Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിഷേധവുമായി രംഗത്തിറങ്ങിയവരിൽ പലരും അടുപ്പക്കാരാണ്; ചിലർ പുറപ്പെടും മുമ്പെ വിളിച്ചിരുന്നു; നിവൃത്തിയില്ലാഞ്ഞാട്ടാണ് പ്രതിഷേധവുമായി എത്തുന്നതെന്നും അറിയിച്ചു; സ്വന്തം പ്രയത്നം കൊണ്ട് നടത്തി വരുന്ന ബിനസ്സുകളുമായി മുന്നോട്ടു പോകുന്ന ആളാണ്; എല്ലാ രംഗത്തുള്ളവരും സൗഹൃദവലയിത്തിലുണ്ട്; രാഷ്ട്രീയപരമായി ഇവരിലാരുമായും ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് അനസ് മണാറ; ജലീലിലിനെ ഇഡി ഓഫീസിലെത്തിച്ച വ്യവസായി മറുനാടനോട്

പ്രതിഷേധവുമായി രംഗത്തിറങ്ങിയവരിൽ പലരും അടുപ്പക്കാരാണ്; ചിലർ പുറപ്പെടും മുമ്പെ വിളിച്ചിരുന്നു; നിവൃത്തിയില്ലാഞ്ഞാട്ടാണ് പ്രതിഷേധവുമായി എത്തുന്നതെന്നും അറിയിച്ചു; സ്വന്തം പ്രയത്നം കൊണ്ട് നടത്തി വരുന്ന ബിനസ്സുകളുമായി മുന്നോട്ടു പോകുന്ന ആളാണ്; എല്ലാ രംഗത്തുള്ളവരും സൗഹൃദവലയിത്തിലുണ്ട്; രാഷ്ട്രീയപരമായി ഇവരിലാരുമായും ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് അനസ് മണാറ; ജലീലിലിനെ ഇഡി ഓഫീസിലെത്തിച്ച വ്യവസായി മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: താൻ രാഷ്ട്രീയക്കാരനല്ലന്നും എല്ലാരാഷ്ട്രീയക്കാരുമായും അടുപ്പമുണ്ടെന്നും ഇവരിൽപ്പെട്ട പലരും വീട്ടിൽ വരാറുണ്ടെന്നും വ്യവസായി അനസ് മണാറ. അനസിന്റെ വാഹനത്തിലാണ് മന്ത്രി കെടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ ചോദ്യം ചെയ്യലിന് എത്തിയത്. അനസിന്റെ രാഷ്ട്രീയ ബന്ധങ്ങലും ചർച്ചയായിരുന്നു. വിവാദത്തിന് ശേഷം ആദ്യമായാണ് ഈ വിഷയത്തിൽ മറുനാടൻ മലയാളിയോട് അനസ് പ്രതികരിക്കുന്നത്.

ഇപ്പോൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയവരിൽ പലരും അടുപ്പക്കാരാണ്. ഇവരിൽ ചിലർ പുറപ്പെടും മുമ്പെ വിളിച്ചിരുന്നു. നിവൃത്തിയില്ലാഞ്ഞാട്ടാണ് പ്രതിഷേധവുമായി എത്തുന്നതെന്നും അറിയിച്ചു. ഇത് വലിയ കാര്യമാക്കുന്നില്ല-അനസ് കൂട്ടിച്ചേർത്തു. സ്വന്തം പ്രയത്നം കൊണ്ട് നടത്തിവരുന്ന ബിനസ്സുകളുമായി മുന്നോട്ടുപോകുന്ന ആളാണ്്. അതുകൊണ്ട് തന്നെ എല്ലാരംഗത്തുള്ളവരും സൗഹൃദവലയിത്തിലുണ്ട്. രാഷ്ട്രീയപരമായി ഇവരിലാരുമായും ഒരു തരത്തിലുള്ള ബന്ധവുമില്ല. ഒരു രാഷ്ട്രീയപാർട്ടിയുടെയും പ്രവർത്തകനുമല്ല-അനസ് വ്യക്തമാക്കി.

മന്ത്രി കെ ടി ജലിലിനെ ഇ ഡി ഓഫീസിൽ എത്തിച്ചത് വ്യക്തിപരമായ അടുപ്പംകൊണ്ടുമാത്രമാണോ എന്ന് ചോദിച്ചപ്പോൾ അതെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലന്നായിരുന്നു അനസിന്റെ പ്രതികരണം. അരൂരിലെ വീട്ടിൽ സ്റ്റേറ്റ് കാറിലെത്തിയ മന്ത്രി ജലിലിനെ അനസ് സ്വന്തം വാഹനത്തിലാണ് ഇ ഡി ഓഫീസിൽ എത്തിച്ചത്. ഈ വാർത്ത പുറത്തുവന്നതുമുതൽ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും അനസ് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. വീടിന് മുന്നിൽ രാവിലെ മുതൽ ചാനൽപ്പട കാത്തുനിന്നെങ്കിലും അനസ് പിടികൊടുത്തിരുന്നില്ല.മാധ്യമങ്ങളുമായി ഈ വിഷയത്തിൽ പ്രതികരിക്കാനില്ലന്ന് അനസ്സ് ഇന്നലെ രാലിവെ തന്നെ അടുപ്പക്കാരോട് വ്യക്തമാക്കിയിരുന്നു.

കെ ടി ജലിൽ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതിരിക്കരുതെന്ന് ഭരണപക്ഷത്തെ ഉന്നതർ നിർദ്ദേശിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അനസ് ചാനൽ പ്രതിനിധികൾക്ക് മുഖം കൊടുക്കാതിരുന്നെന്നും മറ്റുമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അനസിന്റെ സിപിഎം ബന്ധങ്ങളും മറുനാടൻ മലയാളി വാർത്തയാക്കിയിരുന്നു. കോതമംഗലത്തിന് അടുത്ത പഞ്ചായത്തിലെ പ്രസിഡന്റായിരുന്നു അനസിന്റെ അച്ഛൻ. രാഷ്ട്രീയ സംഘർഷത്തിൽ അനസിന് നേരത്തെ പരിക്കേറ്റിട്ടുമുണ്ട്.

ജോയിന്റ് ഫ്രീ എന്ന മുട്ടുവേദനയ്ക്കുള്ള മരുന്ന നിർമ്മിക്കുന്ന മണാറ കെയറിന്റെ ഉടമകൂടിയാണ് ഇദ്ദേഹം. കൂടാതെ അരൂരിലെ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന താഹിറ കെമിക്കൽസ്, ഈസ്റ്റേൺ സീ ഫുഡ് കമ്പനി അങ്ങനെ തുടങ്ങീ നിരവധി വ്യവസായ സ്ഥാപനങ്ങളും റിയൽ എസ്റ്റേറ്റ് ബിസിനസുകളും ഉണ്ട്. സിപിഎം നേതാക്കളുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് അനസ്. പോളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബിയും മന്ത്രി ജി സുധാകരനും കടന്നപ്പള്ളി രാമചന്ദ്രനുമെല്ലാം അനസിന്റെ അടുത്തയാളുകളാണെന്നുള്ള ചിത്രങ്ങൾ പുറത്തു വരുന്നുണ്ട്. അരൂരിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതും അനസാണെന്നുള്ള വിവരമാണ് ലഭിക്കുന്നത്. അനസ് പറയുന്നതിനപ്പുറം ഒന്നും അരൂരിൽ നടക്കില്ല. വ്യവസായ വകുപ്പിലും വലിയ പിടിപാടാണ് ഇയാൾക്ക്.

അരൂരിലെ ഇൻഡുസ്ട്രിയൽ എസ്റ്റേറ്റിലെ 90 ശതമാനത്തോളം ഭാഗം ഇയാളുടെ കൈവശമാണ് ഉള്ളത്. പല സിപിഎം നേതാക്കളുടെയും ബിനാമിയാണെന്നും സംസാരമുണ്ട്. കോതമംഗലത്തെ കുടുംബ വീട്ടിലും അരൂരിലെ വീട്ടിലും പലപ്പോഴും എൻഫോഴ്‌സ്‌മെന്റും ഇൻകംടാക്‌സും റെയ്ഡ് നടത്തിയിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥർക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ബന്ധമാണെന്നാണ് നാട്ടുകാർ പറയുന്നത്.

അനസിന്റെ പിതാവ് സെയ്ദ് മുഹമ്മദ് റിട്ടേ എസ് ഐ ആയിരുന്നു. സർക്കാർ സർവീസിൽ ഇടതുപക്ഷ യൂണിയൻ അംഗമായിരുന്നു. റിട്ടയർമെന്റിന് ശേഷം ഇടതുപക്ഷ രാഷ്ട്രീയത്തിലായിരുന്നു പ്രവർത്തനം. പല്ലാരി മംഗലം പഞ്ചായത്ത് രൂപീകരിച്ച കാലം മുതൽ മുസ്ലിം ലീഗായിരുന്നു പഞ്ചായത്ത് ഭരണം കൈയാളിയിരുന്നത്. എന്നാൽ 2000 ൽ പഞ്ചായത്തിൽ ആദ്യമായി അനസിന്റെ പിതാവിന്റെ നേതൃത്വത്തിൽ ഇടതുപക്ഷം അധികാരത്തിലെത്തി. തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം പല തരത്തിലുള്ള സംഘർഷങ്ങൾ ഉണ്ടായി.

ഈ സംഘർഷത്തിനിടെ പൈനാപ്പിൾ വെട്ടുന്ന വടിവാളിന് അനസിനെ വെട്ടുകയും മരിച്ചെന്ന് ഉറപ്പാക്കി കിണറ്റിൽ എറിയുകയും ചെയ്തു. സംഭവം അറിഞ്ഞ് പാർട്ടി പ്രവർത്തകരെത്തി ചേർന്ന് ഫയർഫോഴ്സിനെ വിളിച്ച് അനസിനെ ബസേലിയസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ അവിടെനിന്നും കോലഞ്ചേരിയിൽ എത്തിച്ചു. അടുത്ത ദിവസം മെഡിക്കൽ ട്രസ്റ്റിൽ കൊണ്ടു പോയാണ് ജീവൻ രക്ഷിക്കാനായത്. അതിന് ശേഷം അനസ് സിപിഎമ്മിന്റെ അടുത്ത പ്രവർത്തകനായി തുടരുകയായിരുന്നു.

വ്യവസായി ആയി വളർന്നതോടുകൂടിയാണ് കെ.ടി ജലീലുമായി അടുത്ത ബന്ധം തുടരുന്നത്. ജലീലിന്റെ മനസാക്ഷിസൂക്ഷിപ്പുകാരിൽ ഒരാളാണ് അനസ് എന്നും പാർട്ടീ പ്രവർത്തകർക്കിടയിൽ അഭ്യൂഹമുണ്ട്. കൊച്ചിയിലെത്തിയാൽ അനസിനെ കാണാതെ ജലീൽ മടങ്ങില്ല. അത്തരത്തിലുള്ള ബന്ധമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്ക് പോകുമ്പോൾ മാധ്യമങ്ങൾ അറിയാതിരിക്കാനായി സാഹായം ചെയ്തു കൊടുക്കാനിടയായത്. എന്നാൽ ജലീലിന്റെയും അനസിന്റെയും പ്രതീക്ഷകൾ തെറ്റിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്നു തന്നെ മാധ്യമങ്ങളെ വിവരം അറിയിക്കുകയായിരുന്നു.

കോതമംഗലം പൈമറ്റം സ്വദേശീയായ അനസ് വർഷങ്ങളായി ആലപ്പുഴ അരൂരിൽ ആണ് താമസിക്കുന്നത്. അറിയപ്പെടുന്ന സീഫുഡ് ഏക്സ്പോർട്ടറാണ് അനസ്സ്. മറ്റ് മൂന്നു കമ്പിനികളും ഇയാൾ നടത്തുന്നുണ്ട്. ഹജ്ജ് കമ്മറ്റിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനത്തിനപ്പുറം ബിനസ്സ് കാര്യത്തിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടായിരുന്നില്ലന്നാണ് അവർ പറയുന്നത്. എന്നാൽ അങ്ങനെയല്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. യൂ ഡി എഫിന്റെ കാലത്തും എൽ ഡി എഫിന്റെ ഭരണത്തിലുമെല്ലാം അനസ്സ് ഹജ്ജുകമ്മറ്റിയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചിരുന്നെന്നും ഇതിൽ രാഷ്ട്രീയമില്ലന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് അനസ്സിന്റെ കുടംബവൃത്തങ്ങൾ വ്യക്തമാക്കുന്നത്.

എസ് ഐ സെയ്ദ് മുഹമ്മദിന്റെ മകന്റ കോടീശ്വരനായുള്ള വളർച്ച ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു സഹോദരൻ രാഷ്ട്രീയത്തിലായികുന്നു. പത്തുകൊല്ലം ഗൾഫിൽ ജോലി എടുത്തു. അതിന് ശേഷം ഗൾഫിലെ സാമ്പത്തികം കൊണ്ട് കച്ചവടം തുടങ്ങി. പിന്നെ അതിവേഗം വളർന്നു. ചെമ്മീന്റെ തോട് പൊളിച്ച് കയറ്റുമതി ചെയ്യുന്ന ബിസിനസ്സിൽ വലിയ നേട്ടമുണ്ടായി. ഇതോടെയാണ് അനസിന് ഉന്നത ബന്ധങ്ങളും തുടങ്ങുന്നത്. അതീവ രഹസ്യമായി ജലീലിനെ ഇഡിയുടെ ഓഫീസിൽ എത്തിച്ചത് അനസിന്റെ ബുദ്ധിയാണെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP