പഞ്ച നക്ഷത്ര ഹോട്ടലിൽ ഗ്രൂപ്പ് യോഗം ചേർന്നുവെന്ന ആരോപണം ലക്ഷ്യം വെയ്ക്കുന്നത് ജില്ലയിലെ പാർട്ടി ഉന്നതനെ; മകൻ തിരുവനന്തപുരത്ത് ഫ്ളാറ്റും വീടും വാങ്ങിയതും ചർച്ച; ബ്രാൻഡഡ് അടി വസ്ത്രം വാങ്ങി നൽകി സ്ത്രീകളെ ചൂക്ഷണം ചെയ്ത യുവനേതാവിനെ അവസാനം വരെ സംരക്ഷിച്ചുവെന്നും വിമർശനം; എല്ലാം പിബിക്ക് മുമ്പിലെത്തും; വിഭാഗീയ നീക്കാൻ ഗോവിന്ദൻ ഇറക്കിയ പൂഴിക്കടകവും ഫലിക്കാതെ ആലപ്പുഴയിലെ സിപിഎം
വിനോദ് പൂന്തോട്ടം
ആലപ്പുഴ: ആലപ്പുഴയിൽ രൂക്ഷമാകുന്ന സിപിഎം വിഭാഗീയതയിൽ പുതിയ രണ്ട് ആരോപണങ്ങൾ ഉയർത്തി ജില്ലയിലെ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ് ഒരു വിഭാഗം നേതാക്കൾ. ജില്ലയിലെ ഉന്നത നേതാവിന്റെ നേതൃത്വത്തിന്റെ പഞ്ച നക്ഷത്ര ഹോട്ടലായ റമ്ദയിൽ ചില നേതാക്കൾ യോഗം ചേർന്നുവെന്ന വിമർശനമാണ് ഉയർത്തി കൊണ്ടു വരുന്നത്. എന്നാൽ അങ്ങനൊയൊരു സംഭവം നടന്നിട്ടില്ലന്ന് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കുന്നു. ആരോപണം ഉന്നയിക്കുന്നവർ ചില തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും ആവിശ്യമെങ്കിൽ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നാണ് പറയുന്നത്.
കൂടാതെ ആരോപണം ഉന്നയിച്ച് എതിർ ചേരി പ്രതി കൂട്ടിൽ നിർത്തിയിരിക്കുന്ന നേതാവിന്റെ മകൻ തിരുവനന്തപുരത്ത് ഫ്ലാറ്റും വീടും വാങ്ങിയതും അന്വേഷിക്കണമെന്ന് ആവിശ്യവും ഉയരുന്നുണ്ട്. എന്നാൽ ടെക്നോ പാർക്കിലെ ഐ ടി കമ്പിനിയിൽ ഉന്നത തസ്തികയിൽ ഇരിക്കുന്ന നേതാവിന്റെ മകൻ വസ്തു വകകൾ വാങ്ങിയതിൽ അസ്വഭാവികതയില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. എന്തായാലും വിവാദങ്ങളും ആരോപണങ്ങളും തിളച്ചു മറിയുന്നതിനാൽ ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിനും പൊളിറ്റ് ബ്യൂറോയ്ക്കും പരാതി നൽകാൻ പാർട്ടി ഘടകം തന്നെ തീരുമാനിച്ചു. ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിയാണ് വിശദമായ ചർച്ചയ്ക്കും രൂക്ഷ വിമർശനങ്ങൾക്കും ശേഷം ജില്ലയിലെ ചില പ്രമുഖ നേതാക്കൾക്കെതിരെ പരാതി നൽകാൻ ഒരുങ്ങുന്നത്.
ഇന്നലെ ചേർന്ന ഏരിയ കമ്മിറ്റി യോഗം ഈ പ്രശ്നം മാത്രമാണ് ചർച്ച ചെയ്തത്. ലഹരിക്കടത്തിന്റെ പേരിൽ നടപടി നേരിടുന്ന എ.ഷാനവാസ് തെറ്റ് ചെയ്തെങ്കിൽ നടപടിയെടുക്കണം. എന്നാൽ, ഇക്കാര്യത്തിൽ പാർട്ടിക്കാർ തന്നെ പൊലീസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) പരാതി നൽകിയത് ഉചിതമായില്ലെന്ന വിമർശനം ഉയർന്നു. എന്നാൽ ജില്ലയിലെ പ്രധാനിയായ നേതാവിനെ ലക്ഷ്യം വെച്ച് ആരോപണം ഉന്നയിക്കുന്നത് ഷാനവാസിനെ കേന്ദ്രീകരിച്ചു നിൽക്കുന്ന കോക്കസാണെന്നും പരാതി ഉണ്ട്. ഈ ആരോപണങ്ങൾ നോർത്ത് ഏര്യാ കമ്മിറ്റി യോഗത്തിലും ചർച്ചയ്ക്ക് വന്നു.
ചില നേതാക്കൾ തുടർച്ചയായി വിഭാഗീയ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ പ്രധാന പാർട്ടി കേന്ദ്രത്തിൽ രഹസ്യമായി ഒത്തുചേർന്ന നേതാക്കളിൽ ചിലർ നേരത്തേ പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിലും ഇതേ രീതിയിൽ ചർച്ച നടത്തി. ഇവരുടെ പ്രവർത്തനങ്ങൾ പരിശോധിച്ച് നേതൃത്വം ശക്തമായ നടപടിയെടുത്തില്ലെങ്കിൽ പാർട്ടി പ്രതിസന്ധിയിലാകുമെന്നു ചർച്ചയിൽ ചില അംഗങ്ങൾ പറഞ്ഞു.പ്രശ്നങ്ങൾ പരിഹരിക്കേണ്ടവർ തന്നെ വിഭാഗീയത വളർത്തുന്നു. ഇഡിക്കും പൊലീസിനും പരാതി നൽകിയതിനു പിന്നിൽ ചില നേതാക്കളുടെ ഇടപെടലുണ്ട്. ഇതു ഗൗരവമായി അന്വേഷിക്കണം.
നേതാക്കൾക്കു നേരെയുള്ള വിമർശനങ്ങളോട് യോഗത്തിൽ കാര്യമായ എതിരഭിപ്രായം ഉയർന്നില്ല. വിഭാഗീയതയുടെ പ്രശ്നം ആരോപണവിധേയരായ നേതാക്കളുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യണമെന്ന ആവശ്യമുണ്ടായി. എന്നാൽ, അതതു ഘടകങ്ങളിൽ ചർച്ച ചെയ്യട്ടെയെന്നും അതിനാണ് സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്നതെന്നും ചുമതലപ്പെട്ടവർ . ഷാനവാസിനെതിരായ ആരോപണത്തിന്റെ പേരിൽ കോൺഗ്രസും ബിജെപിയും നടത്തുന്നത്, സിപിഎമ്മിലെ തന്നെ ചിലർ സ്പോൺസർ ചെയ്ത സമരമാണെന്ന് ചില അംഗങ്ങൾ ആരോപിച്ചു.
അതേ സമയം ആലപ്പുഴ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ എ.ഷാനവാസിനെതിരെ സുപ്രധാന തെളിവുകൾ ലഭിച്ചെന്നാണ് വിവരം. ഷാനവാസിനെ ഡിവൈഎസ്പി കഴിഞ്ഞ ദിവസം ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ ചോദ്യം ചെയ്യലിൽ ഷാനവാസ് പൂർണമായി നിഷേധിച്ചു. താൻ സിപിഎമ്മിലെ ജനകീയ നേതാവാണെന്നും കഴിഞ്ഞ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചവരിൽ ഒരാളാണ് താനെന്നും ചോദ്യം ചെയ്യല്ലിൽ പറഞ്ഞ ഷാനവാസ് സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ തനിക്ക് സമൂഹത്തിലെ പലരുമായും ബന്ധപ്പെടേണ്ടി വരുമെന്നും സുഹൃത്തുകളാണ് തന്റെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതെന്നും അതിൽ ഉൾപ്പെട്ട ചിലർക്ക് ലഹരിക്കടത്തുമായി ബന്ധമുള്ള കാര്യം അറിയില്ലായിരുന്നുവെന്നും ഷാനവാസ് മൊഴി നൽകിയിട്ടുണ്ട്.
ഇപ്പോൾ ലഹരി കടത്തിൽ പിടിക്കപ്പെട്ടവരെല്ലാം നേരത്തേയും സമാന കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും പൊലീസ് ഇവർക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ഷാനവാസ് മൊഴി നൽകിയെന്നാണ് വിവരം. സിപിഎമ്മിന്റെ തുമ്പോളി, ആലപ്പുഴ സൗത്ത്, ആലുശ്ശേരി നേതാക്കൾ ചില രേഖകൾ സഹിതം എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാനവാസിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഇവരുടെ പരാതിയിൽ ഷാനവാസിന് അനധികൃതമായ സാമ്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ടെന്നും ക്രിമിനൽ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു. രണ്ടാഴ്ച മുൻപ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഷാനവാസിനെതിരെ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
പൊലീസ് അന്വേഷണം കൂടാതെ ലഹരിക്കടത്ത് കേസിൽ സിപിഎം അന്വേഷണ കമ്മീഷനും ഷാനവാസിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. ഫെബ്രുവരി മധ്യത്തോടെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. ഷാനവാസിനെതിരായ പൊലീസ് അന്വേഷണത്തിലെ വിവരങ്ങളും അന്വേഷണ കമ്മീഷൻ ഗൗരവത്തിലെടുക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഷാനവാസിനെതിരെ നടപടി കടുപ്പിക്കാതിരിക്കാൻ മറു തന്ത്രമെന്ന നിലയിലാണ് പുതിയ ആരോപണങ്ങളെന്ന വിലയിരുത്തലും ഉണ്ട്. അതേ സമയം നഗ്നദൃശ്യ വിവാദത്തിൽ കുടങ്ങിയ എ പി സോനയെ സംരക്ഷിക്കാൻ ശ്രമിച്ചത് ഇപ്പോൾ ആരോപണം നേരിടുന്ന നേതാവാണ്. ഇതാണ് പാർട്ടിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഒടുവിൽ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും സോനയ്ക്ക് ജില്ലാ നേതൃത്വം രക്ഷാ കവചമൊരുക്കുന്നുവെന്ന വിമർശനമാണ് ഉയരുന്നത്. രണ്ടംഗ അന്വേഷണ കമ്മിഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ സോനയ്ക്ക് എതിരെ നടപടി എടുത്തത്.
കമ്മിഷൻ നൽകിയ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ച ശേഷമായിരുന്നു നടപടി.രണ്ടുമാസം മുമ്പായിരുന്നു സംഭവം. പാർട്ടി അംഗങ്ങൾ അടക്കമുള്ള വനിതകളെ ബ്രാൻഡഡ് അടിവസ്ത്രങ്ങൾ വാങ്ങി നല്കി പീഡിപ്പിച്ചതിനാണ് ഉപരി കമ്മിറ്റിയിൽ നിന്നും സംരക്ഷണം ഉണ്ടയെങ്കിലും സോനയെ പുറത്താക്കിയത്. ഇതിനിടെ ജില്ലയിലെ വിഭാഗീയതയ്ക്ക് അറുതി വരുത്താൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചില കർശന നടപടികൾ എടുത്തുവെങ്കിലും അത് ഫലം കണ്ടില്ല. മാത്രമല്ല നെടുമുടി , കുട്ടനാട് മേഖലയിൽ നിന്നും നല്ലൊരു വിഭാഗം പാർട്ടി വിട്ടു പോകുകയും ചെയ്തു. ജില്ലയിലെ വിഭാഗീയത സംബന്ധിച്ച് പി കെ ബിജുവിവും ടി പി രാമകൃഷ്ണനും അംഗങ്ങളായ കമ്മീഷൻ അടുത്ത മാസം റിപ്പോർട്ട് നല്കാനിരിക്കെയാണ് പുതിയ വിവാദങ്ങൾ ആലപ്പുഴയിലെ പാർട്ടിയെ പിടിച്ചു കുലുക്കിയിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്