കണ്ണാടി ഷാജി കേസിൽ പ്രതിയായത് ചെറു സഹായങ്ങളുടെ പേരിൽ; ടാറ്റു പതിച്ച് കൊടുക്കുന്ന സ്ഥാപന മറവിൽ പുതു മേഖലയിലേക്ക്; ശാസ്തമംഗലത്ത് പൂട്ടു വീണപ്പോൾ താവളം മാറ്റിയത് ആന്ധ്രയിലേക്ക്; കൂട്ടിന് റിട്ടയേർഡ് എസ് പിയുടെ മകനും; മയക്കുമരുന്ന് മാഫിയയെ കേരളത്തിൽ നിയന്ത്രിക്കുന്നത് ഈ 29കാരൻ; അലൻ പുന്നൂസ് എന്ന ഡോൺ എക്സൈസിന് തലവേദനയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ കഞ്ചാവ് മാഫിയയെ ഇപ്പോൾ നിയന്ത്രിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ 29കാരൻ. കണ്ണാടി ഷാജി കൊലക്കേസിലെ പ്രതിയാണ് ഈ മാഫിയാ നേതാവ്. സിനിമകളെ വെല്ലും വിധമാണ് ഈ യുവാവ് കഞ്ചാവ് ലോബിയുടെ പ്രധാനിയാകുന്നത്. കണ്ണാടി ഷാജി കൊലക്കേസിൽ പ്രതിയായതാണ് ഈ യുവാവിന്റെ ജീവിതം മാറി മറിയുന്നത്.
നന്തൻകോട് വാട്സ് ലെയിനിൽ അലൻ പുന്നൂസ് എന്ന അലൻ ജയരാജാണ് എക്സൈസിന് തലവേദനായി മാറുന്ന ഈ മലയാളി. ആന്ധ്രയിൽ ഇരുന്ന് കേരളത്തിലെ മയക്കുമരുന്ന് കച്ചവടം നിയന്ത്രിക്കുന്ന ഗുണ്ടാ നേതാവ്. ഇയാളുടെ സംഘത്തിലെ ആളുകളാണ് രണ്ട് ദിവസമായി എക്സൈസിന്റെ വലയിൽ കടുങ്ങുന്നത്. ഇടവക്കോട് കൊലക്കേസിലെ പ്രതി പാറ അഭിലാഷാണ് അലൻ പുന്നൂസിന്റെ വലംകൈ. കേരളത്തിൽ അഭിലാഷാണ് കച്ചവടം നിയന്ത്രിക്കുന്നത്. വിവാദങ്ങളെ തുടർന്ന് ഏതാനും വർഷമായി അലൻ നാട്ടിൽ പോലും വരാറില്ല.
ആന്ധ്രയിലെ രഹസ്യ കേന്ദ്രത്തിൽ ഇരുന്നാണ് അലൻ എല്ലാം നിയന്ത്രിക്കുന്നത്. ഒരു റിട്ടേഡ് എസ് പിയുടെ മകനാണ് സംഘത്തിലെ രണ്ടാമൻ. ഇവരെ രണ്ടു പേരേയും ഉടൻ പിടികൂടിയാലേ കേരളത്തിലേക്കുള്ള കഞ്ചാവ് വരവും മയക്കുമരുന്ന് കടത്തും നിയന്ത്രിക്കാൻ കഴിയൂവെന്ന് എക്സൈസ് പറയുന്നു. എന്നാൽ ആന്ധ്രയിലെ അതീവ രഹസ്യ കേന്ദ്രത്തിലുള്ള ഇവരിലേക്ക എത്തുക എളുപ്പമല്ലെന്നും എക്സൈസിന് അറിയാം. കേരളത്തിലെ ജയിലുകളിൽ പോലും ഈ സംഘം മയക്കുമരുന്ന് കടത്തുന്നുണ്ടെന്നതാണ് വസ്തുത.
2016ൽ അലൻ പുന്നൂസ് പിടിയിലായിരുന്നു. ഒന്നര ലിറ്റർ ഹാഷിഷ് ഓയിലും ഒന്നര കിലോ കഞ്ചാവും മാരകായുധങ്ങളുമായിട്ടായിരുന്നു അലനും കൂട്ടാളികളും പിടിയിലായത്. അന്ന് ചിറക്കുളം കോളനിയിൽ അനൂപ് (27), ചിറക്കുളം അച്ചുനിവാസിൽ ഗിരീഷ് (19) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ശാസ്തമംഗലത്ത് വീട് വാടകയ്ക്കെടുത്ത് അലൻ പുന്നൂസിന്റെ നേതൃത്വത്തിലുള്ള സംഘം ശരീരത്തിൽ ടാറ്റൂ പതിച്ച് കൊടുക്കുന്നതിന്റെമറവിൽ വിദ്യാർത്ഥികളെ ആകർഷിച്ച് വലയിലാക്കി മയക്കുമരുന്നുകൾ വിപണനം നടത്തിവരികയായിരുന്നു.
ബംഗളൂരുവിലെ ചിക് തിരുപ്പതി എന്ന സ്ഥലത്ത് വീട് വാടകയ്ക്കെടുത്തിട്ടുള്ള സംഘം അവിടെ ഹാഷിഷ്, ബ്രൌൺഷുഗർ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കൾ ശേഖരിച്ചശേഷം അവിടെയും വിൽപ്പന നടത്തുകയും വോൾവോ ബസുകളിൽ വിദ്യാർത്ഥികൾ എന്ന വ്യാജേന മയക്കുമരുന്നുകൾ ബാഗുകളിലാക്കി ശാസ്തമംഗലത്തെ കേന്ദ്രത്തിൽ എത്തിച്ചശേഷമാണ് വിൽപ്പന നടത്തുന്നതെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനും സൗകര്യം ചെയ്തുകൊടുത്തു. ആധുനികരീതിയിലുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും വിവിധ തരത്തിലുള്ള സിറിഞ്ചുകളും ഹോർഡറുകളും മാരകായുധങ്ങളും അന്ന് കണ്ടെടുക്കുകയും ചെയ്തു. ഈ കേസിൽ പിടിയിലായി പുറത്തിറങ്ങിയ ശേഷമാണ് അലൻ കേരളത്തിൽ നിന്നും താവളം മാറ്റുന്നത്.
ഒന്നാംപ്രതി അലൻ കണ്ണാടി ഷാജി കൊലക്കേസിലെ പ്രതിയും ഒമ്പതോളം അടിപിടി കേസിലെയും മയക്കുമരുന്ന് കേസുകളിലെയും പ്രതിയാണ്. ഇയാളുടെപേരിൽ കർണാടകത്തിലും തമിഴ്നാട്ടിലും കേസുകളുണ്ട്. കണ്ണാടി ഷാജി കൊലക്കേസിൽ അലൻ നേരിട്ട് പങ്കെടുത്തിരുന്നില്ല. ഒന്നാം പ്രതി പേരൂർക്കട കൃഷ്ണകുമാറിനും മറ്റും സഹായ ചെയ്തു കൊടുത്തതാണ് വിനയായത്. എന്നാൽ ഈ കേസിൽ അലൻ ഗൂഢാലോചന കുറ്റത്തിന് പ്രതിയായി. ഇതോടെയാണ് ഇയാൾ പൊലീസിനെ കുഴക്കുന്ന കുറ്റവാളിയായി മാറിയത്. പിന്നീട് മയക്കുമരുന്ന് കച്ചവടത്തിലെ സാധ്യതകളിലേക്ക് ഇടപാടുകൾ മാറ്റി. ഇതോടെ സാമ്പത്തികമായും കരുത്തനായി.
തിരുവനന്തപുരം ആക്കുളം റോഡിൽ എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ 200 കിലോ കഞ്ചാവ് ഇന്ന് പിടികൂടിയിരുന്നു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് രണ്ടര കോടിയോളം വില വരുമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം തിരുവനന്തപുരം തച്ചോട്ടുകാവിൽ നിന്ന് 205 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ലോക്ക്ഡൗൺ സാഹചര്യത്തിൽ ചരക്ക് വാഹനങ്ങളിൽ കർശന പരിശോധന നടത്തേണ്ടെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് വ്യാപകമായി കഞ്ചാവ് കടത്ത്. ഇതിനെല്ലാം പിന്നിൽ അലനാണ്. അഭിലാഷിന് കൈമാറാൻ കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്.
തച്ചോട്ടുകാവിന് അടുത്ത് അന്തിയൂർക്കോണത്തിനു സമീപം മുക്കംപാലമൂടിനു സമീപത്തുവച്ച് വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് കഞ്ചാവുമായി വന്ന കാർ എക്സൈസ് പിന്തുടർന്നു പിടികൂടിയത്. കെ.എൽ. 45 സി 6408 രജിസ്ട്രേഷനുള്ള കാറിൽ ചാക്കുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയിലെ രാജമുന്ദ്രിയിൽനിന്ന് കഞ്ചാവ് കയറ്റിയ കാർ കാര്യവട്ടത്ത് എത്തിക്കാനായിരുന്നു ലഹരികടത്തുകാർ ഇവർക്കു നൽകിയിരുന്ന നിർദ്ദേശം. അഞ്ചു ലക്ഷം രൂപയാണ് പ്രതിഫലമെന്ന് പ്രതികൾ എക്സൈസിനോടു പറഞ്ഞു. ഇവർക്കൊപ്പം എത്തിയ മറ്റൊരു വാഹനമാണ് ഇന്ന് പിടികൂടിയത്.
ആന്ധ്രയിൽനിന്നുള്ള യാത്രയ്ക്കിടെ ചെന്നൈയിൽവച്ച് ഇവരുടെ കാർ ലോറിയുമായി കൂട്ടിയിടിച്ചിരുന്നു. സാരമായി കേടുപാടുണ്ടായെങ്കിലും ഇവർ വാഹനം ഓടിച്ചുവരുകയായിരുന്നു. എക്സൈസ് പിടികൂടുന്ന സമയത്തും ഇവർ അമിത വേഗതയിലായിരുന്നു. രണ്ടു കാറുകളിലായി 203 കിലോ കഞ്ചാവ് കടത്തവേ ബാലരാമപുരത്തുവച്ച് ആറു മാസം മുമ്പ് പിടിയിലായ സംഘമാണ് തലസ്ഥാനത്ത് കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത്. അന്ന് എക്സൈസ് ഉദ്യോഗസ്ഥരെ കാറിടിച്ച് കൊല്ലാനും ശ്രമിച്ചു. എന്തിനും മടിക്കാത്ത ഈ ടീമിനെ വളർത്തുന്നത് അലൻ പൊന്നൂസാണെന്ന് എക്സൈസ് പറയുന്നു.
സർക്കിൾ ഇൻസ്പെക്ടർമാരായ ടി.അനികുമാർ, ജി.കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മുകേഷ്കുമാർ, ആർ.ജി.രാജേഷ്, എസ്.മധുസൂദനൻനായർ, പ്രിവന്റീവ് ഓഫീസർമാരായ ബി.ഹരികുമാർ, രാജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, എസ്.ഷംനാദ്, ആർ.രാജേഷ്, എം.വിശാഖ്, ജിതേഷ്, ബിജു, ശ്രീലാൽ, മുഹമ്മദ് അലി, അനീഷ്, രാജീവ്, അരുൺ എന്നിവർ ചേർന്നാണ് ഇന്നും ഇന്നലെയുമായി പ്രതികളെ പിടികൂടിയത്. കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ച ശേഷവും ലഹരികടത്ത് തുടരുന്നു എന്നതിന്റെ സൂചനയാണ് ഇത്.
നിരവധി ക്രിമിനൽ കേസുകളെ തുടർന്ന് ആന്ധ്ര, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കു താമസം മാറിയ അലൻ പൊന്നു, പാറ അഭിലാഷ്, നിഖിൽ, രാജ്കുമാർ എന്നിവർക്ക് തലസ്ഥാനത്ത് എല്ലാ സഹായവും ചെയ്ത സിദ്ധാർത്ഥിനെ നേരത്തെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ചെറുകിട കഞ്ചാവ് വില്പനക്കാർക്കും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുമായി ഇടനിലക്കാരനായി ഇയാൾ പ്രവർത്തിച്ചിരുന്നു. വില്പനക്കാരിൽ നിന്നും പറഞ്ഞുറപ്പിച്ച തുക വാങ്ങിയെടുക്കാനായി സിദ്ധാർത്ഥിന് പ്രത്യേക ഗുണ്ടാസംഘവുമുണ്ട്.
ന്യൂജെൻ ലഹരി മരുന്നുകളും എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയവയുടെ വ്യാപാരവും ഇയാൾ നടത്തിയിരുന്നതായി കണ്ടെത്തി. സിദ്ധാർത്ഥുമായി ബന്ധപ്പെട്ട അന്വേഷണമാണ് അലൻ പൊന്നൂസിന്റെ മാഫിയയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ എക്സൈസിന് നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍