കത്തിക്കാൻ ക്യാമ്പസ് ഫ്രണ്ടിനെ പ്രേരിപ്പിച്ചത് മാഗസിനിൽ ഉടനീളം അഭിമന്യു അവസാനം കോറിയിട്ട മുദ്രാവാക്യമുണ്ടായത്; വർഗ്ഗീയത തുലയട്ടെ എന്ന ആമുഖത്തോടെ അഭിമന്യുവിന്റെ പേരിലുമുള്ള മാഗസിൻ കത്തിച്ചവർ പുറത്ത് നിന്നുള്ള എസ്ഡിപിഐക്കാർ; പാലേമാട് വിവേകാന്ദ പഠന കേന്ദ്രത്തിലെ മാഗസിൻ സമിതി പ്രവർത്തകർ മറുനാടൻ മലയാളിയോട് പറഞ്ഞത്
ജാസിം മൊയ്ദീൻ
എടക്കര: എറണാകുളം മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ അഭിമന്യു ഓരോ മനുഷ്യസ്നേഹികളുടെയും മനസ്സിൽ ഒരു നൊമ്പരമായി അവശേഷിക്കുമ്പോഴും ആ ധീര പോരാളിയുടെ പേരോ, അവന്റെ ഒരു ചിത്രമോ കാണുമ്പോൾ വിറളിപിടിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. ക്യാംപസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ഒരേ ആളുകൾ. അവർക്കിപ്പോഴും അഭിമന്യുവിന്റെ പേര് കേൾക്കുന്നതുപോലും എത്രത്തോളം അലോസരമുണ്ടാക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഇന്നലെ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തെ പാലേമാട് വിവേകാന്ദ പഠന കേന്ദ്രത്തിലെ കോളേജ് മാഗസിൻ കത്തിക്കുന്നതിലൂടെ കണ്ടത്.
മാഗസിന് അഭിമന്യു എന്ന പേരിട്ടത് മാത്രമല്ല ക്യാംപസ് ഫ്രണ്ട് ഭീകരരെ ചൊടിപ്പിച്ചത്. ആ മാഗസിനിലെ ഓരോ താളുകളിലും അഭിമന്യു അവസാനം കോറിയിട്ട 'വർശീയത തുലയട്ടെ' എന്ന മുദ്രാവാക്യമുണ്ടായിരുന്നു. മാഗസിൻ കത്തിച്ച വിഷയത്തിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് വിദ്യാർത്ഥികളിൽ നിന്ന് ഉയർന്നുവരുന്നത്. അതിന്റെ ഭാഗമായി ഇന്ന് മലപ്പുറം ജില്ലയിലാകെ കോളേജുകളിൽ വിദ്യാർത്ഥികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
ഇന്ന് ജില്ലയിലാകെ നടന്ന പ്രതിഷേധങ്ങളിൽ എംഎസ്എഫും കെ എസ് യുവുമെല്ലാം പങ്കെടുത്തു. ഒരുപേക്ഷേ ആദ്യമായിരിക്കാം ഇതര വിദ്യാർത്ഥി സംഘടകൾ, തങ്ങളെ നേരിട്ട് ബാധിക്കാത്ത ഒരുവിഷയത്തിൽ പ്രതിഷേധത്തിനിറങ്ങുന്നത്. അഭിമന്യുവിന്റെ രക്തസാക്ഷിത്വം അത്രത്തോളം ഓരോ മനുഷ്യസ്നേഹിയെയും മുറിവേൽപിച്ചിട്ടുണ്ടെന്നതിന്റെ തെളിവുകൂടിയായിരിക്കാം ഈ പ്രതിഷേധങ്ങൾ. ഈ പശ്ചാതലത്തിൽ അഭിമന്യു എന്ന് പേരിട്ട പ്രസ്തുത മാഗസിന്റെ എഡിറ്ററും, യൂണിയൻ ചെയർമാനും പേരിടാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും, ക്യാംപസ് ഫ്രണ്ടിന്റെ ക്രൂരതകളെ കുറിച്ചു, ഇപ്പോഴും തുടരുന്ന ഭീഷണികളെ കുറിച്ചു മറുനാടനോട് മനസ്സ് തുറക്കുന്നു.
- എങ്ങനെയാണ് ഈയൊരു പേരിലേക്കെത്തിച്ചത്
മാഗസിൻ സമിതി മാത്രമായെടുത്തൊരു തീരുമനാമല്ല അഭിമന്യു എന്ന പേരിടാൻ. വിദ്യാർത്ഥികളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു മാഗസിന് ഉചിതമായൊരു പേര് കണ്ടെത്താനായി. അങ്ങനെ നിരവധി വിദ്യാർത്ഥികൾ നൽകിയ ഒരു പേരാണ് മാഗസിനിട്ടത്. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ശേഷമണ് മാഗസിൻ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. അതു കൊണ്ട് തന്നെ ആ സമയത്ത് ഏറ്റവും കൂടുകൽ ആളുകൾ ചർച്ചചെയ്യുന്ന ഒരു പേര് എന്ന നിലയിലായിരിക്കണം വിദ്യാർത്ഥികൾ ഈ പേര് നിർദ്ദേശിച്ചത്. മാത്രവുമല്ല മാഗസിന്റെ ഉള്ളടക്കവും ഏറെക്കുറെ വർഗ്ഗീയതക്കെതിരെ എന്നൊരു പ്രമേയത്തിലൂന്നിയിട്ടുള്ളതായിരുന്നു.
അതും കൂടി ഈ ഒരു പേര് തെരഞ്ഞെടുക്കാൻ മാഗസിൻ സമിതിയെയും വിദ്യാർത്ഥികളെയും സഹായിച്ചു. ഇത്തരത്തിൽ വിദ്യാർത്ഥികളിൽ നിന്ന ലഭിച്ച പേരുകളിൽ നിന്നാണ് ഈയൊരു പേര് തെരഞ്ഞെടുത്തത്. അത് തീരുമാനിച്ചതിന് ശേഷം ബന്ധപ്പെട്ട സ്റ്റാഫ് എഡിറ്ററെയും കോളേജ് അധികൃതരെയും അറിയിച്ചപ്പോഴും ആരും എതിർപ്പൊന്നും പറഞ്ഞില്ല. മാത്രവുമല്ല ഈ സമയത്ത് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടേണ്ട ഒരു പേരും ഇതു തന്നെയാണെന്ന് തോന്നി. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഈയൊരു പേര് അന്തിമാക്കി തീരുമാനമെടുത്തത്.
- ഇത്രയേറെ പ്രശ്നങ്ങളിപ്പോഴുണ്ടാകുന്ന സാഹര്യത്തിൽ ആ ഒരു പേര് വേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നോ
ഒരിക്കലുമില്ല. ഈയൊരു പേരിൽ മാത്രമാണ് ഈ കൊച്ചുകലാലയത്തിന്റെ മാഗസിൻ കേരളത്തിലെ മാധ്യമങ്ങളാകെ ചർച്ചയാക്കിയത്. അതല്ലെങ്കിൽ ആരും ഈ മാഗസിനെയോ അതിന്റെ രാഷ്ട്രീയത്തെയോ ശ്രദ്ധിക്കാതെ കേവലമൊരു കോളേജ് മാഗസിനെ പോലെ തന്നെ ഇതും ഇവിടുത്തെ കുട്ടികളിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്നു. ഇതിത്രയും പ്രശസ്തമാക്കിയതിൽ സത്യത്തിൽ നന്ദിപറയേണ്ടത് ക്യാമ്പസ് ഫ്രണ്ടുകാരോടാണ്. ഇപ്പോൾ വിവിധയിടങ്ങളിൽ നിന്ന് മാഗസിന്റെ കോപ്പികളാവശ്യപ്പെട്ട് വിളികൾ വരുന്നുണ്ട്. കോളേജിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് ഇപ്പോൾ പ്രിന്റ് ചെയ്തത്. അത് ഏകദേശം തീർന്നിരിക്കുന്നു. ഇപ്പോഴും മുഴുവൻ വിദ്യാർത്ഥികൾക്കും കിട്ടിയിട്ടില്ലെന്ന പരാതിയുണ്ട്. നിരവധിയാളുകൾ മാഗസിന്റെ കോപ്പി ആവശ്യപ്പെട്ട് വിളിക്കുന്ന സാഹചര്യത്തിൽ വീണ്ടും പ്രിന്റുചെയ്യുന്നതിനെ കുറിച്ചാലോചിക്കുന്നുണ്ട്. ഈ മാഗസിനെ കേരളം ചർച്ചചെയ്യാൻ തന്നെ കാരണമായത് ഈ പേരുകൊണ്ടാണ്.
- മാഗസിന്റെ ഉള്ളടക്കത്തെ കുറിച്ച്
സാധാരണ കോളേജ് മാഗസിനുകളെ പോലെ തന്നെ അതിറക്കുന്ന കോളേജ് യൂണിയന്റെ വിദ്യാർത്ഥി സംഘടനയുടെ രാഷ്ട്രീയ അതിപ്രസരങ്ങളുമുള്ള ഒരു മാഗസിൻ തന്നെയാണ് ഇതും. അതിനപ്പുറം വിദ്യാർത്ഥികളുടെ കഥകളും കവിതകളും ഒക്കെതന്നെയാണ് ഇതിലുള്ളത്. ക്യാമ്പസ് ഫ്രണ്ടുകാരെ ചൊടിപ്പിച്ചത് ഈ മാഗസിന്റെ പേരും, ആമുഖവും, ആദ്യത്തെ രണ്ട് ലേഖനങ്ങളുമാണ്. ഇതു മൂന്നിനും പൊതുവായൊരു തലക്കെട്ട് തന്നെയായിരുന്ന എന്നതാണ് അവരെ ചൊടിപ്പിച്ചത്. അത് അഭിമന്യു മഹാരാജിസിന്റെ ചുവരുകളിൽ അവസാനം കോറിയിട്ടതും കേരളം ഇന്നാകെ ഒരുമിച്ചുവിളിക്കുന്നതുമായ വർഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യമാണ്. ഇത് തന്നെയാണ് അവരെ ചൊടിപ്പിച്ചത്. അതിനപ്പുറം ഈ മാഗസിൻ ചർച്ച ചെയ്യുന്നത് അട്ടപ്പാടിയിലെ മധവിന്റെ കൊലപാതകം, കെവിന്റെ കൊലപാതകം, ഗൗരിലങ്കേഷ് തുടങ്ങിയ വിഷയങ്ങളൊക്കെയാണ്. 84 പേജുകളുള്ള മാഗസിനിൽ നല്ലൊരു ഭാഗവും വർഗ്ഗീയതക്കെതിരെയുള്ള ഉള്ളടക്കങ്ങളാണ്. അതിനുപുറമേ സാധാരണ കോളേജുമാഗസിനുകളിലുണ്ടാകുന്ന പ്രണയവും, സൗഹൃദവും, യാത്രയുമൊക്കെ ഈ മാഗസിനിലുമുണ്ട്.
- ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ
ഈ മാഗസിന്റെ പിറികിൽ പ്രവർത്തിച്ചിരുന്നവരെന്ന നിലക്ക് നമ്മളുടെ ഒരുമാസക്കാലത്തെ അധ്വാനം നടുറോഡിലിട്ട് കത്തുന്നത് കാണുമ്പോൾ ചെറിയ സങ്കടമുണ്ടായിരുന്നു. ഇതിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികൾ കോളേജിന്റെ ഭാഗത്ത് നിന്നുണ്ടാകാൻ സാധ്യതയില്ല. കാരണം മാഗസിൻ കത്തിച്ചത് കോളേജിന് പുറത്ത് റോഡിൽ വച്ചാണ്. അതിനാൽ അത് കോളേജിനെ ഒരു തരത്തിലും ബാധിക്കുന്ന പ്രശ്നമല്ല. മാത്രവുമല്ല മാഗസിൻ കത്തിച്ചതിനെതിരെ ഏതെങ്കിലും തരത്തിലുള്ള പരാതികൾ നൽകുകയാണെങ്കിൽ അവരായിരക്കും അടുത്ത അഭിമന്യു എന്ന് ഇന്നലെ കോളേജിലെ ക്യാംമ്പസ് ഫ്രണ്ട് പ്രവർത്തകർ ഭീഷണിമുഴക്കിയിട്ടുണ്ട്. കോളേജ് കവാടത്തിന് സമീപം സ്ഥാപിച്ചിരുന്ന എസ്എഫ്ഐയുടെ കൊടിതോരണങ്ങളും നവാഗതരെ സ്വാഗതം ചെയ്തുള്ള ബോർഡുകളുമെല്ലാം ഇന്നലത്തെ പ്രതിഷേധത്തിന്റെ ഇടയിൽ ക്യാംമ്പസ് ഫ്രണ്ട് പ്രവർത്തകർ നശിപ്പിച്ചിട്ടുണ്ട്.
ഈ കോളേജിൽ വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമാണുള്ളത്. അതിനാൽ തന്നെ മാഗസിൻ കത്തിക്കുന്നതിനടക്കം പുറത്ത് നിന്നുള്ള എസ്ഡിപിഐ പ്രവർത്തകരുടെ സഹായവും അവർക്കുണ്ട്. മാഗസിൻ സമിതി അംഗങ്ങൾക്കെതിരെയും ക്യാംമ്പസ് ഫ്രണ്ട് പ്രവർത്തകർ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ കോളേജിന് സമീപം പൊലീസ് കാവലുണ്ട്. ഈ ഭീഷണികൾക്കിടയിലും മാഗസിൻ വട്ടവടയിലെ അഭിമന്യുവിന്റെ പേരിൽ സ്ഥാപിക്കുന്ന ലൈബ്രറിയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് മാഗസിൻ സമിതി പ്രവർത്തകർ.
Stories you may Like
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- 'പിണറായി വ്യാജൻ' സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ സുരേന്ദ്രൻ
- നിഖിൽ തോമസിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി എസ്എഫ്ഐ
- കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം
- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി തന്നെ ഹോസ്റ്റൽ മർദ്ദന കേസിലെ പ്രതി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍