അച്ഛനും അമ്മയുമില്ലാത്ത ജീവനക്കാരിയെ പീഡിപ്പിച്ചത് സർവ്വകലാശാല മുൻ ജനറൽ കൗൺസിൽ അംഗം; വിരമിച്ച ജീവനക്കാരൻ അനാഥയെ കൈകാര്യം ചെയ്തത് അറിഞ്ഞിട്ടും മൗനം പാലിച്ച് വനിതാ രജിസ്ട്രാറും; കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ലാബ് അസ്സിസ്റ്റന്റിനെതിരായ പീഡനം മറച്ചു വയ്ക്കാൻ കള്ളക്കളികൾ സജീവം; സ്ത്രീപീഡകന് മാപ്പപേക്ഷയിന്മേൽ സംരക്ഷണം നൽകാനും നീക്കം; ആരോപണ വിധേയൻ കോൺഗ്രസ് നേതാക്കളുടെ പ്രിയങ്കരൻ; കാർഷിക സർവ്വകലാശാലയിൽ വീണ്ടും സ്ത്രീപീഡനം
മറുനാടൻ മലയാളി ബ്യുറോ
തൃശൂർ: കാർഷിക സർവ്വകലാശാലയിൽ വീണ്ടും സ്ത്രീപീഡനം. അതും ഒരു വനിതാ രജിസ്റ്റ്രാർ ഭരിക്കുമ്പോഴാണ് സർവ്വകലാശാലയിൽ സ്ത്രീകൾ ഇത്തരത്തിൽ നിരന്തരമായി പീഡിപ്പിക്കുന്നത്. സർവ്വകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലാണ് ഇപ്പോൾ പീഡനം അരങ്ങേറിയത്. പീഡനത്തിന് ഇരയായ ജീവനക്കാരി അനാഥയാണ്. നേരത്തെ ഇവിടെ അരങ്ങേറിയ ഒരു ഡസനോളം സ്ത്രീപീഡനങ്ങൾ മറുനാടൻ പുറത്തുവിട്ടിട്ടുണ്ട്.
സർവ്വകലാശാലയുടെ തന്നെ തവനൂർ എന്‍ജിനീയറിങ് കോളജിലെ പ്രൊഫസ്സർ ഹക്കീം ഉദ്യോഗാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം നടന്നു വരികെയാണ് സ്ത്രീപീഡനം തുടർക്കഥയാവുന്നത്. ഈ കേസ്സിൽ ഉദ്യോഗാർഥിയായ ഇരയുടെ പരാതി മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും സർവ്വകലാശാല വൈസ് ചാന്‍സിലർക്കും രേഖാമൂലം സമർപ്പിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇനിയും പുറത്തുവന്നിട്ടില്ല. പൊലീസും കേസന്വേഷിക്കാതെ ഉഴപ്പുന്നു. ഈ സാഹചര്യത്തിലാണ് അനാഥയായ ജീവനക്കാരിയെ സർവ്വകലാശാലയുടെ മൂക്കിനുതാഴെ പീഡിപ്പിച്ചതായ വാർത്ത പുറത്തുവരുന്നത്.
മുൻ സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമാണ് പീഡിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഇയാൾ സർവ്വകലാശാലയുടെ മുൻ എക്സിക്യുട്ടീവ്-ജനറൽ കൗൺസിൽ അംഗം കൂടിയായ മുൻ കോൺഗ്രസ് എംഎൽഎ.യുടെ അടുപ്പക്കാരനാണെന്നും പറയപ്പെടുന്നു. കാർഷിക സർവ്വകലാശാലയിലെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ലാബ് അസ്സിസ്റ്റന്റിനെ പീഡിപ്പിച്ചതായാണ് അറിയാൻ കഴിയുന്നത്. ഈസ്റ്റർ-വിഷു നാളുകളിൽ നടന്ന സംഭവം അധികാരികൾ ഒരു മാസത്തോളമായി മൂടിവയ്ക്കുകയായിരുന്നു.
യാത്രയ്ക്കിടയിൽ കാലിൽ ഫ്രാക്ചർ സംഭവിച്ചതിനെ തുടർന്ന് ജീവനക്കാരി ഗവേഷണ കേന്ദ്രത്തിലെ ട്രെയിനീ ഹോസ്റ്റലിൽ താമസിച്ചുവരികയായിരുന്നു. നന്നേ ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടി കാർഷിക സർവ്വകലാശാലക്ക് സമീപം കാളത്തോടുള്ള അനാഥാലയത്തിലാണ് വളർന്നത്. അമ്മയ്ക്ക് സർവ്വകലാശാലയിൽ ജോലി ഉണ്ടായിരുന്നു. പ്രായപൂർത്തിയായപ്പോൾ, സർവ്വീസിലിരിക്കെ മരിച്ചുപോയ ജീവനക്കാർക്കുള്ള ആശ്രിത നിയമനം വഴിയാണ് ഇര സർവ്വകലാശാലയിൽ ലാബ് അസ്സിസ്റ്റന്റായി നിയമിക്കപ്പെടുന്നത്.
സർവ്വീസിൽ നിന്ന് വിരമിച്ചതിനുശേഷവും തൊഴിലാളി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഡ്രൈവർ കൂടിയായ മുൻ സർവ്വകലാശാല ജനറൽ കൗൺസിൽ അംഗം രാപ്പകലില്ലാതെ ഈ കേന്ദ്രത്തിലെ വനിതാ ജീവനക്കാർ മാത്രം താമസിക്കുന്ന ഹോസ്റ്റലിൽ കയറിയിറങ്ങുക പതിവായിരുന്നത്രേ. ഇയാളെക്കുറിച്ച് ഇത്തരത്തിലുള്ള വേറെയും പരാതികൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇക്കഴിഞ്ഞ ഈസ്റ്റർ-വിഷു ഒഴിവുദിവസങ്ങളിൽ ഇയാൾക്ക് അടുപ്പമുള്ള ഹോസ്റ്റൽ വാർഡൻ മുഖാന്തിരം രാത്രികാലങ്ങളിൽ ഹോസ്റ്റലിൽ കയറിയാണ് പീഡന ശ്രമം നടത്തിയതെന്ന് പറയപ്പെടുന്നു. ജീവനക്കാരി ബഹളം വച്ചതിനെ തുടർന്ന് ഹോസ്റ്റലിലെ അന്തേവാസികളും നാട്ടുകാരും എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പീഡനത്തിന് വിധേയയായി എന്ന് പറയപ്പെടുന്ന ജീവനക്കാരി ഗവേഷണ കേന്ദ്രം മേധാവിയും മുൻ സർവ്വകലാശാല രജിസ്റ്റ്രാറുമായ ഡോ. പുഷ്പലതയെ നേരിൽ കണ്ട് പരാതി അറിയിച്ചതായാണ് അറിയാൻ കഴിയുന്നത്. എന്നാൽ കേന്ദ്രം വനിതാ സെൽ മേധാവിയുടെ കൂടി ചുമതല വഹിക്കേണ്ടുന്ന ഡോ. പുഷ്പലത വിഷയത്തിൽ യാതൊരുവിധ അന്വേഷണവും നടപടിയും സ്വീകരിച്ചില്ലെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. സർക്കാർ ചട്ടപ്രകാരം വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്നായി പ്രവർത്തിക്കേണ്ട വനിതാ സെൽ ഈ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നില്ലെന്നും അറിയാൻ കഴിയുന്നു.
എന്നാൽ കണ്ണാറ ഗവേഷണ കേന്ദ്രം മേധാവിയും കോൺഗ്രസ് നേതാക്കളും കൂടി ഗവേഷണ കേന്ദ്രത്തിൽ വച്ചുനടന്ന രഹസ്യ യോഗത്തിൽ വച്ച് സ്ത്രീ പീഡകനായ പ്രതിയെ കൊണ്ട് മാപ്പ് പറയിച്ചുകൊണ്ട് അനാഥയായ ഇരയുടെ പരാതി രഹസ്യമായി എഴുതിത്ത്ത്ത്തള്ളുകായായിരുന്നുവെന്ന ആരോപണവും ശക്തമാണ്. മാപ്പ് പറയുന്നത് സ്ത്രീപീഡനം ശരിവയ്ക്കുന്നതാകയാൽ പ്രതിയെ രക്ഷപ്പെടുത്തുകയാണ് സർവ്വകലാശാല ചെയ്തതെന്നും നാട്ടുകാരും ജീവനക്കാരും ആരോപിക്കുന്നു.
അതേസമയം രാത്രികാലങ്ങളിൽ സ്ത്രീ ജീവനക്കാർ മാത്രം താമസിക്കുന്ന ഹോസ്റ്റലിലേക്ക് പ്രതിയെ കടത്തിവിട്ട സെക്യുരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടതായി അറിയുന്നു. സ്ത്രീപീഡനം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ത്രീ പീഡകനെ കേവലം മാപ്പപേക്ഷയിന്മേൽ സംരക്ഷിക്കുകയും അയാൾക്ക് ഹോസ്റ്റലിലേക്ക് പ്രവേശനം അനുവദിച്ച സെക്യുരിറ്റി ജീവനക്കാരനെ യാതൊരുവിധ അന്വേഷണവും നടത്താതെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്ത അധികൃതരുടെ നടപടി നീതീകരിക്കാനാവില്ലെന്നും ജീവനക്കാരും നാട്ടുകാരും പറയുന്നുണ്ട്.
കാർഷിക സർവ്വകലാശാലയിലെ കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയുടെ നേതാവായ പ്രതി നേരത്തെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ട്രാക്ടർ ഡ്രൈവറായിരുന്നു. സർവ്വകലാശാല മുൻ എക്സിക്യുട്ടീവ്-ജനറൽ കൗൺസിൽ തുടങ്ങിയവയുടെ മേധാവിയുമായ മുൻ കോൺഗ്രസ് എംഎൽഎ.യുടെ അടുപ്പക്കാരനുമായിരുന്നു പ്രതിയായ ഈ മുൻ ജനറൽ കൗൺസിൽ അംഗം. അക്കാലത്ത് ഡോ. പുഷ്പലത സർവ്വകലാശാല രജിസ്റ്റ്രാർ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്തെങ്കിലും സർവ്വകലാശാല അധികൃതരുടെയും കോൺഗ്രസ്സിന്റെയും ഒത്താശയിന്മേൽ സർവ്വകലാശാലക്കുള്ളിൽ സംഘടനാ പ്രവർത്തനം നടത്തിവരികയായിരുന്നു മുൻ ജനറൽ കൗൺസിൽ അംഗം..
ഈ ഗവേഷണ കേന്ദ്രത്തിൽ കൂടുതലും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളാണുള്ളത്. ഇവരുടെ കരാർ ജോലി നീട്ടിക്കിട്ടുന്നതിനും ജോലി സ്ഥിരപ്പെടുത്തുന്നതിനുമായി ലൈംഗികമായി ചൂഷണം നടത്തുകയാണ് പ്രതിയെന്ന ആരോപണവും ശക്തമാണ്. ജോലി നഷ്ടപ്പെടുമെന്ന ഭയാശങ്കയാൽ സ്ത്രീ ജീവനക്കാർ ഒന്നും പുറത്തു പറയില്ല എന്ന വിശ്വാസമാണ് സർവ്വകലാശാലയിലെ സ്ത്രീപീഡകർ മുതലെടുക്കുന്നത്. സ്ത്രീ ജീവനക്കാർക്ക് പരാതികൾ ബോധിപ്പിക്കാനുള്ള വനിതാ സെല്ലും ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍