പരസ്യങ്ങൾ വിശ്വസിച്ച് ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന്റെ റിവ വില്ലാ പ്രോജക്ടിൽ സമ്പാദ്യം മുഴുവൻ വിറ്റുപെറുക്കി നൽകിയത് 98 ലക്ഷം രൂപ; 2015 ഒക്ടോബറിൽ വില്ല പൂർത്തിയാകേണ്ട വില്ല കാലാവധി കഴിഞ്ഞു അഞ്ച് വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കി നൽകിയില്ല; പ്രവാസി വ്യവസായിക്ക് ഏപ്രിൽ 30നകം വില്ല കൈമാറണമെന്ന് ദേശീയ ഉപഭോക്തൃതർക്ക പരിഹാര കോടതിയുടെ ഉത്തരവും; വിധിക്കും പുല്ലുവില കൽപ്പിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും വില്ല പൂർത്തിയാക്കാതെ ഒളിച്ചുകളിയുമായി ന്യൂക്ലിയസ് പ്രോപ്പർട്ടീസ്
എം മനോജ് കുമാർ
കൊച്ചി: ഇടപ്പള്ളിയിലെ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന്റെ റിവ വില്ലാ പ്രോജക്ടിലെ വില്ല ഏപ്രിൽ 30 നു മുൻപ് ഉടമസ്ഥന് കൈമാറിയിരിക്കണമെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി വന്നിട്ടും അനങ്ങാതെ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ്. വില്ല കൈമാറേണ്ട നാല് മാസം കഴിഞ്ഞിട്ടും വില്ല കൈമാറാത്ത ന്യൂക്ലിയസ് സുപ്രീംകോടതിയിൽ പോയി ഉത്തരവ് റദ്ദ് ചെയ്യിക്കാൻ ശ്രമിച്ചെങ്കിലും പരാതിയിൽ കാമ്പില്ലെന്ന് കണ്ടു സുപ്രീംകോടതി ന്യൂക്ലിയസിന്റെ ഹർജി തള്ളുകയായിരുന്നു. ന്യൂക്ലിയസിന്റെ കൊച്ചി ഇടപ്പള്ളിയിലെ റിവ വില്ലാ പ്രോജക്ടിൽ 2014 നു ബുക്ക് ചെയ്യുകയും 2015 ഒക്ടോബറിൽ പൂർത്തിയാക്കുമെന്നു കരാറിൽ പറയുകയും ചെയ്ത വില്ലയാണ് നാല് വർഷം കഴിഞ്ഞിട്ടും ഉടമയായ പ്രവാസി വ്യവസായി ഷഫീഖ് കടമ്പോട്ട് ഇബ്രാഹിമിന് കൈമാറാതിരിക്കുന്നത്.
ഫ്ളാറ്റ് കൈമാറൽ വൈകിയതിനെ തുടർന്ന് ദേശീയ തർക്ക പരിഹാര ഫോറത്തിന്റെ വിധിയെ തുടർന്ന് എട്ടു ശതമാനം പലിശ പലിശ കണക്കാക്കി മുപ്പത്തിയഞ്ച് ലക്ഷത്തിലേറെ തുക പിഴയിനത്തിൽ പ്രവാസി വ്യവസായിക്ക് ഫ്ളാറ്റ് നിർമ്മാതാക്കൾ കൈമാറേണ്ടി വരും. ഇനിയും വില്ല കൈമാറൽ വൈകിയാൽ തുക വർദ്ധിക്കുകയും ചെയ്യും. ഇത് മനസിലാക്കിയാണ് സുപ്രീംകോടതിയെ സമീപിച്ച് വിധി റദ്ദ് ചെയ്യിക്കാൻ ഫ്ളാറ്റ് നിർമ്മാതാക്കൾ ശ്രമം നടത്തിയത്. അതും അലസിയതിനെ തുടർന്ന് നഷ്ടപരിഹാര തുക പ്രവാസി വ്യവസായിക്ക് ഫ്ളാറ്റ് നിർമ്മാതാക്കൾ നൽകേണ്ടി വരും. ദേശീയ തർക്ക പരിഹാര ഫോറത്തിൽ അടുത്ത മാസം ഇരുപതിന് ഈ കേസ് വീണ്ടും വരുന്നുമുണ്ട്. ഈ ഘട്ടത്തിൽ ഫ്ളാറ്റ് നിർമ്മാതാക്കൾ എന്ന് ഫ്ളാറ്റ് കൈമാറുമെന്ന് ഫോറത്തിൽ ബോധിപ്പിക്കേണ്ടിയും വരും.
കിടപ്പാടം എന്നത് സ്വപ്നമാകുമ്പോഴാണ് ഉള്ളതെല്ലാം വിറ്റുപെറുക്കി കേരളീയർ ഫ്ളാറ്റുകൾക്കും വില്ലകൾക്കും പിറകെ പോകുന്നത്. ആകർഷകമായ പരസ്യവാചകങ്ങളും പാക്കേജുകളും ലൊക്കേഷനുമൊക്കെയാകുമ്പോൾ കണ്ണും പൂട്ടി പണം മുടക്കുകയാണ് ആളുകൾ ചെയ്യുന്നത്. പക്ഷെ ഇതിൽ വലിയ പങ്കും തട്ടിപ്പിലും പ്രശ്നങ്ങളിലും കുരുങ്ങിപ്പോവുകയാണെന്ന വാർത്തയാണ് ന്യൂക്ലിയസ് അടക്കമുള്ള ഫ്ളാറ്റ് നിർമ്മാതാക്കൾ നടത്തുന്ന തട്ടിപ്പുകൾ വഴി ഇപ്പോൾ വെളിയിൽ വരുന്നത്. എസ്ഐ ഹോംസ്, ഹീര, ആപ്പിൾ, സ്റ്റാർ ഹോംസ്, സാംസൺ ആൻഡ് സൺസ്, വാസ്തുഹാര ഡവലപ്പേഴ്സ് തുടങ്ങി ഒട്ടനവധി ഫ്ളാറ്റ് നിർമ്മാതാക്കളാണ് ജനങ്ങളെ കബളിപ്പിച്ചത്. ഈ നിരയിൽ ഒടുവിൽ ഉയരുന്ന പരാതികൾ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിനെക്കുറിച്ചാണ്. തട്ടിപ്പിന്നിരയായപ്പോൾ പ്രവാസി വ്യവസായിക്ക് കേസ് നടത്താൻ ഡൽഹിയിലെ ദേശീയ തർക്ക പരിഹാര ഫോറത്തിൽ വരെ പോകേണ്ടിയും വന്നു. ഒരു കോടിക്ക് മുകളിലുള്ള കേസുകൾ ആകുമ്പോൾ സമീപിക്കേണ്ടത് ദേശീയ തർക്ക പരിഹാര ഫോറത്തിനെയാണ്. അതിനാലാണ് ഒരു കോടിയോളം തുക വില്ലാ പ്രോജക്ടിന് ആയി മുടക്കിയിട്ടും പ്രവാസി വ്യവസായിക്ക് ഡൽഹിയിൽ പോയി കേസ് നടത്തേണ്ട അവസ്ഥ വന്നത്.
വില്ല ഏപ്രിൽ 30 നകം കൈമാറണമെന്നു ദേശീയ ഉപഭോക്തൃതർക്ക പരിഹാര ഫോറം
വില്ല ഏപ്രിൽ മുപ്പതിന് മുൻപ് കൈമാറണമെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി വന്ന ശേഷവും വിധിക്കെതിരെ നീങ്ങാനാണ് ഫ്ളാറ്റ് നിർമ്മാതാക്കൾ ശ്രമിച്ചത്. വിധിക്കെതിരെ, ഫ്ളാറ്റ് കൈമാറൽ വൈകിപ്പിക്കാൻ ഇവർ സുപ്രീംകോടതിയിൽ ഈ വിധിക്കെതിരെ നീങ്ങിയെങ്കിലും ജൂലൈ 22 നു സുപ്രീംകോടതി ന്യൂക്ലിയസിന്റെ ഹർജിയിൽ കാമ്പില്ലെന്ന് കണ്ടു തള്ളിക്കളയുകയായിരുന്നു. ജൂലൈയിൽ സുപ്രീംകോടതി ന്യൂക്ലിയസിനെ തള്ളിക്കളഞ്ഞെങ്കിലും വില്ല കൈമാറാതെ ഫ്ളാറ്റ് നിർമ്മാതാക്കൾ ഒളിച്ചുകളി തുടരുകയാണ്. 98 ലക്ഷത്തോളം രൂപ നൽകിയിട്ടും വില്ല പൂർത്തിയാകാത്തതിനെ തുടർന്നാണ് ഷഫീഖ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിനെ സമീപിച്ചത്. അവസാന സ്റ്റേജ് വരെയുള്ള കാശ് നൽകിയിട്ടും വില്ല പൂർത്തിയാക്കി നൽകാത്തതിനെ തുടർന്നാണ് ന്യൂക്ലിയസിന്റെ ചതിക്കെതിരെ പ്രവാസി വ്യവസായി നിയമനടപടിയുമായി നീങ്ങിയത്.
നിരന്തരം ന്യൂക്ലിയസുമായി വില്ലാ ഉടമ ബന്ധം പുലർത്തിയെങ്കിലും എപ്പോൾ വില്ല പൂർത്തിയാക്കി നൽകുമെന്ന് ഉടമകൾ പ്രവാസി വ്യവസായിയെ അറിയിച്ചതേയില്ല. 98 ലക്ഷം കൂടാതെ നാലരലക്ഷം രൂപയുടെ ടൈലും, മൂന്നര ലക്ഷം രൂപയുടെ ടോയിലെറ്റ് ഐറ്റംസ് വാങ്ങി നൽകിയിട്ടും വില്ല വില്ലയാകാതെ തന്നെ നിലനിൽക്കുകയാണ്. നാല് ബെഡ് റൂം വില്ലയാണ് ന്യൂക്ലിയസിന്റെ ആകർഷമായ പരസ്യവാചകങ്ങളിൽ കുരുങ്ങി ഷഫീഖ് 2014-ൽ ബുക്ക് ചെയ്തത്. 2015 ഒക്ടോബറിൽ വില്ല പൂർത്തിയാക്കി താക്കോൽ കൈമാറും എന്നാണ് നിർമ്മാതാക്കൾ വാഗ്ദാനം നൽകിയത്. പക്ഷെ അവരുടെ കാലാവധി കഴിഞ്ഞു അഞ്ചു വർഷം കഴിഞ്ഞിട്ടും വില്ല ഉടമസ്ഥനായ ഷഫീഖിന് ലഭിച്ചില്ല.
അഞ്ചു സെന്റോളം സ്ഥലവും 2050 സ്ക്വയർ ഫീറ്റ് വില്ലയുമാണ് ന്യുക്ളിയസ് നൽകുമെന്ന് പറഞ്ഞത്. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് വില്ലയ്ക്ക് മൊത്തം ചെലവായി ഫ്ളാറ്റ് നിർമ്മാതാക്കൾ പറഞ്ഞത്. ഇതിൽ അവസാന തവണ ഒഴിച്ച് നിർത്തിയാണ് 98 ലക്ഷത്തോളം ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് ഷഫീഖ് കൈമാറിയത്. അവസാന തവണ ഹാന്റിങ് ഓവർ സമയത്ത് കൈമാറാനുള്ളതാണ്. ഇത് ചെറിയ തുകയാണ്. പക്ഷെ ഫ്ളാറ്റിനു നൽകേണ്ട തുക മുഴുവൻ തന്നെ ഞാൻ നൽകിക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഫ്ളാറ്റ് എനിക്ക് ലഭിച്ചില്ല. ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ ഫ്ളാറ്റിനു 98 ലക്ഷവും രൂപയും ടൈലും, ടോയിലെറ്റ് ഐറ്റംസിനുമായി എട്ടു ലക്ഷം രൂപയും മുടക്കിയിട്ടും ദേശീയ തർക്ക പരിഹാര ഫോറത്തിനെ ഡൽഹിയിൽ സമീപിക്കേണ്ട ഗതികേടാണ് എനിക്ക് വന്നത്-ഷഫീഖ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ നിയമപോരാട്ടം ഞാൻ തുടരുകയാണ്. ഈ കാര്യത്തിൽ ഒരു തീരുമാനം വരട്ടെ-ഷഫീഖ് പറയുന്നു.
ന്യുക്ളിയസ് പ്രീമിയം പ്രോപ്പർട്ടി നടത്തിയത് വൻ ചതി; ആ കഥ ഇങ്ങനെയെന്ന് ഷഫീഖ്
ആകർഷകമായ ന്യൂക്ലിയസിന്റെ പരസ്യ വാചകങ്ങളിലാണ് ഞാൻ കുരുങ്ങിയത്. ഉള്ളതെല്ലാം വിറ്റ് പെറുക്കിയാണ് ഞാൻ ഇടപ്പള്ളിയിലെ റിവ വില്ലാ പ്രോജക്ടിന് നൽകിയത്. പത്ത് പതിനഞ്ചു വില്ലകൾ ഉള്ള പ്രോജക്റ്റ് ആണ്. കുറെ വില്ലകൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്. പക്ഷെ ഞാൻ എന്റെ വില്ലയുടെ പ്രശ്നം ഉയർത്തിക്കാട്ടിയാണ് നിയമ നടപടി സ്വീകരിച്ചത്. അഞ്ച് സെന്റ് രജിസ്റർ ചെയ്ത് നൽകിയിട്ടുണ്ട്. അതുകൊണ്ട് ആ കടമ്പ കടന്നുകിട്ടി. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് മൊത്തം തുക. 2050 സ്ക്വയർ ഫീറ്റ് വില്ല. നാല് ബെഡ് റൂം വില്ല. വില്ല പക്ഷെ ഇപ്പോഴും സ്വപ്നമായി നിലനിൽക്കുന്നു. വില്ലയ്ക്കായി ഞാൻ ഘട്ടം ഘട്ടമായാണ് തുകകൾ നൽകിയത്. അങ്ങിനെ നൽകി നൽകി 98 ലക്ഷവും രൂപയും ടൈലും, ടോയിലെറ്റ് ഐറ്റംസിനുമായി എട്ടു ലക്ഷം രൂപ വേറെയും. എന്നിട്ടും ഇപ്പോൾ ഞാൻ ഡൽഹിയിലാണ്. കേസ് നടത്തിപ്പിനായി വേണ്ടി. വില്ല അവർ ആദ്യം പറഞ്ഞ രീതിയിൽ അല്ല പണിതത്. പ്ലാൻ മാറിയിട്ടുണ്ട്. ഇതൊക്കെ നോക്കേണ്ടതുണ്ട്.
2015 ഒക്ടോബറിൽ പൂർത്തിയാക്കുമെന്നു പറഞ്ഞു ഇത് പൂർത്തിയാക്കാത്തതോടെയാണ് ഞാൻ ഇവരുമായി ബന്ധപ്പെടുന്നത്. പക്ഷെ തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ല. എത്രയോ മുൻപ് ഈ വില്ലയിലേക്ക് ഞാൻ മാറി താമസിക്കേണ്ടതുണ്ടായിരുന്നു. ഞാൻ താമസിക്കുന്നത് ചെറിയ വീട്ടിലാണ്. 2015ൽ ഈ വീട്ടിൽ നിന്നും മാറാൻ ഞാൻ ഒരുങ്ങിയിരുന്നതാണ്. പക്ഷെ വില്ല പൂർത്തിയാക്കാത്തത് കാരണം എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. കാത്ത് കാത്തു കിടന്നു നിവൃത്തിയില്ലാതെയാണ് ഞാൻ നിയമനടപടിയുമായി ഡൽഹിയിലേക്ക് നീങ്ങിയത്. കേരളത്തിലല്ല ഡൽഹിയിലാണ് കേസ് നടത്തിപ്പ് വേണ്ടി വരുന്നത് എന്ന് കൂടി ഓർമ്മിക്കണം. ഇത്രയും കാശ് വില്ലയ്ക്ക് വേണ്ടി മുടക്കിയിട്ടും ഇപ്പോഴും കേസ് നടത്തിപ്പിന് വേണ്ടി ഞാൻ ഓടുകയാണ്. ഇനി വില്ല പൂർത്തിയാക്കണമെങ്കിൽ അവർ നല്ല തുക മുടക്കണം. ഞങ്ങളോട് മുഴുവൻ കാശും വാങ്ങി. ഇനി വില്ല പൂർത്തിയാക്കണമെങ്കിൽ അവർ സ്വന്തം കയ്യിൽ നിന്ന് തുക മുടക്കണം. അതിനു കഴിയാത്തതിനാൽ അവർ പ്രോജക്റ്റ് അങ്ങിനെ തന്നെ നിലനിർത്തിയിരിക്കുന്നു.
ദേശീയ തർക്ക പരിഹാരഫോറത്തിന്റെ വിധി ഇപ്പോൾ എനിക്ക് ആശ്വാസമായി വന്നിരിക്കുകയാണ്. 35 ലക്ഷത്തിലേറെ രൂപ ഇനി അവർ എനിക്ക് നഷ്ടമായി നൽകേണ്ടി വരും. വില്ല വൈകിയാൽ എട്ടു ശതമാനം പലിശ കണക്കാക്കി അവർ നഷ്ടം കൂട്ടേണ്ടിയും വരും. ഏപ്രിൽ 30 നു മുൻപ് വില്ല കൈമാറണം എന്നാണ് ദേശീയ തർക്ക പരിഹാര ഫോറം വിധിച്ചത്. അടുത്ത മാസം ഇനിയും കേസ് ഫോറത്തിൽ വരുന്നുണ്ട്. കഴിഞ്ഞ മാസം 25 നു സിറ്റിങ് വച്ചിരുന്നു. പക്ഷെ അവർ ഹാജരായില്ല. ഇനി കേസ് സെപ്റ്റംബർ 20 നാണ് വച്ചിരിക്കുന്നത്. ന്യൂക്ലിയസ് എംഡി മസ്ക്കറ്റിലേക്ക് പോയി എന്നാണ് ഞാൻ അറിഞ്ഞത്. മാനേജിങ് ഡയറക്ടർ തന്നെ കേസിൽ ഹാജരാകണം-ഷഫീഖ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്