ചെങ്കൊടിയേന്തിയ സഖാവുമായി അടുത്തത് ചാരനാക്കാനുള്ള പദ്ധതിയുമായി; പ്രസ്ഥാനത്തെ ചതിക്കില്ലെന്ന നിലപാടുമായി വട്ടവടയിലേക്ക് പോയപ്പോൾ രഹസ്യം ചോരുമെന്ന് ഭയന്നു; സഖാക്കളോട് സത്യം വെളിപ്പെടുത്തും മുമ്പേ വിളിച്ചു വരുത്തിയതുകൊലപ്പെടുത്താനുറച്ച് പ്രൊഫഷണലുകളെ സജ്ജമാക്കി തന്നെ; 'സഖാപ്പി'യായി മുഹമ്മദ് മാറിയതും തന്ത്രങ്ങളുടെ ഭാഗം; മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ചക്രവ്യൂഹമൊരുക്കി ചതിച്ചു തന്നെ; ഗൂഢാലോചന പൊളിക്കാനുറച്ച് പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എസ് ഡി പി ഐയുടെ രഹസ്യ ചാരനാക്കാൻ നടത്തിയ നീക്കങ്ങൾ പുറത്തു പറയുമെന്ന ഭയമാണ് അഭിമന്യുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് പിന്നലെ യഥാർത്ഥ കാരണമെന്ന് സംശയിച്ച് പൊലീസ്. എന്നാൽ പ്രധാന പ്രതിയായ മുഹമ്മദ് അലി അറസ്റ്റിലായിട്ടും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസിന് കഴിയുന്നില്ല. ക്യാമ്പസിലെ ചുവരെഴുത്ത് പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന മൊഴിയിൽ മുഹമ്മദ് ഉറച്ചു നിൽക്കുന്നതാണ് ഇതിന് കാരണം. വ്യക്തമായ ഗൂഢാലോചനയാണ് ഒറ്റക്കുത്തിൽ കൊലപ്പെടുത്താൻ പരിശീലനം ലഭിച്ച പ്രതിയെ ഉൾപ്പെടെ കൊച്ചിയിൽ സജ്ജമാക്കിയതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇക്കാര്യം ഡിജിപി ലോക്നാഥ് ബെഹ്റയും മനസ്സിലാക്കിയിട്ടുണ്ട്.
ചെങ്കൊടിയേന്തിയ സഖാവാണു താനെന്നു ഫേസ്ബുക്കിൽ കുറിച്ച മുഹമ്മദ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് എഴുതിയ കുറിപ്പ്. ഇതെല്ലാം മുഹമ്മദ് ചെയ്തത് വ്യക്തമായ തന്ത്രങ്ങളോടെയാണ്. അഭിമന്യുവിനെ അടുപ്പിക്കാനുള്ള തന്ത്രം. വിവിധ പാർട്ടികളിൽ നുഴഞ്ഞു കയറുന്ന എസ് ഡി പി ഐ തന്ത്രം മഹാരാജാസ് കോളേജിൽ ലക്ഷ്യമിട്ടത് അഭിമന്യുവിനെ കൂടെ കൂട്ടാനായിരുന്നു. സൈമൺ ബ്രിട്ടോയുടെ അടുത്ത അനുയായിയായ അഭിമന്യുവിലൂടെ എസ് എഫ് ഐയിൽ ഒരു രഹസ്യ പ്രതിനിധിയുണ്ടാക്കാനായിരുന്നു ക്യാമ്പസ് ഫ്രണ്ട് ലക്ഷ്യമിട്ടത്. ഇക്കാര്യത്തിൽ അഭിമന്യുവുമായി ക്യാമ്പസ് ഫ്രണ്ട് ചർച്ച നടത്തിയിരുന്നു. എന്നാൽ താനുറച്ച കമ്മ്യൂണിസ്റ്റാണെന്നും തന്റെ പാർട്ടിയെ ഒറ്റികൊടുക്കില്ലെന്നും ധീരമായ നിലപാട് അഭിമന്യു എടുത്തു. തന്ത്രം പൊളിഞ്ഞെന്ന തിരിച്ചറവിലാണ് അഭിമന്യുവിനെ കൊല്ലാൻ എസ് ഡി പി ഐയുടെ നേതൃത്വം ഗൂഢാലോചന നടത്തിയെന്നാണ് പുറത്തുവരുന്ന സൂചന.
എല്ലാ മേഖലയിലും എസ് ഡി പി ഐക്കാർ എത്തിയെന്നാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നത്. പുരോഗമന രാഷ്ട്രീയപ്പാർട്ടികളിലടക്കം എസ്.ഡി.പി.ഐ. പ്രവർത്തകർ നുഴഞ്ഞു കയറി പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. എസ്.എഫ്.ഐ., ഡിവൈഎഫ്ഐ., കോൺഗ്രസ് പ്രസ്ഥാനങ്ങളിൽ എസ്.ഡി.പി.ഐ.ക്കാർ കയറിപ്പറ്റിയിട്ടുണ്ട്. ഇസ്ലാമിക വത്കരണത്തിന് ആക്കം കൂട്ടാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഇത്. എസ് ഡി പി ഐയുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടുപ്പിക്കാനാണ് ഇത്. പൊലീസിലും ഇവർക്ക് പ്രത്യേക വിഭാഗമുണ്ട്. പച്ചവെളിച്ചമെന്ന ഗ്രൂപ്പിലൂടെയാണ് ആശയപ്രചരണം. മഹാരാജാസ് കോളേജിലെ ഇത്തരം പ്രവർത്തനത്തിന് വേണ്ടിയാണ് അഭിമന്യുവിനെ എസ് ഡി പി ഐ ഒപ്പം കൂട്ടാൻ ആഗ്രഹിച്ചതെന്നാണ് സൂചന. ഇത് അഭിമന്യു അംഗീകരിച്ചില്ല. രഹസ്യം പുറത്തു പോകാതിരിക്കാൻ കൊലപാതകവുമെന്ന സൂചന അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.
എസ് ഡി പി ഐയുടെ ചാരനാക്കി മാറ്റാനുള്ള ശ്രമം അഭിമന്യു പുറത്തു പറയുമോയെന്ന് അവർ ഭയന്നിരുന്നു. എന്ത് വന്നാലും സ്വന്തം പ്രസ്ഥാനത്തെ ചതിക്കാൻ താനില്ലെന്ന് അറിയിച്ച് അഭിമന്യു വട്ടവടയിലേക്ക് മടങ്ങി. ഇതോടെ ചർച്ചയ്ക്ക് മുൻകൈയെടുത്തവർ ഭയത്തിലായി. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തെ അഭിമന്യൂ ഇക്കാര്യം അറിയിച്ചാലുള്ള ഭവിഷ്യത്തിനെ കുറിച്ച് ചർച്ച നടത്തിയവർ ഭയന്നു. ഇതിനെ തുടർന്നായിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഉണ്ടാക്കിയെടുത്തത്. ചുവരെഴുത്ത് പ്രശ്നമെല്ലാം ഇതിനായി സൃഷ്ടിച്ചെടുത്തതായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്ന് പ്രൊഫഷണൽ കൊലയാളികളെ കൊച്ചിയിലെത്തിച്ചതും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സൂചന. ഇവർ കൊച്ചി ഹൗസിൽ തമ്പടിച്ചിരുന്നു.
കൊല നടന്ന ദിവസം രാവിലെ വട്ടവടയിലായിരുന്നു അഭിമന്യു. ഡിവൈഎഫ് ഐ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു പോയത്. ഇവിടെ നിന്ന് അഭിമന്യുവിനെ തിരിച്ച് വിളിച്ചത് മുഹമ്മദായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റേയും കാമ്പസ് ഫ്രണ്ടിന്റേയും നേതാവായിരുന്നപ്പോഴും സിപിഎം അനുകൂല പോസ്റ്റുകൾ ഇടുന്ന മുഹമ്മദും അഭിമന്യുവും അടുത്ത സുഹൃത്തുക്കളെ പോലെയാണ് മുന്നോട്ട് പോയിരുന്നത്. ഈ വ്യക്തിബന്ധം ഉപയോഗിച്ചാണ് അഭിമന്യുവിനെ എസ് ഡി പി ഐയുടെ രഹസ്യ അനുയായിയാക്കി മാറ്റാൻ ശ്രമം നടത്തിയതെന്നാണ് സൂചന. ഇത് പൊളിഞ്ഞപ്പോൾ ക്യാമ്പസിൽ സുഹൃത്തിനെ എത്തിച്ച് വകവരുത്തേണ്ട ചുമതലയും നേതൃത്വം മുഹമ്മദിനെ ഏൽപ്പിക്കുകയായിരുന്നു. ഇതായിരുന്നു മഹാരാജാസിൽ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
അഭിമന്യുവിനെ മുഹമ്മദ് ഫോൺ ചെയ്ത് വിളിച്ചു വരുത്തിയതാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. സിപിഎമ്മുകാരൻ എന്ന പ്രതീതി സൃഷ്ടിച്ചെടുത്താണ് മുഹമ്മദ് ഇത് ചെയ്തതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതിനിടെയാണ് ഇയാൾ സിപിഎമ്മുകാരനായി അഭിനയിച്ചുവെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്. എന്നാൽ പൊലീസ് അന്വേഷണം ഈ വഴിയിലേക്ക് കടക്കാതിരിക്കാൻ ശക്തമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്നാണ് സൂചന. ചുവരെഴുത്തിലെ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് മുഹമ്മദ് സമ്മതിച്ചതും ഇതിന് വേണ്ടിയാണ്. പൊലീസ് അന്വേഷണം ഗൂഡാലോചകരിലേക്ക് എത്താതിരിക്കാൻ വേണ്ടി കൂടിയാണ് മുഹമ്മദിനെ പൊലീസിന് വിട്ടു നൽകിയെന്ന സൂചനയുണ്ട്. അഭിമന്യുവിനെ കൊല്ലാൻ കൊലയാളി സംഘത്തെ മഹാരാജാസ് കോളേജിൽ കൊണ്ടുവന്നത്, കോളജിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ മുഹമ്മദാണെന്നാണ് നേരത്തെ തന്നെ സ്ഥിരീകരിച്ചതാണ്. അഭിമന്യുവുമായി അടുപ്പമുണ്ടായിരുന്ന മുഹമ്മദ് എന്തിന് ഇതു ചെയ്തുവെന്ന പൊലീസ് അന്വേഷണമാണ് പുതിയ നിഗമനത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.
എസ് ഡി പി ഐയിലേക്ക് രഹസ്യ ചാരനായി അഭിമന്യുവിനെ ചേർക്കാൻ ശ്രമം നടന്നുവെന്നതിന് തെളിവുകളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. ഇക്കാര്യം പറഞ്ഞതായി ആരും പൊലീസിന് മൊഴിയും കൊടുക്കുന്നില്ല. അതുകൊണ്ട് തന്നെ അന്വേഷണം ഈ രീതിയിലേക്ക് പോകുക പ്രയാസമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. പഠിപ്പിച്ച മൊഴിയാണ് പൊലീസിന് മുഹമ്മദ് നൽകുന്നത്. പതിനാല് പേരിലേക്ക് മാത്രം അന്വേഷണം ചുരുക്കാനാണ് നീക്കം. ഇതിന് വേണ്ടിയാണ് ചുവരെഴുത്ത് കഥ പ്രചരിപ്പിക്കുന്നത്. ക്യാംപസ് ഫ്രണ്ടിന്റെ അറിയപ്പെടുന്ന പ്രവർത്തകനായ മുഹമ്മദ് സിപിഎം ആശയങ്ങളോട് അടുപ്പമുള്ളവനായി നടിച്ച് അഭിമന്യു അടക്കമുള്ളവരുമായി സൗഹൃദം ഉണ്ടാക്കിയിരുന്നു.
അഭിമന്യുവിനെ വകവരുത്താൻ ഇതും ഉപയോഗിക്കപ്പെട്ടു. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർക്കിടയിലും ഈ നിലപാടുമാറ്റം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. അഭിമന്യു കൊല്ലപ്പെട്ടശേഷം ഇതു സംബന്ധിച്ചു സൈബർ സെൽ അന്വേഷണം തുടങ്ങിയപ്പോൾ തന്നെ മുഹമ്മദിന്റെ സമൂഹമാധ്യമ അക്കൗണ്ട് അപ്രത്യക്ഷമാവുകയും ചെയ്തു. വിശദ പരിശോധനയിലാണ് താൻ സിപിഎമ്മാണെന്ന് തെറ്റിധരിപ്പിക്കുന്ന പ്രചരണം മുഹമ്മദ് നടത്തിയിരുന്നുവെന്ന് വ്യക്തമായത്. ക്യാംപസിലെ ചുവരെഴുത്തു തർക്കത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന നിലയിലാണ് ആദ്യദിവസം പൊലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ സംഘടിതമായ ഗൂഢാലോചനയും ആസൂത്രണവും നടന്നതായി പിന്നീടു ബോധ്യപ്പെട്ടു. മുഖ്യസുത്രധാരൻ മുഹമ്മദ് ആണെന്നും വ്യക്തമായി. ക്യാമ്പസിനെ വർഗ്ഗീയവത്സരിക്കാനായിരുന്നു അഭിമന്യുവിന്റെ കൊലയെന്നും വ്യക്തമായിട്ടുണ്ട്. അതിരുവിട്ട ഇടപെടലുകൾ എസ് ഡി പി ഐ നടത്തുന്നുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് എല്ലാ സംഘടനകളിലും നുഴഞ്ഞു കയറിയുള്ള ഇടപെടലിന് എസ് ഡി പി ഐ തയ്യാറായത്.
കത്വ സംഭവത്തിൽ മുൻ ആർ എസ് എസുകാർ കുത്തിപൊക്കിയ പോസ്റ്റിൽ ഹർത്താൽ നടത്തിയത് ഏറെ വിവാദമായിരുന്നു. അന്ന് പ്രതിഷേധത്തിന് എസ് ഡി പി ഐയാണ് മുന്നിൽ നിന്നത്. ഇവർക്കൊപ്പം കോൺഗ്രസുകാരും സിപിഎമ്മുകാരു പോലുമെത്തി. ഇതോടെയാണ് പാർട്ടികളിലെ എസ് ഡി പി ഐ നുഴഞ്ഞു കയറ്റം ചർച്ചയായത്. എസ് ഡി പി ഐ ബന്ധം മറച്ചുവച്ച് ഇവർ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാകും. അതുകൊണ്ട് തന്നെ പൊലീസും മാധ്യമങ്ങളുമെല്ലാം എസ് ഡി പി ഐയുടെ വരുതിലേക്ക് ഭാവിയിൽ മാറുമെന്നാണ് ഇന്റലിജൻസ് കണ്ടെത്തൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്