അനുനയ ചർച്ചകളിലും കോടികൾ നൽകാമെന്ന മോഹന വാഗ്ദാനങ്ങളിലും വീണില്ല; അൽഷിഫ ഹോസ്പിറ്റലിനെതിരെ സമരം ചെയ്ത നേതാവിന് എതിരെ പാർട്ടിയുടെ പ്രതികാര നടപടി; ഡോ. ഷാജഹാന്റെ കള്ളിപൊളിച്ച യുവമോർച്ച ജില്ലാ സെക്രട്ടറിയെ ജില്ലാ കമ്മിറ്റിയംഗമായി തരം താഴ്ത്തി; അനിൽ ഇടപ്പള്ളിക്ക് എതിരെ കരുക്കൾ നീക്കിയത് മെഡിക്കൽ കോഴയിലെ ആരോപണ വിധേയനും; സെറ്റിൽമെന്റ് രാഷ്ട്രീയത്തിന് നേരെ കണ്ണടച്ച് കുമ്മനവും; കേരളത്തിലെ ബിജെപിയിൽ അഴിമതി വിരുദ്ധർക്ക് രക്ഷയില്ലേ?
ആർ പീയൂഷ്
കൊച്ചി: കണ്ണൂർ, കരുണാ മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഏറെ വിവാദങ്ങളുണ്ടാക്കി. സ്വാശ്രയ മാനേജ്മെന്റുകൾക്ക് വേണ്ടി ബിജെപി നടത്തിയ നീക്കത്തിനെതിരെ വലിയ പ്രതിഷേധം പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നു. വിദ്യാർത്ഥികളുടെ പേരിൽ അഴിമതിക്ക് കുടപിടിക്കാനാവില്ലെന്ന് വി മുരളീധരൻ തുറന്നടിച്ചു. നേരത്തെ പാർട്ടിക്കെതിരെ മെഡിക്കൽ കോഴ വിവാദം ഉയർന്നപ്പോഴും ആരോപണ വിധേയരെ രക്ഷിക്കുകയാണ് കുമ്മനം ചെയ്തത്. ആരോപണത്തിൽ പ്രതികളായ എല്ലാവരും ഇപ്പോഴും നേതൃത്വത്തിൽ സജീവമാണ്. അഴിമതിക്കാരെ ബിജെപി സംസ്ഥാന നേതൃത്വം സംരക്ഷിക്കുന്നുവെന്ന ആരോപണം കൂടുതൽ ശക്തമാക്കുന്നതാണ് മറുനാടൻ പുറത്തുവിടുന്ന ഈ വാർത്തയും.
വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി പ്രാക്ടീസ് നടത്തുകയും പൈൽസിന് ചികിത്സയ്ക്കെത്തിയവരെ മാറാരോഗികളുമാക്കിയ അൽഷിഫ ഹോസ്പിറ്റലിനും മാനേജിങ് ഡയറക്ടർക്കുമെതിരെ നിരാഹാര സമരം ചെയ്ത യുവമോർച്ച നേതാവിന് ജില്ലാ പാർട്ടി നേതൃത്വത്തിന്റെ വിലക്ക്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി ജില്ലാ അംഗമായി തരം താഴ്ത്തിയാണ് സമരം ചെയ്ത അനിൽ കെ ഇടപ്പള്ളിക്ക് പാർട്ടി നേതൃത്വം വിലക്ക് ഏർപ്പെടുത്തിയത്. സംഘടനാ പ്രവർത്തനം ശക്തമല്ലെന്നും അതിനാലാണ് അനിലിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ അനിലിനെ മാറ്റിയത് അൽഷിഫയ്ക്കെതിരെ സമരം ചെയ്തതിനാണെന്നാണ് ഒരു വിഭാഗം യുവമോർച്ചാ പ്രവർത്തകർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഇത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് ഉയരുന്ന ആരോപണം.
മെഡിക്കൽ കോഴ ആരോപണത്തിൽപ്പെട്ട നേതാവാണ് ഇപ്പോൾ ബിജെപി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖൻ. ഈ നേതാവാണ് അഴിമതിക്കെതിരെ നിലപാട് എടുത്ത അനിലിനേയും ക്രൂശിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. അൽഷിഫാ പോസ്പിറ്റലിനെതിരെ സമരം തുടങ്ങിയപ്പോൾ തന്നെ ജില്ലാ നേതൃത്വം അനിലിനെ ഒത്തു തീർപ്പ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ ജനകീയമായ സമരം ഒത്തു തീർപ്പാക്കാൻ അനിൽ ഒരുക്കമല്ലായിരുന്നു. സമരത്തിൽ നിന്നും പിന്മാറാൻ അഞ്ച് കോടി രൂപ ആശുപത്രി അധികൃതർ വാഗ്ദാനം ചെയ്തുവെങ്കിലും പിന്മാറാതെ മുന്നോട്ട് പോയി. സമരം കൂടുതൽ ജനകീയമായതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ശോഭാ സുരേന്ദ്രനും സമര പന്തൽ സന്ദർശിച്ചു.
ആശുപത്രിയുടെ അംഗീകാരങ്ങൾ റദ്ദാക്കിക്കൊണ്ട്, ആശുപത്രി സീൽ ചെയ്തതോടെ സമരത്തിന്റെ ആദ്യഭാഗം വിജയം കണ്ടു. ഇത്രയും ജനകീയമായ ഒരു സമരം ഏറ്റെടുത്ത് വിജയിപ്പിച്ച അനിലിനെ എന്തുകൊണ്ടാണ് പുറത്താക്കിയതെന്ന് പകൽ പോലെ വ്യക്തമാണെന്നാണ് ജില്ലയിലെ തന്നെ ഒരുവിഭാഗം നേതാക്കളുടെ വാദം. കുമ്മനം പോലും അറിയാതെയാണ് ഇടപെടൽ നടക്കുന്നത്. മെഡിക്കൽ കോഴയിൽ വീണ നേതാവിനൊപ്പം തൊഴിൽ മേളാ വിവാദത്തിൽ കുടുങ്ങിയ സംസ്ഥാന നേതാവും അനിലിനെതിരെ കരുക്കൾ നീക്കി. ഇതൊന്നും കുമ്മനം അറിഞ്ഞില്ലെന്നാണ് സൂചന.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസമാണ് അൽഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസിലെ നഴ്സിംങ് സൂപ്രണ്ടന്റിന്റെ പരാതി അനിലിന് മുന്നിൽ എത്തുന്നത്. ഈ ഹോസ്പിറ്റലിലെ നഴ്സിംങ് സൂപ്രണ്ട് അമ്പിളി ഗോപിനാഥായിരുന്നു പരാതിക്കാരി. അമ്പിളിയുടെ ആരോപണത്തിൽ എത്രമാത്രം കഴമ്പുണ്ട് എന്നറിയാനായി വിവിധ വകുപ്പുകളിലും കോർപ്പറേഷനിലുമടക്കം വിവരാവകാശം സമർപ്പിച്ച് വിവരങ്ങൾ ശേഖരിച്ചു. പൈൽസ് ട്രീറ്റ്മെന്റിന്റെ ചതിക്കുഴിയിൽ വീണ് നരകജീവിതം നയിക്കുന്ന ഇരകളുടെ അടുത്ത് പോയി നേരിട്ട് വിവരം ശേഖരിക്കുകയും ചെയ്തു. എല്ലാ തെളിവുകളും തയ്യാറാക്കി. തുടർന്നാണ് ഇത് മാധ്യമങ്ങൾക്ക് മുമ്പിലെത്തിയത്.
അൽഷിഫ ആശുപത്രിയിലെ വ്യാജ ചികിത്സയ്ക്കെുറിച്ചുള്ള വാർത്ത മറുനാടൻ അടക്കമുള്ള മാധ്യമങ്ങളും പുറത്ത് വിട്ടു. തുടർന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബസിത് കുമാറിന്റെ അനുമതിയോടെ അന്ന് തന്നെ വൈകുന്നേരത്തോടെ ഇടപ്പള്ളി അൽ അമീൻ സ്കൂളിന് മുന്നിലായി അനിൽ റിലേ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു. ബിജെപി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് സമരം ഉദ്ഘാടനം ചെയ്തു. മറ്റ് യുവജന സംഘടനകൾ ഈ വിഷയം പൊടുന്നനെ ഏറ്റെടുക്കുന്നത് തടയാനായിരുന്നു അന്ന് തന്നെ റിലേ നിരാഹാരം അനിൽ ആരംഭിച്ചത്. ഈ വിവരങ്ങളെല്ലാം ജനരക്ഷയാത്രയിലായിരുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ മുമ്പാകെ തൃശ്ശൂരിൽ എത്തി അന്ന് തന്നെ, ഇടപ്പള്ളി ഏരിയ പ്രസിഡന്റ് വിനോദ് നന്ദനത്തെയും ബിജെപി മുൻ സ്റ്റേറ്റ് കാര്യാലയത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഡോ, ഇന്ദുചൂഢനെയും ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
തുടർന്നാണ് കുമ്മനം എറണാകുളത്ത് എത്തിയപ്പോൾ സമരപ്പന്തൽ സന്ദർശിച്ചത്. ബിജെപി ഡോക്ടർ സെൽ സ്്റ്റേറ്റ് കൺവീനർ ഡോ ബിനുരാജ് കുമ്മനത്തിന്റെ നിർദ്ദേശപ്രകാരം സമരപന്തലിൽ എത്തുയും വലിയ സഹായങ്ങൾ ചെയ്യുകയുമുണ്ടായി. എന്നാൽ സമരത്തെ തുടക്കം മുതലേ, യുവമോർച്ചയുടെ ജില്ലാ പ്രസിഡന്റും മറ്റ് ചില നേതാക്കളും എതിർത്തരുന്നു. പതിനഞ്ചാം തിയതിക്കുള്ളിൽ സമരം അവസാനിപ്പിക്കണമെന്നായിരുന്നു ഈ നേതാക്കളുടെ ഭീഷണി. മെഡിക്കൽ കോഴയിൽ കുടുങ്ങിയ ബിജെപി സംസ്ഥാന നേതാവിന് യുവമോർച്ചയുമായി അടുത്ത ബന്ധവുമുണ്ട്. ആശുപത്രി അടച്ചു പൂട്ടി സീൽ ചെയ്ത അവസരത്തിൽ സമരത്തിന്റെ ആദ്യഘട്ടം വിജയിച്ചതായി പ്രഖ്യാപിച്ചപ്പോൾ, യുവമോർച്ച ജില്ലാ പ്രസിഡന്റ് തൊട്ടടുത്തുള്ള ചായക്കടയിൽ ഉണ്ടായിരുന്നിട്ടും ആ സമരകേന്ദ്രത്തിലേക്ക് എത്താതിരുന്നു.
ഇവരുടെ ഒത്തുതീർപ്പ് രാഷ്ടീയത്തിന് അനിൽ വഴങ്ങില്ലെന്ന് കണ്ടതിനെത്തുടർന്നാണെന്നാണ് ഇയാളെ ഒതുക്കുന്നതെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. ഇനി അവൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഒരിക്കലും ഉണ്ടാവില്ലെന്ന് നേതാക്കൾ പറഞ്ഞിരുന്നതായി യുവമോർച്ചാ പ്രവർത്തകർ അടക്കം പറയുന്നുണ്ട്. ഈ സംഘത്തിന്റെ രഹസ്യ അജണ്ടയുടെ ഭാഗമായാണ് ജനോപകാരപ്രദമായ ഒരു സമരം ദിവസങ്ങളോളം മുന്നിൽ നിന്ന് നയിച്ച് വിജയിപ്പിച്ച അനിലിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് സംസാരം. അനിലിന്റെ നേതൃത്വത്തിൽ യുവമോർച്ച നടത്തിയ സമരത്തിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് മുസ്ലിം വിഭാഗത്തിന്റെതായിരുന്നു.
ആദ്യമായായിരുന്നു യുവമോർച്ചയുടെ ഒരു സമരത്തിൽ ഇത്രയും മുസ്ലിം വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നത്. അങ്ങനെ സമരം വിജയിപ്പിച്ച അനിലിനെ മാറ്റിയതിനെതിരെ യുവമോർച്ച പ്രവർത്തകർക്ക് കടുത്ത അതൃപ്തിയാണുള്ളത്. അനിലിനെ അനുകൂലിച്ചു കൊണ്ട് നിരവധി രോഗികൾ കുമ്മനം രാജശേഖരന് കത്ത് നൽകിയിട്ടുണ്ട്. അനിലിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ കമന്റ് ചെയ്ത മുൻ യവമോർച്ച ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരുടെ കമന്റുകൾ നേതൃത്വം ഇടപെട്ട് ഡിലീറ്റ് ചെയ്യിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍