പൊലീസ് കണ്ടെടുത്തത് അച്ഛൻ സൂരജിന് പാമ്പിനെ ഇട്ട് നൽകിയ അതേ പ്ലാസ്റ്റിക് ജാർ; സൂരജ് വീട്ടിൽ നിന്ന് പാമ്പുമായി പോയത് ഇതേ ജാറുമായി; ഉത്ര ചേച്ചി മരിച്ചപ്പോൾ സൂരജ് പറഞ്ഞത് പൊലീസിനോട് തന്റെ പേര് ഒരിക്കലും പറയരുതെന്ന്; ഉത്രയുടെ മരണം അറിഞ്ഞപ്പോഴാണ് ആദ്യ പാമ്പ് കടിയുടെ വാർത്തയും അറിയുന്നത്; പൊലീസിനോട് തുറന്നുപറയാൻ മടിച്ചു നിന്നത് അച്ഛനെ കുരുക്കി; ഉത്ര കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ചാവറകാവ് സുരേഷിന്റെ മകൻ സുനിൽ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: കരിമൂർഖന്റെ കടിയേറ്റുള്ള അഞ്ചലിലെ ഉത്രയുടെ മരണത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകളുമായി ചാവറകാവ് സുരേഷിന്റെ മകൻ സുനിൽ രംഗത്ത്. പാമ്പിനെ ഇട്ട് നൽകിയപ്പോൾ തന്റെ അച്ഛൻ നൽകിയ അതേ പാത്രമാണ് ഉത്രയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത് എന്നാണ് സുനിൽ മറുനാടനോട് വെളിപ്പെടുത്തിയത്. ഉത്രയുടെ മരണം തന്റെ അച്ഛൻ കൊടുത്ത പാമ്പിൽ നിന്നാണെന്നുള്ള നിർണ്ണായകമായ വെളിപ്പെടുത്തലാണ് സുനിൽ മറുനാടനോട് നടത്തിയത്. തന്റെ അച്ഛൻ പിടിച്ച പാമ്പ് അച്ഛൻ നൽകിയ അതേ പാത്രത്തിലാണ് സൂരജ് ഉത്രയുടെ വീട്ടിലേക്ക് കൊണ്ടുപോയത് എന്നാണ് സുനിൽ മറുനാടന് മുന്നിൽ വെളിപ്പെടുത്തൽ നടത്തിയത്. പൊലീസ് ഉത്രയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് അച്ഛൻ സൂരജിന് പാമ്പിനെ നൽകിയ അതേ പാത്രമാണ്. ഉത്രയെ കടിച്ച പാമ്പും സൂരജ് കൊണ്ടുവന്ന പാമ്പും ഒരേ പാമ്പ് തന്നെയാണ് എന്ന് തെളിയിക്കേണ്ടി വന്നതാണ് പൊലീസിന്റെ മുന്നിലുള്ള ചാലഞ്ച്. ഇത് തെളിയിക്കാൻ സഹായമാകുന്ന നിർണ്ണായക വിവരമാണ് സുനിൽ പുറത്തു വിടുന്നത്.
ഉത്രയെ കടിച്ച പാമ്പും കൊന്നു കുഴിച്ചിട്ട പാമ്പും ഒന്നെന്നു തെളിയിക്കാൻ വേണ്ടിയാണ് വെറ്ററിനറി ഡോക്ടർമാരെ കൊണ്ട് വന്നു പൊലീസ് ഇന്നു ചത്ത പാമ്പിന്റെ പോസ്റ്റ്മോർട്ടം നടത്തിയത്. ചത്ത പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തിൽ കയറിയ വിഷവും ഒന്ന് തന്നെയാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് പോസ്റ്റ്മോർട്ടം പൊലീസ് നടത്തിയത്. ശാസ്ത്രീയമായ തെളിവുകൾ ശക്തിപ്പെടുത്തി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാനാണ് പൊലീസിന്റെ ശ്രമം. ഈ കാര്യത്തിൽ പൊലീസിനെ സഹായിക്കുന്നതാണ് പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതേ പോലെ തന്നെ പ്രധാനമാണ് ചാവറുകാവ് സുരേഷ് സൂരജിനെ നൽകിയ പാമ്പ് തന്നെയാണ് ഉത്രയെ കടിച്ചത് എന്നുള്ളതും. ഈ കാര്യത്തിലെ ശക്തമായ തെളിവായി മാറുകയാണ് സുനിലിന്റെ വെളിപ്പെടുത്തൽ. അതേ പാമ്പ്, അതേ പാത്രം എന്നാണ് സുനിൽ മറുനാടനോട് പറഞ്ഞത്. ഇപ്പോൾ ഉത്രയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത കുപ്പി ഒരു പ്രധാന തെളിവാണ്. ആ കുപ്പിയിൽ തന്നെയാണ് ഈ പാമ്പ് കിടന്നത് എന്നതും പ്രധാന തെളിവാണ്. ഇതിനെ സാധൂകരിക്കുന്ന മൊഴിയാണ് സുനിലിന്റെത്. ഇതുപോലെ സങ്കീർണ്ണമായ ഒരു കേസിൽ പൊലീസിനെ സഹായിക്കാൻ ഉതകുന്ന തെളിവാണ് ചാവറകാവ് സുരേഷിന്റെ മകനും പുറത്തു വിടുന്നത്. പാമ്പിനെ പിടിച്ചപ്പോൾ അച്ഛൻ പാമ്പിനൊപ്പം നൽകിയ പാത്രമാണ് പൊലീസ് ഉത്രയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. പാമ്പിന്റെ അംശങ്ങളും പാമ്പ് ആ പാത്രത്തിൽ കിടന്നിരുന്ന തെളിവുകളും പാത്രത്തിൽ കാണും. ഇതേ പാത്രം തന്നെയാണ് ഉത്രയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത് എന്നാണ് സുനിൽ പറയുന്നത്.
ഉത്രയെ കടിച്ച ആ പാമ്പ് എവിടെ നിന്ന് പിടിച്ചതാണ് എന്നറിയില്ല. അത് അച്ഛൻ ഒരു ഡയറിയിൽ എഴുതിവെക്കാറുണ്ട്. ആ ഡയറി ക്രൈംബ്രാഞ്ച് കൊണ്ടുപോയിട്ടുണ്ട്. എവിടെ നിന്ന് പിടിച്ചതാണ് എന്നറിയാൻ അച്ഛനു മാത്രമേ കഴിയൂ. അച്ഛൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലും. അതിനാൽ ആ പാമ്പ് എവിടെ നിന്ന് പിടിച്ചു എന്ന് കൃത്യമായി പറയാൻ കഴിയില്ല. ഈ പാമ്പിനു ശേഷവും ഒരുപാട് പാമ്പിനെ അച്ഛൻ പിടിച്ചിട്ടുണ്ട്. ഉത്രയെ കടിച്ച ആദ്യ പാമ്പിനു പിന്നിലും വലിയ ചതി ഒളിഞ്ഞു കിടക്കുന്നുണ്ട്. സൂരജ് ചതിയനാണ് എന്ന് തെളിയിക്കുന്ന വലിയ ചതി. പാമ്പിനെ പരിചയപ്പെടുത്തണം. ക്ലാസ് എടുക്കണം എന്ന് പറഞ്ഞിട്ടാണ് ആദ്യം അണലിയുമായി സൂരജിന്റെ വീട്ടിൽ അച്ഛൻ പോകുന്നത്. ഈ പാമ്പാണ് ആദ്യം ഉത്രയെ കടിക്കുന്നത്. പാമ്പിനെ തുറന്നു വിട്ടപ്പോൾ ഗെറ്റ് കടന്നു അത് വീടിരിക്കുന്ന പറമ്പിനു അകത്തേക്ക് പോയി. സൂരജ് ഓടിപ്പോയി നോക്കി പിന്നീട് പറഞ്ഞത് പാമ്പ് ഇഴഞ്ഞു പോയി എന്ന്. പാമ്പിനെ കാണുകയാണെങ്കിൽ വിളിക്കാം അണ്ണാ എന്ന് പറഞ്ഞു സ്നേഹത്തോടെ അച്ഛനെ പറഞ്ഞുവിടുകയായിരുന്നു. ആ പാമ്പിനെ എടുത്ത് സൂരജ് ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. ഈ പാമ്പാണ് ആദ്യം ഉത്ര ചേച്ചിയെ കടിച്ചത്.
ഈ പാമ്പ് ഉത്രയെ കടിച്ചു എന്നൊന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല. അത് പത്രവാർത്തയും ആയിരുന്നില്ല. അത് വാർത്തയായിരുന്നെങ്കിൽ രണ്ടാമത് പാമ്പിനെ അച്ഛൻ സൂരജിന് നൽകില്ലായിരുന്നു. ഉത്ര ചേച്ചിയെ രക്ഷിക്കാനും കഴിയുമായിരുന്നു. ഉത്ര ചേച്ചി പാമ്പ് കടിച്ച് മരിച്ചപ്പോഴാണ് ആദ്യ പാമ്പ് കടിയുടെ വാർത്തയും ഒപ്പം വരുന്നത്. അപ്പോഴാണ് ആദ്യത്തെ അണലിയാണ് ഉത്രയെ കടിച്ചത് എന്ന് അച്ഛൻ അറിയുന്നത്. രണ്ടാമത് നൽകിയ പാമ്പ് കടിച്ച് ഉത്ര മരിച്ച ശേഷം സൂരജ് അച്ഛനെ ബന്ധപ്പെട്ടിരുന്നു. ഏതെങ്കിലും രീതിയിൽ പൊലീസ് തിരഞ്ഞു വരികയാണെങ്കിൽ തന്റെ പേര് ഒരിക്കലും പറയരുത് എന്നാണ് സൂരജ് പറഞ്ഞത്. അച്ഛൻ അവനെ വലിയ രീതിയിൽ ചീത്തവിളിച്ചു. ഉത്ര മരിച്ച ശേഷം ഞങ്ങൾ അച്ഛനോട് പറഞ്ഞതാണ്. എല്ലാം പൊലീസിനോട് പറയാൻ. പക്ഷെ താൻ കുരുങ്ങും എന്ന ഭീതിയിലാണ് പറയാതിരുന്നത്. അറസ്റ്റിലാകും എന്ന് ഭയന്നാണ് അച്ഛൻ വിവരങ്ങൾ മറച്ചു വെച്ചത്. ഇത് അച്ഛനെ കുടുക്കുകയും ചെയ്തു. 2017 മുതൽ അച്ഛൻ പാമ്പിനെ പിടിക്കുന്നുണ്ട്. ഫോറസ്റ്റുകാരുമായി ബന്ധവുമുണ്ട്. ഇത് ഒരു ചതിയാണ്. അച്ഛൻ കുരുങ്ങിയതാണ്. എന്റെ ഭാര്യയെ കൊല്ലാനാണ് എന്ന് പറഞ്ഞാൽ ആരെങ്കിലും പാമ്പിനെ നൽകുമോ? സൂരജും ഒരു പാമ്പ് സ്നേഹിയാണ് എന്ന് പറഞ്ഞാണ് അച്ഛനെ കബളിപ്പിച്ചത്. അച്ഛൻ പ്രകൃതി സ്നേഹിയാണ്. ഇതിന്റെ ഭാഗമാണ് പാമ്പുകളോടുള്ള താത്പര്യവും. ബാങ്ക് ജോലിക്കാരനാണ് സൂരജ്. അതുകൊണ്ടെക്കെയാണ് അച്ഛൻ വഴങ്ങിയതും പാമ്പിനെ നല്കിയതും-സുനിൽ പറയുന്നു.
കേസിലെ ശാസ്ത്രീയ അന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്ന നിർണ്ണായക വെളിപ്പെടുത്തലാണ് സുനിൽ നടത്തിയത്. അച്ഛൻ നൽകിയ അതേ പാത്രമാണ് ഉത്രയുടെ വീട്ടിനു പിന്നിൽ നിന്ന് പൊലീസ് കണ്ടെടുത്തത് എന്ന നിർണ്ണായക വെളിപ്പെടുത്തലാണ് സുരേഷിന്റെത്. തല്ലിക്കൊന്നു കുഴിച്ചിട്ട പാമ്പിന്റെ ഗന്ധവും തെളിവുകളും ഈ പാത്രത്തിൽ കാണും. പുറത്തു നിന്നുള്ള പാമ്പാണ് ഉത്രയെ കടിച്ചത് എന്ന് സൂരജിന് തെളിയിക്കാൻ ഇതോടെ പ്രയാസമാകും. ഫോറൻസിക് അന്വേഷണത്തിൽ പാത്രത്തിലെ അതെ പാമ്പാണ് കൊല്ലപ്പെട്ടത് എന്നും തെളിഞ്ഞാൽ സൂരജിന് മുന്നിലുള്ള കുരുക്ക് മുറുകും. ഉത്രയെ കൊന്നത് കരിമൂർഖനെക്കൊണ്ട് കടിപ്പിച്ച് താൻ തന്നെയാണ് ഉത്രയെ കൊന്നത് എന്ന് സൂരജ് സമ്മതിച്ചു കഴിഞ്ഞു. ഇത് ശാസ്ത്രീയമായി തെളിയിക്കാൻ ഫോറൻസിക് സയൻസിന്റെ പിൻബലം വേണം. പൊലീസിനു യഥാർത്ഥ മൊഴി നൽകിയ സൂരജ് ഇപ്പോൾ വീണ്ടും താനല്ല കൊന്നത് എന്നാണ് തെളിയിക്കാൻ ശ്രമിക്കുന്നത്.
മകളുടെ കൊലപാതകിയുമായി പൊലീസ്എത്തിയപ്പോൾ ഉത്രയുടെ വീട്ടിൽ വൈകാരിക രംഗങ്ങളാണ് അരങ്ങറിയത്. മകളുടെ കൊലപാതകി വീട്ടിൽ കയറുന്നത് കരഞ്ഞുകൊണ്ടാണ് ഉത്രയുടെ അമ്മ തടഞ്ഞത്. അപ്പോൾ താനല്ല അത് ചെയ്തതെന്നാണ് സൂരജ് വിളിച്ചു കൂവിയത്. ഇപ്പോഴും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് സൂരജ്. ഉത്രയുടെ വീടിനു മുന്നിൽ സർപ്പക്കാവാണ്. വിജനമായ ഇടങ്ങളും ധാരാളം. ജനൽ തുറന്നിട്ടപ്പോൾ അതിൽക്കൂടി അകത്ത് കയറിയ പാമ്പാണ് ഉത്രയെ കടിച്ചത് എന്നാണ് സൂരജ് തെളിയിക്കാൻ ശ്രമിക്കുന്നത്. ഇന്നു ചത്ത പാമ്പിന്റെ പോസ്റ്റ്മോർട്ടം നടത്തിയ പൊലീസും കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് ഉത്രയുടെ ശരീരത്തിൽ കയറിയ വിഷം ഇതേ പാമ്പിന്റെ കൊത്തുകൊണ്ടാണ് എന്നുള്ളതാണ്. അതിന്റെ തെളിവുകൾ ശേഖരിച്ചാണ് വെറ്ററിനറി ഡോക്ടർമാർ മടങ്ങിയത്.
ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ ജയന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയിരുന്നത്. കേസിനെ സഹായിക്കുന്ന വിധത്തിലുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ വേണ്ടിയായിരുന്നു പോസ്റ്റുമോർട്ടം നടപടികളിലേക്ക് കടന്നിരുന്നത്. ഉത്രയുടെ ഇടതുകൈത്തണ്ടയിലെ കടിയേറ്റ മുറിവും പാമ്പിന്റെ പല്ലുകളും താരതമ്യം ചെയ്ത് പരിശോധിച്ചു. പാമ്പിന്റെ മാംസം അഴുകി തുടങ്ങിയിരുന്നു. എങ്കിലും വിഷപ്പല്ലും മറ്റും ലഭിച്ചിട്ടുണ്ട്. മൂർഖൻ പാമ്പാണ് ഉത്രയെ കടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഉത്രയെ കടിച്ച മൂർഖനെ സഹോദരൻ തല്ലിക്കൊന്ന് കുഴിച്ചിട്ടിരുന്നു. ഈ പാമ്പിനെ പുറത്തെടുത്താണ് രാവിലെ പോസ്റ്റ്മോർട്ടം നടത്തിയത്. കൊലപാതകക്കേസിൽ പാമ്പിന്റെ പോസ്റ്റ്മോർട്ടം നടത്തുന്ന സംസ്ഥാനത്തെ ആദ്യകേസാണ് ഇത്. 152 സെന്റീമീറ്റർ നീളം പാമ്പിനുണ്ടായിരുന്നതായും ഡോക്ടർമാർ പറഞ്ഞു. പാമ്പിന്റെ പോസ്റ്റുമോർട്ടം കേരളത്തിലെ ചാനലുകൾ തൽസമയം നൽകുകയും ചെയ്തിരുന്നു. ഉത്രയെ കടിച്ചത് ഈ പാമ്പാണെന്ന് തെളിയിക്കാൻ കൂടിയാണ് പോസ്റ്റ്മോർട്ടം. പാമ്പിന്റെ വിഷപല്ലിന്റെ അളവ് മനസ്സിലാക്കാനാണ് ഇത്.
അതേസമയം ശാസ്ത്രീയ തെളിവു ശേഖരണത്തിന്റെഭാഗമായി കൂടുതൽ വിശദ പരിശോധനക്കും പൊലീസ് ഒരുങ്ങുന്നുണ്ട്. ഉത്ര പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഉത്രയെ കടിച്ച മൂർഖന്റെ ഡി.എൻ.എ പരിശോധിക്കുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റ അറിയിച്ചു. ഈ പാമ്പ് കടിച്ച് തന്നെയാണോ ഉത്ര മരിച്ചതെന്നറിയാനാണ് പാമ്പിന്റെ ഡി.എൻ.എ പരിശോധിക്കുന്നതെന്ന് ഡി.ജി.പി അറിയിച്ചു. ഹൈദരാബോദിലോ പൂണെയിലോ ആയിരിക്കും പരിശോധന. 90 ദിവസത്തിനുള്ളിൽ എല്ലാ ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കുമെന്നും ഡി.ജി.പി അറിയിച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്