വെള്ളമില്ലാത്ത കിണറ്റിൽ വെള്ളമെത്തിച്ച ബ്ലാക്ക് മാജിക്ക് ആവിയായി! പ്ലസ് ടുക്കാരിയുടെ ഭർത്താവാകാൻ മോഹിച്ച ഭാര്യയും അഞ്ച് കുട്ടികളുമുള്ള വ്യാജ സിദ്ധന് ഇനി അഴിയെണ്ണാം; എടക്കര സ്വദേശിനിയേയും മൂന്ന് പെൺമക്കളേയും തട്ടിക്കൊണ്ട് പോയ മുത്തുകോയ തങ്ങളെ അറസ്റ്റ് ചെയ്ത് പൊലീസ്; കരിപ്പൂർ പുളിയംപറമ്പിലെ അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ ഒളിവിൽ കഴിഞ്ഞത് ഏർവാടിയിലും അജ്മീറിലും എന്ന് അന്വേഷണ സംഘം
എം പി റാഫി
മലപ്പുറം: 18 തികയാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ആസൂത്രിത നീക്കങ്ങൾ നടത്തി യുവതിയെയും മൂന്ന് പെൺമക്കളെയും തട്ടിക്കൊണ്ടു പോയ കേസിൽ കരിപ്പൂർ പുളിയംപറമ്പിലെ സിദ്ധൻ അറസ്റ്റിൽ. അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ ( 38) എന്ന സിദ്ധനെയാണ് മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മറുനാടൻ മലയാളി നിരന്തരമായി വാർത്ത നൽകിയതിനെ തുടർന്നായിരുന്നു കേസിൽ വഴിത്തിരിവായത്. മൂന്നര മാസം മുമ്പാണ് യുവതിയെയും മൂന്ന് പെൺകുട്ടികളെയും കാണാതായത്. തിരുവനന്തപുരം ബീമാപള്ളിക്കു സമീപം സിദ്ധൻ ഇവരെ പാർപ്പിക്കുകയായിരുന്നെന്ന് പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് സിദ്ധനും കൂട്ടാളിക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഒളിവിലായിരുന്ന മുഖ്യ പ്രതിയെ പിടികൂടിയിരിക്കുന്നത്. അറസ്റ്റിലായ സിദ്ധനെതിരെ നാല് കേസുകളാണ് കരിപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഒളിവിലായിരുന്ന സിദ്ധൻ ഏർവാടി, അജ്മീർ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഴിഞ്ഞിരുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ മലപ്പുറം ഡിവൈഎസ്പി മറുനാടൻ മലയാളിയോടു പറഞ്ഞു. യുവതിയെ കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കരിപ്പൂർ പുളിയംപറമ്പ് സ്വദേശി സൗദാബിയുടെയും മക്കളുടെയും തിരോധാനത്തിനു പിന്നിൽ നിരവധി ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പുറത്തുവന്നത്. സിദ്ധനും ജാബിറും ജാബിറിന്റെ ഭാര്യയും നേരത്തേ ആസൂത്രണം ചെയ്തതു പ്രകാരമാണ് സൗദാബിയെയും കുട്ടികളെയും തിരുവനന്തപുരത്തെ ഫ്ളാറ്റിൽ എത്തിച്ചത്. അന്ധമായ വിശ്വാസം കുത്തി നിറച്ചും യുവതിയുടെ വിശ്വാസം ചൂഷണം ചെയ്ത് തെറ്റി ദ്ധരിപ്പിച്ചുമായിരുന്നു തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയത്. തിരുവനന്തപുരം ടെക്നോപാർക്കിൽ ഇൻഫോടെക് ജീവനക്കാരനാണ് സിദ്ധന്റെ കൂട്ടാളിയായ ജാബിർ. ഇയാൾ ഭാര്യയുമായി തിരുവനന്തപുരം ബീമാപള്ളിക്കു സമീപം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
സൗദാബിയെ കാണാതാകുന്നതിനു മുമ്പ് തന്നെ കഴക്കൂട്ടത്തിനു സമീപത്തെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ മറ്റൊരാളുടെ പേരിലുള്ള ഫ്ളാറ്റ് ഇവർ വാടകക്ക് എടുത്തിരുന്നു. സിദ്ധന്റെ നിർദ്ദേശപ്രകാരം യുവതി മൊബൈൽ വീട്ടിൽ വെച്ച ശേഷമായിരുന്നു കൊണ്ടോട്ടിയിലെ ജാറത്തിനടുത്ത് ഓട്ടോയിൽ എത്തിയത്. ഈ സമയം ജാബിറും ഭാര്യയും എടക്കരയിൽ നിന്നും കൊണ്ടോട്ടിയിൽ എത്തി. സൗദാബിയും കുട്ടികളും ഇവരോടൊപ്പം കോഴിക്കോട് എത്തുകയും ഇവിടെ നിന്ന് ട്രൈനിൽ തിരുവനന്തപുരത്തേക്ക് പോകുകയുമായിരുന്നു. സിദ്ധനിലുള്ള അമിതഭക്തിയായിരുന്നു യുവതി ഇയാളെ വിശ്വസിക്കാൻ ഇടയാക്കിയത്. താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ കുടുംബം നശിക്കുമെന്നും വലിയ നാശമുണ്ടാകുമെന്നും പറഞ്ഞായിരുന്നു സിദ്ധൻ പേടിപ്പിച്ചിരുന്നത്. യുവതിയെ കാണാതാകുന്നതിന്റെ ഒന്നരമാസം മുമ്പ് സൗദാബിയും ഭർത്താവും കുട്ടികളും സിദ്ധ നോടൊപ്പം ബീമാപള്ളി ജാറത്തിൽ എത്തിയിരുന്നു. ജാബിറിന്റെ വാടക വീട്ടിലായിരുന്നു അന്ന് ഇവർ തങ്ങിയിരുന്നത്. ഇവിടെ വെച്ച് ജാബിറിന്റെ ഭാര്യ സൗദാബിയുടെ മകളെ സിദ്ധനു വേണ്ടി വിവാഹാലോചന നടത്തിയിരുന്നു. ' തങ്ങൾ 'ക്ക് വിവാഹം ചെയ്തു കൊടുക്കണമെന്ന് താൻ സ്വപ്നം കണ്ടുവെന്നായിരുന്നു ജാബിറിന്റെ ഭാര്യ സൗദാബിയുടെ ഭർത്താവിനോടു പറഞ്ഞിരുന്നത്. മുമ്പ് സൗദാബിയും ഇതേ സ്വപ്നം കണ്ടിരുന്നതായി ഭർത്താവിനോടും കുടുംബങ്ങളോടും പറഞ്ഞിരുന്നു. നബി സ്വപ്നത്തിൽ ഇക്കാര്യം കാണിച്ചു തന്നതായി സിദ്ധൻ തന്നെ പറയുകയായിരുന്നു. സൗദാബിയെ പൊലീസും കുടുംബാംഗങ്ങളും ചോദ്യം ചെയ്തപ്പോഴാണ് എല്ലാം സിദ്ധൻ പറഞ്ഞ് ചെയ്യിക്കുകയായിരുന്നെന്ന് വ്യക്തമായത്.
മുമ്പ് ബീമാപള്ളിയിൽ എത്തിയപ്പോൾ താമസിച്ച വിവരമറിഞ്ഞ പൊലീസ് അന്വേഷണം ജാബിറിനെ കേന്ദ്രീകരിച്ച് നടത്തുകയായിരുന്നു. ഇതോടെ കുടുങ്ങുമെന്നായ ജാബിർ യുവതിയെയും കുട്ടികളെയും നാട്ടിലേക്ക് ട്രൈൻ കയറ്റി വിട്ടു. എന്നാൽ, വീട്ടമ്മയുടെയും പെൺമക്കളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് ചോദ്യം ചെയ്യലിൽ തനിക്ക് ബന്ധമില്ലെന്നായിരുന്നു സിദ്ധൻ പറഞ്ഞിരുന്നത്. ബന്ധമില്ലെന്ന് പൊലീസിനെ വിശ്വസിപ്പിക്കാനായി സിദ്ധൻ തിരുവനന്തപുരത്തെത്തി യുവതിക്കു വേണ്ടി തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. സൗദാബിയെയും പെൺമക്കളെയും കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം സിദ്ധനിലേക്കും കൂട്ടാളിയിലേക്കും തിരിച്ചു. ഇതോടെ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇരുവർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മനുഷ്യക്കടത്ത് ഉൾപ്പടെ ഐപിസി 345, 346, 347,370,176 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.
അബ്ദുറഹ്മാൻ എന്ന കോഴിക്കോട്ടുകാരൻ നിരവധി അനുയായികളുള്ള മുത്തുകോയ തങ്ങൾ ആയി മാറിയ കഥ
അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന സിദ്ധൻ കോഴിക്കോട് വെള്ളിമാട്കുന്നിനടുത്ത സ്വദേശിയാണ്. മൂന്ന് വർഷം മുമ്പ് മേലങ്ങാടിയിലെത്തി ചികിത്സ നടത്തി തുടങ്ങുകയായിരുന്നു 38 വയസ് പ്രായമുള്ള സിദ്ധൻ. ഇതിനിടെ ഒരു സ്ത്രീയുമായി ബന്ധപ്പെട്ട വിഷയത്തിൽ നാട്ടുകാർ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ഇവിടെ നിന്നും താമസം മാറി. പിന്നീടാണ് പുളിയംപറമ്പിലേക്കെത്തുന്നത്. സ്ഥിരമായി അജ്മീറിൽ തീർത്ഥാടനത്തിനായി പോകാറുള്ള ഇയാൾ അവിടെ നിന്നും കൂടുതൽ ചികിത്സാ വിദ്യകൾ പഠിക്കുകയായിരുന്നു. ആത്മീയതയോടൊപ്പം പിതാവിൽ നിന്ന് പഠിച്ച പച്ചമരുന്ന് വിദ്യയും കൂടി പരീക്ഷിച്ചാണ് ജനങ്ങളെ ചികിത്സിച്ചിരുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ സന്താന പരമ്പരയിൽപ്പെട്ടവരെയാണ് തങ്ങൾ അല്ലെങ്കിൽ സയ്യിദ് എന്ന് വിളിക്കുക. എന്നാൽ ഇയാൾ യഥാർത്ഥ തങ്ങൾ അല്ലെന്നും സ്വയം പ്രഖ്യാപിത തങ്ങളാണെന്നുമാണ് നാട്ടുകാരിൽ ചിലരും പൊലീസും പറയുന്നത്. താമസ സ്ഥലത്തോടു ചേർന്ന് സ്ഥിരമായുള്ള ആത്മീയ മജ്ലിസുകളും എല്ലാ മാസവും അജ്്മീറിലേക്കുള്ള തീർത്ഥാടന യാത്രയും സിദ്ധന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. ചികിത്സയിലൂടെ സിദ്ധൻ നാട്ടുകാരുടെ അനുകമ്പ പിടിച്ചു പറ്റി. ഇതിനിടെ എല്ലാ രാഷ്ട്രീയക്കാരുടെയും മത വിഭാഗങ്ങളുടെയും പ്രിയപ്പെട്ടവനായി ഈ 'തങ്ങൾ' മാറിയിരുന്നു. ഇന്ന് നിരവധി സ്വത്തിന്റെയും ഭൂമിയുടെയും ഉടമയായി ഇയാൾ മാറി. ഭാര്യയും അഞ്ച് കുട്ടികളുമുണ്ട് അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ എന്നറിയപ്പെടുന്ന സിദ്ധന്.
സൗദാബിയുടെ കുടുംബത്തിൽപ്പെട്ട നിരവധി പേർ സിദ്ധന്റെ സ്ഥിരം സന്ദർശകരും അനുയായികളുമായിരുന്നു. ഇത് ചൂഷണം ചെയ്താണ് ഇവരിൽ നിന്നും ഭൂമി തട്ടിയെടുത്തത്. സൗദാബിക്കും രണ്ട് സഹോദരിമാർക്കുമായി 11 സെന്റ് വീതം 33 സെന്റ് ഭൂമി കുടുംബ സ്വത്തായുണ്ട്. ഇതിൽ മൂന്നു പേരിൽ നിന്നായി അഞ്ച് സെന്റിന്റെ വില നൽകിയും 6 സെന്റ് വീതം പള്ളിയുണ്ടാക്കാനെന്ന് പറഞ്ഞും വാങ്ങി. എതിർപ്പില്ലാതെ ഇവർ രജിസ്റ്റർ ചെയ്തു കൊടുക്കുകയും ചെയ്തു. ഇതിൽ ഒരു സഹോദരി മൂന്ന് സെന്റ് അധികവും നൽകി. സിദ്ധനിലുള്ള അമിത വിശ്വാസവും ഭക്തിയുമായിരുന്നു ഇവരെ ഇത്തരത്തിൽ സ്വത്ത് നൽകാൻ പ്രേരിപ്പിച്ചത്. പള്ളി നിർമ്മാണം നടക്കാതായതോടെ സിദ്ധന്റെ തട്ടിപ്പാണിതെന്ന് മനസിലാക്കി കുടുംബങ്ങൾ ഇയാളുമായുള്ള ഇടപാട് നിർത്തി. എന്നാൽ സൗദാബി ബന്ധം തുടർന്നു. സൗദാബിയുടെ അസുഖം സിദ്ധന്റെ ചികിത്സയിലൂടെ ഭേദമായതും പുതുതായി നിർമ്മിക്കുന്ന വീടിനോടു ചേർന്ന വെള്ളമില്ലാത്ത കിണറിൽ സിദ്ധന്റെ കർമ്മങ്ങളിലൂടെ വെള്ളം കണ്ടെത്തിയെന്നതും സൗദാബിക്ക് സിദ്ധനിലുള്ള വിശ്വാസം ഇരട്ടിച്ചു. ഇതോടെ സൗദാബി ഇയാളുടെ കടുത്ത അനുയായി ആയിമാറി.
എന്തും പറഞ്ഞാൽ സൗദാബി കേൾക്കുമെന്നായപ്പോൾ 18 തികയാത്തെ മകളെ വിവാഹം കഴിക്കാനുള്ള താൽപര്യവും പ്രകടിപ്പിച്ചു. മകളെ റസൂൽ തനിക്ക് സ്വപ്നത്തിൽ കാണിച്ചു തന്നിട്ടുണ്ടെന്നായിരുന്നു സിദ്ധൻ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇതുകേട്ടപ്പോൾ ഒന്നും നോക്കാതെ സമ്മതം നൽകിയെങ്കിലും കുടുംബത്തിലെ മറ്റുള്ളവരെല്ലാം എതിർത്തു. ഇതോടെ സൗദാബിയും ഇതേ സ്വപ്നം കണ്ടുവെന്നു പറഞ്ഞു രംഗത്തെത്തി. ഇതും കുടുംബങ്ങൾ അംഗീകരിച്ചില്ല. സൗദാബി വീടുവിട്ടിറങ്ങി തിരിച്ചെത്തിയ ശേഷം പൊലീസും വീട്ടുകാരും ചോദിച്ചപ്പോഴാണ് താൻ അങ്ങിനെയൊരും സ്വപ്നം കണ്ടില്ലെന്ന് സൗദാബി തന്നെ സമ്മതിക്കുന്നത്. ഇവരുടെ അന്തമായ ഭക്തിയും പേടിയും സിദ്ധൻ ചൂഷണം ചെയ്യുകയായിരുന്നു. തന്റെ വാക്കു കേട്ടില്ലെങ്കിൽ കുടുംബം തകരുകയും സാമ്പത്തിക നഷ്ടങ്ങളടക്കം ഉണ്ടാകുമെന്നുമാണ് സുദ്ധൻ യുവതിയെ പറഞ്ഞു പേടിപ്പിച്ചിരുന്നത്.
ഈ സംഭവങ്ങളോട് സിദ്ധനിൽ വിശ്വാസമുണ്ടായിരുന്ന പ്രവാസിയായ ഭർത്താവ് മുഹമ്മദ് ബഷീറും സിദ്ധന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞു. ഇവരുടെ പ്ലസ്ടു വിദ്യാർത്ഥിയായ മകളെ വിവാഹം കഴിക്കുകയായിരുന്നു സിദ്ധന്റെ ലക്ഷ്യം. എന്നാൽ ഇതിനെ എല്ലാവരും എതിർത്തതോടെ വെടക്കാക്കി തനിക്കാക്കുക എന്ന നിലപാട് സിദ്ധൻ സ്വീകരിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നാടകങ്ങളായിരുന്നു. അതിന്റെ ഭാഗമായാണ് സൗദാബിയുടെയും മൂന്ന് കുട്ടികളുടെയും തിരോധാനവും. കേസിൽ ഉൾപ്പെട്ടതോടെ നാട്ടുകാർ സിദ്ധനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സിദ്ധന്റെ തട്ടിപ്പ് നാട്ടിൽചർച്ചയായതോടെ അനുയായികളിൽ പലരും അങ്കലാപ്പിലായിരിക്കുകയാണ്. പൊലീസ് ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് അറിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്