അമിത്ഷായെ കാണാൻ കളമൊരുക്കി കത്തോലിക്കാ സഭ; നാളെ കൊച്ചി കലൂരിലെ റിന്യൂവൽ സെന്ററിൽ മാർ ആലഞ്ചേരിയും അമിത്ഷായും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ നിരവധി മെത്രാന്മാരും സഭ നേതാക്കളും; മാണിയുടെയും മകന്റെയും പദവികൾ മുഖ്യ ചർച്ചാവിഷയം; എതിർപ്പുമായി വിശ്വാസികളും രംഗത്ത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണായകമായ വഴിത്തിരിവുണ്ടാക്കുന്നു കൂടിക്കാഴ്ച്ചക്ക് കളമൊരുങ്ങുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ച്ചക്കാണ് അരങ്ങൊരുങ്ങുന്നത്. ഇരുവരും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ച്ചക്ക് സമയവും വേദിയും നിശ്ചയിച്ചതായി മറുനാടൻ മലയാളിക്ക് വിവരം ലഭിച്ചു. നാളെ കൊച്ചിയിൽ എത്തുന്ന അമിത് ഷാ കലൂർ റിന്യൂവൽ സെന്ററിൽ വെച്ച് ബിഷപ്പുമാരുമായി കൂടിക്കാഴ്ച്ചക്ക് സമയം നിശ്ചയിച്ചിട്ടുണ്ട്. ഇവിടെ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയും എത്തും എന്നതാണ് മറുനാടന്‍ ലഭിച്ച വിവരം. കേരള രാഷ്ട്രീയത്തിൽ നിർണായമാകുന്ന രാഷ്ട്രീയ കൂട്ടുകെട്ടിന് കൂടി ഈ കൂടിക്കാഴ്ച്ച ഇടവരുത്തും. കെ എം മാണിയാണ് ഈ കൂട്ടുകെട്ടിലെ പ്രധാന കണ്ണി.
ദേശീയ തലത്തിൽ അതിശക്തമായ ബിജെപിയെ കേരളത്തിലെ വേരുകൾ വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി മാത്രമാണ് അമിത് ഷാ കേരളത്തിൽ എത്തുന്നത്. കേരളത്തിലെ മുസ്ലിം സമുദായം ഒരു കാരണവശാലും ബിജെപി പക്ഷത്ത് നിൽക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ കത്തോലിക്കാ സഭയെ അടുപ്പിക്കാനാണ് അമിത് ഷായ്ക്ക് താൽപ്പര്യം. അതുകൊണ്ട് തന്നെയാണ് അദ്ദേഹം കത്തോലിക്കാ ബിഷപ്പുമാരുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ബിഷപ്പുമാരിൽ ചിലർ എത്തുമെങ്കിലും കേരളത്തിലെ സഭയുടെ പരമാധ്യക്ഷനായ കർദ്ദിനാൾ എത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. അതുകൊണ്ട് അതീവ രഹസ്യമായി തന്നെ ബിജെപി നേതാക്കൾ ശ്രമം തുടർന്നു. ഇതിന് ഒടുവിലാണ് കർദിനാൾ അമിത് ഷാ കൂടിക്കാഴ്ച്ചക്ക് കളമൊരുങ്ങിയത്.
മൂന്നു ദിവസത്തെ സന്ദർശനത്തിനായി നാളെ രാവിലെ പത്ത് മണിയോടെയാണ് അമിത് ഷാ കൊച്ചിയിൽ എത്തുക. ഇവിടെ ഏഴ് പരിപാടികൾ അദ്ദേഹത്തിനായി ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് കർദ്ദിനാളുമായുള്ള കൂടിക്കാഴ്ച്ചയും. കേരള രാഷ്ട്രീയത്തിൽ ഒറ്റയാനായി ഇപ്പോൾ നിൽക്കുന്ന കെ എം മാണിയും കർദ്ദിനാളിന് മേൽ കൂടിക്കാഴ്ച്ചക്ക് സമ്മർദ്ദം ചെലുത്തിയതായാണ് അറിയുന്നത്. ജോസ് കെ മാണിക്ക് കേന്ദ്രത്തിൽ സുപ്രധാന പദവിയോ മാണിയെ ഉപരാഷ്ട്രപതി ആക്കുകയോ ചെയ്യുക എന്ന ഡീലാണ് ബിജെപി നേതാക്കൾ മുന്നോട്ടു വെച്ചത്. ഇതോടെയാണ് കൂടിക്കാഴ്ച്ചക്കും കളമൊരുങ്ങിയത്. മാണിയുടെയും മകന്റെയും പദവികൾ തന്നെയാകും കൂടിക്കാഴ്ച്ചയിലെ പ്രധാന ചർച്ചാ വിഷയം.
അതേസമയം ബിഷപ്പുമാരെ കൂടാതെ കർദ്ദിനാളും അമിത് ഷായെ കാണുന്നതിൽ സഭയ്ക്കുള്ളിൽ നിന്നും തന്നെ വിമതശബ്ദങ്ങൾ ഉയരുന്നുണ്ട്. ആലഞ്ചേരി പിതാവുമായി ബിജെപി അധ്യക്ഷൻ കൂടിക്കാഴ്ച്ച നടത്തുന്നതിന്റെ കാരണം ക്രൈസ്തവരെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്നത് മാത്രമാണ്. അതുകൊണ്ട് കൂടിക്കാഴ്ച്ച നടത്തരുത് എന്നതാണ് ഒരു വിഭാഗം പറയുന്നത്. മാത്രമല്ല, കത്തോലിക്കാ സഭയ്ക്ക് രാജ്യത്ത് മുഴുവനായി ഒരു നയമാണ് വേണ്ടതെന്നും എതിർപ്പുയർത്തുന്നവർ ചൂണ്ടിക്കാട്ടുന്നു. ബിഹാർ, ഝാർഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രൈസ്തവരെ ആക്രമിക്കുന്ന വിധത്തിലുള്ള സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ സഭ ബിജെപിക്കൊപ്പം നിൽക്കുന്നത് ശരിയല്ലെന്നാണ് എതിർപ്പുയർത്തുന്ന വിഭാഗം വ്യക്തമാക്കുന്നത്.
നാളെ നാലിനും അഞ്ചിനും ഇടെയിലാണ് കർദ്ദിനാളുമായുള്ള കൂടിക്കാഴ്ച്ചക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ബീഫ് രാഷ്ട്രീയം അടക്കം കേരളം ഗൗരവത്തോടെ ചർച്ച ചെയ്യുന്ന വേളയിൽ കർദ്ദിനാളും അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് എതിരാണ് വിശ്വാസികളിൽ നല്ലൊരു ശതമാനവും. കേന്ദ്രത്തിൽ മോദിയുടെ ഭരണ തുടർച്ചയുണ്ടാകുമെന്ന പ്രതീതിയുള്ളതിനാൽ ക്രൈസ്തവ സമൂഹം ബിജെപിയെ കൈവിടില്ലെന്നാണ് പ്രതീക്ഷയാണ് അമിത് ഷായ്ക്കുമുള്ളത്. എൻഡിഎക്കാരനായ പിസി തോമസും അൽഫോൻസ് കണ്ണന്താനവും ജോർജ് കുര്യനുമാണ് ക്രൈസ്തവ സഭാ നേതൃത്വത്തെ അടുപ്പിക്കാൻ പ്രധാനവുമായി ചരടുവലിക്കുന്നത്. ഇവർ ചർച്ച ചെയ്താണ് മാണിയെ ചാക്കിലാക്കിയതും.
കെ എം മാണിയെ ഉപരാഷ്ട്രപതിയാക്കിയാൽ ക്രൈസ്തവ സഭ ബിജെപിക്കൊപ്പം നിൽക്കാമെന്ന വിധത്തിലാണ് ചർച്ചകൾ നടന്നത്. പാല, കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമാരും കൂടിക്കാഴ്ച്ചക്ക് അവസരം ഒരുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഏതായാലും അമിത് ഷാ ഈ വരവിൽ കേരളത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. പാർട്ടിയുടെ പൊതുജന സമ്മിതി ഉയർത്തുകയും ബഹുജനാടിത്തറ വിപുലമാക്കുകയുമാണ് അമിത് ഷായുടെ ആഗമനോദ്ദേശ്യം. ബിജെപിയിലേക്ക് വരാൻ സന്നദ്ധരായ പ്രമുഖ വ്യക്തിത്വങ്ങളെ അമിത് ഷായ്ക്കു മുന്നിൽ കൊണ്ടുവരാനുള്ള നീക്കവും തകൃതിയായി നടക്കുന്നു. ചില അപ്രതീക്ഷിത മുഖങ്ങൾ അമിത് ഷായുടെ സന്ദർശനത്തിനിടെ ബിജെപിയിൽ ചേരുമെന്നാണ് സൂചനയുമുണ്ട്.
നാളെ കൂടിക്കാഴ്ച്ചയിൽ ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കാമെന്ന വാഗ്ദാനം അമിത് ഷാ മുന്നോട്ട് വെച്ചേക്കുമെന്നാണ് സൂചന. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ മാണിയെ ഇനി എൻഡിഎയിലേക്ക് കൊണ്ടുവരിക എന്നത് ശ്രമകരമായ ദൗത്യമാണ്. നിലവിലെ സാഹചര്യത്തിൽ ഇടതുമുന്നണി ലക്ഷ്യമിട്ടാണ് മാണി നീങ്ങുന്നത്. എന്നാൽ, ഇവിടെ സിപിഐ തടസം നിൽക്കുന്നതാണ് പ്രശ്നം. അതുകൊണ്ട് കൂടിയാണ് ബിജെപി മാണിയെ ഉന്നം വെക്കുന്നതും. കേന്ദ്രത്തിൽ ജോസ് കെ മാണിക്ക് പദവിയോ മാണിയെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന വാഗ്ദാനവും നൽകി ഒപ്പം നിർത്താനുള്ള ശ്രമം എത്രകണ്ട് വിജയിക്കുമെന്ന കാര്യത്തിലും പലർക്കും സംശയമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ അമിത് ഷായുടെ ലക്ഷ്യം അത്രകണ്ട് വിജയിച്ചിരുന്നില്ല. എന്നാൽ, എൻഡിഎക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഏഴ് സീറ്റ് വരെയെങ്കിലും നേടുക എന്നതാണ് അമിത്ഷാ പദ്ധതിയിടുന്നത്. അത് ലക്ഷ്യമിട്ടുള്ള നീക്കമാണ് അദ്ദേഹം ഇപ്പോൾ നടത്തുന്നതും. നിരവധി പ്രമുഖരുമായി അമിത് ഷാ കൂടിക്കാഴ്ച്ച നടത്തുമ്പോൾ അത് കേരളത്തിലെ മുന്നണി സംവിധാനത്തിലെ പൊളിച്ചെഴുത്തലുകൾക്കും ഇടയാക്കുമെന്ന വിലയിരുത്തലുകളുണ്ട്.
Stories you may Like
- തീവ്രവാദ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ദീപികയുടെ മുഖപ്രസംഗം
- സീറോ മലബാർ സഭയ്ക്ക് ഈ ക്രിസ്മസ് നിർണ്ണായകം
- സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് പദവി കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു
- മോദിയുമായുള്ള ചർച്ചകളിൽ പ്രതീക്ഷയെന്ന് സഭാധ്യക്ഷർ
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍