മാർത്താണ്ഡം സ്വദേശി മയക്കുമരുന്നു കേസിൽ കുടുക്കി സി ഐ ഗോപകുമാർ; കണ്ണിൽ മുളക് അരച്ചു തേച്ചും തലയിൽ തോക്കു ചൂണ്ടിയും കസ്റ്റഡിയിൽ മർദ്ദിച്ചു; പൊലീസ് തൊണ്ടി കൊഢീൻ ഫോറൻസിക് പരിശോധനയിൽ വെറും പൗഡറായി; ചെയ്യാത്ത തെറ്റിന് മുകേഷ് അഴിക്കുള്ളിൽ കഴിയേണ്ടി വന്നത് എട്ട് മാസം; സസ്പെൻഷനിലായ കരുനാഗപ്പള്ളി സിഐയുടെ ഒരു 'വീരകഥ'!
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: അഭിഭാഷകനെ അഴിക്കുള്ളിൽ മർദ്ദിച്ച സംഭവത്തിൽ സസ്പെൻഷനിലായ സി ഐ ഗോപകുമാറിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. എസ്എൻഡിപി നേതാവിനെ മർദ്ദിച്ചെന്ന പരാതി അടക്കം ഇദ്ദേഹത്തിനെതിരെ ഉയരുകയുണ്ടായി. അതേസമയം മയക്കുമരുന്നു കേസുകൾ അടക്കം പിടിച്ചുകൊണ്ടാണ് ഇദ്ദേഹം കരുനാഗപ്പള്ളിയിൽ അടിക്കം ആക്ഷൻ ഹീറോ പരിവേഷം തേടിയത്. മുൻപിൻ നോക്കാതെ എടുത്തുചാടുന്ന സ്വഭാവക്കാരനായ ഇദ്ദേഹത്തെ കൂട്ടൻ തമ്പുരാൻ എന്നാണ് പൊലീസിലെ സഹപ്രവർത്തകരും നാട്ടുകാരും വിളിച്ചിരുന്നതും. എന്നാൽ, തന്റെ സർവീസിൽ നിരപരാധികളെ അടക്കം അഴിക്കുള്ളിലാക്കിയ പ്രകൃതക്കാരനാണ് ഗോപകുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ. ഈ ഉദ്യോഗസ്ഥന്റെ വേട്ടയാടലിന് ഇരയായത് ആകട്ടെ സാധുവായ ഒരു തമിഴ്നാട് സ്വദേശിയുമായിരുന്നു.
ബനിയൻ തുണികൾ വാങ്ങി വീടു വീടാന്തരം വിറ്റു നടന്നു ഉപജീവനം നയിച്ച മാർത്താണ്ഡം സ്വദേശി മുകേഷാണ് എസ് ഐ ആയിരിക്കവേ ജി ഗോപകുമാറിന്റെ എടുത്തു ചാട്ടത്തിൽ കള്ളക്കേസിൽ അഴിക്കുള്ളിൽ കഴിയേണ്ടി വന്നത്. എട്ടു മാസത്തോളമാണ് താൻ ചെയ്യാത്ത കുറ്റത്തിന് മയക്കുമരുന്നു കേസിൽ കുടുങ്ങി അഴിക്കുള്ളിൽ കഴിയേണ്ടി വന്നതെന്ന് മുകേഷ് മറുനാടനോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ എടുത്തു ക്രൂരമായി പീഡിപ്പിച്ചെന്നും ഇദ്ദേഹം വെളിപ്പെടുത്തി. ഈ കേസിൽ തൊണ്ടിയായി പൊലീസ് കണ്ടെടുത്ത വസ്തു ഒടുവിൽ വെറും വൈറ്റ് പൗഡറാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയുകയായിരുന്നു. എന്നാൽ, ഇതിനിടയിൽ എട്ട് മാസമാണ് താൻ അഴിക്കുള്ളിൽ കഴിയേണ്ടി വന്നതെന്നും മുകേഷ് പറഞ്ഞു.
15.03.2013ലാണ് സംഭവം. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സിഐ ആയിരുന്നു അന്ന് ജി ഗോപകുമാർ. ബ്രൗൺഷുഗറുമായി ഒരു യുവാവ് നിൽക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തു വച്ചാണ് മുകേഷിനെ പിടികൂടിയത് എന്നായിരുന്നു പൊലീസിന്റെ അവകാശവാദം. എന്നാൽ, ഇതെല്ലാം കെട്ടുകഥയാണെന്ന് പിന്നീട് തെളിയുകയായിരുന്നു. ബ്രൗൺഷുഗർ എന്നു പറഞ്ഞ് ഒരു പാക്കറ്റ് പിടികൂടിയെന്നും പൊലീസ് അവകാശപ്പെട്ടു. എന്നാൽ, ഇത് വെറും അരിപ്പൊടിയാണെന്ന് പിന്നീട് ഫോറൻസിക് പരിശോധനയിൽ തെളിയുകയായിരുന്നു.
തന്റെ അനുഭവത്തെ കുറിച്ച് മുകേഷ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ: തന്റെ നാടായ മാർത്താണ്ഡത്തിന് അടുത്ത് കുഴുത്തുറൈ അടുത്തായി ക്ഷേത്രത്തിൽ പോകാൻ നിൽക്കവേയാണ് ഗോപകുമാർ എന്ന് പരിചയപ്പെടുത്തിയ ആൾ തന്റെ അടുത്തെത്തിയത്. മുജീബ് അല്ലേ എന്നാണ് ചോദിച്ചത്. എന്നാൽ, താൻ മുജീബ് അല്ല, മുകേഷ് ആണെന്ന് പറഞ്ഞെങ്കിലും ബലം പ്രയോഗിച്ചു വാഹനത്തിൽ കയറ്റി. കൊല്ലത്ത് എത്തിച്ച് പിന്നീട് ക്രൂരമായി മർദ്ദിച്ചു. മുജീബ് അല്ലേയെന്ന് ചോദ്യം ആവർത്തിച്ചു. പിന്നാലെ കൊടിയ മർദ്ദനവും ഏൽക്കേണ്ടി വന്നു. കണ്ണിലും രഹസ്യ ഭാഗങ്ങളിലും മുളക് അരച്ചു തേച്ചു. തലയിൽ തോക്കു ചൂണ്ടി നിന്നെ കൊന്നു കളഞ്ഞാലും ചോദിക്കാൻ ആരുമുണ്ടാകില്ലെന്ന് പറഞ്ഞ് എസ് ഐയും സംഘവും ഭീഷണിപ്പെടുത്തി.
പിന്നീടാണ് മാധ്യമങ്ങളെ വിളിച്ചു വരുത്തി മയക്കുമരുന്നു പിടിച്ചു എന്ന വിധത്തിൽ ഫോട്ടോ എടുപ്പിച്ചു മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു. ഈ കേസിൽ എട്ട് മാസത്തോളം താൻ ജയിലിൽ കഴിയേണ്ടി വന്നു. ബന്ധുക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി അന്വേഷണം നടത്തി ഒടുവിൽ താൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകായായിരുന്നു - മുകേഷ് പറഞ്ഞു.
തന്നെ മയക്കുമരുന്നു കേസിൽ കുടുക്കിയ സംഭവത്തിൽ ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ കള്ളക്കേസാണെന്ന് വ്യക്തമാക്കുകയാിരുന്നു എന്നാണ് മുകേഷ് പറയുന്നത്. കൊഡീൻ എന്ന മയക്കുമരുന്ന് പിടിച്ചു എന്നായിരുന്നു പൊലീസ് മഹസറിൽ ഉണ്ടായിരുന്നത്. എന്നാൽ, ഫോറൻസിക് പരിശോധനയിൽ അങ്ങനെയല്ലെന്നും പിടിച്ചെടുത്തത് തൊണ്ടിമുതൽ വെറും വെള്ളപ്പൊടി ആയിരുന്നെന്നും തെളിയികയായിരുന്നു. ഇതോടെ മയക്കുമരുന്നിന്റെ കാര്യത്തിൽ വ്യക്തത വരുത്താതെ അറസ്റ്റു ചെയ്തു അഴിക്കുള്ളിലാടച്ച ഗോപകുമാറിന്റെ നടപടിക്കെതിരെ വിമർശനം ഉയർന്നു. കോടതി ഉത്തരവിലും പൊലീസിനെതിരെ വിമർശനം ഉയർന്നു.
പൊലീസിന് തെറ്റുപറ്റിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്നും എതിർകക്ഷിക്കതെിരെ നടപടി വേണമെന്നും മുകേഷിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കേസിൽ തുടർ നടപടിയുമായി മുന്നോട്ടു പോയ തനിക്ക് ഭീഷണികൾ നേരിടേണ്ടി വന്നെന്നുമാണ് മുകേഷ് പറഞ്ഞത്. എട്ട് മാസം മയക്കുമരുന്നു കേസിൽ അകത്തു കിടക്കേണ്ടി വന്ന തനിക്ക് ജീവിതത്തിൽ വലിയ നഷ്ടങ്ങൾ നേരിടേണ്ടി വരികയും ചെയ്തുവെന്നാണ് മുകേഷ് വ്യക്തമാക്കുന്നത്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും മുകേഷ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും പിന്നീട് എങ്ങുമെത്താതെ പോകുകയാണ് ഉണ്ടായത്. ഒന്നും അറിയായാത് എട്ടു മാസത്തോളം അഴിക്കുള്ളിൽ കിടക്കേണ്ടി തനിക്ക് ഇനിയും നീതി കിട്ടിയില്ലെന്നാണ് മുകേഷ് പറയുന്നത്.
ഇതിന് ശേഷം സിഐയായി പ്രമേഷൻ ലഭിച്ച ഗോപകുമാർ നിരവധി മയക്കുമരുന്നു കേസുകളിലെയും പ്രതികളെ പിടികൂടിയിരുന്നു. സൈബറടിത്തൽ അടക്കം കുട്ടൻ തമ്പുരാനായി കരുനാഗപ്പള്ളി സിഐ വിലസാൻ ഇടയാക്കിയതും അദ്ദേഹത്തിന്റെ പബ്ലിസിറ്റി മാനിയ ആണെന്നാണ് ഉയരുന്ന വിമർശനം. നിരപരാധിയെ അപരാധിയാക്കുന്ന ഈ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യവും ഇതോടെ ശക്തമാകുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍