വള്ളിക്കാവ് ആശ്രമത്തിലെ അന്തേവാസി ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ടുകൾ; തമിഴ്നാട് പര്യടനത്തിനിടയിൽ രഹസ്യമായി അമൃതാനന്ദമയി കൊല്ലത്തെ ആശ്രമത്തിലെത്തി തമിഴ്നാട്ടിലേക്ക് തന്നെ മടങ്ങിയത് രഹസ്യമാക്കി വച്ചിരിക്കുന്ന മരണത്തിന്റെ ഭാഗമെന്ന് സൂചന; ക്യാൻസർ രോഗിയായ സ്ത്രീ മരിച്ചത് വിവാദമാക്കരുതെന്ന് മഠം അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഭാരത പര്യടനത്തിന്റെ ആദ്യ ഘട്ടം പുരോഗമിക്കുന്നതിനിടെ അമൃതാനന്ദമയി വള്ളിക്കാവിലെ ആശ്രമത്തിലെത്തിയതിൽ ദുരൂഹതയെന്ന് ആരോപണം. ജനുവരി അവസാന വാരം തിരുവനന്തപുരത്ത് തുടങ്ങി കന്യാകുമാരി വഴി തമിഴ്നാട്ടിൽ ഭക്തരെ കാണുന്നതിനിടെയാണ് അമൃതാനന്ദമയി കൊല്ലത്തേക്ക് പോയത്. അവിടെ നിന്ന് മണിക്കൂറുകൾക്ക് അകം സേലത്തേക്ക് തിരിക്കുകയും ചെയ്തു. ഇത് അസ്വാഭാവികമായ സംഭവമാണ്. വള്ളിക്കാവ് ആശ്രമത്തിൽ സംഭവിച്ച ഒരു മരണവുമായി ബന്ധപ്പെട്ടാണ് അമൃതാനന്ദമയി വള്ളിക്കാവിലെത്തിയതെന്നാണ് മറുനാടന് ലഭിച്ച വിവരം. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം അമൃതാനന്ദമയി ഭാരത പര്യടനം തുടരുന്നതായും വള്ളിക്കാവിലെ അന്തേവാസി മറുനാടനോട് പറഞ്ഞു.
എന്നാൽ വള്ളിക്കാവ് ആശ്രമത്തിൽ മരിച്ച അന്തേവാസി ആരെന്നതിനെ കുറിച്ച് ആർക്കും വ്യക്തതയില്ല. ആരോ ഒരാൾ മരിച്ചുവെന്ന് മാത്രമാണ് പറയുന്നത്. ഇതു സംബന്ധച്ച മരണ വാർത്തകൾ പത്രങ്ങളിലുമില്ല. സാധാരണ അമ്മ ഓടിയെത്തേണ്ട ആരെങ്കിലും മരണപ്പെട്ടാൽ അമൃതാ ടിവിയിൽ അത് വാർത്തയാകും. അതും സംഭവിച്ചിട്ടില്ല. ഇതിനെല്ലാം ഉപരി അമൃത പുരിയിൽ ആരെങ്കിലും മരിച്ചതായി കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷനുകളിലും വിവരമില്ല. അമൃതാനന്ദമയിയുടെ സുരക്ഷയ്ക്ക് പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ അമൃത പുരിയിൽ അമൃതാനന്ദമയി ഇല്ലാത്തപ്പോൾ പൊലീസുകാർ ഉണ്ടാവുകയുമില്ല. അതുകൊണ്ട് തന്നെ അമൃത പുരിയിൽ ആരെങ്കിലും മരിച്ചോ എന്നതിനെ കുറിച്ച് പൊലീസിന് ഒരു വിവരവുമില്ലെന്നാണ് ഓച്ചിറ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേനിൽ നിന്ന് മറുനാടന് ലഭിച്ച പ്രതികരണം.
ആശ്രമവുമായി ബന്ധപ്പെട്ട ഒരു അന്തേവാസി മരിച്ചതായും ഇത് രോഗബാധ മൂലമാണെന്ന സന്ദേശമാണ് അടുത്ത അശ്രമ ബന്ധുക്കൾക്ക് നൽകിയിരിക്കുന്നത്. ദിണ്ഡിഗലിൽ നിന്ന് പെട്ടെന്ന് കൊല്ലത്തേക്ക് അമ്മ പോയതിന്റെ കാരണം തിരക്കുന്നവരോടാണ് ആശ്രമത്തിലെ ഉള്ളുകള്ളികൾ അറിയാവുന്നവർ ഇത് പറയുന്നത്. ഇതിനപ്പുറം ആരോടും ഒന്നും പറഞ്ഞിട്ടില്ല. മരിച്ച ബ്രഹ്മചാരിണി ആരാണെന്നോ സ്വദേശിയാണോ വിദേശിയാണോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അജ്ഞാതമാണ്. മരണം പൊലീസിന് അറിയില്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
അതേസമയം, കൊല്ലത്തുള്ള ഒരു ജുവലറി ഉടമയുടെ മകൾ കഴിഞ്ഞദിവസം മരിച്ചിരുന്നു. കാൻസർ രോഗബാധിതയായിരുന്നു ഇവരെന്നാണ് വിവരം. ഇവർ ആശ്രമവുമായി അടുത്ത് പ്രവർത്തിച്ചിരുന്നതായും ഇവരുടെ മരണത്തെയാണ് ആശ്രമത്തിലെ മരണമായി ചിത്രീകരിക്കുന്നതെന്നാണ് മറ്റൊരു വിവരം. അതുകൊണ്ടുതന്നെ സംഭവത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നും ക്യാൻസർ രോഗിയായ സ്ത്രീ മരിച്ചതിനെ ആശ്രമവുമായി ബന്ധപ്പെടുത്തി വിവാദമാക്കരുതെന്നുമുള്ള നിലപാടിലാണ് മഠം അധികൃതർ.
എല്ലാ വർഷവും ജനുവരി ആദ്യമാണ് അമൃതാനന്ദമയി ഭാരത പര്യടനം തുടങ്ങുന്നത്. ഇത്തവണ ഡിസംബർ അവസാനമായിട്ട് പോലും ഈ പര്യടനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇത് നോട്ട് അസാധുവാക്കൽ കാരണമെന്ന വാദവുമെത്തി. ഇതോടെയാണ് അതിവേഗം പദ്ധതികൾ തയ്യാറാക്കിയത്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി മാർച്ച് 18ന് മുംബൈയിൽ അവസാനിക്കുന്ന തരത്തിലായിരുന്നു ആദ്യ ഘട്ട ഭാരത പര്യടനം. കന്യാകുമാരിയിൽ നിന്ന് ഫെബ്രുവരി രണ്ടിനാണ് ദണ്ഡിഗലിൽ എത്തിയത്. ഇതോടെയാണ് അസ്വാഭാവികമായ സംഭവങ്ങൾക്ക് തുടക്കമാകുന്നത്. സേലം, ചെന്നൈ എന്നിവിടങ്ങളിലെ സന്ദർശനം അമ്മ റദ്ദാക്കിയെന്നായിരുന്നു ആദ്യ പ്രചരണം. കാരണം വ്യക്തമായതുമില്ല.
ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അമൃതാനന്ദമയി കൊല്ലത്തെ ആശ്രമത്തിൽ എത്തിയതായി വിവരം ലഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ സേലത്തേക്ക് മടങ്ങുകയും ചെയ്തു. ഇതിന് അപ്പുറം ആശ്രമത്തിൽ ഉള്ള ആരും ഒന്നും പറയുന്നില്ല. ഇതിനിടെയാണ് മരണ സൂചനകളും ദണ്ഡിഗല്ലിലെ ആശ്രമത്തിൽ നിന്നും ലഭിച്ചത്. ചെന്നൈയിലെ പരിപാടി ഒഴിവാക്കാനുള്ള കാരണവും അതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കാനായിരുന്നു. അതുകൊണ്ട് തന്നെ ദിണ്ഡഗിലിൽ നിന്നും കൊല്ലത്ത് എത്തിയ അമ്മ വീണ്ടും ഭാരത പര്യടനം തുടരുന്നു. അതായത് സേലത്തേയും ചെന്നൈയിലേയും പരിപാടികൾ റദ്ദാക്കിയതുമില്ല. ഇതു സംബന്ധിച്ച വിവരങ്ങൾ ആരോടും പങ്കുവയ്ക്കരുതെന്ന കർശന നിർദ്ദേശവും ആശ്രമവാസികൾക്ക് നൽകിയിട്ടുണ്ട്.
അമൃതാനന്ദമയി ഇല്ലാത്ത സമയം വള്ളിക്കാവ് ആശ്രമത്തിൽ അധികമാരും ഉണ്ടാകാറില്ല. അമ്മ ഉള്ളപ്പോൾ മാത്രമാണ് ആശ്രമം സജീവമാകുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ മരണവുമായി ബന്ധപ്പെട്ട് ആശ്രമത്തിലെ പതിവ് സന്ദർശകർക്ക് പോലും ഒരു വിവരവുമില്ലെന്നതാണ് വസ്തുത. അമൃതാ ടിവിയിലെ വ്യാജ സർട്ടിഫിക്കറ്റ് ലോബിയുമായി ബന്ധപ്പെട്ട് ചില തമ്മിലടികൾ ആശ്രമത്തിൽ നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല രഹസ്യ രേഖകളും മറുനാടൻ ഉൾപ്പെടെ പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് അമൃതാനന്ദമയിയുടെ സന്ദർശത്തിൽ അതീവ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നത്. അമൃതാ ടിവിയിലെ ദീപക് ധർമ്മടത്തെ പ്രതിരോധ വകുപ്പിന്റെ മാദ്ധ്യമ പഠന കോഴ്സിൽ വിട്ടത് ചെറുതായൊന്നുമല്ല ആശ്രമത്തെ ബാധിച്ചത്.
ഇതിനൊപ്പം ആശ്രമത്തിൽ ഇതിന് മുമ്പ് നടന്ന പല മരണങ്ങളും വിവാദമാവുകയും ചെയ്തു. സത്നാം സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയതുമില്ല. കേന്ദ്ര സർക്കാരിലെ ഉന്നതരെ സ്വാധീനിച്ചാണ് ദീപക് ധർമ്മടത്തിനെതിരായ പരാതി അമൃതാനന്ദമയീ മഠം മുക്കിയത്. അമൃതാ ടിവിയിലെ ഉന്നതൻ പാക്കിസ്ഥാൻ സന്ദർശിച്ച ശേഷമായിരുന്നു ദീപക്കിനെ കോഴ്സിന് വിട്ടത്. ഇതുമായി ബന്ധപ്പെട്ട കോഴഅഴിമതി ആരോപണങ്ങൾ ആശ്രമത്തിനുള്ളിൽ നിന്ന് തന്നെ ഉയരുകയായിരുന്നു. ഈ കോഴപ്പണം ഉപയോഗിച്ച് അമൃതാ ടിവിയിലെ ഉന്നതൻ തിരുവനന്തപുരം കാലടിയിൽ ഫ്ലാറ്റ് നിർമ്മിച്ചതായും അമൃതാ ടിവിയിലെ ജീവനക്കാർ തന്നെ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ധർമ്മടം പൊലീസ് സ്റ്റേഷനിലെ കേസ് ഉന്നത ഇടപെടലുകളിലൂടെ അട്ടിമറിക്കപ്പെടുകയായിരുന്നു.
യുഡിഎഫ് ഭരണകാലത്ത് നടന്ന സംഭവത്തിൽ ഇടത് സർക്കാരും നിസംഗത പാലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ഈ മാദ്ധ്യമ പ്രവർത്തകൻ ധർമ്മടം പൊലീസിനെ വിരട്ടിയത്. ഈ വിവാദത്തിൽ നിന്ന് രക്ഷനേടുന്നതിന് മുമ്പാണ് പുതിയ വിവാദം മഠവുമായി ബന്ധപ്പെട്ടുയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റിലെ കൊള്ളയിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് 22കാരനായ കോളേജ് വിദ്യാർത്ഥി; റൂട്ട് മാപ്പടക്കം തയ്യാറാക്കി 15 മിനുട്ടിനുള്ളിൽ ഓപ്പറേഷൻ; ഝാർഖണ്ഡിലേക്ക് പാഞ്ഞ സംഘത്തെ കുടുക്കിയത് ബാഗിലെ ജിപിഎസ് സംവിധാനം; ടോൾ പ്ലാസയിൽ നിന്നും വാഹന നമ്പറുകൾ കണ്ടെത്തി; ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്ലാനിങ് പൊളിച്ചത് പൊലീസിന്റെ വൈദഗ്ധ്യം
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- രണ്ടു പതിറ്റാണ്ടിനപ്പുറം ദീർഘ വീക്ഷണത്തോടെ പ്രമോദ് കുമാർ എടുത്ത തീരുമാനം ശരിയായി; ഒരു കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിയുന്നു; കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
- ഷഹാനയെ കാട്ടാന ചവിട്ടിയത് നെഞ്ചിൽ; തലയുടെ പിൻഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകൾ; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വീട്ടുകാർക്ക് വിട്ടുകൊടുത്തു
- 'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രവാസി മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും
- ജയിലിൽ കഴിയവേ മറ്റു തടവുകാർ പോലും ഞാൻ കുറ്റം ചെയ്തെന്ന് വിശ്വസിച്ചില്ല; ഉമ്മച്ചിയെ ജയിലിൽ കേറ്റുമെന്ന് ഇളയ മകനെ ഭീഷണിപ്പെടുത്തിയിരുന്നു; എന്റെ മകൻ പരാതി കൊടുത്തത് ഭർത്താവിന്റെ പ്രേരണയാലും ഭീഷണിയിലും; സ്ത്രീധനത്തിന്റെ പേരിലും തന്നെയും കുഞ്ഞുങ്ങളെയും മർദ്ദിക്കുമായിരുന്നു; കടയ്ക്കാവൂരിലെ ആ മാതാവ് മറുനാടനിൽ എത്തി പറഞ്ഞത്
- കഴിഞ്ഞ തവണ തുണച്ച തുറുപ്പ് ചീട്ട് കളത്തിലിറക്കി പിണറായി; സോളാറിൽ സിബിഐ എത്തുന്നതോടെ ദീർഘകാല ഗുണഭോക്താക്കൾ തങ്ങളെന്നുറച്ച് ബിജെപി; ഭസ്മാസുരന് വരം കൊടുത്തത് പോലെയാകുമെന്ന മുന്നറിയിപ്പ് സിപിഎമ്മിൽ നിന്നുതന്നെ; കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് സോളാർ ലൈംഗിക പീഡനക്കേസ് കാരണമാകുമെന്ന ചർച്ചകൾ സജീവം
- സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് കെ.പി.എ മജീദ്; ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറയാതെ പറഞ്ഞത് ഫാത്തിമ തഹ്ലിയയെ; എം.എസ്.എഫ് നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ല
- കേസ് സിബിഐയ്ക്ക് വിടുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തം കൂടൽ; ചെയ്യാത്ത തെറ്റുകളെ ഞങ്ങളെന്തിന് ഭയക്കണമെന്നും ഉമ്മൻ ചാണ്ടി; ജനങ്ങൾ എല്ലാം കാണുന്നും അറിയുന്നുമുണ്ട്; ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല; സോളാർ പീഡന കേസിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും മുൻ മുഖ്യമന്ത്രി
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്