ഈസ്റ്റേൺ പറയുന്നത് പച്ചക്കള്ളം; മായം ചേർത്ത കേസിൽ നിരോധനം വന്നിട്ടും പാഠം പഠിച്ചില്ല; രോഗം വിതറുന്ന വസ്തുക്കൾ ചേർത്തെന്ന് കണ്ടെത്തി അമേരിക്കയിൽ ഈസ്റ്റേൺ ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത് ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിറപറയിലെ മായത്തിന്റെ വാർത്ത വെളിയിൽ വന്നപ്പോൾ ചിലർ ചോദിച്ചത് എന്തുകൊണ്ടാണ് ഈസ്റ്റേണിനെ കുറിച്ച് മിണ്ടാതിരുന്നത് എന്നാണ്? ഈസ്റ്റേൺ കറി പൗഡറിലെ മായത്തിന്റെ കഥ ലോകത്തോട് ആദ്യം വിളിച്ചു പറഞ്ഞ മാദ്ധ്യമം എന്ന നിലയിൽ അത് ഞങ്ങളെ അപമാനിക്കുന്ന പരാതിയായിരുന്നു. വിഷം കലർത്തിയ വസ്തുക്കൾ കണ്ടെത്തി മൂന്ന് വർഷം കഴിഞ്ഞിട്ടും ഈസ്റ്റേൺ നന്നായില്ല എന്ന് പറഞ്ഞ് ഞങ്ങൾ വ്യക്തമായ രേഖകൾ സഹിതം വാർത്ത പ്രസിദ്ധീകരിച്ചു. അപ്പോൾ ഈസ്റ്റേൺ പറഞ്ഞത് അത് പച്ചക്കള്ളം ആണെന്നാണ്. അനുഭവത്തിൽ നിന്നും പാഠം പഠിച്ചെന്നും ഗുണനിലവാരം ഉയർത്താൻ സർവ വഴികളും നോക്കുന്നു എന്ന് പറഞ്ഞ് ഈസ്റ്റേൺ മറുനാടന്‍ വിശദീകരണം നൽകി. ആ കുറിപ്പ് ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കയിലേക്ക് കയറ്റിവിട്ട ഉൽപ്പന്നങ്ങൾ ആയിരുന്നു അന്ന് തിരസ്ക്കരിക്കപ്പെട്ടതെന്നും മറ്റും പറഞ്ഞായിരുന്നു ഈസ്റ്റേണിന്റെ വാദം. എന്നാൽ, സിഎജി റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് വാർത്ത പ്രസിദ്ധീകരിച്ചത് എന്ന് ഞങ്ങൾ ആ രേഖകൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
തങ്ങളുടെ ഉൽപ്പന്നങ്ങളിൽ മായം ഇല്ലെന്ന ഈസ്റ്റേണിന്റെ അവകാശവാദം പച്ചക്കള്ളം ആണെന്ന് തെളിയിക്കുന്ന രേഖകൾ ആണ് ഇന്ന് ഞങ്ങൾ പുറത്തുവിടുന്നത്. വിഷം കലർത്തിയ കേസിൽ ഏറെ പഴി കേട്ടിട്ടും കൊള്ളലാഭം ഉണ്ടാക്കുന്നതിനായി മായം ചേർക്കൽ ഈസ്റ്റേൺ തുടർന്നു എന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു. അമേരിക്കയിലെ ഫിലാഡൽഫിയയിലേക്ക് കയറ്റിവിട്ട ഈസ്റ്റേൺ ഉൽപ്പന്നങ്ങൾ ഗുരുതരമായി ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട വിവരമാണ് ഞങ്ങൾ ഇന്ന് പുറത്തുവിടുന്നത്.
മുൻകാല അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് പ്രത്യേക ഗുണനിലവാര പരിശോധന നടത്താറുണ്ടെന്നായിരുന്നു ഈസ്റ്റേൺ വാദിച്ചിരുന്നത്. എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലാത്ത അമേരിക്കയിൽ ഈസ്റ്റേണിന്റെ കറിപ്പൗഡർ ഉൽപ്പന്നങ്ങൾ പരിശോധനയിൽ പിടിക്കപ്പെടുകയും അവ നശിപ്പിക്കാൻ നിർദ്ദേശിക്കുകയുമാണ് ഉണ്ടായത്. മഹാരാജാ ഫുഡ് ഇംപോർട്ടേഴ്സിന്റെ കീഴിലാണ് ഈസ്റ്റേൺ ഉൽപ്പന്നങ്ങൾ അമേരിക്കയിലെ ഫിലാഡൽഫിയയിലേക്ക് കയറ്റി അയച്ചത്. ഇതിൽ ചിക്കൻ മസാല, സാമ്പാർ പൗഡർ മസാല, മല്ലിപ്പൊടി എന്നീ കറിപൗഡറുകളിലാണ് ഗുണനിലവാരം കുറവാണെന്നും മായമുണ്ടെന്നും കണ്ട് വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. ഈ ഉൽപ്പന്നങ്ങൾ നശിപ്പിക്കാനും അധികൃതർ നിർദ്ദേശിക്കുകയുണ്ടായി.
ഈസ്റ്റേണിലെ മുളകുപൊടിൽ സുഡാൻ ഡൈയുടെ അളവ് കണ്ടെത്തിയ സാഹചര്യത്തിൽ ഈ ഉൽപ്പന്നം രണ്ട് വർഷങ്ങൾക്ക് മുമ്പ് കമ്പനി അധികൃതർ തന്നെ കുഴിച്ചുമൂടുകയാണ് ഉണ്ടായത്. ആ സംഭവത്തിന് ശേഷം തങ്ങൾക്ക് യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്ന കമ്പനിയുടെ വാദമാണ് അമേരിക്കയിൽ പിടിക്കപ്പെട്ടതോടെ പൊളിഞ്ഞത്. 2015 ജനുവരി 20ാം തീയ്യതിയോടെയാണ് ഈസ്റ്റേൺ കറിപൗഡർ അമേരിക്കയിലെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെടുന്നത്. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന മാനുപ്പിലേറ്റ് എക്സാമിനിൽ ഈസ്റ്റേണിന്റെ കറിപ്പൗഡറുകൾ പരാജയപ്പെടുകയായിരുന്നു. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നവയാണ് ഈസ്റ്റേൺ ഉൽപ്പന്നങ്ങൾ എന്നു കണ്ടാണ് വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.
മായം കണ്ടെത്തിയ ഉൽപ്പന്നങ്ങൾ പാക്കറ്റ് പൊളിച്ച് ഗാർബേജ് ബാഗിൽ ഇട്ട് ബ്ലീച്ച് ചെയ്ത് നശിപ്പിക്കാനാണ് യുഎസ് കസ്റ്റംസ് ബോർഡർ പ്രൊട്ടക്ഷന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. ഈ നിർദ്ദേശത്തിന് 2015 മാർച്ച് അഞ്ചാം തീയ്യതി അംഗീകരിക്കുകയും ചെയ്തു. ഇങ്ങനെ ഈസ്റ്റേൺ ഉൽപ്പന്നങ്ങൾ നിരോധിക്കാൻ നിർദ്ദേശം നൽകിയ വിവരം സംബന്ധിച്ച രേഖകളാണ് മറുനാടൻ മലയാളി വാർത്തക്കൊപ്പം പുറത്തുവിടുന്നത്. ഉൽപ്പന്നങ്ങൾ ഉദ്യോഗസ്ഥർ നശിപ്പിക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം നൽകുന്നു.
മായം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾ നശിപ്പിക്കാൻ നിർദ്ദേശിച്ചത് പ്രകാരം ജീവനക്കാർ പാക്കറ്റുകളിൽ നിന്നും ഈസ്റ്റേൺ കറിപൗഡർ പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റുന്നതാണ് ഈ ചിത്രങ്ങളിൽ കാണുന്നത്. നശിപ്പിക്കാൻ അനുമതി നൽകിയ മാർച്ച് അഞ്ചാം തീയ്യതിക്ക് ശേഷം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മായം ചേർത്ത ഈസ്റ്റേൺ ഉൽപ്പന്നങ്ങൾ നശിപ്പിച്ചത്. ഈ ചിത്രങ്ങളിൽ ഈസ്റ്റേണിന്റെ ലേബൽ പതിച്ചിരിക്കുന്നതും വ്യക്തമാണ്.
ആരോഗ്യകാര്യത്തിൽ വിദേശരാജ്യങ്ങൾ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ ലക്ഷ്യം വച്ചാണ് പ്രധാനമായും ഈസ്റ്റേൺ അടക്കുള്ള ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്കും മറ്റും കയറ്റുമതി ചെയ്യുന്നത്. അവിടുത്തെ പരിശോധനകൾ കർക്കശമായതുകൊണ്ട് പരമാവധി ഗുണനിലവാര ഉറപ്പാക്കാൻ കമ്പനികൾ ശ്രമിക്കാറുമുണ്ട്. എന്നാൽ, കറിപ്പൗഡറുകളിൽ മായം ചേർക്കാതെ ശുദ്ധമായി അയക്കാൻ കമ്പനികൾക്കുള്ള വൈമനസ്യം പലപ്പോഴും അവരെ തന്നെ വെട്ടിലാക്കുന്നു എന്നതിന്റെ തെൡവാണ് ഈസ്റ്റേണിന് പറ്റിയ അമിളി.
2011 ലാണ് ഈസ്റ്റേണിന്റെ മുളകുപൊടിയിൽ സൊഡാൻ കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അധികൃതർ തന്നെ ഈ ഉൽപ്പന്നങ്ങൾ കുഴിച്ചിട്ടത്. കയറ്റുമതി ചെയ്യാൻ വച്ച് മുളകുപൊടിയിലായിരുന്നു മായം കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അധികൃതർ തന്നെ കുഴിച്ചുമൂടിയത്. ഇതിന് ശേഷം തങ്ങളുടെ ഉൽപ്പന്നങ്ങളിയിൽ യാതൊരു വിധത്തിലുള്ള മായവും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു കമ്പനി അധികൃതരുടെ വാദം.
നേരത്തെ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ യാതൊരു വിധ മായവും ഇല്ലെന്ന് വാദിച്ചാണ് ഈസ്റ്റേൺ മറുനാടൻ വാർത്തയ്ക്ക് വിശദീകരണം നൽകിയത്. സ്വന്തം ഉൽപ്പന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ മികച്ച ലബോറട്ടറി സംവിധാനങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ടെന്നും പൂർണ്ണമായും ഓട്ടോമേറ്റഡ് സംവിധാനങ്ങളോട് കൂടിയ ബയോമെറിക്സ് കമ്പനിയുടെ യന്ത്രങ്ങളിലൂടെ ഗുണനിലവാര പരിശോധന ഉറപ്പാക്കുന്നു എന്നുമായിരുന്നു കമ്പനിയുടെ അവകാശ വാദം.
കറിപ്പൗഡറുകളിൽ കൃത്രിമ പ്രിസർവേറ്റീവുകളോ ആർട്ടിഫിഷ്യൽ കളറുകളോ ചേർക്കുന്നില്ലെന്നുമാണ് ഈസ്റ്റേൺ അധികൃതർ വിശദീകരിക്കുന്നത്. ഇത് കൂടാതെ പാക്കിങ് സമയത്തും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഗുണമേന്മ ഉയർന്ന വസ്തുക്കളാണ് പാക്ക് ചെയ്യാൻ വേണ്ടിയും ഉപയോഗിക്കുന്നത്. കറിപ്പൗഡറുകളുടെ കാര്യത്തിൽ ചേരുവകൾ കൃത്യമായ അളവിലും സൂക്ഷ്മതയോടെയുമാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതെന്നും ഈസ്റ്റേൺ വിശദീകരിച്ചിരുന്നു. ഇങ്ങനെയൊക്കെ ശ്രദ്ധ പുലർത്തിയിട്ടും എന്തുകൊണ്ടാണ് ഈസ്റ്റേൺ ഉൽപ്പന്നങ്ങളിൽ വീണ്ടും മായം കാണപ്പെട്ടതെന്നുമുള്ള ചോദ്യത്തിന് കമ്പനി മറുപടി പറയേണ്ടി വരും. ഇന്ത്യയിൽ കാശുകൊണ്ട് എല്ലാം ഒതുക്കി തീർക്കാൻ ഈസ്റ്റേൺകാർക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ വ്യക്തമായ തെളിവായിരുന്നു സിഎജി റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും ഈസ്റ്റേണിനെതിരെ ചെറുവിരൽ അനക്കാൻ പോലും നമ്മുടെ ഭരണാധികാരികൾ തയ്യാറാകാത്ത സംഭവം.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍