കൊറോണയുടെ മറവിൽ ആക്കുളം കായലിന്റെ തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്താൻ ഭൂമാഫിയ; കഴിഞ്ഞ ദിവസങ്ങളിൽ നികത്തിയത് രണ്ടു തണ്ണീർത്തടങ്ങൾ; ഭൂമി പുരയിടമാക്കി റവന്യൂ രേഖകൾ തിരുത്തിയെന്നും സംശയം; കയ്യേറ്റവും മാലിന്യം തള്ളലും കാരണം നശിക്കുന്നത് കായലിന്റെ സ്വാഭാവിക സൗന്ദര്യം; തീരദേശ പരിപാലനങ്ങളുടെ നഗ്നലംഘനമെന്ന ആരോപണവുമായി പരിസ്ഥിതി സംഘടന; കായലിനെ രക്ഷിക്കാൻ 64.13 കോടിയുടെ പദ്ധതിയുമായി ടൂറിസം വകുപ്പ് മുന്നോട്ടു പോകുമ്പോൾ മറുവശത്ത് നടക്കുന്നത് ഞെക്കിക്കൊല്ലാനുള്ള ശ്രമങ്ങൾ
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ ഭീതി കാരണം ജനങ്ങൾ വീട്ടിനകത്ത് അടച്ചിരിക്കവേ അവസരം മുതലാക്കി ആക്കുളം കായലിന്റെ വൃഷ്ടിപ്രദേശങ്ങൾ മണ്ണിട്ട് നികത്താൻ ഭൂമാഫിയയുടെ ശ്രമം. ആക്കുളം കായലിന്റെ വൃഷ്ടിപ്രദേശമായ കായലിനോട് ചേർന്നുള്ള വാടയിലിലെ രണ്ടു തണ്ണീർത്തടങ്ങളാണ് നൂറു കണക്കിന് ലോഡ് മണ്ണിറക്കി നികത്താൻ ഭൂ മാഫിയ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി തലസ്ഥാനനഗരി കൊറോണഭീതിയിൽ തുടരവേയാണ് ഭൂ മാഫിയയുടെ അതിക്രമം അങ്ങേയറ്റം നശീകരണമായ രീതിയിൽ രീതിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തകൃതിയായ മണ്ണിട്ട് നികത്തലാണ് ഇവിടെ നടക്കുന്നത്. ശ്രീകാര്യം പ്രദേശത്തെ ചെറുവയ്ക്കൽ, ആലത്തറ, കട്ടേല, കിഴങ്ങ് ഗവേഷണ കേന്ദ്രം, ഹിന്ദുസ്ഥാൻ, ലാറ്റക്സ്, എയർഫോഴ്സ് തുടങ്ങിയ ഇടങ്ങളിൽ നിന്നും ഊർന്നിറങ്ങുന്ന മുഴുവൻ വെള്ളവും എത്തുന്നത് ആക്കുളം വാടയിലെ ഈ വൃഷ്ടിപ്രദേശത്താണ്. തണ്ണീർത്തടം പോലെ കിടക്കുന്ന ഈ സ്ഥലത്താണ് മുഴുവൻ വെള്ളവും എത്തുന്നത്. ഇവിടെ നിന്ന് ഊർന്നിറങ്ങിയാണ് വെള്ളം ആക്കുളം കായലിൽ എത്തുന്നത്. ഈ തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നതിനെതിരെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും വർഷങ്ങളായി പോരാടുകയാണ്. നിരവധി പരാതികളാണ് ജില്ലാ ഭരണകൂടത്തിനും പൊലീസിനും അധികാരികൾക്കും ഇവർ നൽകിയിരിക്കുന്നത്. ഇപ്പോൾ കൊറോണ ഭീതിയിൽ തലസ്ഥാനനഗരി അമർന്നിരിക്കെയാണ് സാഹചര്യം മുതലെടുത്ത് തണ്ണീർത്തടങ്ങൾ നികത്താനുള്ള ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നത്.
ആക്കുളം വാടയിലെ ബ്ലോക്ക് ഇരുപതിലെ 169/17 സർവേ നമ്പരിൽപ്പെട്ട ഭൂമിയും ഇതേ ബ്ലോക്കിലെ ഇരുപതിൽപ്പെട്ട ഭൂമിയുമാണ് മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നത്. തീരദേശ നിയന്ത്രണ നിയമങ്ങളുടെ കീഴിൽ വരുന്ന പ്രദേശത്താണ് തകൃതിയിൽ മണ്ണിട്ട് മൂടൽ നടക്കുന്നത്. തീരദേശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വിരമിച്ച സർക്കാർ ജീവനക്കാരനായ ജയമോഹൻ നായരുടെ അധീനതയിലുള്ള സ്ഥലമാണ് ഇതേന്നാണ് അറിയാൻ കഴിയുന്നത്. മുൻപ് ഇത് നിലമായിരുന്നു. പിന്നീട് എപ്പോഴേ ഏതൊക്കെയോ മാർഗങ്ങളിലൂടെ ഇത് പുരയിടമാക്കി മാറ്റി. ഇതിന്റെ ചുവടു പിടിച്ചാണ് കയ്യേറ്റം നടക്കുന്നത്. തണ്ണീർത്തടങ്ങൾ നികത്താൻ നൂറു കണക്കിന് ലോഡ്മണ്ണാണ് ഭൂ മാഫിയ എത്തിക്കുന്നത്. വേറെ ഏതോ കുന്ന് ഇടിച്ച മണ്ണാണ് ഈ നീർത്തടങ്ങൾ നികത്താൻ എത്തിക്കുന്നതും. അപ്പോൾ വേറെ എവിടെയോ കുന്നിടിക്കൽ തകൃതിയിൽ നടക്കുന്നു എന്നും തണ്ണീർത്തടം നികത്തൽ വിരൽ ചൂണ്ടുന്നു. ഭീതിദമായ അതിക്രമങ്ങളിലൂടെ ഭൂമാഫിയയും ഫ്ളാറ്റ് നിർമ്മാതാക്കളും മറ്റു വൻകിട സ്ഥാപനങ്ങളും ആക്കുളം കായലിനെ നശിപ്പിക്കാൻ നിരന്തര ശ്രമങ്ങൾ നടത്തുകയാണ്. സി.പി.മുഹമ്മദിന്റെ നേതൃത്വത്തിലുള്ള നിയമസഭാ പരിസ്ഥിതി സമിതി ആക്കുളം- വേളി കായൽ കയ്യേറ്റങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2013-ലെ നിയമസഭാ പരിസ്ഥിതികമ്മറ്റി റിപ്പോർട്ട് നിലനിൽക്കെ തന്നെയാണ് എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ച് കയ്യേറ്റങ്ങൾ ആക്കുളം തീരത്ത് നിർബാധം നടക്കുന്നത്.
കുറെ വർഷങ്ങളായി ആക്കുളം കായൽ നാശത്തിന്റെ പാതയിലാണ്. കായൽ മത്സ്യങ്ങൾക്കു പേരുകേട്ട കായലായിരുന്നു ആക്കുളം കായൽ. ഇപ്പോൾ കായലിൽ രാസമാലിന്യങ്ങളും മറ്റും നിറഞ്ഞ് മത്സ്യസമ്പത്തു നശിച്ച നിലയിലാണ്. ചൂണ്ടയിട്ടാൽ പോലും മത്സ്യം ലഭിക്കില്ലെന്നാണു അനുഭവസ്ഥർ പറയുന്നത്. ആക്കുളം കായലിനെ ഞെക്കിക്കൊല്ലാനാണ് ശ്രമം നടക്കുന്നത്. ചുറ്റുമുള്ള നീർത്തടങ്ങൾ മണ്ണിട്ട് നികത്തുമ്പോൾ സ്വാഭാവികമായും കായൽ നശിക്കും. ഇതിനു പുറമെയാണ് തലസ്ഥാനത്തെ മുഴുവൻ മാലിന്യങ്ങളും കായലിലേക്ക് ഒഴുക്കിവിടാനുള്ള ശ്രമങ്ങളും നടക്കുന്നത്. ഈ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോവുകയാണെങ്കിൽ കായൽ പൂർണമായും നശിക്കും. കായലിന്റെ ഈ നാശം മുന്നിൽക്കണ്ടാണ് കായലിനെ സ്നേഹിക്കുന്ന നാട്ടുകാരും എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് റിസേർച്ച് സെന്ററും നാട്ടുകാരും വർഷങ്ങളായി കൈകോർത്തിരിക്കുന്നത്. നിരവധി പരാതികളാണ് ആക്കുളം കായലിനെ നശിപ്പിക്കുന്നതിന്നെതിരെ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ അധികൃതർക്ക് നൽകിയിരിക്കുന്നത്. പക്ഷെ ഇതുവരെ ഒരു നടപടിയും പരാതിയിൽ വന്നിട്ടില്ല. ടൂറിസത്തിന് മികച്ച സാധ്യതകളുള്ള ആക്കുളം കായൽ മാലിന്യ നിക്ഷേപം മൂലം വിഷമയമായി മാറിയിരിക്കുകയാണ്. കയ്യേറ്റവും മാലിന്യം തള്ളലും കായലിന്റെ സ്വാഭാവിക സൗന്ദര്യത്തെ എപ്പോഴേ തകർത്ത് കഴിഞ്ഞിട്ടുണ്ട്.
ആക്കുളം കായൽ കയ്യേറ്റം തടയാൻ ഞങ്ങൾ പൊരുതിക്കൊണ്ടിരിക്കുകയാണ്. നിരവധി പരാതികൾ വർഷങ്ങളുടെ ഇടവേളയിൽ ഞങ്ങൾ നൽകിയിട്ടുണ്ട്. ഇപ്പോൾ ആക്കുളത്തെ വാടയിലെ രണ്ടു തണ്ണീർത്തടങ്ങളാണ് മണ്ണിട്ട് നികത്തുന്നത്. ഇതിനെതിരെയാണ് ഞങ്ങൾ രംഗത്തുള്ളത്. ഈ കയ്യേറ്റം മാധ്യമ ശ്രദ്ധയിൽക്കൊണ്ട് വരാനാണ് ശ്രമിക്കുന്നത്- എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് റിസേർച്ച് സെന്റർ പ്രസിഡന്റ് സഞ്ജീവ് എസ്.ജെ. മറുനാടനോട് പറഞ്ഞു. കയ്യേറ്റം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടേന്നാണ് വാർഡ് കൗൺസിലർ ആയ വി.ആർ.സിനി മറുനാടനോട് പറഞ്ഞത്. ഈ കാര്യം അന്വേഷിക്കും. ഇത് പുരയിടമാണോ എന്ന് ആദ്യം നോക്കണം. നിലം ആണെങ്കിൽ മണ്ണിട്ട് നികത്തൽ തടയും സിനി പറയുന്നു.
എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് റിസേർച്ച് സെന്റർ നൽകിയ ജില്ലാ ഭരണകൂടത്തിനു നൽകിയ പരാതിയിൽ കൂടി കണ്ണോടിച്ചാൽ ആക്കുളം കായൽ നശീകരണ പ്രവർത്തനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിക്കും. നിരവധി കയ്യേറ്റങ്ങളാണ് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. തീരദേശ പരിപാലന നിയമങ്ങളും വിവിധ ഉത്തരവുകളും ലംഘിച്ചു കൊണ്ട് തിരുവനന്തപുരത്ത് നടന്ന കയ്യേറ്റങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. നാഷണൽ ഇൻസ്റ്റിട്ട്യുട്ട് ഫോർ സ്പീച്ച് ആൻഡ് ഹിയറിങ് പണി കഴിച്ചപ്പോൾ ഇതിനു ഉപയോഗിച്ചത് ആക്കുളം കായലിന്റെ ഏക്കറുകളോളമുള്ള ഭൂമിയാണ്. നിഷിനോടു ചേർന്നുള്ള പുതിയ ഫെഡറൽ ക്യാപിറ്റൽ അപാർട്ട്മെന്റും തീരപരിപാലന നിയമം ലംഘിച്ചിട്ടുണ്ട്. ആക്കുളം-കുഴിവിള റോഡിലെ എസ്എഫ്എസിന്റെ വാട്ടർസ്കേപ് അപ്പാർട്ട്മെനറും നിയമലംഘനം നടത്തിയിട്ടുണ്ട്. ആക്കുളം കായലിന്റെ ഏക്കറുകളോളം ഭൂമി നികത്തിയാണ് ഇന്റർ നാഷണൽ ടൂറിസം കൺവെൻഷൻ സെന്റർ പണികഴിപ്പിക്കാൻ ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. ആറ്റിപ്ര വില്ലേജിൽ റീ സർവേ നമ്പർ 504, 571-ൽപ്പെടുന്നത് വേളി, ആക്കുളം കായൽ ഭൂമിയാണ്. എന്നാൽ റവന്യൂ രേഖകളിൽ കൃത്രിമം നടത്തി ഈ സ്ഥലങ്ങൾ മിക്കതും പുരയിടമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തെളിവ് സഹിതം പരാതി നൽകിയിട്ടുണ്ട്.
ആക്കുളം പാലത്തിൽ നിന്നും വെൺപാലവട്ടത്തിലേക്ക് പോകുന്ന ആർടെക് ഫ്ളാറ്റ് നിർമ്മിതി തീരദേശ പരിപാലന നിയമങ്ങളുടെ ലംഘനമാണ്. ആക്കുളത്തെ ബോട്ട് ഹൗസും നിയമലംഘനമായാണ് പണി തീർത്തിരിക്കുന്നത്. ആക്കുളം ബോട്ട് ഹൗസിനെതിരെയുള്ള ഡോക്ടെഴ്സ് വില്ലേജ് ആക്കുളം കായലിലേക്ക് ഇവർ ഇറക്കി നിർമ്മിച്ചിരിക്കുന്ന ഫെൻസിംഗും നിയമലംഘനം തന്നെയാണ്. ശ്രീധന്യ കൺസ്ട്രക്ഷൻസിന്റെ കിളിമാനൂർ ബാബുവും ഫാമിനായി നികത്തിയിരിക്കുന്നത് ഏക്കറുകളോളം വരുന്ന ആക്കുളം കായൽ ഭൂമിയാണ്. കിംസ് ആശുപത്രിയുടെ ആദ്യ ഘട്ട നിർമ്മാണത്തിലും തീരദേശ പരിപാലന നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ട്. പാർക്കിങ് സൗകര്യം ഒരുക്കാൻ താഴ്ന്ന തണ്ണീർത്തടങ്ങളും വൃഷ്ടി പ്രദേശങ്ങളും ഇവർ മണ്ണിട്ട് നികത്തിയിട്ടുണ്ട്. പട്ടം ആസ്ഥാനമായ ഓസ്കോയുടെ അപ്പാർട്ട്മെന്റ് ആമയിഴഞ്ചാൻ തോടിലെക്ക് ഇറക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ആക്കുളം പാലത്തിനു സമീപം ഷെട്ടി ഗ്രൂപ്പിന്റെ ഹോട്ടൽ പ്രോജക്റ്റ് എല്ലാം തീരദേശ പരിപാലനങ്ങളുടെ ലംഘനങ്ങളുടെ പട്ടികയിൽ വരുന്നതാണ്. ഇങ്ങനെ തീരദേശ പരിപാലന നിയമങ്ങളുടെ നിരവധി ലംഘനങ്ങളാണ് ആക്കുളം-വേളി കായൽ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ടു എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ചൂണ്ടിക്കാട്ടുന്നത്. ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിലാണ് നഗ്നമായ കായൽ കയ്യേറ്റങ്ങളുടെയും തീരപരിപാലന നിയമങ്ങളുടെയും കണക്കുകൾ ഇവർ ഉദാഹരണ സഹിതം നിരത്തിയിരിക്കുന്നത്.
അതേസമയം ആക്കുളം കായലിന്റെ പുനരുജ്ജീവനത്തിനു 64.13 കോടി രൂപയുടെ പദ്ധതി തയാറായിട്ടുണ്ട്. ടൂറിസം വകുപ്പാണ് പദ്ധതിക്ക് പിന്നിൽ. കായലിലെ മാലിന്യങ്ങളും പായലും നീക്കി തെളിഞ്ഞ ജലമാക്കി മാറ്റുന്നതിന് മുൻഗണന നൽകുന്നതാണ് പദ്ധതി. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ആംഫി തിയറ്റർ, മാലിന്യ സംസ്കരണ സംവിധാനം, കുന്നിന്മുകളിൽ സഞ്ചാരികൾക്കായുള്ള ഇരിപ്പിടം, റസ്റ്ററന്റ് ബ്ലോക്കിന്റെ അനുബന്ധമായുള്ള 12ഉ തിയറ്റർ, മ്യൂസിക്കൽ ഫൗണ്ടന്റെ നവീകരണം തുടങ്ങിയ നിർമ്മാണങ്ങൾ പുരോഗമിക്കുകയാണ്. ഒരു വശത്ത് ഈ രീതിയിൽ ടൂറിസം വകുപ്പ് മുന്നോട്ട് പോകുമ്പോഴാണ് വൃഷ്ടിപ്രദേശങ്ങൾ നികത്തിയും തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തിയും കായലിനെ നശിപ്പിക്കാൻ ഭൂമാഫിയ ശ്രമം തുടരുന്നത്.
Stories you may Like
- ബിയ്യം കായൽ ജലോത്സവം; ജൂനിയർ കായൽ കുതിരയും പറക്കും കുതിരയും ചാമ്പ്യന്മാർ
- തിരുത്തൽവാദം' തെറ്റായിപ്പോയി; ചെന്നിത്തല
- മലയൻകീഴ് മുൻ എസ് എച്ച് ഒയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
- പ്രതിരോധം തീർക്കാനും ക്യാപ്സ്യൂൾ എത്തും; നിയമസഭയിലേത് ജനാധിപത്യ കശാപ്പോ?
- ഇടപ്പള്ളി-കഴക്കൂട്ടം ദേശീയ പാതയിൽ ലക്ഷ്യം മൂന്ന് മണിക്കൂർ യാത്ര
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്