സുഹൃത്തിനായി പെണ്ണു കാണാൻ പോയി; ആദ്യ കാഴ്ച്ചയിൽ സോമൻ നായരുടെ മനസിൽ ഇടം നേടി ബീനാ കുമാരി; സ്വന്തമാക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു ആഗ്രഹം മക്കളോട് പറഞ്ഞു; സുഹൃത്തിനോട് പറഞ്ഞത് നീ വേറെ നോക്കിക്കോ, ഈ കുട്ടി ബുക്ക്ഡ്.. ആണെന്ന്; മക്കൾ മുൻകൈയെടുത്ത് മനംപോലെ മംഗല്യവും; 77 കാരൻ 58 കാരിയെ സ്വന്തമാക്കിയ കഥ!

സി ആർ ശ്യാം
പത്തനംതിട്ട /തിരുവനന്തപുരം: പ്രായം എന്നത് ഒരു നമ്പർ മാത്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സോമൻ നായരും ഭാര്യ ബീന കുമാരിയും. മരിച്ച് കിടക്കണം കിടന്നു മരിക്കരുത് എന്നതാണ് സോമൻ നായരുടെ അഭിപ്രായം. കഴിഞ്ഞ നവംബർ 24 ന് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. ആറ്റിങ്ങൽ മാമം പെരുമാമടം സോമൻ നായർ റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഭാര്യ ബീന കുമാരി ആലപ്പുഴ തലവടി സ്വദേശിനി. ഇരുവരും വാർധക്യത്തിൽ തനിച്ചാകുമെന്ന് തോന്നലിലാണ് ഒരുമിക്കാൻ തീരുമാനിച്ചത്. മകൾ സുമയും മരുമകൻ അശോകും മുൻകൈയെടുത്താണ് വാർധക്യത്തിൽ അച്ഛന് കൂട്ടൊരുക്കിയത്.
ഒരു മാട്രിമോണിയൽ സൈറ്റ് വഴി വിവരം അറിഞ്ഞ് 65 കാരനായ സുഹൃത്തിന് വേണ്ടി പെണ്ണ് അന്വേഷിക്കാൻ പോയതാണ് സോമൻ നായരുടെ ജീവിതത്തിലെ ട്വിസ്റ്റ്. ശ്രീകാര്യത്തെ ഒരു സ്ഥാപനത്തിൽ വിധവയായ ഒരു സ്ത്രീ ജോലി ചെയ്യുന്നതറിഞ്ഞ് അവിടെയെത്തി. ആ സ്ത്രീ ആയിരുന്നു ബീന കുമാരി. കണ്ടപ്പോൾ തന്നെ ഒരു ഇഷ്ടം തോന്നി. സ്വന്തമാക്കണമെന്ന് മനസിലുറപ്പിച്ചു. സുഹൃത്തിനോട് വിളിച്ചു പറഞ്ഞു നീ വേറെ നോക്കിക്കോ, ഈ കുട്ടി ബുക്ക്ഡ് ആണെന്ന്. അങ്ങനെ ഇരുവരും പരിചയപ്പെട്ട് സെൽഫിയെടുത്ത് നമ്പർ വാങ്ങി പിരിഞ്ഞു. പിന്നീട് ഒഴിവു സമയങ്ങളിലുള്ള ഫോൺ വിളി പരസ്പരം മനസിലാക്കുന്നതിനും ഒരുമിച്ച് ജീവിക്കുന്നതിനുമുള്ള തീരുമാനത്തിലെത്തിച്ചു.
പ്രണയം ആയിരുന്നോയെന്ന ചോദിച്ചാൽ അല്ലെന്നും പ്രണയിക്കാനുള്ള പ്രായം കഴിഞ്ഞെന്നും അദ്ദേഹം പറയും. എന്നാൽ ഉള്ളിൽ എവിടെയോ ഒരു സ്പാർക്ക് തോന്നിയിട്ടുണ്ട്. ഇരുവരും അത് അനുഭവിച്ചറിയുകയും ചെയ്തു. അതോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇനിയും പ്രണയിക്കാൻ സമയം ബാക്കികിടക്കുകയല്ലേയെന്ന് സോമൻ നായർ ചോദിക്കുന്നു. ഇപ്പോൾ ഇരുവരും വലിയ സന്തോഷത്തിലാണ്. തന്നെ സംരക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പുള്ളതിനാലാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. തനിക്ക് കിട്ടുന്ന പെൻഷൻ കൊണ്ട് ജീവിക്കാനാകുമെന്ന് കരളുറപ്പും കരുത്ത് നൽകി.
ആഗ്രഹം തുറന്നു പറഞ്ഞപ്പോൾ മക്കൾ കളിയാക്കിരുന്നു. ഞാൻ വാടക വീട്ടിലേയ്ക്ക് മാറുമെന്ന് പറഞ്ഞ് തീരുമാനത്തിൽ ഉറച്ചു നിന്നതോടെ മക്കളുടെ എതിർപ്പ് മാറി. രണ്ട് പെൺമക്കളും ഒരു മകനുമാണ് സോമൻ നായർക്ക്. മക്കളുടെ വിവാഹം കഴിഞ്ഞു. മകൻ വിദേശത്താണ്. മക്കളും കൊച്ചുമക്കളുമൊക്കെയായി ഭാര്യയ്ക്കൊപ്പം കഴിയുമ്പോഴാണ് 2021 സെപ്റ്റംബർ മാസം ഭാര്യ മരിക്കുന്നത്. ആദ്യ ഭാര്യ ചന്ദ്രിക ദേവി പത്തു വർഷത്തോളമായി അസുഖബാധിതയായി കിടപ്പിലായിരുന്നു. തന്റെ മടിയിൽ കിടന്നാണ് ഭാര്യ മരിക്കുന്നതെന്ന് സോമൻ നായർ മറുനാടനോട് പറഞ്ഞു.
ഭാര്യയുടെ എല്ലാകാര്യവും നോക്കി നടത്തി ഭാര്യയെ അത്രയധികം സ്നേഹിച്ചിരുന്ന സോമൻ നായർക്ക് അവരുടെ മരണത്തോടെ ഏകാന്തത അനുഭവപ്പെട്ടു. ഇത് മക്കൾക്ക് മനസിലായതോടെ വാർധക്യത്തിൽ അച്ഛന് ഒരു സഹായം വേണമെന്ന് തോന്നലുണ്ടായി. ബീന കുമാരിക്കും ഒരു മകൾ മാത്രമാണ്. ഇവർ കുടുംബത്തോടെ വിദേശത്താണ്. അമ്മയുടെ ആഗ്രഹത്തിന് മകളും എതിര് നിന്നില്ലായെന്ന് ബീനകുമാരിയും പറഞ്ഞു. ഭർത്താവിന്റെ മരണ ശേഷം മകളെ സുരക്ഷിത കരങ്ങളിലേൽപ്പിച്ച ശേഷം ബീന കുമാരി ഒറ്റയ്ക്കായിരുന്നു താമസം.
വാർധക്യത്തിൽ ഒറ്റപ്പെട്ടു പോകുന്നവരുടെ പലരുടെയും ജീവിതം താൻ കാണുന്നതാണ്. എല്ലാവർക്കും തിരക്കേറിയ ജീവിതമാണ്. അതിനിടയിൽ പ്രായമായവരെ നോക്കാൻ പോലും ആർക്കും സമയമില്ല. വൃദ്ധസദനത്തിലേയ്ക്ക് പോകാൻ തീരുമാനിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. തന്റെ സ്വത്തുക്കളെല്ലാം മക്കൾക്ക് എഴുതി നൽകി. തനിക്ക് പെൻഷൻ മാത്രമാണുള്ളത്. മകളുടെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്്. ഏകാന്തതയിൽ നിന്നും മോചനമായി പൊതുപ്രവർത്തനത്തിനിറങ്ങി.
18 ാം വയസിലാണ് എയർഫോഴ്സിൽ സോമൻ നായർ ജോലിയിൽ കയറുന്നത്്. 15 വർഷത്തെ സർവീസിനിടയിൽ 1965 ലെ ഇന്ത്യ -പാക്ക് യുദ്ധത്തിൽ പങ്കാളിയായി. 15 വർഷത്തെ സർവീസ് കഴിഞ്ഞ് കുറച്ചു കാലം വിദേശത്ത് ജോലി ചെയ്തു. 1982 ൽ പി. എസ്. സി. പരീക്ഷയിലൂടെ എൻ. സി. സി. വകുപ്പിൽ ജോലി ലഭിച്ചു. അവിടെ നിന്നും ജൂനിയർ സൂപ്രണ്ടായി വിരമിച്ചു. ഇപ്പോൾ സാമൂഹ്യപ്രവർത്തനത്തിനാണ് കൂടുതൽ സമയവും നീക്കി വയ്ക്കുന്നത്.
എൻ. എസ്. എസ്. എസ്. സംഘടന പ്രവർത്തനം, ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് റിട്ടയേഴഡ് എയർഫോഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇതിനിടയിൽ പെൻഷൻ മുടങ്ങിയ 12 പേരുടെ പെൻഷൻ ശരിയാക്കി നൽകാനായി. ഈ പ്രായത്തിലും വെറുതെ ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. ആരെങ്കിലും സഹായം ആവശ്യപ്പെട്ടാൽ ഞാൻ മുന്നിട്ടറങ്ങുമെന്ന് പറയുമ്പോൾ സോമൻ നായരുടെ കണ്ണുകളിൽ ചെറുപ്പത്തിന്റെ തിളക്കമുണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- രാഷ്ട്രീയത്തിനൊപ്പം ബിസിനസും വളർത്തി നേതാവ്; അതിസമ്പന്നനായ മന്ത്രി തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പിൽ കാണിച്ചത് 34 കോടി രൂപയുടെ ആസ്തിയെന്ന്; ഗാരേജിൽ ഉള്ളത് കോടികൾ വിലയുള്ള ബെൻസ് അടക്കം 70 വാഹനങ്ങൾ; മകനെ ബിസിനസിൽ ഇറക്കി മകളെ രാഷ്ട്രീയത്തിൽ നിയോഗിച്ച തന്ത്രജ്ഞൻ; നെഞ്ചു തുളച്ച വെടിയുണ്ടയുടെ കാരണം അജ്ഞാതം; വെടിയേറ്റ് കൊല്ലപ്പെട്ട നബ കിഷോർ ദാസിനെ അറിയാം..
- ഫേസ്ബുക്ക് പരിചയം പ്രണയമായി; വീഡിയോകോളിലൂടെ തീവ്രമായി; പത്ത് വർഷത്തിനൊടുവിൽ ഒന്നിക്കാൻ തീരുമാനിച്ചു; കടൽ കടന്ന് ഇന്ത്യയിലെത്തിയ സ്വീഡിഷ് യുവതിക്ക് വരണമാല്യം ചാർത്തി യു പിക്കാരനായ യുവാവ്
- വി ഡി സതീശൻ ആവശ്യപ്പെടാതിരുന്നിട്ടും പുതിയ കാർ അനുവദിച്ചു സർക്കാർ; പ്രതിപക്ഷ നേതാവിന് വാങ്ങിയത് പുതിയ ഇന്നോവ ക്രിസ്റ്റ കാർ; പിന്നാലെ ധൂർത്തു ആരോപിച്ചു സർക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവ് പുതിയ കാർ ഉപയോഗിക്കുന്നു സൈബർ കാപ്സ്യൂളും; താൻ പുതിയ കാറ് ചോദിച്ചിട്ടില്ലെന്ന് സതീശനും
- 'ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഒരേയൊരു രാജ്യം; രാജ്യം സൃഷ്ടിച്ചത് അല്ലാഹു; സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറ്റേണ്ടതും അല്ലാഹു'; വിവാദ പരാമർശവുമായി പാക് ധനമന്ത്രി; സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ച് പാക്കിസ്ഥാൻ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- സ്വന്തമായി ഭരണഘടനയും ഓഫീസുമുള്ള കുടുംബം! പഞ്ച പാണ്ഡവരെപ്പോലെ കരുത്തരായ സഹോദരങ്ങൾ; 1,69,000 കോടി ആസ്തിയുള്ള ചേട്ടൻ; മനസാക്ഷി സൂക്ഷിപ്പുകാരനായ അനിയൻ; മക്കളും കസിനൻസും അളിയനുമെല്ലാം കമ്പനികളുടെ തലപ്പത്ത്; എല്ലാം ബിനാമികളോ? ഹിൻഡൻബർഗ് പ്രതിക്കൂട്ടിലാക്കുന്ന അദാനി കൂട്ടുകുടുംബത്തിന്റെ കഥ
- സുൽത്താൻ ബത്തേരിയിൽ ആശുപത്രി പരിസരത്ത് വിദ്യാർത്ഥിനി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആശുപത്രിയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ സമീപത്ത് വീണ നിലയിൽ; അക്ഷരയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം നടക്കവേ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തു; കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി; ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി; ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചുള്ള ട്വീറ്റ് പങ്കുവെച്ചത് വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശിനെ ടാഗ് ചെയ്തു കൊണ്ട്; ഭാരത് ജോഡോ കാശ്മീരിൽ സമാപിക്കാൻ ഇരിക്കവേ വീണ്ടും കാശ്മീർ പരാമർശിച്ച ട്വീറ്റിൽ അനിൽ ആന്റണി ഉന്നമിടുന്നത് എന്ത്?
- 'ഹിന്ദി രാഷ്ട്രവാദികൾ ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുപഠിക്കണം'; കേന്ദ്ര സർക്കാർ വെബ്സൈറ്റിനെ വിമർശിച്ച് ശശി തരൂർ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍