വികെ കൃഷ്ണമേനോന്റെ പിഎ ആയ യൂണിവേഴ്സിറ്റി കോളേജിലെ മുൻ ചെയർമാൻ; എകെജിയുടെ മരണം വരെ കൂടെ നിന്ന നിഴൽ; വിശ്വസ്തത തിരിച്ചറിഞ്ഞ് മന്ത്രിയായപ്പോൾ കൂടെ നിർത്തി സുശീലാ ഗോപാലൻ; എളമരം വ്യവസായം നോക്കിയപ്പോഴും കൂടെ നിന്നു; ലാവ്ലിൻ കേസിൽ കാര്യങ്ങൾ ഏകോപിപ്പിച്ചതും ഈ അഡ്വക്കേറ്റ്; ഹൈക്കോടതിയിൽ ആർക്കും അറിയില്ലെങ്കിലും ഈ അഭിഭാഷകൻ സിപിഎമ്മിന്റെ അതിവിശ്വസ്തൻ; ഒരു ലക്ഷം രൂപ നൽകി ലെയ്സൺ ഓഫീസറായി പിണറായി നിയോഗിച്ച 'കളരി ഗുരുക്കൾ' വേലപ്പൻനായരുടെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറൽ ഓഫീസിനെ സഹായിക്കാനാണ് അഭിഭാഷകൻ എന്ന നിലയിൽ സ്പെഷ്യൽ ലെയ്സൺ ഓഫീസറെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമിച്ചത്. എന്നാൽ മുതിർന്ന അഭിഭാഷകനെന്ന് സർക്കാർ ഉത്തരവിൽ പറയുന്ന അഡ്വ എ വേലപ്പൻ നായരെ ഹൈക്കോടതിയിലെ അഭിഭാഷകർക്ക് ആർക്കും അറിയില്ല. അടിയുറച്ച പാർട്ടിക്കാരനാണ് വേലപ്പൻ നായർ. യൂണിവേഴ്സിറ്റി കോളേജിലെ മുൻ ചെയർമാനാണ്. അതിലുപരി കളരി ഗുരുക്കളും.
സർക്കാർ കക്ഷിയാവുന്ന കേസുകളുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി എ. വേലപ്പൻനായരെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമിച്ചതു വിവാദത്തിലായിരുന്നു. കേസ് നടത്താനും നിരീക്ഷിക്കാൻ അഡ്വക്കേറ്റ് ജനറലുണ്ട്. ഇത് പോരാഞ്ഞിട്ട് എല്ലാ കോടതിയിലും പ്രോസിക്യൂട്ടർമാരും. എന്നിട്ടും പ്രത്യേക അഭിഭാകൻ ലെയ്സൺ ഓഫീസറാകുന്നു. മാസം 1,10,000 രൂപയാണു ശമ്പളം. മറ്റ് ചെലവുകൾ വേറേയും. ആറ്റിങ്ങലിൽ തോറ്റ മുൻ എംപി സമ്പത്തിനെ ഡൽഹിയിൽ ലെയ്സൺ ഓഫീസറാക്കിയ മാതൃകയിലാണ് പുതിയ നിയമനം. ഇത് ധൂർത്താണെന്നാണ് ഉയരുന്ന വാദം. ഹൈക്കോടതിയിലെ അഭിഭാഷകർക്കും വേലപ്പൻനായരെ കുറിച്ച് അറിയില്ല. ഇതോടെയാണ് ഇക്കാര്യത്തിൽ മറുനാടൻ അന്വേഷണം നടത്തിയത്. പിണറായി ഉൾപ്പെടെയുള്ളവരുടെ അതിവിശ്വസ്തനാണ് വേലപ്പൻനായർ. അതുകൊണ്ടാണ് നിയമനം.
സുശീലാ ഗോപാലൻ വ്യവസായ മന്ത്രിയായിരിക്കെ മന്ത്രിയുടെ പെഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നു വേലപ്പൻനായർ. എളമരം കരീം മന്ത്രിയായപ്പോഴും പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നു. അങ്ങനെ നയനാർ-വി എസ് മന്ത്രിസഭകളുമായി ചേർന്ന് പ്രവർത്തിച്ച സഖാവാണ് വേലപ്പൻ നായർ. ജനപ്രതിനിധികളുമായി വളരെ ചെറുപ്പം മുതൽ അടുത്ത് പ്രവർത്തിച്ചിട്ടുമുണ്ട്. വി.കെ.കൃഷ്ണമേനോൻ എംപിയായി തിരുവനന്തപുരത്ത് ഉണ്ടായിരുന്നപ്പോൾ മരിക്കും വരെ കൂടെയുണ്ടായിരുന്നത് ഈ കളരി ഗുരുക്കളായിരുന്നു. സിപിഎമ്മുമായുള്ള അടുപ്പമാണ് വേലപ്പൻ നായരെ വീണ്ടും സർക്കാരിന്റെ ഭാഗമാക്കുന്നത്. വിദ്യാർത്ഥി രാഷ്്ട്രീയത്തിലൂടെ സിപിഎമ്മിനോട് അടുത്ത വേലപ്പൻനായർക്ക് എകെജിയുമായും അടുത്ത ബന്ധമുണ്ട്.
എകെജി തിരുവനന്തപുരത്ത് വരുമ്പോൾ എകെജിയുടെ സഹായിയായി വേലപ്പൻനായരെയാണ് പാർട്ടി നിയോഗിച്ചത്. എകെജി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരിക്കുമ്പോൾ എകെജിയുടെ തൊട്ടടുത്ത് ഉണ്ടായിരുന്നതും വേലപ്പൻനായരായിരുന്നു. ഈ പരിചയമാണ് മന്ത്രിയായപ്പോൾ പെഴ്സണൽ സ്റ്റാഫിലേക്ക് പരിഗണിക്കാൻ സുശീലാ ഗോപാലന് പ്രേരണയായത്. വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു സുശീലാ ഗോപാലൻ. ഇത് കണക്കിലെടുത്താണ് എളമരം വ്യവാസായ മന്ത്രിയായപ്പോൾ വേലപ്പൻനായർ സ്റ്റാഫ് അംഗമായത്. ഇത്തവണ പിണറായി മുഖ്യമന്ത്രിയായപ്പോഴും വേലപ്പൻനായർ മന്ത്രിമാർക്കൊപ്പമെത്തുമെന്ന് വിലയിരുത്തി. എന്നാൽ പ്രായധിക്യം കാരണം ഉൾപ്പെടുത്തിയില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നിയമനം. വേലപ്പൻനായരുടെ അടുത്ത ബന്ധു എസ് ശർമ്മയുടെ വിശ്വസ്തനാണ്.
താനറിയാതെയാണ് തന്നെ മുഖ്യമന്ത്രി നിയമിച്ചതെന്ന് എ. വേലപ്പൻനായർ മറുനാടൻ മലയാളിയോട് പറഞ്ഞു. നിയമനം താൻ ഒരിക്കലും അറിഞ്ഞില്ല. ഇത് സംബന്ധമായി അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ല. ഓർഡർ ഇറങ്ങുന്ന വേളയിലാണ് എന്റെ ബന്ധു വഴി ഞാൻ കാര്യം അറിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിർദ്ദേശമാണ് ഈ കാര്യത്തിൽ വന്നത്. മൂന്നാഴ്ചയ്ക്ക് മുൻപാണ് എന്റെ നിയമനം വന്നത്. ഞാൻ ചാർജ് എടുക്കുകയും ചെയ്തു. നിയമനം വിവാദമാകേണ്ട കാര്യമില്ല. നിയമനത്തിനെക്കുറിച്ച് സർക്കാർ എജിയെ വിശദമായി കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എജി ഓഫീസിന് ഈ കാര്യത്തിൽ തെറ്റിദ്ധാരണകളില്ല-വേലപ്പൻനായർ പറയുന്നു.
സർക്കാരിനു താത്പര്യമുള്ള പല കേസുകളുമുണ്ട്. ഇത്തരം കേസുകൾ വരുമ്പോൾ പല പേപ്പറുകളും യഥാസമയത്ത് ലഭിക്കാൻ വൈകാറുണ്ട്. ഇത് സർക്കാരിനു മുന്നിലുണ്ട്. ഇത്തരം കേസുകൾ യഥാവിധി നടത്താൻ സർക്കാരിനെ സഹായിക്കുകയാണ് എന്റെ ദൗത്യം. ഈ കാര്യത്തിനെക്കുറിച്ച് എജി ഓഫീസിനു പൂർണബോധ്യവുമുണ്ട്. എജി ഓഫീസിന്റെ ഭാഗമായാണ് ഞാൻ പ്രവർത്തിക്കുന്നത്. സർക്കാരുമായി കേസുകളുടെ കാര്യത്തിൽ നിരന്തര സമ്പർക്കം എന്റെ ഭാഗത്ത് നിന്നുണ്ടാകും. കേസുകളിൽ എജിയുടെ ഓഫീസിനെ ഞാൻ സഹായിക്കും. അതിനാണ് എന്നെ നിയമിച്ചിരിക്കുന്നതെന്നും വേലപ്പൻനായർ വിശദീകരിക്കുന്നു.
ഞാനും എജിയും തമ്മിലും നിരന്തര സമ്പർക്കമുണ്ടാകും. സർക്കാരും എജി ഓഫീസിനും ഇടയ്ക്കുള്ള ഒരു ലിങ്കായി ഞാൻ മാറും. കേസിന്റെ കാര്യങ്ങൾ ക്രോഡീകരിക്കും. സർക്കാർ പ്ലീഡർമാർക്കും എന്റെ ഭാഗത്ത് നിന്നും സഹായം ലഭിക്കും. എല്ലാ കേസുകളുടെ കാര്യത്തിലല്ല, പ്രധാനപ്പെട്ട കേസുകളുടെ കാര്യത്തിലാണ് എന്റെ ഇടപെടൽ വരുന്നത്. ഇത്തരം കേസുകളിൽ അനാവശ്യ കാലവിളംബം ഒഴിവാക്കും. ഇത് സർക്കാരിനും സഹായകരമാകും. സമയമില്ലാത്ത പ്രശ്നം എജിയുടെ ഓഫീസിനുമുണ്ട്. അഭിഭാഷകനായി ഒട്ടുവളരെ വർഷത്തെ പരിചയമുണ്ട്. വിവിധ ട്രേഡ് യൂണിയനുകൾക്കായി ഞാൻ കേസുകൾ വാദിക്കുന്നുണ്ടെന്നും വേലപ്പൻ നായർ പറയുന്നു.
എന്റെ അനുഭവ സമ്പത്ത് സർക്കാരിനും എജി ഓഫീസിനും ഗുണകരമാകും. മുഖ്യമന്ത്രി വിശ്വാസത്തിൽ എടുത്ത് എന്നെ ഏൽപ്പിച്ച ജോലിയാണ് അത് ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഞാൻ ജോലികൾ മുന്നോട്ടു കൊണ്ടുപോവുകയും മുഖ്യമന്ത്രിയുടെ വിശ്വാസം സംരക്ഷിക്കുകയും ചെയ്യും. ഭംഗിയായി കേസ് നടത്തിപ്പിനാണ് സർക്കാർ എന്നെ നിയോഗിച്ചത്. ഭംഗിയായി തന്നെ ഈ ദൗത്യം ഞാൻ നിറവേറ്റുക തന്നെ ചെയ്യും-വേലപ്പൻ നായർ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമോപദേഷ്ടാവിനു പുറമേ സ്പെഷ്യൽ ലെയ്സൺ ഓഫീസറുടെ തസ്തിക സൃഷ്ടിക്കാൻ കഴിഞ്ഞമാസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ഉത്തരവ്. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസുമായി ബന്ധപ്പെട്ടാണ് സ്പെഷ്യൽ ലെയ്സൺ ഓഫീസർ പ്രവർത്തിക്കുക. അവിടെ പ്രത്യേക ഓഫീസും ഒരുക്കും. ഇതിന് വേറെ ചെലവുകളും വരും. രണ്ട് നിയന്ത്രണ കേന്ദ്രങ്ങളും ഫലത്തിൽ ഉടലെടുക്കും. ഇതെല്ലാം കേസുകളെ പ്രതികൂലമായി ബാധിക്കും. ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡറുടെ സേവന, വേതന വ്യവസ്ഥകളാണ് ലെയ്സൺ ഓഫീസർക്കും നിശ്ചയിച്ചിട്ടുള്ളത്. വേതനമായി 76,000, ടെലിഫോൺ, ഇന്റർനെറ്റ് ബത്ത എന്നിവയായി ആയിരം, യാത്രാബത്തയായി 19,000, അനുകാലിക പ്രസിദ്ധീകരണങ്ങൾക്കും പുസ്തകങ്ങൾക്കുമായി 14,000 രൂപയും അടങ്ങുന്നതാണ് മൊത്തശമ്പളം. എന്തിനാണ് ഈ നിയമനം എന്ന ചോദ്യത്തിന് ഇനിയും സർക്കാരിന് കൃത്യമായ ഉത്തരമില്ല.
സാധാരണ കേരളത്തിലെ മുഖ്യമന്ത്രിമാർ നിയമോപദേഷ്ടാവിനെ നിയമിക്കുക പതിവില്ല. അഡ്വക്കേറ്റ് ജനറലിനെയാണ് നിയമിക്കാറുള്ളത്. ഈ പതിവ് തെറ്റിച്ചാണ് ഡോ എൻകെ ജയകുമാറാണ് നിയമോപദേഷ്ടാവ്. കോലിയക്കോട് കൃഷ്ണൻ നായരുടെ അടുത്ത ബന്ധവുമാണ് ഇദ്ദേഹം. തുടക്കത്തിൽ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. പിന്നീട് നിയമോപദേഷ്ടാവായി മാറി. ഇത്തരത്തിലൊരു വ്യക്തിയുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമോപദേഷ്ടാവിനു പുറമേ സ്പെഷ്യൽ ലെയ്സൺ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചത്. എന്നാൽ വേലപ്പൻ നായര്‍ക്ക് ഓഫീസ് അനുവദിച്ചതു കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസിലാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍