കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ

വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: പെൺകുട്ടികൾക്കിടയിലെ താരം കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ. എൻ.സി.സി സീനിയർ കേഡറ്റ്. ക്രിക്കറ്റ് കളിയിലും ഒന്നാമൻ, അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥി- വണ്ടിത്തടം കൊലപാതകത്തിലെ അലക്സ് ഗോപന്റെ കോളേജ് കഥ ഇങ്ങനെയാണ്.
കാട്ടക്കട ക്രിസ്ത്യൻ കോളേജിലേക്ക് ഒരു ദിവസം വരുന്നത് ക്ലാസിക് ബുള്ളറ്റിലാണെങ്കിൽ അടുത്ത ദിവസംഗ്ലാമർ ബൈക്കിലാകും. ഇങ്ങനെ ദിവസവും ഓരോ ബൈക്കിൽ എത്തിയിരുന്ന അലക്സ് ഗോപൻ സഹപാഠികൾക്കിടയിൽ താരമായിരുന്നു. 2008 - 2021 ബാച്ചിൽ സുവോളജി ബിരുദ പഠനത്തിനാണ് അലക്സ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ അഡ്മിഷൻ നേടുന്നത്.
ആദ്യ ടേം അഡ്മിഷൻ പൂർത്തിയായപ്പോൾ ക്ലാസിൽ അലക്സ് മാത്രമാണ് ആൺ കുട്ടിയായി ഉണ്ടായിരുന്നത്. ബാക്കിയുള്ള പെൺകുട്ടികളുമായി പെട്ടെന്ന് അടുത്ത അലക്സ് അന്നേ തന്നെ അവർക്കിടയിൽ ഹീറോ ആയി. എന്നും സ്വീറ്റ്സും സമ്മാനങ്ങളുമായി ക്ലാസിൽ വരുന്ന അലക്സിനെ അവർക്കെല്ലാം ഇഷ്ടമായിരുന്നു. ഇതിനിടെ മാനേജ്മെന്റ് ക്വാട്ട അഡ്മിഷൻ കഴിഞ്ഞപ്പോൾ ചില ആൺകുട്ടികൾ കൂടി അലക്സിന്റെ ക്ലാസിൽ എത്തിയെങ്കിലും താരം അലക്സ് ഗോപൻ തന്നെയായിരുന്നു.
അദ്ധ്യാപകർക്കും അലക്സിനെ കുറിച്ച് പറയുമ്പോൾ നൂറ് നാവ്.ക്ലാസിലെ മിടുക്കാനായ വിദ്യാർത്ഥി. എൻസിസി യിലും അലക്സ് കഴിവു തെളിയിച്ചിരുന്നു. വിവിധ ക്യാമ്പുകളും പരേഡുകളും അറ്റൻഡു ചെയ്ത അലക്സ് ക്രിസ്ത്യൻ കോളേജിലെ സീനിയർ കേഡറ്റാണ്. ഏതോ സമ്പന്ന വീട്ടിലെ കുട്ടി എന്നാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും കരുതിയിരുന്നത് . ഡ്രസ് കോഡും ആർഭാട ജീവിതവുമാണ് അങ്ങനെ കരുതാൻ കാരണമായത് .
ക്ലാസിലെ മാത്രമല്ല കോളേജിലെ മിക്കവാറും പെൺകുട്ടികളുമായി അടുത്തിടപഴകാറുള്ള അലക്സ് എല്ലാവരെയും കയ്യിലെടുത്തിരുന്നത് മുന്തിയ സ്വീറ്റ്സ് ബോക്സുകൾ നൽകിയായിരുന്നു. കോളേജിലെ ക്രിക്കറ്റുകളിക്കാർക്കിടയിലും അലക്സ് സാന്നിധ്യമായിരുന്നു. ഡിപ്പാർട്ടുമെന്റ് തിരിച്ചുള്ള മാച്ചിൽ കസറിയിരുന്ന അലക്സ് ക്രിക്കറ്റ് പ്രേമികളുടെയും സന്തത സഹചാരിയായിരുന്നു .വിദ്യാർത്ഥി രാഷ്ട്രീയത്തോട് അധികം അടുത്തിരുന്നില്ലെങ്കിലും തെരെഞ്ഞെടുപ്പ് വരുമ്പോൾ കൂട്ടുകാർക്ക് വേണ്ടി ഗോദയിലിറങ്ങുന്ന അലക്സ്ഇലക്ഷൻ സമയത്തും കോളേജിലെ കേന്ദ്ര ബിന്ദു തന്നെയായിരുന്നു.
അതേ സമയം വണ്ടിത്തടത്ത് വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന സംഭവം കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയതാണെന്ന് പൊലീസിന്റെ കണ്ടെത്തൽ. ചാൻ ബീവിയുടെ വീട്ടിൽ കഴിഞ്ഞ പത്തുവർഷമായി സഹായിയായി നിൽക്കുന്ന സമീപവാസിയായ രാധയുടെ മകൾ സിന്ധുവിന്റെ മകനാണ് അറസ്റ്റിലായ അലക്സ് ഗോപൻ. സംഭവദിവസം അലക്സ് ഗോപൻ ഉച്ചയ്ക്ക് 2.30-ന് ചാൻബീവിയുടെ വീടിന്റെ പുറകുവശത്തുള്ള ക്ഷേത്ര കോമ്പൗണ്ടിന്റെ മതിൽ ചാടിക്കടന്ന് അകത്തുകടന്നു. വീടിനു സമീപത്തുണ്ടായിരുന്ന ഇരുമ്പുതോട്ടിയെടുത്ത് മറുവശത്തെ ജനാല വഴി മുൻവാതിലിന്റെ കുറ്റി വലിച്ചെടുത്തു.
തലയിൽ ഹെൽമെറ്റ് ധരിച്ച് വീടിനുള്ളിൽ കയറി. കുറ്റിയെടുക്കുന്ന ശബ്ദംകേട്ട് കട്ടിലിൽ കിടക്കുകയായിരുന്ന ചാൻ ബീവി മുറിയിൽനിന്ന് ഡൈനിങ് ഹാളിലെത്തി. ആരായെന്ന് ചോദിക്കുന്നതിനിടെ, ചാൻബീവിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാല പൊട്ടിച്ചെടുത്തു. ആളെ തിരിച്ചറിഞ്ഞ ചാൻ ബീവി പ്രതികരിച്ചതോടെ മുടിക്കു കുത്തിപ്പിടിച്ച് തറയിലേക്ക് തള്ളിയിട്ടു. തുടർന്ന് കഴുത്തിൽക്കിടന്ന മാല വലിച്ചെടുത്തു. കൈകളിലെ വളകളും ഊരിയെടുത്തു. ഈ സമയത്ത് തറയിൽക്കിടന്ന ചാൻ ബീവി വശത്തേക്ക് ഞെരക്കത്തോടെ തിരിഞ്ഞു. ഇതോടെ വീണ്ടും ഇവരെ വലിച്ചിഴച്ച് ഡൈനിങ് ഹാളിലെ ചുമരോടു ചേർത്ത് രണ്ടു പ്രാവശ്യം തലയിടിപ്പിച്ചു. അബോധാവസ്ഥയിലായ ചാൻ ബീവിക്കു സമീപം അലക്സ് ഗോപൻ പത്ത് മിനിറ്റോളം ഇരുന്നു. മരണം ഉറപ്പുവരുത്തിയശേഷം പുറത്തെത്തി.
ബൈക്കുമെടുത്ത് നേരേ കല്ലിയൂരിലുള്ള പണയമെടുക്കുന്ന സ്ഥാപനത്തിൽ മാല പണയംവച്ചു. തുടർന്ന് പഠിക്കുന്ന കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെത്തി പെൺസുഹൃത്തുമായി വൈകീട്ട് 3.30 വരെ കോളേജിലും പരിസരത്തും ചുറ്റിക്കറങ്ങി. തുടർന്ന് നാലുമണിയോടെ വീട്ടിലെത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. വീട്ടിലെത്തി കുളിക്കുമ്പോൾ ഇയാളുടെ അമ്മൂമ്മ രാധ, ചാൻ ബീവിയുടെ വീട്ടിലേക്കു പോകുന്നതു കണ്ടു. 4.30-ഓടെ വീട്ടിലെത്തിയ രാധ, മുറിയിൽ ചാൻ ബീവിയെ മരിച്ചനിലയിൽ കണ്ടു. ഉടൻതന്നെ ചെറുമകനായ അലക്സിനെ ആദ്യം വിളിച്ചു. തുടർന്ന് ചാൻ ബീവിയുടെ സമീപത്തുള്ള ബന്ധുക്കളെയും വിവരമറിയിച്ചു. നാട്ടുകാരെല്ലാം എത്തിയതിനു ശേഷമാണ് അലക്സ് സ്ഥലത്തെത്തിയത്. ആശുപത്രിയിലെത്തിക്കുന്നതിന് നാട്ടുകാർ നിർബന്ധിച്ചപ്പോഴും മരിച്ചുപോയല്ലോയെന്നു പറഞ്ഞ് അലക്സ് ഒഴിഞ്ഞു. തുടർന്നാണ് തിരുവല്ലം പൊലീസ് എത്തിയത്.
ഡി.സി.പി. ദിവ്യാ വി.ഗോപിനാഥിന്റെ നേതൃത്വത്തിൽ ഫോർട്ട് അസി. കമ്മിഷണർ ആർ.പ്രതാപൻ നായർ, തിരുവല്ലം ഇൻസ്പെക്ടർ വി.സജികുമാർ, ഫോർട്ട് ഇൻസ്പെക്ടർ ജെ.രാകേഷ്, എസ്ഐ.മാരായ നിതിൻ നളൻ, എ.മനോഹരൻ(തിരുവല്ലം), വിമൽ, അനുരാജ്, സെൽവിയസ് രാജു(ഫോർട്ട്), സീനിയർ സി.പി.ഒ. ജെ.എസ്.കണ്ണൻ, മനോജ്, സി.പി.ഒ.മാരായ ബിനു, ഷിബു, സാബു, ഗോഡ്വിൻ തുടങ്ങിയവരുെട നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്
Stories you may Like
- വിവേക് ഗോപൻ ഇനി ബിജെപിക്കാരൻ
- തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- എതിരാളികളെ വിഷം കൊടുത്തുകൊല്ലുന്നതിൽ റഷ്യക്കുള്ളത് പതിറ്റാണ്ടുകളുടെ 'പാരമ്പര്യം'
- ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് വാർഡ് മെമ്പർ ഗോപൻ
- മൂന്ന് പെൺകുട്ടികളെയും ഇടിച്ചു തെറിപ്പിച്ചത് അമിത വേഗതയിൽ എത്തിയ പിക്ക് അപ്പ് വാൻ
- TODAY
- LAST WEEK
- LAST MONTH
- വിലാപ യാത്ര വരുന്ന വഴി ഒരാൾ വീട് ചൂണ്ടിക്കാട്ടിക്കൊടുത്തു; പാഞ്ഞുവന്ന് വീടിന്റെ ജനാലകളും വാതിലും തകർത്തു; പുതിയ മാരുതി കാറും സ്കൂട്ടറും സൈക്കിളും നശിപ്പിച്ചു; വലിയ പാറക്കഷ്ണം വാഹനത്തിനുമേലും; നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചേർത്തലയിൽ വീട് തല്ലിത്തകർത്തത് എസ്ഡിപിഐ പ്രവർത്തകന്റേതെന്ന് തെറ്റിദ്ധരിച്ച്
- ഉൾക്കടലിൽ പോകാൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് വിസ്മയം; വലവിരിക്കാൻ കടലിൽ ഇറങ്ങിയവർക്കൊപ്പം രാഹുൽ ചാടിയപ്പോൾ ഭയന്നു; യാത്രയിൽ ഉടനീളം പരിഭാഷകനായതും യൂടൂബർ സെബിൻ സിറിയക് തന്നെ; ഫിഷിങ് ഫ്രീക്ക്സിന്റെ കടൽ യാത്രാ വീഡിയോ വൈറൽ
- 50 വർഷം മുൻപ് ലോകാവസാനം ഒഴിവായത് തലനാരിഴയ്ക്ക്; ചന്ദ്രനിലേക്കുള്ള ലാൻഡിങ് ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ നുള്ളിയെടുക്കുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നു; ശാസ്ത്രലോകത്തെ ഒരു അദ്ഭുത വെളിപ്പെടുത്തൽ കേൾക്കാം
- നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി; തലയ്ക്ക് പിന്നിൽ വെട്ടിയത് ഒന്നാം പ്രതി ഹർഷാദും രണ്ടാം പ്രതി അഷ്കറും; വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണയുടെ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആർ
- വിവാഹ വാഗ്ദാനം നൽകി പീഡനം: യുവതിയുടെ പരാതിയിൽ മലപ്പുറത്തെ 26കാരൻ അറസ്റ്റിൽ; പിടിയിലായത് പള്ളിക്കുത്ത് സ്വദേശി ആഷിഖ്
- പാർട്ടിയെ അറിയിക്കാതെ വ്യവസായ പ്രമുഖനെതിരെ പരാതി നൽകിയാൽ അത് അച്ചടക്ക ലംഘനം; രഹസ്യ യോഗം ചേർന്ന് പുതൂർക്കര ബ്രാഞ്ച് കമ്മറ്റിയുടെ അതിവേഗ ഇടപെടൽ; ഫോണിൽ തീരുമാനം അറിയിച്ച് ബ്രാഞ്ച് സെക്രട്ടറിയും; മരണ ഭയത്തിൽ ഡിജിപിക്ക് അഭിഭാഷകയുടെ പരാതിയും; ശോഭാ സിറ്റിയെ പ്രതിക്കൂട്ടിലാക്കിയ വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കുമ്പോൾ
- 'തലയില്ലാത്ത പുരുഷ ജഡങ്ങളോടുപോലും ഞാൻ ശവരതിയിൽ ഏർപ്പെട്ടിട്ടുണ്ട്; വെടിവെച്ചുകൊന്നശേഷം അവന്റെ ചോരയിൽ കുളിക്കും; പിന്നെ അത് കുടിക്കയും ചെയ്യുകയും; രക്തത്തിന്റെ രുചി അറിഞ്ഞശേഷം താൻ തീർത്തും രക്തദാഹിയായിപ്പോയി'; മെക്സിക്കൻ അധോലോക സുന്ദരികളുടെ അനുഭവങ്ങളിൽ ഞെട്ടിലോകം; ചെറുപ്പത്തിലേ തട്ടിക്കൊണ്ടുപോയി എല്ലാ ക്രൂരതകളും അഭ്യസിപ്പിച്ച് ഇവരെ ലഹരിമാഫിയ ക്രിമിനലുകളാക്കുന്നു; ഐഎസിനേക്കാൾ ഭീകരർ എന്ന പേരുകേട്ട വനിതാ ക്രിമിനൽ സംഘത്തിന്റെ കഥ
- 'കരുണാകരനൊപ്പം നിന്നവരെ ഇപ്പോഴും ശരിപ്പെടുത്തുന്നു'; 'നേതാക്കളുടെ ചുറ്റും നടക്കുന്നവർക്ക് മാത്രം സീറ്റ് ലഭിക്കുന്നു'; 'പണിയെടുക്കുന്നവർക്ക് കോൺഗ്രസിൽ വിലയുമില്ല'; നേതൃത്വത്തിനെതിരെ കെ മുരളീധരൻ
- ആർടെക് അശോകന്റെ ഇടിവെട്ട് തട്ടിപ്പ് വീണ്ടും; പാറ്റൂർ ആർടെക് എംപയർ ഫ്ളാറ്റ് സമുച്ചയത്തിന്റെ ഭൂമി പണയം വച്ച് മുപ്പത്തിനാലേമുക്കാൽ കോടി തട്ടി; കണ്ണൂം പൂട്ടി വായ്പ കൊടുത്തത് എൽഐസി ഹൗസിങ് ഫിനാൻസ്; തട്ടിപ്പ് നടത്തിയത് അശോകന്റെ മകളുടെ കമ്പനി; പെട്ടത് 120 ഓളം ഫ്ളാറ്റുടമകളും
- യോഗി ആദിത്യനാഥിനെ വർഗ്ഗീയത പടർത്താൻ ശ്രമിക്കുന്ന മുഖ്യൻ എന്ന് പ്രസംഗിച്ചപ്പോൾ തുടങ്ങിയ സംഘർഷം; ആദ്യം വാക്കു തർക്കവും പിന്നെ പ്രതിഷേധ പ്രകടനവും; പരസ്പരം കുറ്റപ്പെടുത്തലുമായി ആർ എസ് എസും എസ് ഡി പി ഐയും; വിപ്ലവം വളർന്ന വയലാറിന്റെ മണ്ണിൽ ചോര വീഴ്ത്തി വർഗ്ഗീയതയും; നന്ദു കൃഷ്ണയുടെ ജീവനെടുത്തത് അനാവശ്യ വിവാദം
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ; രാജേഷിനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡു കാലത്ത്; സഹോദരന്റെ മകളെ സ്കൂളിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്നത് പതിവ്; ഇന്നലേയും ബസ് സ്റ്റാൻഡിൽ നിന്ന് 17-കാരി വീട്ടിലേക്ക് പോയതു കൊച്ചച്ഛനുമൊത്ത്; വില്ലൻ ഒളിവിൽ; രേഷ്മയുടെ കൊലയിൽ ഞെട്ടി വിറച്ച് ചിത്തിരപുരം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്‍; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- വേമ്പനാട് കായലിലൂടെ ഹൈ ടെൻഷൻ കേബിൾ കടത്തി വൈദ്യുതി; രണ്ട് സ്വമ്മിങ് പൂളുകൾ ഉൾപ്പെടെ 54 ആഡംബര വില്ലകൾക്ക് ചെലവായത് ചെലവാക്കിയത് 350 കോടി; സിംഗപൂരിലെ ബന്യൻട്രീയേയും കുവൈറ്റിലെ കാപ്പിക്കോയുമായി ചേർന്ന് മുത്തൂറ്റൂകാർ ഉണ്ടാക്കിയത് ശതകോടികളുടെ സെവൻ സ്റ്റാർ റിസോർട്ട്; പാണവള്ളിയിൽ ബുൾഡോസർ എത്തുമ്പോൾ
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍