കൊശമറ്റത്തെ പ്രതിസന്ധിയിലാക്കിയത് കോട്ടയത്തെ നേതാവിന്റെ 125 കോടിയുടെ നിക്ഷേപം മരുമകന്റെ ദുബായ് ആശുപത്രിക്ക് വേണ്ടി തിരിച്ചു വാങ്ങിയപ്പോൾ; രക്ഷിക്കാൻ പകരം നിക്ഷേപവുമായി എത്തിയത് എൽഡിഎഫിലെ ഉന്നതന്റെ കോട്ടയത്തെ റിയൽ എസ്റ്റേറ്റ് രംഗത്തെ ബിനാമി; രഹസ്യ ഇടപാട് മനസിലാക്കി ബിജെപി നേതാക്കൾ ഇടപെട്ടപ്പോൾ ഇൻകം ടാക്സ് റെയ്ഡ്; കണക്കിൽ പെടാത്ത 300 കോടിയുടെ ഉറവിടം കണ്ടെത്തിയാൽ കുടുങ്ങുന്നത് വമ്പന്മാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ കൊശമറ്റം ഫിനാൻസിൽ ഇന്നലെയാണ് കേന്ദ്ര ആദായ നികുതി റെയ്ഡ് നടന്നത്. കേരളത്തിലെ പ്രമുഖ രാഷ്ട്രീക്കാരുടെ ഇഷ്ട സ്ഥാപനങ്ങളിൽ ഒന്നാണ് കൊശമറ്റം ഫിനാൻസ്. അതുകൊണ്ട് തന്നെ ഇന്നലത്തെ റെയ്ഡിന് രാഷ്ട്രീയ പ്രാധാന്യവും ഏറെയുണ്ട്. വ്യാപകമായി നികുതി വെട്ടിപ്പ് നടക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതെന്നാണ് റെയ്ഡുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആദ്യ വിവരം. എന്നാൽ, അതിന് അപ്പുറത്തേക്ക് കേരളത്തിലെ ചില ഉന്നത രാഷ്ട്രീയക്കാരെയും ഞെട്ടിക്കുന്നതാണ് പുറമേ സ്വാഭാവികമെന്ന് തോന്നുന്ന ഈ ഇൻകം ടാക്സ് റെയ്ഡ്.
കൊശമറ്റം ഫിനാൻസിന്റെ 60 ബ്രാഞ്ചുകളിലായാണ് ഇന്നലെ റെയ്ഡ് നടന്നത്. രാജ്യ വ്യാപകമായി നടന്ന ഈ റെയ്ഡിനെ കുറിച്ച് ചില ബിജെപി നേതാക്കൾക്കും അറിവുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കോട്ടയത്തിലെ ഒരു ഉന്നതരായ രാഷ്ട്രീയക്കാരന്റെ പേരുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. മാത്യു ചെറിയാന്റെ ഉടമസ്ഥതയിലുള്ള കൊശമറ്റം ഗ്രൂപ്പിൽ കോട്ടയത്തെ ഈ പ്രമുഖ നേതാവ് 125 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഭരണത്തിലിരുന്ന കാലത്ത് സുരക്ഷിത ബിനാമി നിക്ഷേപമെന്ന നിലയിൽ ഏൽപ്പിച്ചതായിരുന്നു ഈ പണം.
ആശുപത്രി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ് ഈ നേതാവിന്റെ മരുമകൻ. ഇദ്ദേഹം ദുബായിൽ പുതുതായി ആശുപത്രി പണിയാൻ ഒരുങ്ങിയപ്പോൾ കൊശമറ്റത്തിൽ നിക്ഷേപിച്ചിരുന്ന 125 കോടിയുടെ നിക്ഷേപം ഒറ്റയടിക്ക് പിൻവലിച്ചു. ഇത്രയും വലിയ നിക്ഷേപം ഒറ്റയടിക്ക് പിൻവലിച്ചതോടെ കൊശമറ്റം ഫിനാൻസിനെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി തിരിച്ചടിയാകുന്ന ഘട്ടത്തിലുമായി. ഈ ഘട്ടത്തിൽ അടിയന്തര സാഹചര്യത്തിൽ കൊശമറ്റത്തിൽ പകരം പണമിറക്കിയത് ഭരണതലത്തിലെ പ്രമുഖനായ നേതാവിന്റെ റിയൽ എസ്റ്റേറ്റ് രംഗത്തെ ബിനാമി ഇടപാടുകാരനായിരുന്നു.
കോട്ടയത്തെ സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഈ റിയൽ എസ്റ്റേറ്റ് ഇടപാടുകാരന് വേണ്ടി പണം മുടക്കിയതും ചില പ്രമുഖരാണ്. സിപിഎമ്മിലെ ഉന്നതനായ നേതാവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായിയും കൊശമറ്റത്തെ തകർച്ചയിൽ നിന്നു രക്ഷിക്കാൻ വേണ്ടി പണമിറക്കി. ഇങ്ങനെ ഭരണത്തിലെ ചിലരുടെ ബിനാമി നിക്ഷേപം കൂടി കൊശമറ്റത്തിൽ എത്തിയതോടെ തൽക്കാലം പിടിച്ചു നിർത്താൻ സാധിച്ചു. ഇതിനിടൊണ് ഇത്രയും വലിയ തുകയുടെ ഇടപാടുകൾ നടന്നത് ഇതിനിടെ ചില ബിജെപി നേതാക്കളുടെയും ശ്രദ്ധയിൽ വന്നു. ഇവരാണ് രാഷ്ട്രീയ ലക്ഷ്യം കൂടി വെച്ച് കേന്ദ്ര ആദായനികുതി വകുപ്പിനെ വിവരം അറിയിച്ചതും റെയ്ഡ് എത്തിയതുമെന്നാണ് ലഭിക്കുന്ന വിവരം.
ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായത് 300 കോടിയോളം രൂപയുടെ അനധികൃത നിക്ഷേപം സ്ഥാപനത്തിൽ എത്തിയെന്നാണ്. ഇന്നലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് മുമ്പ് ധനകാര്യ സ്ഥാപനങ്ങളിൽ അതീവ റിസ്ക്കുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ കൊശമറ്റത്തെയും കേന്ദ്ര ധനകാര്യ മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു. ഈ നീക്കം സ്ഥാപനത്തിൽ റെയ്ഡിന് ലക്ഷ്യമിട്ടു കൊണ്ടു തന്നെയായിരുന്നു എന്ന സൂചനയുമുണ്ട്. ഈ നിക്ഷേപം സംബന്ധിച്ച അന്വേഷണങ്ങൾ തുടർന്നു വന്നാൽ കേരളത്തിലെ ഉന്നത നേതാക്കൾക്ക് മേൽ പിടിവീഴാനും സാധ്യതയുണ്ട്. വിഷയം രാഷ്ട്രീയമായി ബിജെപി എടുക്കുമോ എന്നാണ് അറിയേണ്ടതും. അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ പ്രമുഖരായ പല നേതാക്കളുടെയും ബിനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരും. പ്രസ്തുത ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിരങ്ങൾ മറുനാടൻ ശേഖരിച്ചിട്ടുണ്ട്. ലഭിച്ച രേഖകളുടെ കൂടുതൽ വിവരങ്ങൾ പരിശോധിച്ച ശേഷം വിശദമായ വാർത്തകളും പുറത്തുവിടുന്നതായിരിക്കും.
നേരത്തെ മുത്തൂറ്റ് ഫിനാൻസ്, ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ്, ജോയ് ആലുക്കാസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്ക് മേലും ആദായനികുതി വകുപ്പിന്റെ പിടിവീണിരുന്നു. ഇതിന് ശേഷം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്ന മറ്റൊരു പ്രമുഖ സ്ഥാപനമാണ് കൊശമറ്റ ഫിനാൻസ്. മുത്തൂറ്റ് ഗ്രൂപ്പിലും നിരവധി നേതാക്കളുടെ ബിനാമി നിക്ഷേപങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
നേരത്തെ നികുതി വെട്ടിച്ചു എന്ന് വ്യക്തമായതിനെ തുടർന്ന് മുത്തൂറ്റ് ഫിനാൻസിൽ നിന്നും 800 കോടി രൂപയും ജോയ് ആലുക്കാസിൽ നിന്നും 300 കോടി രൂപയും പിഴ ഈടാക്കാൻ വിധിച്ചിരുന്നു. ഗോകുലം ഫിനാൻസിന് മേൽ 1000 കോടിയുടെ പിഴയാണ് ഉദ്യോഗസ്ഥർ ചുമത്തിയിരുന്നത്. പണയം വെച്ച സ്വർണം എടുക്കാതെ വരുമ്പോൾ ലേലം ചെയ്യുന്ന വേളയിൽ ഈ സ്വർണം കമ്പനിയുടെ തന്നെ ആളുകൾ ചുരുങ്ങിയ വിലക്ക് കൈവശപ്പെടുത്തിയാണ് നികുതിവെട്ടിപ്പിന് അവസരം ഒരുക്കുന്നത്. ഈ സംഭവം മുത്തൂറ്റിൽ അടക്കം നടന്നുവെന്നാണ് പുറത്തുവന്ന വാർത്തകൾ. അതിന് സമാനമായ തട്ടിപ്പു നടന്നു എന്ന പരാതിയെ തുടർന്നാണ് കൊശമറ്റത്തിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. എന്തായാലും മുത്തൂറ്റ് ഫിനാൻസിലെ ആദായനികുതി വകുപ്പിന്റെ റെയ്ഡ് രാഷ്ട്രീയ വിവാദമായി മാറുമോ എന്നു കൂടിയാണ് ഇനി അറിയേണ്ടത്.
Stories you may Like
- മാസപ്പടി വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
- മണപ്പുറം ഫിനാൻസിന്റെ ആസ്തികൾ ഇഡി മരവിപ്പിച്ചത് അന്യായമായി എന്ന് കമ്പനി
- ഗുരുവായൂർ ദേവസ്വം ബോർഡിലെ പരിശോധന ശരിവച്ച് ആദായ നികുതി വകുപ്പ്
- നിയമസഭ അതിവേഗം പിരിയും; കർത്തയുടെ 'പടിയിൽ' വിവാദം
- കരിമണൽ കർത്തയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് വെറുതെ കിട്ടിയത് 1.72 കോടി
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍