മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിളിച്ച യോഗങ്ങൾ ആലപ്പാട് പഞ്ചായത്ത് ഭരണസമിതി അറിഞ്ഞില്ല; പഞ്ചായത്ത് ഭരണം സിപിഎം ഹൈജാക്ക് ചെയ്തതായി ആക്ഷേപം; ഖനനത്തിനു പഞ്ചായത്ത് ഭരണസമിതി എതിര്; അനുകൂലിക്കുന്നത് സിപിഎം മാത്രം; ഭരണം നടക്കുന്നത് സിപിഎമ്മായ പഞ്ചായത്ത് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടിന്റെ ബലത്തിൽ; ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ പഞ്ചായത്തിലെ പ്രതിപക്ഷം രംഗത്ത്; കരിമണൽ ഖനനത്തിൽ സർവ്വത്ര കള്ളക്കളി
എം മനോജ് കുമാർ
തിരുവനന്തപുരം: കാസ്റ്റിങ് വോട്ടിന്റെ ബലത്തിൽ നിലനിന്നു പോകുന്ന ആലപ്പാട്ട് പഞ്ചായത്ത് ഭരണം പൂർണമായി സിപിഎം ഹൈജാക്ക് ചെയ്തതായി ആക്ഷേപം. കരിമണൽ ഖനനത്തിനെ തുടർന്നുള്ള പ്രശ്നങ്ങൾ കാരണം ആലപ്പാട് മുൾമുനയിൽ ആയിരിക്കെയാണ് തങ്ങളുടെ നിലപാടുകൾ നടപ്പിലാക്കാനായി പഞ്ചായത്ത് ഭരണം സിപിഎം പൂർണമായി ഹൈജാക്ക് ചെയ്തിരിക്കുന്നത്. പതിനാറ് അംഗം പഞ്ചായത്ത് ഭരണ സമിതിയിൽ എട്ട് അംഗങ്ങൾ സിപിഎം ആണ്. ബാക്കി എട്ടംഗങ്ങളിൽ അഞ്ചു പേർ യുഡിഎഫും മൂന്നുപേർ ബിജെപിയുമാണ്.
പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ നിലപാട് കരിമണൽ ഖനനം തുടർന്നോട്ടെ എന്നാണ്. എന്നാൽ ഖനനം പൂർണമായി നിർത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സീവാഷ് ഒഴിവാക്കി ഖനനം തുടർന്നോട്ടെ എന്നാണ് സിപിഎം തീരുമാനം. പക്ഷെ പ്രതിപക്ഷത്തിന്റെ ആവശ്യം പൂർണമായി ഒഴിവാക്കി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം എന്ന നിലയിൽ സിപിഎം തീരുമാനം നടപ്പാക്കുകയാണ് പഞ്ചായത്ത് ചെയ്യുന്നത് എന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.
പഞ്ചായത്തിലെ പ്രതിപക്ഷത്തിനും പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ അത്ര തന്നെ അംഗബലം ഉണ്ടെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ ബിജെപിക്കും കോൺഗ്രസിനും യോജിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത് സിപിഎം ഉപയോഗപ്പെടുത്തുകയാണ്. കരിമണൽ പ്രശ്നത്തിൽ തങ്ങളുടെ നിലപാടും അഭിപ്രായവും ഭരണസമിതി തമസ്ക്കരിക്കുന്നു എന്ന് പഞ്ചായത്ത് ഭരണ സമിതിയിൽ നിന്നും ഉയരുന്ന ആക്ഷേപത്തിൽ കാമ്പുണ്ട്. കഴിഞ്ഞ 17 നും 18 നും മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ആലപ്പാട് കരിമണൽ പ്രശ്നങ്ങൾക്കായി വിളിച്ച മീറ്റിങ് പഞ്ചായത്ത് ഭരണ സമിതി അറിഞ്ഞിട്ടില്ല.
അറിഞ്ഞത് സിപിഎമ്മായ പഞ്ചായത്ത് പ്രസിഡന്റ പി.സലീനയും സിപിഎം അംഗങ്ങളുംമാത്രം. മീറ്റിങ്ങിനു പോയതും ഇവർ മാത്രവും. ഏകാധിപത്യമാണ് പഞ്ചായത്തിൽ നടക്കുന്നത് എന്നാണ് ഇപ്പോൾ പ്രതിപക്ഷത്ത് നിന്നും ഉയരുന്ന ആരോപണം. ഖനനം പോലുള്ള നിർണ്ണായക കാര്യങ്ങൾ നടക്കുമ്പോൾ പഞ്ചായത്ത് ഭരണസമിതി അറിയേണ്ടതില്ലേ എന്നാണ് ഉയരുന്ന ചോദ്യം. ആലപ്പാട് ചെറിയ പഞ്ചായത്ത് ആണ്. വിളിച്ച് പറഞ്ഞാൽ കേൾക്കുന്ന ദൂരവും. ഒന്ന് ഫോൺ ചെയ്ത് കാര്യങ്ങൾ പറയാവുന്നതേയുള്ളൂ. പക്ഷെ കാര്യങ്ങൾ ഒന്നും അറിയിക്കുന്നില്ല. ജില്ലാ കളക്ടർ ഐആർഇ ഉൾപ്പെടെയുള്ളവരുടെ മീറ്റിങ് വിളിച്ചപ്പോഴും ആലപ്പാട് നിന്നും അറി ഞ്ഞതും പോയതും പഞ്ചായത്ത് പ്രസിഡന്റും സിപിഎം അംഗങ്ങളുമാണ്. പ്രതിപക്ഷ അംഗങ്ങൾ ഒന്നും അറിഞ്ഞതുമില്ല. ഇതിലെല്ലാമാണ് പഞ്ചായത്തിലെ പ്രതിപക്ഷത്ത് നിന്നും വിമർശനം ഉയരുന്നത്.
ആലപ്പാട് ഖനനം പൂർണമായി നിർത്തണം എന്നാണ് യുഡിഎഫിന്റെ ആവശ്യം. ബിജെപിക്കും ഇതിനോട് അനുകൂല നിലപാടാണ് എന്നാണ് അറിയുന്നത്. അഞ്ചുപേർ യുഡിഎഫിൽ നിന്നാകുമ്പോൾ മൂന്നുപേർ ബിജെപിയിലാണ്. പക്ഷെ രാഷ്ട്രീയ കാരണങ്ങളാൽ ഇവർ ഒരുമിച്ചല്ല. ഈ അവസരമാണ് ഖനനം പോലുള്ള നിർണ്ണായക കാര്യത്തിൽ സിപിഎം ഉപയോഗിക്കുന്നത്. . തീരുമാനം പഞ്ചായത്ത് പ്രസിഡന്റ് പി.സലീന ഒറ്റയ്ക്ക് എടുക്കും. തീരുമാനങ്ങൾ മിനുട്സിൽ എഴുതി ചേർക്കും. മീറ്റിങ് പോലും വിളിക്കാതെ തീരുമാനങ്ങൾ പുറത്ത് വന്നപ്പോഴാണ് യുഡിഎഫും ബിജെപിയും ഈ കാര്യത്തിൽ ബോധവാന്മാരാകുന്നത്.
ആലപ്പാട് ഖനനത്തിന്റെ കാര്യത്തിൽ കഴിഞ്ഞ 17 നു മുഖ്യമന്ത്രിയും 18 നു വ്യവസായ മന്ത്രി ഇ.പി.ജയരാജനും മീറ്റിങ് വിളിച്ചപ്പോൾ പഞ്ചായത്തിലെ സിപിഎം അംഗങ്ങൾ അല്ലാതെ മറ്റാരും അത് അറിഞ്ഞില്ല. . മീറ്റിംഗിൽ പഞ്ചായത്ത് പ്രസിഡന്റ് സലീനയും സിപിഎം അംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. പഞ്ചായത്ത് ഭരണ സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ പങ്കെടുത്തില്ല. പഞ്ചായത്ത് തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ അത് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമായി വരുന്നു. പക്ഷെ മറ്റു അംഗങ്ങൾ ഈ കാര്യം അറിയുന്നുമില്ല. ഇതാണ് ആലപ്പാട് പഞ്ചായത്തുമായി ബന്ധപ്പെട്ടു പുറത്ത് വരുന്ന കാര്യങ്ങൾ.
ഖനനത്തിന് പഞ്ചായത്ത് ഭരണസമിതി എതിര്; അനുകൂലിക്കുന്നത് പ്രസിഡന്റും സിപിഎം അംഗങ്ങളും
പഞ്ചായത്ത് പ്രസിഡന്റിന് ഖനനം വേണം. സിപിഎമ്മിന് ഖനനം വേണം. പക്ഷെ ഇപ്പോൾ പഞ്ചായത്ത് ഭരണസമിതിക്കും ഖനനം വേണമെന്നാണ് ഉയരുന്ന ആവശ്യം. ഇവിടെയാണ് പഞ്ചായത്ത് ഭരണത്തിലെ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തുന്നത്. ഖനനം സീ വാഷ് ഉൾപ്പെടെ പൂർണമായി നിർത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പക്ഷെ പ്രതിപക്ഷ ആവശ്യം ഇങ്ങിനെ നിൽക്കുമ്പോൾ ഭരണസമിതിയുടെ ആവശ്യം സീവാഷ് നിർത്തണം എന്നത് മാത്രമായി എങ്ങിനെ മാറും എന്നാണ് പ്രതിപക്ഷത്ത് നിന്നുള്ള ചോദ്യം.
പഞ്ചായത്ത് പ്രസിഡന്റ് ഖനനത്തിനെ അനുകൂലിക്കുന്ന വനിതയാണ്. അതുകൊണ്ട് തന്നെ ആലപ്പാട്ടെ സമരപ്പന്തൽ ഇതുവരെ പ്രസിഡന്റ് സന്ദർശിച്ചിട്ടില്ല. 92 ദിവസമായി സമരം തുടരുന്നു. പക്ഷെ പ്രസിഡന്റ് ഇതുവരെ പന്തലിൽ സന്ദർശനം നടത്തിയില്ല. ആലപ്പാട്ട് മൂന്നു ചാനൽ ലൈവ് ഷോകൾ വന്നു. മൂന്നിലും ക്ഷണം വന്നിട്ടും പ്രസിഡന്റ് ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. നിലപാടുകളിലെ കള്ളത്തരം വെളിവാകും എന്നതുകൊണ്ടാണ് പഞ്ചായത്ത് പ്രസിഡന്റ് പൊതുപരിപാടികൾ ഒഴിവാക്കുന്നത് എന്നാണ് മറ്റൊരു ആക്ഷേപം. ഇതിനായി ഈ കാര്യങ്ങളും പ്രസിഡന്റിന് എതിരെ ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുത്തൻതുറ പാക്കേജിലും വിയോജിപ്പ്
ആലപ്പാട് അവസ്ഥ നിലവിൽ കഷ്ടമാവുകയാണ്. പല സ്ഥലത്തും കായലും കടലും തമ്മിലുള്ള അന്തരം മുപ്പത് മീറ്റർ പോലുമില്ല. ഈ പൊഴി മുറിഞ്ഞാൽ ആലപ്പാട് മുഴുവൻ കടലെടുക്കും. ഖനനം വേണം എന്ന് പറയുന്നവർ കൂടി അത്തരമൊരു അവസ്ഥ വന്നാൽ ബാക്കിയുണ്ടാകില്ലാ എന്നാണ് നാട്ടുകാർ പറയുന്നത്. സക്കീർ ഹുസ്സൈൻ എന്നൊരാൾ ആലപ്പാട് ഖനനം നിർത്തണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നല്കിയിട്ടുണ്ട്. ഈ ഹർജിയിൽ ഹൈക്കോടതി പഞ്ചായത്തിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ പഞ്ചായത്ത് സത്യവാങ്മൂലം നൽകാൻ പോകുന്നുണ്ട്. ഈ സത്യവാങ്മൂലവും നൽകുക പഞ്ചായത്തിന്റെ പേരിലാണ്. ഇതോടെ പ്രതിപക്ഷം ഇടഞ്ഞു. ഡ്രാഫ്റ്റ് ഞങ്ങൾക്ക് കാണണം എന്ന് നിർബന്ധം പിടിച്ചു. ഇതോടെ പഞ്ചായത്ത് സെക്രട്ടറി ഡ്രാഫ്റ്റ് കാണിച്ചു. ഡ്രാഫ്റ്റിലും പറയുന്നത് പഞ്ചായത്ത് ഭരണസമിതി ചർച്ച ചെയ്യാത്ത കാര്യങ്ങൾ. ഇതോടെ പ്രതിപക്ഷത്ത് നിന്നുള്ള എതിർപ്പ് ശക്തമായി.
ഹൈക്കോടതിയിൽ നൽകാൻ പോകുന്ന സത്യവാങ്മൂലത്തിൽ പഞ്ചായത്തിന്റെ ആവശ്യമായി ചൂണ്ടിക്കാണിക്കുന്നത് പുത്തൻ തുറ പാക്കേജ് നടപ്പിലാക്കണം എന്നാണ്. പക്ഷെ ഇത് ഭരണസമിതിയുടെ ആവശ്യമല്ല. സിപിഎമ്മിന്റെ ആവശ്യമാണ്. കാരണം പ്രതിപക്ഷം ഈ കാര്യത്തിൽ വിയോജിക്കുന്നുണ്ട്. കൊല്ലം നീണ്ടകര കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥലമാണ് പുത്തൻ തുറ. . നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന ചേർന്ന സ്ഥലം. ഈ സ്ഥലത്ത് ഐആർഇ മൈനിങ് നടത്തുന്നുണ്ട്. ഡീപ് മൈനിങ് ആണ് നടത്തുന്നത്. ഇവിടെ ഡീപ് മൈനിങ് മാത്രമേ നടത്താൻ കഴിയൂ. കാരണം തൊട്ടടുത്ത് നാഷണൽ ഹൈവേയാണ്. മൈനിങ് നടത്തിയാണ് ഹൈവേ മുറിഞ്ഞു പോകും.
ഇവിടെ മൈനിങ് നടത്തിയ ശേഷം മണൽ തിരികെ ഫിൽ ചെയ്ത് ഐആർഇ സ്ഥലം ഉടമകൾക്ക് തിരികെ നൽകി. നാല് സെന്റ് സ്ഥലം വീതമാണ് തിരികെ നൽകിയത്. ഇത് ഐആർഇയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. റീഫിൽ ചെയ്ത് തിരികെ നൽകാതിരിക്കാൻ നിവൃത്തിയില്ലാത്തതിനെ തുടർന്നാണ് ഐആർഇ സ്ഥലം തിരികെ നൽകിയത്. .പക്ഷെ ഇവിടെതന്നെ . 14 കുടുംബങ്ങൾ തെരുവിലാണ്. ഇവർക്ക് നഷ്ടം നൽകിയിട്ടില്ല. സ്ഥലവും തിരികെ നൽകിയിട്ടില്ല. അതിനാൽ പുത്തൻ തുറ പാക്കേജ് നടപ്പിലാക്കണം. എന്ന ആവശ്യത്തോട് പഞ്ചായത്ത് ഭരണസമിതിക്ക് വിയോജിപ്പുണ്ട്. അതിനാൽ തന്നെ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമായി പുത്തൻതുറ പാക്കേജ് നടപ്പിലാക്കണം എന്ന രീതിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്കരുത് എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. .
സീവാഷിങ് നിർത്തി; ആലപ്പാട്ട് കര പ്രത്യക്ഷപ്പെടുന്നു; പുലിമുട്ടിന്റെ പേരിലും കള്ളക്കളി
ആലപ്പാട്ട് ഖനനം നിർത്തണമെന്നു ആവശ്യപ്പെട്ടു ഈ പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി ഐആർഇയ്ക്ക് നൽകിയിരുന്നു. അതിനു ഐ ആർഇ നൽകിയ . മറുപടിയിൽ പറയുന്നത് സീ വാഷിങ് ദോഷകരമല്ല. അതിനാൽ ഖനനമോ സീവാഷിംങ്ങോ നിരോധിക്കേണ്ടതില്ലാ എന്നാണ്. പക്ഷെ ഇപ്പോൾ സീവാഷിങ് നിർത്തി 15 ദിവസം കഴിഞ്ഞപ്പോൾ ആലപ്പാട്ട് പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കര വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മണൽത്തിട്ടകൾ രൂപപ്പെട്ടിരിക്കുന്നു. സീ വാഷിങ് കാരണമാണ് ആലപ്പാട്ട് ഇല്ലാതായത് എന്ന് ഈ സംഭവം വിളിച്ചു പറയുന്നു. ഐആർഇ പഞ്ചായത്തിന് നൽകിയ റിപ്പോർട്ട് തെറ്റാണ് എന്നും ഈ സംഭവം തെളിയിക്കുന്നു. ആലപ്പാട്ട് ഇപ്പോൾ കരവെച്ചിരിക്കുന്നു. നല്ല രീതിയിൽ ആണ് മണ്ണടിയുന്നത്. സീ വാഷ് തന്നെയാണ് തീരങ്ങളെ ഇല്ലാതാക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാകുന്നു.
ആലപ്പാട്ട് പഞ്ചായത്തിന്റെ ഒരറ്റത്തു നിന്ന് ഖനനം നടക്കുമ്പോൾ തിര വന്നു വീഴുന്നത് സീ വാളിന്റെ പിറകിലാണ്. തിര പോകുമ്പോൾ ഈ മണ്ണ് തന്നെ അലിഞ്ഞലിഞ്ഞു കടലിൽ ചേരുകയാണ്. കടലിന്റെ ഒഴുക്ക് തെക്കോട്ടാണ്. അവിടെയാണ് മൈനിങ് നടക്കുന്നത്. അവിടെ പുലിമുട്ട് പണിയണമെന്നാണ് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നിർദ്ദേശം നൽകിയിട്ടുണ്ട്. പുലിമുട്ട് വന്നാൽ അവിടെ മണ്ണടിയും. ഐആർഇയ്ക്ക് അവിടെ നിന്ന് മണ്ണ് കോരാം. ഇതാണ് പുലിമുട്ടിന്റെ പുറകിലെ ലക്ഷ്യം. പുലിമുട്ട് ഐആർഇയ്ക്ക് വേണ്ടിയാണ്. അല്ലാതെ തീര സംരക്ഷണത്തിനല്ല. ഈ നീക്കത്തിൽ തന്നെ കള്ളക്കളിയുണ്ട്. കാരണം അവിടെ പുലിമുട്ട് വന്നാൽ ഗുണം ഐആർഇയ്ക്ക് മാത്രമാണ്.
ആലപ്പാട്ട് .ഒരു സെന്റ് ഭൂമിക്ക് 55000 രൂപയാണ് നൽകിയിരിക്കുന്നത്. ഇവിടെ . എട്ടു മീറ്റർ ആഴത്തിൽ കുഴിക്കാനാണ് അനുമതിയുള്ളത്. പക്ഷെ ഐആർഇ കുഴിക്കുന്നത് പലപ്പോഴും ത് 30 മീറ്റർ ആഴത്തിലും.. ഈ ഖനനം കാരണം . കുടിവെള്ള സ്രോതസ്സുകൾ മുഴുവൻ വറ്റുകയാണ്. സ്ഥിതിഗതികൾ ഇങ്ങിനെ നിലനിൽക്കുമ്പോൾ സിപിഎം താത്പര്യം പഞ്ചായത്ത് തീരുമാനം എന്ന നിലയിൽ അടിച്ചേൽപ്പിക്കുകയാണ്ചെയ്യുന്നത്. കഴിഞ്ഞ ആറു പതിറ്റാണ്ടായി ആലപ്പാട്ട് തുടരുന്ന കരിമണൽ ഖനനം ഒരിക്കലും നിർത്തരുത് എന്ന രീതിയിൽ തന്നെയാണ് ആലപ്പാട് പഞ്ചായത്ത് ഭരിക്കുന്ന സിപിഎം നീങ്ങുന്നത്.
ഈ രീതിയിൽ ഖനനം മുന്നോട്ടു നീങ്ങിയാൽ ആലപ്പാട് പ്രദേശം മുഴുവൻ കടലെടുക്കും. കാരണം പൊഴി മുറിയുന്ന അവസ്ഥയും സീ വാഷിങ് കാരണമുള്ള ഭീഷണിയും നിലനിൽക്കുന്നു. 2004ൽ സുനാമി വന്ന സമയത്ത് അനിയതമായ ദുരന്തമാണ് ഈ തീരത്ത് നടമാടിയത്. കടൽ കയറി ഇവിടെ കര നശിക്കുകയാണ്. ഈ ദുരന്തം ആലപ്പാട് പഞ്ചായത്തിലെ പ്രതിപക്ഷം ഒറ്റക്കെട്ടായി വിരൽ ചൂണ്ടുമ്പോഴാണ് ഭൂരിപക്ഷം പോലുമില്ലാത്ത സിപിഎം പഞ്ചായത്ത് ഭരണസമിതി ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്ത് ഖനനത്തിന് അനുകൂലമായി നിലയുറപ്പിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്