7500 രൂപ വാടകയുള്ള ദർബാർഹാൾ ആർട്ട് ഗാലറി ബുക്ക് ജനുവരി ഒന്നിന് ചിത്രപ്രദർശനത്തിനായി ചെയ്തു; ബുക്കിങ് ലഭിച്ചത് ഡിസംബർ 26 മുതൽ 30 വരെയുള്ള തീയതികളിലും; ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരവേ നിനച്ചിരിക്കാതെ എത്തിയത് ചിത്രങ്ങൾക്ക് നിലവാരം ഇല്ലാത്തതിനാൽ താങ്കൾക്ക് അനുവദിച്ച തീയതി പിൻവലിക്കുന്നു എന്ന അക്കാദമി സെക്രട്ടറിയുടെ കത്ത്; ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറയുന്ന ലളിതകലാ അക്കാദമി ഷൈനി സുധീറിനോട് പകപോക്കുന്ന വിധം
എം മനോജ് കുമാർ
കൊച്ചി: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞു പ്രഖ്യാപിച്ച അവാർഡുകൾ പിൻവലിക്കില്ലെന്നു തീരുമാനിച്ച കേരള ലളിതകലാ അക്കാദമി ഒരു മുതിർന്ന ചിത്രകാരിക്ക് മുൻപിൽ ദർബാർ ഹാൾ ആർട്ട് ഗാലറിയുടെ വാതിലുകൾ അടച്ചിടുന്നു. കേരളത്തിലെ മികച്ച ചിത്രകാരികളിൽ ഒരാളും രണ്ടു പതിറ്റാണ്ടായി ചിത്രപ്രദർശനങ്ങൾ നടത്തുന്ന ചിത്രകാരിയുമായ ഷൈനി സുധീറിന്റെ ചിത്രപ്രദർശനത്തിനു ദർബാർഹാൾ ആർട്ട് ഗ്യാലറി നിഷേധിച്ചാണ് ലളിതകലാ അക്കാദമി അവകാശ നിഷേധം നടത്തുന്നത്. സോളോ, ഗ്രൂപ്പ് എക്‌സിബിഷനുകൾ നടത്തി രണ്ടു പതിറ്റാണ്ടായി ചിത്രരംഗത്ത് നിലകൊള്ളുന്ന ഈ മുതിർന്ന ചിത്രകാരിയുടെ ചിത്രങ്ങൾക്ക് ദർബാർ ഹാളിൽ പ്രദർശിപ്പിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞാണ് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ ചിത്രകാരിക്ക് മുൻപിൽ ദർബാർ ഹാൾ ആർട്ട് ഗാലറിയുടെ വാതിലുകൾ കൊട്ടിയടച്ചത്. അക്കാദമിയുടെ തീരുമാനം ചിത്രകാരന്മാർക്കിടയിൽ വൻ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
അക്കാദമി പ്രഖ്യാപിച്ച കാർട്ടൂൺ അവാർഡുകൾ വിവാദമായപ്പോൾ സർക്കാർ നിലപാട് തള്ളിയാണ് അവാർഡുകൾ പിൻവലിക്കില്ലെന്ന തീരുമാനം പിൻവലിക്കാൻ കൂട്ടാക്കാതെ അക്കാദമി പറഞ്ഞ ന്യായം ആവിഷ്‌ക്കാരസ്വാതന്ത്ര്യ പ്രശ്‌നമായിരുന്നു. കാർട്ടൂൺ പുരസ്‌ക്കാര വിവാദം ഉയർന്നപ്പോൾ സർക്കാരിനെയും മന്ത്രി എ കെ ബാലനെയും തള്ളിയാണ് ലളിതകലാ അക്കാദമി മുന്നോട്ടു വന്നത്. ജൂറി തീരുമാനം അന്തിമമാണെന്നും തീരുമാനം ഏകകണ്ഠമാണെന്നുമാണ് അക്കാദമി വ്യക്തമാക്കിയത്. അവാർഡുകൾ പിൻവലിക്കുകയും ചെയ്തില്ല. ഇങ്ങിനെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ച ഇതേ അക്കാദമിതന്നെയാണ് മുതിർന്ന ചിത്രകാരിക്ക് ചിത്രപ്രദർശനം നടത്താൻ ദർബാർ ഹാൾ വിട്ടുകൊടുക്കാതിരിക്കുന്നത്. .
7500 രൂപ വാടകയുള്ള ദർബാർ ഹാൾ ജനുവരി ഒന്നിന് ബുക്ക് ചെയ്യുകയും ഡിസംബർ മാസം പ്രദർശനത്തിന് അനുമതി നൽകുകയും ചെയ്ത ശേഷമാണ് ഈ മുതിർന്ന ചിത്രകാരിയെ അപമാനിക്കും വിധം ചിത്രങ്ങൾ പ്രദർശന യോഗ്യമല്ല എന്ന മുരട്ടുന്യായം പറഞ്ഞു അനുമതി നിഷേധം നടത്തുന്നത്. പെയിന്റിംഗുകൾ വിലയിരുത്തുക കലാ നിരൂപകർക്ക് തന്നെ വെല്ലുവിളി ഉയർത്തുന്ന കാര്യമായിരിക്കയാണ് ചിത്രങ്ങൾക്ക് നിലവാരമില്ലെന്നു അക്കാദമി ഏകപക്ഷീയമായി കണ്ടെത്തിയത്.
ആവിഷ്‌ക്കാര സ്വാതന്ത്ര്യ നിഷേധത്തിന്നെതിരായ പ്രതിഷേധങ്ങളുടെ ഒരുപാട് പ്രക്ഷോഭമുഖങ്ങൾക്ക് സാക്ഷിയായ അതേ ദർബാർ ഹാൾ തന്നെയാണ് ചിത്രകാരിയുടെ മുന്നിൽ അവകാശ നിഷേധമായി ഇപ്പോൾ കൊട്ടിയടക്കപ്പെടുന്നത് എന്നത് വിരോധാഭാസമായി നിലനിൽക്കുകയും ചെയ്യുന്നു. കഴിഞ്ഞ ജനുവരി ഒന്നിന് ബുക്ക് ചെയ്തപ്പോൾ വരുന്ന ഡിസംബറിൽ തീയതികൾ നൽകിയശേഷമാണ് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്റെ കത്ത് ഷൈനി സുധീറിന് ലഭിക്കുന്നത്. നിങ്ങളുടെ ചിത്രങ്ങൾ ദർബാർ ഹാൾ പോലുള്ള ഒരു അക്കാദമി ഹാളിൽ പ്രദർശിപ്പിക്കാൻ നിലവാരമില്ലെന്നാണ് കത്തിലൂടെ അക്കാദമി സെക്രട്ടറി വ്യക്തമാക്കുന്നത്.
മൂന്നു വർഷം ചിത്രകലയിലെ കെജിടിഇ കോഴ്സും കഴിഞ്ഞു അഞ്ച് വർഷം ഫൈൻ ആർട്‌സ് കോളേജിൽ നിന്ന് പഠിച്ച് ബിരുദമെടുത്ത് ഇറങ്ങിയ മുതിർന്ന ചിത്രകാരിക്കാണ് അക്കാദമി ഭാരവാഹികൾ നിന്നും ഇങ്ങിനെ തിക്താനുഭവമുണ്ടായത്. കേരളത്തിലെ ലളിതകലാ അക്കാദമിയുടെ പ്രവർത്തനത്തേയും രീതികളെയും കുറിച്ച് ഒട്ടനവധി സംശയങ്ങൾ ഉയർത്തുന്നതാണ് ഷൈനി സുധീറിന് ദർബാർ ഹാൾ നിഷേധിച്ച അക്കാദമി ഭാരവാഹികളുടെ നടപടികൾ. ലളിതകലാ അക്കാദമി എപ്പോഴും ഒരു കോക്കസിന്റെ കയ്യിൽ അകപ്പെടും എന്നാണ് ചിത്രകാരന്മാരിൽ നിന്നും ഉയരുന്ന ആരോപണം. എല്ലാ കാലവും അക്കാദമി ഭരിക്കാനെത്തുന്നവർക്ക് എപ്പോഴും ഒരു കോക്കസുണ്ടാകും. അക്കാദമി പരിപാടികളിൽ ഭാഗഭാക്കാകുകയും സഹായം എത്തിക്കുകയും ചെയ്യുന്നത് ഒപ്പമുള്ളവർക്കാകും. മറ്റുള്ളവർ അവഗണിക്കപ്പെടുകയും നിരാശരാകുകയും ചെയ്യും. ഇത് എല്ലാ കാലവും ചിത്രകാരന്മാർക്കിടയിൽ എതിർപ്പും രോഷവുമുണ്ടാകുന്ന കാര്യമാണ്.
ദർബാർ ഹാളിനെ സംബന്ധിച്ചാണെങ്കിൽ പലപ്പോഴും ദർബാർ ആർട്ട് ഗ്യാലറി ഒഴിഞ്ഞു കൊടുക്കും. പക്ഷെ ചിത്രകാരന്മാർക്ക് നൽകില്ല. തീയതി നൽകണമെങ്കിൽ ജനുവരി ഒന്നിന് തന്നെ ബുക്ക് ചെയ്യണമെന്നു പറഞ്ഞു. ഒന്നാം തീയതി ബുക്ക് ചെയ്തിട്ടില്ലെങ്കിൽ തീയതി ലഭിക്കില്ല. ഒന്നാം തീയതി ബുക്ക് ചെയ്താൽ തന്നെ അക്കാദമി അധികൃതർക്ക് കണ്ണ് തുറക്കാൻ ബുദ്ധിമുട്ടുമാകും. തീയതി ഇല്ലാ എന്ന് പറയും. നൽകിയ തീയതികൾ തന്നെ മാസങ്ങൾ കഴിഞ്ഞുമാകും. ഇത് ചിത്രകാരന്മാർക്കിടയിൽ മുൻപ് തന്നെ പ്രതിഷേധമുണ്ടാക്കിയ കാര്യമാണ്. ഇതേ പ്രതിഷേധം തന്നെയാണ് ചിത്രകാരി ഷൈനി സുധീറും ഉയർത്തുന്നത്.
നേരിട്ട തിക്താനുഭവങ്ങൾ ഷൈനി സുധീർ മറുനാടനോട് വിശദീകരിച്ചത് ഇങ്ങനെ:
ദർബാർ ഹാളിൽ രണ്ടു വർഷമായി ഗാലറി കിട്ടുന്നില്ല. അതുകൊണ്ട് തന്നെ ഇക്കുറി ജനുവരി ഒന്നിന് തന്നെ ചിത്രപ്രദർശനം ബുക്ക് ചെയ്തു. ബുക്കിങ് ലഭിച്ചത് ഡിസംബർ മാസവും. 26 മുതൽ 30 വരെയുള്ള ഡേറ്റുകൾ അങ്ങിനെ തീയതികൾ ചിത്രപ്രദർശനത്തിന്റെ ഭാഗമായി ദർബാർ ഹാൾ അധികൃതർ തന്നെ ബ്ലോക്ക് ചെയ്തു. പ്രദർശനത്തിന്റെ ഭാഗമായി ഞാൻ ചിത്രങ്ങളുടെ ഫോട്ടോകൾ ബയോഡാറ്റ എന്നിവ അയച്ചു. എന്നാൽ എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി ജൂലൈ ആദ്യവാരം അക്കാദമിയുടെ ലെറ്റർ വന്നു. നിങ്ങളുടെ ചിത്രങ്ങൾ ദർബാർ ഹാളിൽ പ്രദർശിപ്പിക്കാൻ കഴിയില്ല. അതിനുള്ള നിലവാരം ഇല്ല എന്നാണ് കത്തിൽ പറയുന്നത്. ഞാൻ പകച്ചുപോയി.... സ്ഥിരമായി പ്രദർശനങ്ങൾ നടത്തുന്നയാളാണ്. ഇതുവരെ അക്കാദമിയുടെ ഭാഗത്ത് നിന്ന് അങ്ങിനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. അഞ്ച് വർഷം ഫൈൻ ആർട്‌സ് കോളേജിൽ പഠിച്ചയാളാണ്. മൂന്നു വർഷം കെജിടിഇ കോഴ്സും ചെയ്തിട്ടുണ്ട്.എല്ലാം പാസായ ആളാണ്. അവരൊക്കെ എനിക്ക് തന്ന സർട്ടിഫിക്കറ്റുകൾ നിലവാരം ഇല്ലാത്ത ചിത്രങ്ങൾ വരയ്ക്കാൻ ഉള്ളതാണോ? എന്നാണ് എനിക്ക് സംശയം. ഇത് ഒരു ദുരനുഭവമായി എനിക്ക് തോന്നുകയും ചെയ്തു.
തീരുമാനം അക്കാദമിയുടെ സെക്രട്ടറി പൊന്ന്യം ചന്ദ്രന്റേത് എന്ന് അക്കാദമി
കാര്യങ്ങൾ അറിയാൻ ഞാൻ അക്കാദമിയിലേക്ക് വിളിച്ചു. അക്കാദമിയിൽ നിന്ന് എന്നോട് പറഞ്ഞത് ചിത്രകലാ പ്രദർശനത്തിന് അനുമതി നിഷേധിച്ചത് പൊന്ന്യം ചന്ദ്രനാണെന്നാണ്. അദ്ദേഹമാണ് അക്കാദമി സെക്രട്ടറി. കൂടുതൽ വിവരങ്ങൾക്ക് അദ്ദേഹത്തെ വിളിച്ച് വിവരം തിരക്കാൻ അക്കാദമിയിൽ നിന്നും പറഞ്ഞു. നമ്പറും തന്നു. ഞാൻ അദ്ദേഹത്തിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാൻ പറഞ്ഞു. ഞാൻ പൊന്ന്യം ചന്ദ്രനെ വിളിച്ചു. നിങ്ങളുടെ ചിത്രങ്ങൾക്ക് നിലവാരം ഇല്ലെന്നു കണ്ടെത്തിയത് ഒരു കമ്മറ്റിയാണ്. കമ്മറ്റിയാണ് തീരുമാനം എടുത്തത്. ഞാൻ പറഞ്ഞു ബയോഡാറ്റ വച്ചിട്ടുണ്ടായിരുന്നു..ചിത്രങ്ങളുടെ നല്ല ഫോട്ടോഗ്രാഫ് തന്നെയാണ് വെച്ചിരുന്നത്...പിന്നെ എങ്ങിനെയാണ് ചിത്രങ്ങളുടെ നിലവാര തകർച്ച എന്ന് ചോദിച്ചു. ഇതിനു മുൻപ് ഇങ്ങിനെ സംഭവിച്ചിട്ടില്ലല്ലോ എന്നും ചോദിച്ചു. നല്ല നല്ല ചിത്രങ്ങളാണ് ദർബാർ ഹാളിൽ പ്രദർശിപ്പിക്കാറ്. . നിങ്ങളുടെ ചിത്രങ്ങൾ സൂക്ഷ്മ പരിശോധനയിൽ യോഗ്യതയില്ല എന്ന് കണ്ടെത്തി. ..എന്താണ് അയോഗ്യത എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഫോൺ കട്ട് ചെയ്തു. തിരിച്ചു വിളിച്ചപ്പോൾ ഫോൺ പിന്നീട് എടുത്തതുമില്ല.
ചിത്രപരിശോധനയ്ക്കുള്ള കമ്മറ്റി ഏകാംഗ കമ്മറ്റി; അംഗമായി പൊന്ന്യം ചന്ദ്രൻ മാത്രം
വിവരാവകാശ പ്രകാരം കമ്മറ്റി മെംബേർസ് ആരൊക്കെ എന്ന് തിരക്കാൻ ഞാൻ തീരുമാനിച്ചു. അതിനായി വിവരാവകാശ പ്രകാരം അപേക്ഷ നൽകി. വിവരാവകാശ പ്രകാരം എനിക്ക് ലഭിച്ച വിവരങ്ങൾ ഇങ്ങനെ: ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ യോഗ്യതയില്ല എന്ന് കണ്ടെത്തിയത് ഏകാംഗ കമ്മറ്റിയാണ്. അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ മാത്രമാണ് ഈ കമ്മിറ്റിയിലെ അംഗം. ഒരൊറ്റയാൾ കമ്മറ്റിയാണിത്. ആ കമ്മറ്റിയിൽ ഉള്ളത് പൊന്ന്യം ചന്ദ്രൻ മാത്രമാണ്. ചിത്രങ്ങളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ഒരൊറ്റയാൾ കമ്മറ്റി എന്ന് ഞാൻ കേട്ടിട്ടുപോലുമില്ല. പൊന്ന്യം ചന്ദ്രൻ മാത്രം അംഗമായ ഒറ്റയാൾ കമ്മറ്റിയാണ് എന്റെ ചിത്രപ്രദർശനത്തിനുള്ള അനുമതി നിഷേധിച്ചത്. അത് എന്തിന്റെ പേരിലാണ് എന്ന് എനിക്ക് അറിയില്ല. 7500 രൂപ നൽകി ദർബാർ ഹാൾ ബുക്ക് ചെയ്ത എനിക്കാണ് അക്കാദമി സെക്രട്ടറി യോഗ്യതയില്ല എന്ന് പറഞ്ഞു അനുമതി നിഷേധം നടത്തിയത്. അപ്പോഴും ഈ തീയതികളിൽ ദർബാർ ഹാൾ ഒഴിഞ്ഞു കിടക്കുകയാണ് എന്ന് ഓർക്കണം. വാടക നൽകിയാണ് ഗാലറി ബുക്ക് ചെയ്യുന്നത്. 7500 സർക്കാരിലേക്കാണ് പോകുന്നത്. അതും ഓർക്കണം. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞാൻ ചിത്രം വരയ്ക്കുന്നത്. നേരം പോക്കിനും വേണ്ടിയല്ല. ചിത്രകല എന്റെ ആത്മാവിന്റെ ഭാഗമാണ്.
ഇതൊരു സപര്യകൂടിയാണ് എനിക്ക്. അതും ഓർക്കണം. ഇത്തരമൊരു ഭരണപക്ഷ അനുഭാവമുള്ള ആളുകൾക്ക് മാത്രമാണ് ഇവിടെ സ്ഥാനം. ക്യാമ്പുകളും അങ്ങിനെയുള്ള ആളുകൾക്ക് മാത്രമാണ്. ചിത്രപ്രദർശനത്തിനു അക്കാദമി ഗ്രാന്റ് അനുവദിക്കുന്നുണ്ട്. 50000 രൂപ.. എന്നാൽ ഇതൊക്കെ ലഭിക്കുന്നത് ചിത്രകാരന്മാർ അല്ലാത്ത ആളുകൾക്കാണ്...ഒരു ക്യാമ്പ് അറ്റൻഡ് ചെയ്യാൻ പോയപ്പോൾ ഒരാൾ എന്നോട് പറഞ്ഞത് ഞാൻ ചിത്രകാരനല്ല. രാഷ്ട്രീയക്കാരനാണ് എന്നാണ്. ആർക്കും ചിത്രകാരൻ ആകാവുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ചിത്രകാരിയാകാൻ കൊതിച്ച് അതിനുള്ള കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ ഒരു കലാകാരിയോടാണ് അവഗണന. ചിത്രരംഗത്ത് രാഷ്ട്രീയക്കാർ കേറി മേയുകയാണ്. വർഷങ്ങൾ ആയി ഞാനീ രംഗത്തുണ്ട്. എനിക്ക് ഇതുവരെ അക്കാദമിയിൽ നിന്ന് ഇതുവരെ ദുരനുഭവം ഉണ്ടായിട്ടില്ല. മറ്റൊരു കാര്യം ഇതുപോലുള്ള ഒരു മുദ്ര മുതിർന്ന ചിത്രകാരിയായ എനിക്ക് അക്കാദമി ചാർത്തി തന്നാൽ പിന്നീട് വരുന്നവരെ എന്നെ കാണുന്നത് എങ്ങനെയാകും? വലിയൊരു അസ്തിത്വ പ്രശ്‌നം കൂടി പൊന്ന്യം ചന്ദ്രന്റെ പ്രതികരണത്തിൽ ഒളിഞ്ഞിരിപ്പുമുണ്ട്. പാർട്ടി പരിപാടികൾക്ക് പോകാറില്ല. സിപിഎം വിളിച്ചാൽ ചുമരിൽ ചിത്രം വരയ്ക്കാനും പോകാറില്ല. ഇതാണ് അയോഗ്യതയ്ക്ക് കാരണമായി എനിക്ക് തോന്നുന്നത്. രാഷ്ട്രീയമാണ് വിധി നിർണ്ണയിക്കുന്നത്-ഷൈനി സുധീർ പറയുന്നു.
ചിത്രങ്ങൾക്ക് നിലവാരമില്ല; ദർബാർ ഹാൾ നിഷേധിച്ചത് മോശം കാര്യമായി തോന്നുന്നില്ല: പൊന്ന്യംചന്ദ്രൻ
ദർബാർ ഹാൾ സാധാരണ ഗാലറിയല്ല. വളരെ പ്രധാനപ്പെട്ട ഒരു ഗാലറിയാണ്. നിലവാരം ഉള്ള ചിത്രങ്ങൾ മാത്രമേ അവിടെ പ്രദർശിപ്പിക്കാൻ പാടുള്ളൂ എന്ന് എന്ന് ഒരു തീരുമാനം എടുത്തിട്ടുണ്ട്-ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ മറുനാടനോട് പറഞ്ഞു. പ്രദർശന ചിത്രങ്ങളുടെ ഫോട്ടോ സമർപ്പിക്കണം എന്ന് ആവശ്യപ്പെടാറുണ്ട്. പക്ഷെ ഫോട്ടോ കണ്ടപ്പോൾ നിലവാരം ഇല്ലെന്നു മനസിലായി. അതുകൊണ്ട് പ്രദർശനം നിഷേധിച്ചു. പല ചിത്രകാരന്മാർക്കും പ്രദർശനം നിഷേധിക്കുന്നുണ്ട്. ലളിതകലാ അക്കാദമി ചിത്രകാരന്മാർക്ക് വേണ്ടിയല്ലേ? നാല്പതുകൊല്ലക്കാലം അക്കാദമി എന്നെ പരിഗണിച്ചതേയില്ല. പക്ഷെ ഈ നാല്പതുകൊല്ലവും ഞാൻ ഈ രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ ഞാൻ ചിത്രകാരൻ അല്ലാതാകുമോ? ഷൈനി സുധീറിന് ദർബാർ ഹാൾ നിഷേധിച്ചത് മോശം കാര്യമായി തോന്നുന്നില്ല. ലളിതകലാ അക്കാദമി കോക്കസിന്റെ പിടിയിലാണല്ലോ എന്ന ആക്ഷേപമുണ്ടല്ലോ എന്ന നിങ്ങളുടെ ചോദ്യമെല്ലാം വേണ്ടാത്ത ചോദ്യമാണ്. ഇതിൽ ഒന്നും ഒരു കോക്കസുമില്ല. ഇനി ഷൈനി സുധീർ ഫോട്ടോ മാറ്റി നൽകിയാൽ അതും പരിശോധിക്കും. എന്നിട്ടു വേണമെങ്കിൽ വീണ്ടും തീരുമാനം കൈക്കൊള്ളും-പൊന്ന്യം ചന്ദ്രൻ പറയുന്നു.
എന്തായാലും ഷൈനി സുധീറിന് അക്കാദമി ദർബാർ ഹാൾ നിഷേധിച്ച പ്രശ്‌നം ചിത്രകാരന്മാർക്കിടയിൽ പുകയുകയാണ്. വാടക നൽകി പ്രദർശനം നടത്തുമ്പോൾ അതിനു എന്തിനു വിലക്ക് ഏർപ്പെടുത്തണം എന്ന ചോദ്യമാണ് ചിത്രകാരന്മാരിൽ നിന്നും ഉയരുന്നത്. ചിത്രങ്ങളെ വിലയിരുത്തുമ്പോൾ അതിനു എന്ത് മാനദണ്ഡം എന്നും ചോദ്യം ഉയരുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് എപ്പോഴും ചിത്രകാരന്മാർക്ക് വേണ്ടി നിലകൊള്ളേണ്ട ലളിതകലാ അക്കാദമി തന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍