സാധാരണ ഫോർച്യൂണിന്റെ ഭാരം 2500 കിലോ; ബുള്ളറ്റ് പ്രൂഫിലേക്ക് മാറുമ്പോൾ 3500 കിലോയായി; കൂടിയ ഭാരം താങ്ങാനുള്ള കരുത്ത് ടയറിനുണ്ടോ എന്ന് പരിശോധിക്കാത്തത് പൊട്ടിത്തെറിയായി; ഗോവ ഗവർണ്ണർ അപകടത്തെ അതിജീവിച്ചത് തലനാരിഴയ്ക്ക്; കേന്ദ്ര ആഭ്യന്തരമന്ത്രി തിരുവനന്തപുരത്ത് സഞ്ചരിച്ചത് കർണ്ണാടകയുടെ കാറിൽ; കിയാ കാറുകൾ വാങ്ങി കൂട്ടുന്ന കേരളത്തിന് ഇത് അപമാനം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തിയപ്പോൾ വിഐപി സുരക്ഷയ്ക്ക് വേണ്ട ബുള്ളറ്റ് പ്രൂഫ് വാഹനം എത്തിയത് കർണ്ണാടകയിൽ നിന്ന്. വിവിഐപികൾക്ക് കേരളം നൽകുന്ന കാറിൽ വിശ്വാസമില്ലാത്തതു കൊണ്ടായിരുന്നു കർണ്ണാടകയിൽ നിന്ന് കാറെത്തിച്ചത്. മംഗ്ലൂരുവിൽ നിന്ന് റോഡ് മാർഗ്ഗമാണ് ഈ കാർ തിരുവനന്തപുരത്ത് എത്തിയത്. ഇതുറപ്പാക്കിയ ശേഷമായിരുന്നു അമിത് ഷാ തിരുവനന്തപുരത്ത് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയും ഡൽ്ഹിയിൽ നിന്ന് കാറെത്തി. എന്നാൽ മോദി എവിടെ പോയാലും എസ് പി ജി സുരക്ഷാ കാരണങ്ങളാൽ കാർ എത്തിക്കും. അതാണ് കൊച്ചിയിൽ സംഭവിച്ചത്. എന്നാൽ ആഭ്യന്തര മന്ത്രിക്ക് വേണ്ടി കാർ കൊണ്ടു വന്നത് അസാധാരണ സംഭവമാണ്. കേരളാ പൊലീസിന് നാണക്കേടാണ് ഇത്.
കുറച്ചു കാലം മുമ്പ് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ കേരളസന്ദർശനത്തിനിടെ വൻസുരക്ഷാ വീഴ്ച ഉണ്ടായിരുന്നു. അന്ന് തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഇരുചെവിയറിയാതെ ഒതുക്കി തീർക്കുകയും ചെയ്തു. മെയ് മാസം കോഴിക്കോടായിരുന്നു സംഭവം. ഗവർണർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് കാറിന്റെ ടയർ പൊട്ടിതെറിക്കുകയായിരുന്നു. തുടർന്ന് സ്പെയർ വാഹനത്തിലേക്ക് ഗവർണറെ മാറ്റി. പൊലീസിന്റെ കെഎൽ01സിഎൻ2998 എന്ന വെള്ള ഫോർച്യൂൺ കാറാണ് അപകടത്തിൽപ്പെട്ടത്. ഈ സാഹചര്യത്തിലാണ് വിഐപികൾക്ക് വേണ്ടി കാർ കർണ്ണാടകയിൽ നിന്ന് കൊണ്ടു വരേണ്ടി വന്നത്.
മുഖ്യമന്ത്രിക്കും മറ്റും കാറുകൾ വാങ്ങി കൂട്ടുന്നു. മുഖ്യമന്ത്രിയുടെ കമാണ്ടോ സംഘത്തിനും നല്ല അധ്യാധുനിക കാറുകൾ വാങ്ങും. എന്നാൽ കേരളത്തിലെത്തുന്ന വിഐപികൾക്കായി സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന കാറില്ലെന്നതാണ് വസ്തുത. അതീവ സുരക്ഷ വേണ്ട പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കുമെല്ലാം ഈ സാഹചര്യത്തിൽ മറ്റിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് കേന്ദ്ര ഏജൻസികൾക്ക് കാറുകൾ എത്തിക്കേണ്ടി വരുന്നുവെന്നതാണ് വസ്തുത. ഇതാണ് അമിത് ഷായ്ക്ക് വേണ്ടിയും ചെയ്തത്.
കോഴിക്കോട് ബൈപ്പാസിലൂടെയുള്ള യാത്രയിൽ കടവ് റിസോർട്ടിന് മുന്നിലെത്തിയപ്പോൾ പെട്ടന്ന് വലിയ ശബ്ദത്തോടെ കാർ നിൽക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഇടത് വശത്ത് മുന്നിലെ ടയറിന്റെ അലോയ് വീൽപൊട്ടിയതായി കണ്ടെത്തിയത്. ഇതോടെയാണ് ഗവർണറോട് ടയർ തകരാറിലാണെന്ന് പറഞ്ഞ് സ്പെയർ കാറിലേക്ക് മാറ്റിയത്. പിന്നാലെ വാഹനം സമീപത്തെ ടൊയോട്ടാ ഷോറൂമിലെത്തിച്ചോപ്പോൾ വാഹനത്തിന്റെ ഭാരം താങ്ങാത്തിനാലാണ് ടയർ പൊട്ടിയതെന്ന് കണ്ടെത്തി. ജോയിന്റ് ആക്സിലും ബ്രേക്ക് പാഡ് കവർ എന്നിവയും കേടായി.
സാധാരണ ഫോർച്യൂൺ കാറിന്റെ ഭാരം ഏകദേശം 2500 കിലോയാണ്. കാർ വാങ്ങിയ ശേഷമാണ് ബുള്ളറ്റ് പ്രൂഫ് സംവിധാനത്തിലേക്ക് മാറ്റുന്നത്. ഇതോടെ കാറിന്റെ ഭാരം 3500 കിലോയായി ഉയരും. എന്നാൽ ഇതേസമയം ഈ ഭാരം താങ്ങാനുള്ള ശേഷി ടയറിനും അനുബന്ധസംവിധാനങ്ങൾക്കും ഉണ്ടോയെന്ന പരിശോധന പൊലീസിൽ നടത്താറില്ല. വാങ്ങുന്ന കാറിൽ നടത്തുന്ന മാറ്റങ്ങൾ അതിന് താങ്ങാൻ ശേഷിയില്ലാത്തതാണ് കാരണം. ഇത് വലിയ സുരക്ഷാ വീഴ്ചയാണ്.
വർധിപ്പിച്ച മാറ്റത്തിന് അനുസരിച്ച് ടയർ, ബ്രേക്ക് സിസ്റ്റങ്ങൾക്ക് വ്യത്യാസം വരുത്തിയില്ലെങ്കിൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മോട്ടോർ ട്രാൻസ്പോർട്ട് പൊലീസിലെ മെക്കാനിക്കൽ വിഭാഗത്തിന് പലവട്ടം റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യം മേൽതട്ടിലേക്ക് അറിയിച്ച് ആവശ്യമായ നടപടി സ്വീകരിക്കാത്തതിന്റെ ഫലമാണ് ശ്രീധരൻപിള്ളയുടെ യാത്രയ്ക്കിടെയുണ്ടായ സംഭവങ്ങൾ. ആർ.ടി.ഒയുടെ അനുമതിയോ ആർ.സി ബുക്കിൽ ഭാരവ്യത്യാസം രേഖപ്പെടുത്തുകയോ ചെയ്യാതെയാണ് പൊലീസിന്റെ കള്ളക്കളി. അതിനാൽ അപകടങ്ങൾ സംഭവിച്ചാൽ കമ്പനികൾ ഇഷ്വറൻസും അനുവദിക്കില്ല.
അതിന് ശേഷം കേരള സന്ദർശനത്തിന് എത്തിയ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും യാത്രചെയ്യാൻ സമാനമായ രീതിയിൽ സജ്ജമാക്കിയ ബുള്ളറ്റ് പ്രൂഫ് കാറാണ് കേരള പൊലീസ് ഒരുക്കിയിയതെന്നും റിപ്പോർട്ടെത്തി. പൊലീസിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ ഗുരുതരമായ അനാസ്ഥ വെളിവാക്കുന്ന സംഭവമാണ് ഇരുചെവി അറിയാതെ അന്ന് ഒതുക്കി തീർത്തത്. എന്നാൽ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വേണ്ടി റിസ്ക് എടുക്കാൻ കേന്ദ്ര ഏജൻസികൾ തയ്യാറായില്ല. അതിനാലാണ് മറ്റ് സംസ്ഥാനത്ത് നിന്നും കാറുകൾ എത്തിച്ചത്.
പൊലീസ് വാഹനങ്ങൾ റിപ്പയർ ചെയ്യുന്ന മെക്കാനിക്കൽ വിഭാഗത്തിനോ അവർക്ക് മേൽനോട്ടം വഹിക്കുന്ന സൂപ്പർവൈസർ തസ്തികയിലുള്ള എം ടി സ്ബ് ഇൻസ്പെക്ടർ, എം ടി ഇൻസ്പെക്ടർ, എം ടി ഡി.വൈ.എസ്പി, എം ടി എസ്പി തുടങ്ങിയ ഉദ്യോഗസ്ഥർക്കും വാഹനങ്ങളുടെ ഇത്തരം കാര്യങ്ങളെ പറ്റി ധാരണയില്ലെന്ന ആക്ഷേപം സേനയിൽ ശക്തമായിരുന്നു. സർക്കാർ വാഹനങ്ങളുടെ ചുമതലയുള്ള പി.ഡ.ബ്ല്യു.ഡി മെക്കാനിക്കൽ വിഭാഗം പൊലീസ് വാഹനങ്ങളെ തിരിഞ്ഞുനോക്കാറില്ല.
ഇതോടെ ഇന്ധനക്ഷമത പോലും നോക്കാതെയാണ് പൊലീസ് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നത്. സർക്കാർ പണമായതിനാൽ തോന്നും പോലെ ഓടും പണിവന്നാൽ അതും നേട്ടമാക്കുന്നവർ മെക്കാനിക്കൽ വിഭാഗത്തിലുണ്ട്. വി.വി.ഐ.പികളുടെ സുരക്ഷയിൽ പൊലീസ് കാട്ടുന്ന അലംഭാവം കേന്ദ്ര ഏജൻസികൾ തിരിച്ചറിഞ്ഞിരുന്നു.
- എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.
- TODAY
- LAST WEEK
- LAST MONTH
- നിരവധി അന്യഗ്രഹ വാഹനങ്ങൾ അമേരിക്കയിൽ കണ്ടെത്തി; അവ പറത്തിയിരുന്ന മനുഷ്യരല്ലാത്ത പൈലറ്റുമാരുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്; അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യ സ്വന്താമാക്കാൻ അമേരിക്കയും സഖ്യകക്ഷികളും അതീവ രഹസ്യ ശ്രമത്തിൽ; പുതിയ വെളിപ്പെടുത്തലുകളുമായി മുൻ അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- റെയ്ഡ് നടന്നപ്പോൾ ഉറഞ്ഞു തുള്ളിയ ബിബിസിക്ക് കുറ്റം ഏൽക്കുമ്പോൾ മൗനം; 40 കോടി ഇന്ത്യയിൽ വെട്ടിച്ചെന്നു ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു വരി എഴുതാതെ വാർത്ത മുക്കി ബിബിസി; വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം; കേരളത്തിലെത്തിയും നിറം കലർത്തിയ വാർത്ത നൽകിയത് മൂന്നു മാസം മുൻപ്
- ലിൻസിയും ജസീലും താമസിച്ചത് ദിവസം 1500 രൂപയിലധികം വാടക വരുന്ന ഹോട്ടലിൽ; കടങ്ങളെല്ലാം വീട്ടിയ ശേഷം കാനഡയ്ക്ക് പറക്കാമെന്നു ലിൻസി ഉറപ്പു നൽകി; വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ മതിയെന്നും പറഞ്ഞതോടെ കടംകയറി മുടിഞ്ഞു നിൽക്കുന്ന യുവാവ് എല്ലാം വിശ്വസിച്ചു; എല്ലാം പച്ചക്കള്ളം എന്നറിഞ്ഞപ്പോൾ ഇടപ്പള്ളിയിൽ അരുംകൊല
- ആനവണ്ടിയെക്കാൾ വലിയ കടബാധ്യതയിൽ മൂർഖൻപറമ്പ്! പത്ത് മാസം കൊണ്ട് 10ലക്ഷം പേർ യാത്ര ചെയ്ത ചരിത്രം പഴങ്കഥ; വിദേശ വിമാനങ്ങൾക്ക് കേന്ദ്രാനുമതി കിട്ടാത്തത് തിരിച്ചടി; ഗോ ഫസ്റ്റും നിലച്ചതോടെ പ്രതിസന്ധി മൂർച്ഛിച്ചു; ഉയർന്ന ടിക്കറ്റ് നിരക്കും കിയാലിൽ ആളെ കുറച്ചു; വേണ്ടത് അടിയന്തര ഇടപെടൽ; കെ എസ് ആർ ടി സിയുടെ ദു:സ്ഥിതിയിൽ കണ്ണൂർ വിമാനത്താവളം
- ലോക്സഭയിലേക്ക് ബിജെപിയുടെ സഖ്യ കക്ഷിയാകാൻ ദേവഗൗഡയും മകനും ചർച്ചകളിൽ; അമിത് ഷായുമായി നേരിട്ട് കൂടിയാലോചനകൾക്ക് കർണ്ണാടകയിലെ 'ദേശീയ നേതൃത്വം'; ബിജെപിയുമായി ജെഡിഎസ് അടുത്താൽ പ്രതിസന്ധിയിലാകുക മന്ത്രി കൃഷ്ണൻകുട്ടിയും മാത്യൂ ടി തോമസും; ശ്രേയംസ് കുമാർ ലയനത്തിനും ഇല്ല; ഇടതുപക്ഷത്തെ ഒരു ഘടകകക്ഷി ബിജെപിയിലേക്കോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ നിയന്ത്രണം അജ്ഞാത സംഘത്തിന്; മരണ രംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടതും അവസാന ടാസ്കിന്റെ ഭാഗം; ജാപ്പാനീസും ഫ്രഞ്ചും ഹിന്ദിയും ഇംഗ്ലീഷും പഠിച്ചതും ടാസ്ക്; വണ്ടന്മെട്ടിൽ പ്ലസ് ടുക്കാരന്റെ ആത്മഹത്യയ്ക്ക് പിന്നിലും ഓൺലൈൻ ഗെയിം ചതി; കൂടുതൽ വിദ്യാർത്ഥികൾ ഗെയിമിന് അടിമകൾ? പതിനേഴുകാരന് സംഭവിച്ചത്
- യുക്രെയിനിലെ ഡാം തകർത്തത് റഷ്യയെന്നു തന്നെ സൂചന; അപകടത്തിൽ ആയിരങ്ങൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡാം പൊട്ടി വെള്ളം കുതിച്ചതോടെ മുങ്ങിയത് അനേകം ചെറു പട്ടണങ്ങളും ഗ്രാമങ്ങളും
- ശ്രദ്ധ സതീഷ് 16 പേപ്പറുകളിൽ 12 ലും പരാജയപ്പെട്ടിരുന്നു; പ്രാക്ടിക്കൽ ക്ലാസിനിടെ മൊബൈൽ ഉപയോഗിച്ചതിന് വാങ്ങി വച്ചത് സർവകലാശാല നിയമപ്രകാരം; ക്രിസ്ത്യൻ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമമെന്നും അമൽ ജ്യോതി കോളേജിന് എതിരെ തൽപരകക്ഷികൾ പ്രവർത്തിക്കുന്നെന്നും കാഞ്ഞിരപ്പള്ളി രൂപത
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍