രമ്യ നമ്പീശനേയും റിമ കല്ലിംഗലിനേയും ഗീതു മോഹൻദാസിനേയും തിരിച്ചെടുത്താൽ ദിലീപിന്റെ രാജിയും തള്ളിക്കളയണം! അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി താരസംഘടന വിട്ടവരെ തിരിച്ചെടുക്കാൻ തടസ്സവാദങ്ങൾ സജീവം; വനിതാ പ്രാതിനിധ്യത്തിനുള്ള ഭരണഘടനാ ഭേദഗതിയും ഉടനൊന്നും ഇനി നടക്കില്ല; ഡബ്ല്യുസിസിയുമായി ഒത്തുപോകാനുള്ള മോഹൻലാലിന്റെ നീക്കത്തിന് തിരിച്ചടി; മെഗാ സ്റ്റാറിന്റെ ഇടപെടലും വെറുതെയാകും; താരസംഘടനയിൽ മമ്മൂട്ടിയുടെ നയതന്ത്രവും പൊളിയും: 'അമ്മ' പഴയതു പോലെ തുടരും
എം മനോജ് കുമാർ
കൊച്ചി: വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയുടെ ഭരണഘടനാ ഭേദഗതി ഉടൻ ഉണ്ടാകില്ലെന്ന് സൂചനകൾ. വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകി താര സംഘടന അമ്മയുടെ ഭരണഘടന അഴിച്ചു പണിയുക എളുപ്പമല്ലെന്നാണ് കഴിഞ്ഞ ദിവസം കൂടിയ അമ്മയുടെ യോഗത്തിൽ നിന്നും വരുന്ന വിവരങ്ങൾ. അമ്മയുടെ ഭരണഘടനാ ഭേദഗതി ഉടൻ വേണമെന്ന ഡബ്ലുസിസിയുടെ ആവശ്യത്തിൽ താരസംഘടനയിൽ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായി നിലനിൽക്കെ തന്നെയാണ് ഭരണഘടനാ ഭേദഗതി വൈകുമെന്ന സൂചനകൾ പുറത്തുവരുന്നത്.
അതേസമയം താരസംഘടനയായ 'അമ്മ'യുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് തത്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഭേദഗതികളിൽ കൂടുതൽ ചർച്ച നടത്തുമെന്നാണ് പ്രസിഡന്റ് മോഹൻലാൽ ഞായറാഴ്ച അറിയിച്ചത്. . ഭരണഘടനയുടെ ചില ഭേദഗതികളിൽ ഡബ്ലുസിസി അംഗങ്ങളായ പാർവതി തിരുവോത്തും, രേവതിയും എതിരഭിപ്രായങ്ങൾ യോഗത്തിൽ ഉന്നയിച്ചിരുന്നു. ഈ അഭിപ്രായങ്ങളെ മാനിച്ച് മമ്മൂട്ടിയും ജോയ് മാത്യുവും നടത്തിയ നിർണായക ഇടപടലാണ് ഭരണഘടനാ ഭേദഗതി വനിതകൾക്ക് കൂടുതൽ അനുകൂലമാക്കാൻ അവസരമൊരുക്കിയത്. ഇത് മനസ്സിലാക്കിയാണ് മറു വിഭാഗവും കരുക്കൾ നീക്കുന്നത്. എങ്ങനേയും രമ്യ നമ്പീശനേയും റിമ കല്ലിംഗലിേേനയും ഗീതു മോഹൻദാസിനേയും തിരിച്ചെടുക്കുന്നത് തടയാനാണ് നീക്കം. ദിലീപിന്റെ രാജിയും സമാനമാണെന്ന് വരുത്താനാണ് നീക്കം. അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി താരസംഘടന വിട്ടവരെ തിരിച്ചെടുക്കാൻ മമ്മൂട്ടിയും മോഹൻലാലും അനുകൂലമാണ്.
ഈ സാഹചര്യത്തിൽ വനിതാ പ്രാതിനിധ്യത്തിനുള്ള ഭരണഘടനാ ഭേദഗതിയും ഉടനൊന്നും നടക്കില്ല; ഡബ്ല്യുസിസിയുമായി ഒത്തുപോകാനുള്ള മോഹൻലാലിന്റെ നീക്കത്തിന് ഇത് തിരിച്ചടിയാണ്. ഇനി അടുത്ത ജനറൽ ബോഡിയിൽ മാത്രമേ ഭരണ ഘടനാ ഭേദഗതി അവതരിപ്പിക്കാനാകൂ. അടുത്ത വർഷമേ ഇത് നടക്കൂ. വേണമെങ്കിൽ മോഹൻലാലിന് പ്രത്യേക താൽപ്പര്യമെടുത്ത് യോഗം വിളിക്കാം. എന്നാൽ മോഹൻലാലിനൊപ്പം ഭാരവാഹിത്വത്തിലുള്ള ബഹുഭൂരിഭാഗവും മനസ്സു കൊണ്ട് നടിമാരുടെ കൂട്ടായ്മയ്ക്ക് എതിരാണ്. അതുകൊണ്ട് തന്നെ ഈ യോഗം ഉടനൊന്നും നടക്കില്ല. ഈ സാഹചര്യത്തിൽ അടുത്ത അമ്മയിലെ തെരഞ്ഞെടുപ്പും പഴയ ഭരണഘടന അനുസരിച്ചാകും.
'അമ്മ' നിർമ്മാതാക്കളുടെ സംഘടനപോലുള്ള സംഘടനയല്ല. 'അമ്മ ഒരു തൊഴിൽ സംഘടനയുമല്ല. 'അമ്മ അംഗങ്ങൾക്ക് സ്വന്തമായി തൊഴിൽ നൽകുന്നില്ല. നിർമ്മാതാക്കളെയും സംവിധായകരെയും ആശ്രയിച്ച് നിൽക്കുന്ന സംഘടനയാണ്. കാൾ ഷീറ്റിനനുസരിക്ക് പോയി അഭിനയിക്കുക എന്ന ചുമതല മാത്രമാണ് 'അമ്മയിലെ അംഗങ്ങൾ നിർവഹിക്കുന്നത്. അങ്ങിനെയുള്ള താരസംഘടനയിൽ വനിതാപ്രാതിനിധ്യം എന്നൊക്കെ ഭരണഘടനയിൽ എഴുതിവയ്ക്കേണ്ടതുണ്ടോ എന്നാണ് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ. ഡബ്ല്യുസിസിയെ 'അമ്മ ചർച്ചയ്ക്ക് വിളിച്ചിട്ടുമില്ലെന്നും അഭിപ്രായങ്ങൾ ഉയർന്നു. രേവതിയെയും പാർവതിയെയും ചർച്ചയ്ക്ക് വിളിച്ചത് അവർ 'അമ്മ അംഗങ്ങൾ എന്ന നിലയിലാണ്. അല്ലാതെ ഡബ്ല്യുസിസി നേതാക്കൾ എന്ന നിലയിലല്ല. പക്ഷെ ഡബ്ല്യുസിസിയുടെ ആവശ്യങ്ങൾ ഉടനടി അംഗീകരിക്കേണ്ടതിലെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് തന്നെയാണ് 'അമ്മ നേതാക്കൾ വാർത്താ സമ്മേളനത്തിലും വ്യക്തമാക്കിയത്.
അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുക എന്നല്ലാതെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കവുമായി 'അമ്മ ഭാരവാഹികൾ മുന്നോട്ടു പോയേക്കില്ല. അതേസമയം രാജിവെച്ച വനിതാ അംഗങ്ങളെ പൊടുന്നനെ തിരിച്ചെടുക്കാനും 'അമ്മ തയ്യാറായേക്കില്ല. രമ്യ നമ്പീശൻ, റിമ കല്ലിംഗൽ, ഗീതു മോഹൻദാസ് തുടങ്ങിയ നടിമാരാണ് രാജിവെച്ചത്. ഇവരെ തിരിച്ചെടുക്കുമ്പോൾ എങ്ങിനെ എന്ന കാര്യത്തിൽ വീണ്ടും ആലോചനകൾ വേണം എന്നാണ് അംഗങ്ങൾ പറഞ്ഞത്. നടികൾ മാത്രമല്ല ദിലീപും രാജിവെച്ചതാണ്. നടീ ആക്രമണക്കേസുമായി ബന്ധപ്പെട്ടാണ് ദിലീപ് രാജിവെച്ചതെങ്കിലും അതും രാജി തന്നെയാണ്. അപ്പോൾ ദിലീപിനെയും തിരിച്ചെടുക്കേണ്ടി വരും. രാജിവെച്ച നടികളെ തിരിച്ചെടുക്കുമ്പോൾ ഒപ്പം ദിലീപിനെകൂടി തിരിച്ചെടുക്കാനും ഇതുമായ യോഗത്തിൽ ആവശ്യം ഉയർന്നേക്കും.
അതുകൊണ്ട് തന്നെ രാജിവെച്ച നടികളെ ആലോചിച്ച ശേഷം തിരിച്ചെടുത്താൽ മതിയെന്നുള്ള ആലോചനകളാണ് മുറുകുന്നത്. രേവതിക്കും പാർവതിക്കുമൊന്നും 'അമ്മ വനിതാ അംഗങ്ങൾക്കിടയിൽ കാര്യമായ പിന്തുണയില്ലാത്ത പ്രശ്നവുമുണ്ട്. രേവതിയെയും പാർവതിയെയും എതിർത്താണ് വനിതാ അംഗങ്ങളിൽ പലരും സംസാരിക്കുകയും ചെയ്തത്. വാർത്താ സമ്മേളനത്തിൽ 'അമ്മ നേതാക്കൾക്ക് ഈ കാര്യത്തിൽ ഏകാഭിപ്രായവും ഉണ്ടായിരുന്നില്ല. യോഗവേദിക്ക് പുറത്ത് രേവതിയും പാർവതിയും തമ്മിലുള്ള സംസാരത്തിന്നിടയിലാണ് നടികളുടെ കാര്യം വീണ്ടും ചർച്ചയായത്. ജോയ് മാത്യുവും മെഗാ സ്റ്റാർ മമ്മൂട്ടിയും തമ്മിൽ പുറത്ത് നടന്ന സംസാരത്തിനിടയിലാണ് ഡബ്ല്യുസിസിയുടെ ആവശ്യങ്ങൾ വീണ്ടും ചർച്ചയായത്. 'അമ്മ യോഗത്തിലെ ഷമ്മി തിലകന്റെ പ്രസംഗം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
എഴുതി തയ്യാറാക്കിയ പ്രസംഗമാണ് ഷമ്മി വായിച്ചത്. അതിൽ തിലകന് നേരെ 'അമ്മ'ഭാരവാഹികൾ മുൻപ് ഉയർത്തിയ എതിർപ്പുകളുടെ രത്നചുരുക്കമുണ്ടായിരുന്നു. 'അമ്മ യോഗത്തിൽ പൊലീസിനെ കയറ്റണം എന്ന തിലകന്റെ ആവശ്യവും ഈ പ്രസംഗത്തിന്നിടയിൽ യോഗത്തിൽ സംസാരവിഷയമായി. തിലകന് പൊലീസ് സംരക്ഷണമുള്ള കാലത്താണ് ഈ യോഗം നടന്നിരുന്നത്. ഷമ്മിയുടെ പ്രസംഗം പുരോഗമിച്ചപ്പോൾ ഷമ്മിയെ ഉൾപ്പെടെ ആരെയും വിശ്വാസമില്ലെന്ന് തിലകൻ പറഞ്ഞ കാര്യം ഒരു നടി ഷമ്മി തിലകനെ ഓർമ്മിക്കുകയും ചെയ്തു. ബ്ല്യുസിസിയുമായുള്ള തർക്കങ്ങളിലും മറ്റും മമ്മൂട്ടി ഇതുവരെ നിശ്ശബ്ദനായിരുന്നു. തർക്കത്തിന് പരിഹാരം കണ്ടെത്താൻ ജോയ് മാത്യുവിന്റെ പിന്തുണയോടെ അദ്ദേഹം മുന്നിട്ടിറങ്ങി എന്നതാണ് യോഗത്തെ ശ്രദ്ധേയമാക്കിയത്. എന്നാൽ അതും പൊളിയുമെന്നാണ് സൂചന.
യോഗം നടക്കുന്ന ഹാളിന് പുറത്ത് വച്ച് രേവതിയുമായും, പാർവതിയുമായും മമ്മൂട്ടിയും ജോയ് മാത്യുവും വ്യക്തിപരമായി സംസാരിച്ചു. അവർ ഉന്നയിച്ച വിഷയങ്ങൾ ശ്രദ്ധയോടെ കേട്ടു. ആവശ്യങ്ങൾ ന്യായമെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അത് കൂടി ബൈലോയിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് മമ്മൂട്ടി പറഞ്ഞത്. ഉപാധികൾ അംഗീകരിച്ചാൽ, അമ്മയിൽ നിന്ന രാജി വച്ച അംഗങ്ങൾ-രമ്യ നമ്പീശൻ, റിമ കല്ലിംഗൽ, ഗീതു മോഹൻദാസ് തുടങ്ങിയവർ സംഘടനയിലേക്ക് മടങ്ങുമോയെന്ന് മമ്മൂട്ടി ഇരുവരോടും ആരാഞ്ഞു. അമ്മയുടെ ഭാഗമായി തന്നെ ഡബ്ല്യൂസിസിക്ക് പ്രവർത്തിച്ചുകൂടേയെന്നും അദ്ദേഹം ചോദിച്ചു. രാജി വച്ചവർക്ക് അംഗത്വത്തിനായി വീണ്ടും അപേക്ഷിക്കേണ്ടി വരും. എന്നിരുന്നാലും പ്രത്യേക പരിഗണന നൽകി അംഗത്വ ഫീസ് ഒഴിവാക്കി പുനഃ പ്രവേശിക്കാമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ, ഇക്കാര്യങ്ങൾ മമ്മൂട്ടി വിശദീകരിച്ചു. ആരും തന്നെ എതിർപ്പ് പ്രകടിപ്പിച്ചില്ല. എന്നാൽ, പുതിയ ബൈലോ തൽക്കാലം മരവിപ്പിക്കേണ്ടി വന്നു. കാരണം ഒരേ യോഗത്തിൽ തന്നെ അത് ഭേദഗതി ചെയ്യുക നിയമപരമായി സാധുവല്ല. ഇതോടെ പഴയ ബൈലോ വീണ്ടും സാധുവായി.
അമ്മയുടെ ജനറൽ ബോഡിക്ക് മുമ്പ് തന്നെ തങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് രേവതിയും പാർവതിയും ഇ-മെയിൽ വഴി ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുമതി ലഭിക്കുകയും ചെയ്തു. അമ്മയ്ക്ക് ഉചിതമായ ബൈലോ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഇരുവരും യോഗത്തിൽ വിശദീകരിച്ചത്. ഓരോ ഭേദഗതിയും അതിന്റെ പ്രത്യാഘാതങ്ങളും എടുത്തുകാട്ടി. വിശദമായ പരിശോധനകൾക്ക് ശേഷമേ ഭേദഗതികൾ അംഗീകരിക്കാവൂയെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഡബ്ല്യുസിസി ഉന്നയിക്കുന്ന പ്രശ്നങ്ങളുടെ സാംഗത്യം മനസ്സിലാക്കാൻ അംഗങ്ങൾ താൽപര്യം കാട്ടി. അമ്മയെ കൂടുതൽ ജനാധിപത്യപരവും, ക്ഷേമപ്രവർത്തനത്തിൽ ഊന്നിയ സംഘടനയുമാക്കണം. ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ അമ്മ നടത്തുന്നുണ്ട്. അത് സ്വാഗതാർഹമാണ്. എന്നാൽ, സുരക്ഷ, ലൈംഗിക പീഡനം, തൊഴിൽ നിഷേധം തുടങ്ങിയ കാര്യങ്ങളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു.
ജയസൂര്യ, ശ്രീദേവിക, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളോട് അനുകൂലമായി പ്രതികരിച്ചുവെന്നും ചർച്ചയിൽ പങ്കാളികളായെന്നും പാർവതിയും രേവതിയും പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്