ഇനിയും തോറ്റാൽ ആത്മഹത്യ ചെയ്യും എന്ന പ്രചാരണം ഷാനിമോളോട് വോട്ടർമാർക്ക് സഹതാപമുണ്ടാക്കി; ബിജെപിയും സ്വന്തം വോട്ടുകൾ മറിച്ചു; അരൂരിലെ റോഡുകൾ തകർന്നത് എംഎൽഎയുടെ കുഴപ്പംകൊണ്ടാണെന്ന് വരുത്തി തീർക്കാൻ വാർത്തകൾ ചമയ്ക്കുന്നു; എല്ലാവരും മത്സരിച്ച് തോറ്റപ്പോഴും പാർലമെന്റിലേക്ക് വിജയിച്ചത് ഞാൻ മാത്രമാണ്; എന്റെ ജനപിന്തുണയിൽ അസ്വസ്ഥതയുള്ളവർ കാണുമായിരിക്കും; കൂറുമാറ്റത്തെക്കുറിച്ച് ആലോചിക്കേണ്ട ആവശ്യം നിലവിലില്ല; മുസ്ലിംലീഗിലേക്ക് ചേക്കേറുമെന്ന ആരോപണങ്ങൾ തള്ളി എ എം ആരിഫ്
എം മനോജ് കുമാർ
തിരുവനന്തപുരം: സിപിഎം വിടുന്നെന്ന ജന്മഭൂമി വാർത്തകൾ നിഷേധിച്ച് ആലപ്പുഴ എംപി എ.എം.ആരിഫ് എംപി രംഗത്ത്. പാർട്ടി വിടുന്ന ഒരു കാര്യവും ആലോചിച്ചിട്ടില്ല. പാർട്ടിയുമായി ഒരു പ്രശ്നവും നിലനിൽക്കുന്നില്ല. പിന്നെ എന്തിനു വേറെ പാർട്ടി തേടണം-ആരിഫ് മറുനാടനോട് പറഞ്ഞു. സിപിഎമ്മിന് കേരളത്തിൽ നിന്ന് ലോക് സഭയിലേക്കുള്ള ഒരുതരി കനൽ എ.എം. ആരിഫ് മുസ്ലിം ലീഗിലേക്ക് പോയേക്കുമെന്ന് ഉറപ്പായി. ആരിഫിനെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കൂടിയായപ്പോൾ ഇനി അത് വേഗത്തിലാകും എന്നാണു ജന്മഭൂമി വാർത്ത നിരത്തിയത്. ഇതാണ് മറുനാടനോട് ആരിഫ് നിഷേധിച്ചത്. ലീഗുമായി ഞാൻ ചർച്ച നടത്തി, കോൺഗ്രസുമായി ചർച്ച നടത്തി എന്നൊക്കെ മുൻപും വാർത്തകൾ വന്നിട്ടുണ്ട്. എല്ലാം വാസ്തവവിരുദ്ധമാണ്. ആലപ്പുഴ അരൂരിൽ ഇടതുമുന്നണിക്ക് ഏറ്റ പരാജയത്തിൽ എംഎൽഎയായ തനിക്ക് പങ്കില്ല. പരാജയത്തിന്റെ കാരണങ്ങൾ നിരത്തുന്ന പാർട്ടി റിപ്പോർട്ടിൽ എന്നെ കുറ്റപ്പെടുത്തുന്നില്ല.
അരൂരിലെ പ്രാദേശിക റോഡുകളുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായിരുന്നു എന്നാണ് പാർട്ടി റിപ്പോർട്ടിൽ പറഞ്ഞത്. അല്ലാതെ എംഎൽഎയുടെ കുഴപ്പം കൊണ്ടാണ് തോൽവി എന്ന് പറഞ്ഞിട്ടില്ല. ഗ്രാമീണ റോഡുകൾ വളരെയധികം നന്നാക്കാനുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ അനുവദിച്ച ഫണ്ട് മൂന്നാമത്തെ ബജറ്റിൽ ആണ് അവതരിപ്പിച്ചത്. അതിനാൽ അതിനു മുൻപ് ചെയ്യാനുള്ള സാഹചര്യം അനുവദിച്ച് കിട്ടിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് വന്നു. ബൈ ഇലക്ഷൻ വന്നു. തോൽവിയിൽ ഒരു പാട് കാരണങ്ങൾ പാർട്ടി നിരത്തിയിട്ടുണ്ട്. അതിൽ റോഡുകളുടെ അറ്റകുറ്റപ്പണി നിരത്തി എംഎൽഎയുടെ കുഴപ്പംകൊണ്ടാണ് എന്ന് വരുത്തി തീർക്കാൻ ആരോ വാർത്തകൾ ചമയ്ക്കുകയാണ്. ആ ചമച്ച വാർത്തയെടുത്ത് എന്റെ ആജന്മ ശത്രുവായ ജനം ടിവിയും ജന്മഭൂമിയും വാർത്തകൾ ചമയ്ക്കുകയാണ്. ഞാൻ പാർട്ടി മാറും എന്ന പ്രശ്നം മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം ആവുകയേയുള്ളൂ. പിന്നെ പാർട്ടിയിൽ ആരെങ്കിലും ഉയർന്നുവന്നാൽ അത് തടുക്കാൻ ആർക്കും കഴിയില്ല- ആരിഫ് പറയുന്നു.
പാർട്ടിയുമായി ഇതുവരെ ഒരു അസ്വാരസ്യവും നിലനിൽക്കുന്നില്ല. ഇതുവരെ ഒരു പ്രശ്നവുമില്ല. ഞാൻ വളരെ സംതൃപ്തനാണ്. കൂറുമാറ്റത്തിനെക്കുറിച്ച് ആലോചിക്കുന്ന ഘട്ടം വന്നാൽ മാത്രം ആലോചിച്ചാൽ മതിയല്ലോ? കൂറുമാറ്റത്തെക്കുറിച്ച് ആലോചിക്കേണ്ട ആവശ്യം നിലവിലില്ല. എന്റെ പ്രസ്ഥാനം എനിക്ക് ഉത്തരവാദിത്തങ്ങൾ തന്നിട്ടുണ്ട്. മൂന്നു അംഗങ്ങൾ മാത്രമുള്ള പാർട്ടി എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഞാൻ ലോക്സഭയിലെ പാർട്ടി ചീഫ് വിപ്പ് കൂടിയാണ്. എന്നെ വിശ്വാസമുള്ളത്കൊണ്ടാണ് പാർട്ടി എന്നെ ചീഫ് വിപ്പ് ആക്കി മാറ്റിയത്. പാർലമെന്റിൽ ഏറ്റവും അധികം സമയം പ്രസംഗിക്കാൻ സമയം അനുവദിച്ച് കിട്ടിയ എംപികൂടിയാണ് ഞാൻ. അതും മറക്കരുത്.
2006-ൽ മത്സരിച്ച് ജയിച്ച മുതൽ ഞാൻ കോൺഗ്രസിലേക്ക് പോകുന്നു, ലീഗിലേക്ക് പോകുന്നു എന്നിങ്ങനെ അപവാദ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഞാൻ മാറിയാൽ ഗുണം കിട്ടുന്ന ആരെങ്കിലും കാണുമായിരിക്കും. പക്ഷെ ആഗ്രഹങ്ങൾ ഒന്നും സഫലമാകുന്നില്ല. ഓരോ തവണ മത്സരിക്കുമ്പോഴും ഭൂരിപക്ഷം കൂടുകയാണ്. എല്ലാവരും മത്സരിച്ച് തോറ്റപ്പോഴും ഞാൻ മാത്രം വിജയിക്കുന്ന സ്ഥിതിയാണ് പാർലമെന്റിലേക്ക് ഉണ്ടായത്. എനിക്കുള്ള ജനപിന്തുണയിൽ അസ്വസ്ഥതയുള്ളവർ കാണുമായിരിക്കും. അരൂരിലെ ഗ്രാമീണ റോഡുകൾ വളരെയധികം നന്നാക്കാനുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ അനുവദിച്ച ഫണ്ട് മൂന്നാമത്തെ ബജറ്റിൽ ആണ് അവതരിപ്പിച്ചത്. അതിനാൽ അതിനു മുൻപ് ചെയ്യാനുള്ള സാഹചര്യം അനുവദിച്ച് കിട്ടിയില്ല. അപ്പോഴേക്കും ലോക്സഭാ തിരഞ്ഞെടുപ്പ് വന്നു. ഉപതിരഞ്ഞെടുപ്പും വന്നു.
അരൂരിലെ തോൽവിയിൽ ഒരു പാട് കാരണങ്ങൾ പാർട്ടി നിരത്തിയിട്ടുണ്ട്. അതിൽ റോഡുകളുടെ അറ്റകുറ്റപ്പണി നിരത്തി എംഎൽഎയുടെ കുഴപ്പംകൊണ്ടാണ് എന്ന് വരുത്തി തീർക്കാൻ ആരോ വാർത്തകൾ ചമയ്ക്കുകയാണ്. പ്രാദേശിക റോഡുകളുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായിരുന്നു എന്നാണ് പാർട്ടി റിപ്പോർട്ടിൽ പറഞ്ഞത്. അരൂരിലെ തോൽവിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. അരൂരിലെ തോൽവിയിൽ പാർട്ടി പറയുന്നത് വിവിധങ്ങളായ കാരണങ്ങൾ എന്നാണ് പറയുന്നത്. ബിജെപി വോട്ടു മറിച്ചതാണ് പരാജയകാരണം. സ്ഥാനാർത്ഥിക്ക് സഹതാപവോട്ടു കിട്ടിയിട്ടുണ്ട്. ഇനിയും തോറ്റാൽ ഞാൻ ആത്മഹത്യ ചെയ്യും എന്ന രീതിയിലുള്ള പ്രചാരണം അവരോടു വോട്ടർമാർക്ക് സഹതാപമുണ്ടാക്കി. ബിജെപി വോട്ടു മറിച്ചു എന്ന് തന്നെയാണ് പാർട്ടി വിലയിരുത്തുന്നത്. രണ്ടാമത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് സഹതാപ വോട്ടുകൾ കിട്ടി. സംഘടനാപരമായി പോരായ്മകൾ ഉണ്ടായതായി പാർട്ടി വിലയിരുത്തിയിട്ടുണ്ട്. അതെല്ലാം പാർട്ടിക്ക് അകത്ത് പറയാനുള്ള കാര്യങ്ങളാണ്.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരു പ്രശ്നവുമില്ല. മുൻപ് ഒരു പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദം, അത് ഉദ്ഘാടനസമയം മുഖ്യമന്ത്രി പറഞ്ഞത് യാഥാർത്ഥ്യം തന്നെയാണ്. അവിടെ സദസിന് ചേരാത്ത നിലയിൽ ബഹളവും കയ്യടിയും വന്നു. ഇതോടെയാണ് മുഖ്യമന്ത്രി വാസ്തവങ്ങൾ കുറെ പറഞ്ഞത്. എല്ലാം വസ്തുതയാണ്. പിണറായി സർക്കാർ വന്നപ്പോഴാണ് ആ പാലം യാഥാർഥ്യമായത്. ജനപ്രതിനിധികൾക്ക് സ്വർഗം പണിയണമെന്നു ആഗ്രഹം കണ്ടേക്കും. നടപ്പാക്കണമെങ്കിൽ അനുകൂലസാഹചര്യം കൂടി വേണം. പിണറായി സർക്കാർ വന്നപ്പോഴാണ് പണം അനുവദിച്ചത്. അങ്ങിനെയാണ് പാലം പണി യാഥാർഥ്യമായത്. ആ കാര്യത്തിൽ സിഎമ്മുമായി തർക്കമില്ല-ആരിഫ് പറയുന്നു. കെഎസ്യു നേതാവായിരുന്ന ആരിഫ് പിന്നീട് എസ്എഫ്ഐയിലെത്തി. സിപിഎം നേതാവായി. അരൂർ എംഎൽഎയായി. ഇപ്പോൾ ആലപ്പുഴ എംപിയുമായി.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- ഗവർണർ എസ്എഫ്ഐയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോൾ
- ദിനേശൻ പുത്തലേത്തിനോട് എംവി ഗോവിന്ദൻ വിശദീകരണം തേടിയെന്ന് റിപ്പോർട്ട്; ഗവർണർ തുടരുമോ?
- അനിൽകുമാറിനെ പാർട്ടി ഒറ്റപ്പെടുത്തും; ജലീലും ആരിഫും ഒരുമിക്കുമ്പോൾ
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍