക്കുന്ന യാഥാർഥ്യം
ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സംവിധാനമാണ് യൂണിവേഴ്സിറ്റിക്കുള്ളത്. സിലബസ് തയ്യാറാക്കുന്നതും ചോദ്യങ്ങൾ തയ്യാറാക്കുന്നതും അരുൺകുമാർ തന്നെയാണ്. അരുൺകുമാർ പഠിപ്പിക്കുന്ന പേപ്പറുകൾ ഉണ്ട്. അരുൺ കുമാർ ആവശ്യപ്പെട്ടു നൽകിയ പേപ്പറുകൾ ആണിത്. പത്ത് മാസം അങ്ങനെ ഇട്ടിട്ടു പോകാൻ കഴിയില്ല. കുട്ടികളുടെ കാര്യം ബുദ്ധിമുട്ടാകും. പുതിയ ഒരാൾക്ക് ആ പേപ്പർ എടുക്കാൻ കഴിയില്ല. രജിസ്ട്രാർ ആണ് ലീവ് അനുവദിച്ച് നൽകേണ്ടത്. അരുൺ കുമാറിന്റെ അവധിയുടെ കാര്യത്തിൽ രജിസ്ട്രാർ ഈ കാര്യത്തിൽ കടുത്ത സമ്മർദ്ദത്തിലായിരുന്നു. പ്രൊബേഷൻ കാലത്ത് അരുൺ കുമാറിന് അവധി നൽകുന്നത് ചട്ടവിരുദ്ധമാണ്. സർക്കാർ സർവീസിൽ കയറി അഞ്ച് വർഷം ലീവ് എടുത്ത് പോകുന്നത് പതിവായപ്പോൾ ഇതിനെതിരെ സർക്കാർ ഓർഡർ ഇറക്കിയിട്ടുണ്ട്.
ഇത്തരം അവധി അനുവദിക്കുന്ന കാര്യത്തിൽ. ഇത് പരിഗണിക്കേണ്ടതുമുണ്ട്. ഒരാളുടെ അവസരം, ഡോക്ടറെറ്റ് ഉള്ള ഒരാളുടെ അവസരം നഷ്ടമാക്കിയിട്ടാണ് അരുൺകുമാറിനെ നിയമിച്ചത്. ആ അരുൺകുമാർ പ്രൊബേഷൻ കാലത്ത് തന്നെ ലീവിലാണ്. അപേക്ഷ നൽകിയത് പത്ത് മാസത്തെ ലീവിനും. കുട്ടികളെ പഠിപ്പിക്കാൻ ആള് വേണ്ടേ? പ്രൊബേഷൻ കാലത്ത് ഈ രീതിയിൽ ലീവ് അനുവദിക്കാൻ കഴിയുമോ? ഇത് ചട്ടവിരുദ്ധമല്ലേ? അരുൺകുമാർ നൽകിയത് മെഡിക്കൽ ലീവല്ല. ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യാനുള്ള അനുവാദത്തിനാണ് ലീവിന് അപേക്ഷിക്കുന്നത്. വാർത്താ വായിക്കാൻ താത്പര്യ ഉണ്ടായിരുന്നെങ്കിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് തന്നെ ജോലി ഒഴിവാക്കി പോകാമായിരുന്നു. സെലക്റ്റ് ആയപ്പോൾ അരുൺകുമാറിന് ജോലി വേണ്ടെന്നു തീരുമാനിക്കാമായിരുന്നു. പക്ഷെ ജോലി സ്വീകരിക്കുകയും സർവ്വകലാശാലയിൽ നിന്നും ശമ്പളം വാങ്ങി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ ജോലി ചെയ്യുകയുമാണ് അരുൺ കുമാർ ചെയ്തത്. അക്കാദമിക താത്പര്യങ്ങൾക്ക് വിരുദ്ധമാണ് അരുൺകുമാറിന്റെ നടപടികൾ എന്ന് ഇപ്പോൾ സിൻഡിക്കേറ്റ് വിലയിരുത്തിയിരുന്നു. .
തിരിച്ചടിയായത് സിൻഡിക്കേറ്റ് മുൻ തീരുമാനം
സർവ്വകലാശാലയിൽ നിന്ന് ശമ്പളം വാങ്ങി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് കേരള സർവ്വകലാശാല തീരുമാനമെടുത്തതോടെ പ്രതിക്കൂട്ടിലായ അരുൺകുമാർ സർവ്വകലാശാലയിൽ നിന്ന് ലീവ് എടുക്കാൻ തീരുമാനിച്ചിരുന്നു. . പത്ത് മാസത്തെ ലീവിനാണ് അരുൺകുമാർ ഒഅപേക്ഷിച്ചത്. അരുൺ കുമാർ ചട്ടലംഘനം നടത്തുന്നു എന്ന വാർത്ത മറുനാടൻ പുറത്ത് വിട്ടതോടെയാണ് അരുൺകുമാർ ലീവ് എടുക്കാൻ തീരുമാനിച്ചത്. അരുൺകുമാർ സർവീസ് റൂൾസ് ലംഘിച്ചതിനാൽ അരുൺകുമാറിന്റെ കാര്യത്തിൽ രജിസ്ട്രാർ സ്വയം തീരുമാനം തീരുമാനം എടുത്തിരുന്നില്ല. ലീവെടുക്കുമ്പോൾ അരുൺകുമാറിനും ഔദ്യോഗിക ജീവിതത്തിൽ പ്രതിസന്ധി വരും.
പ്രൊബേഷൻ കാലത്ത് ലീവ് എടുക്കുന്നതോടെ സർവീസ് ബ്രേക്ക് വരും. പത്ത് മാസം ലീവ് എടുക്കുമ്പോൾ പത്ത് മാസം പ്രൊബേഷൻ നീളും. നിലവിൽ ബാക്കിയുള്ള പ്രൊബേഷൻ പിരീഡ് കൂടി ഇനി പൂർത്തീകരിക്കേണ്ടി വരും. വാർത്താവതാരകനായതിൽ അരുൺ കുമാർ നേരിടേണ്ടി വരുന്ന പ്രതിസന്ധിയാണ് ഇത്. ശമ്പളം സർവ്വകലാശാലയിലും ജോലി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിലും എന്നത് നടപ്പില്ലെന്ന് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് മറുനാടൻ വാർത്തയെ തുടർന്ന് തീരുമാനിച്ചിരുന്നു. ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ വാർത്ത വായിക്കാൻ അരുൺ കുമാറിന് നൽകിയ വിവാദ അനുമതിയാണ് സർവ്വകലാശാല പിൻവലിച്ചത്. അരുൺകുമാറിന്റെ വാർത്ത വായന വിവാദമായി തുടരവേ ചേർന്ന അടിയന്തിര സിൻഡിക്കേറ്റ് യോഗമാണ് അരുൺകുമാറിന് നൽകിയ അനുമതി പിൻവലിച്ചത്.
കേരള സർവ്വകലാശാലയിലെ അസിസ്റ്റന്റ്റ് പ്രൊഫസർ സ്ഥാനത്തിരുന്നു അരുൺകുമാർ നടത്തുന്ന ചട്ടലംഘനം ചൂണ്ടിക്കാണിച്ച് മറുനാടൻ തുടരൻ വാർത്തകൾ നൽകിയിരുന്നു. പ്രശ്നത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസും മന്ത്രി കെ.ടി.ജലീലും രംഗത്ത് വന്നിരുന്നു. വിസിക്ക് എതിരെ അതിരൂക്ഷമായ പ്രതികരണങ്ങളാണ് ഉന്നത തലത്തിൽ നിന്നും വന്നത്. മന്ത്രിയിൽ നിന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയിൽ നിന്നും എതിർ പ്രതികരണങ്ങൾ വന്നതോടെയാണ് അടിയന്തിര സിൻഡിക്കേറ്റ് യോഗം ചേർന്ന് തെറ്റ് തിരുത്തിയത്. സ്വയം സൃഷ്ടിച്ച തെറ്റാണ് സിൻഡിക്കേറ്റ് യോഗം തിരുത്തിയത്. ഇപ്പോൾ ശൂന്യവേതന അവധിയിൽ സർവീസ് ബ്രേക്കും നേരിട്ട് വാർത്താവതാരകനാകാൻ വേണ്ടി അരുൺ കുമാർ വീണ്ടും പുറപ്പെടുകയാണ്. വിദ്യാർത്ഥികളുടെ ഭാവി അത് തത്ക്കാലം സർവ്വകലാശാല തന്നെ മറക്കുകയാണ്. .
Stories you may Like
- ന്യൂസ് ക്ലിക്കിലൂടെ ഒഴുകിയ കോടികളുടെ കണക്ക് ഞെട്ടിക്കുന്നത്
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- അരുൺകുമാർ റിപ്പോർട്ടറിൽ കൺസൽട്ടിങ് എഡിറ്ററായി ചുമതലയേറ്റു
- രാജിവച്ച അദ്ധ്യാപക പണി തിരിച്ചു കിട്ടാൻ അരുൺ കുമാറിന്റെ ഇമെയിൽ
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്