ട്രഷറി തട്ടിപ്പുവീരൻ മുങ്ങിയത് തമിഴ്നാട്ടിലെ തക്കലയിലേക്ക്; പ്രതിയെ സ്വന്തം വാഹനത്തിൽ അതിർത്തി കടത്തിക്കൊണ്ട് വന്നത് ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലും; ലൈവ് ആക്കി അവതരിപ്പിക്കാൻ എത്തിച്ചത് തലസ്ഥാനത്തെ ബ്യൂറോ; നിരപരാധിയാണെന്നു ലോകത്തോട് വിളിച്ച് പറയാൻ പ്രതിയെ സഹായിച്ചു ചാനൽ; ബിജുലാൽ സഞ്ചരിച്ച വണ്ടിയിൽ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; ട്രഷറി തട്ടിപ്പു കേസിലെ പ്രതിയെ അതിർത്തി കടത്തി ഒത്താശ ചെയ്ത 24 ന്യൂസ് ചാനൽ വെട്ടിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയായ ബിജുലാലിനെ തക്കലയിൽ നിന്നും തിരുവനന്തപുരത്തേക്ക് കടത്തിക്കൊണ്ട് വന്നത് ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിന്റെ വാഹനത്തിൽ. രണ്ടു കോടി 70 ലക്ഷം രൂപ സംസ്ഥാന ട്രഷറിയിൽ നിന്ന് കവർന്ന ശേഷം ഒളിവിൽ പോയ പ്രതിയെ സ്വന്തം വണ്ടി അയച്ചാണ് 24 ന്യൂസ് ചാനൽ തമിഴ്നാട് നിന്നും തിരുവനന്തപുരത്തേക്ക് ഒളിപ്പിച്ച് കടത്തിയത്. പൊലീസ് കണ്ടുപിടിക്കാതിരിക്കാനാണ് ന്യൂസ് ചാനലിന്റെ വാഹനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചത്. ചാനൽ വാറിൽ മുൻ തൂക്കം ലഭിക്കാൻ വേണ്ടിയുള്ള ചാനലിന്റെ നടപടി സർക്കാരിനെയും മാധ്യമ ലോകത്തെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. ചാനലിന്റെ ലൈവ് പ്രോഗ്രാമിന് ശേഷം മറ്റു മാധ്യമങ്ങളോട് കൂടി താൻ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച ശേഷമാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിനു പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ഇന്നലെ രാവിലെയാണ് വഞ്ചിയൂർ കോടതിക്ക് പിന്നിലുള്ള അഭിഭാഷകന്റെ ഓഫീസിൽനിന്ന് ബിജുലാൽ അറസ്റ്റിലാകുന്നത്.
സംസ്ഥാന പൊലീസിനു നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അതൃപ്തരാണ്. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തോട് പൊലീസ് ഉന്നതർ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഇതാദ്യമായല്ല 24 ന്യൂസ് ചാനൽ ഈ രീതിയിൽ സഞ്ചരിക്കുന്നത്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് താൻ നിരപരാധിയാണെന്നു ലോകത്തോട് വിളിച്ച് പറയാൻ അവസരം ഒരുക്കിയത് ഇതേ 24 ന്യൂസ് ചാനലായിരുന്നു. കസ്റ്റംസ് സംഘം സ്വപ്നയെ അന്വേഷിക്കുമ്പോഴാണ് സ്വപ്നയുടെ ഓഡിയോ റെക്കോഡ് ചെയ്ത് താൻ നിരപരാധിയാണെന്ന് വിളിച്ചു പറയാൻ സ്വപ്നയ്ക്ക് ചാനൽ അവസരം ഒരുക്കി നൽകിയത്. എൻഐഎ ഉൾപ്പെടെ ഈ കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളുടെ നോട്ടപ്പുള്ളിയായി ചാനൽ തുടരവേ തന്നെയാണ് സംസ്ഥാനത്തെ ട്രഷറി തട്ടിപ്പ് കേസിലെ പ്രതിക്ക് നിരപരാധിയാണെന്ന് ലൈവിലൂടെ വിളിച്ചു പറയാൻ ചാനൽ അവസരം ഒരുക്കിയിരിക്കുന്നത്.
അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയെ തിരക്കി നാല് ചുറ്റും പൊലീസ് വാഹനങ്ങൾ രാപകൽ ഭേദമന്യേ ഓടുന്ന അവസരത്തിലാണ് 24 ന്യൂസ് ചാനൽ സ്വന്തം വാഹനത്തിൽ പ്രതിയെ ഒളിപ്പിച്ച് കടത്തിയത്. ഇതോടെ ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയെ രഹസ്യമായി ഒളിപ്പിച്ച് കടത്തിയതിന് 24 ന്യൂസ് ചാനൽ കൂടി പ്രതിയായി മാറുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ബിജുലാലിനെ ഒളിപ്പിച്ച് കടത്തിയ വാഹനത്തിൽ സഞ്ചരിച്ച ന്യൂസ് ചാനലിന്റെ മാധ്യമപ്രവർത്തകരെ ഉടനടി പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ചെറിയ കുറ്റമല്ല ന്യൂസ് ചാനൽ ചെയ്തത് എന്നതിനാൽ ഉന്നത പൊലീസ് കേന്ദ്രങ്ങൾ സംഭവത്തിൽ ക്ഷുഭിതരാണ്. നിയമങ്ങൾ കാറ്റിൽപ്പറത്തി പ്രതിയെ സഹായിക്കാൻ ആരാണ് 24 ചാനലിനു അനുവാദം നൽകിയത് എന്ന ചോദ്യമാണ് പൊലീസ് ആസ്ഥാനത്ത് ഉയർന്നിരിക്കുന്നത്. ഈ നിയമലംഘനത്തെ കണ്ടില്ലെന്നു നടിച്ചാൽ അത് ഗൗരവകരമായ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നതിനാൽ സത്വര നടപടികൾ ചാനലിന് എതിരെ സ്വീകരിക്കാനുള്ള തീരുമാനമാണ് ഇപ്പോൾ ഉരുത്തിരിയുന്നതും. പ്രതിയെ ഒളിപ്പിക്കുന്നതും പ്രതിക്കുവേണ്ട ഒത്താശ ചെയ്യുന്നതും പ്രതിയെ സംരക്ഷിക്കുന്നതും അനുബന്ധമായ കുറ്റകൃത്യമാണ്. ഈ കുറ്റകൃത്യം കണ്ടില്ലെന്നു നടിക്കുന്നത് അപകടമാണെന്ന തിരിച്ചറിവാണ് ചാനൽ പ്രവർത്തകരെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിന്റെ പിന്നിൽ.
ആരുടേയും കണ്ണിൽപ്പെടാതെ തിരുവനന്തപുരത്തെ ന്യൂസ് ചാനൽ ഓഫീസിലേക്ക് എത്തിക്കാൻ സ്വന്തം വണ്ടിയാണ് തമിഴ്നാട്ടിലേക്ക് ചാനൽ അയച്ചത്. ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയെ ഒളിച്ചു കടത്തുകയാണ് ചാനൽ ചെയ്തത്. ട്രഷറി തട്ടിപ്പ് കേസിൽ താൻ നിരപരാധിയാണെന്ന് ലൈവിലൂടെ ലോകത്തോടു വിളിച്ചു പറയാനും ചാനലിന്റെ ഈ അതിസാഹസം കാരണം പ്രതിക്ക് കഴിഞ്ഞു. ന്യൂസ് ചാനലിലിലെ ലൈവ് പ്രോഗ്രാം കഴിഞ്ഞ ശേഷമാണ് ബിജുലാലിനെ പൊലീസിനു അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ചാനൽ ലൈവിനു ശേഷം മറ്റു മാധ്യമങ്ങളോടും സംസാരിക്കാനും ബിജുലാലിന് കഴിഞ്ഞു. ട്രഷറിയിൽനിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും ഓൺലൈനിൽ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും മറ്റു മാധ്യമങ്ങളോട് ബിജുലാൽ പ്രതികരിച്ചു. ഇതെല്ലാം കഴിഞ്ഞാണ് ഇന്നലെ രാവിലെ ബിജുലാൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലാകുന്നത്. മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ബിജുലാൽ കീഴടങ്ങാൻ തീരുമാനിച്ചത്.
വഞ്ചിയൂർ പൊലീസിൽ നിന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷം സത്വരമായ നടപടികളാണ് ബിജുലാലിന്റെ അറസ്റ്റിൽ ക്രൈംബ്രാഞ്ച് സ്വീകരിച്ചത്. ജാമ്യം കിട്ടും എന്ന ധാരണയിൽ തക്കല തങ്ങിയ ബിജുലാൽ ക്രൈംബ്രാഞ്ചിന്റെ കണ്ണ് വെട്ടിച്ചാണ് ഒളിതാമസം തുടങ്ങിയത്. ബിജുലാലിന് വേണ്ടി പെടാപ്പാട് പെട്ട ക്രൈംബ്രാഞ്ച് സംഘത്തെ വെട്ടിച്ചാണ് 24 ന്യൂസ് ചാനൽ ബിജുലാലിനെ തിരുവനന്തപുരത്ത് എത്തിച്ചത്. ബിജുലാൽ ഒളിവിൽ ആണെന്ന് മനസിലാക്കി ബിജുലാലുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം മുന്നോട്ടു നീക്കുകയായിരുന്നു. ഇത് മനസിലാക്കിയാണ് അറസ്റ്റ് ഒഴിവാക്കാൻ സ്വന്തം വാഹനത്തിൽ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിച്ച് ദൃശ്യങ്ങൾ ലൈവായി 24 ന്യൂസ് ചാനൽ സംപ്രേഷണം ചെയ്തത്. പൊലീസിന്റെ അറസ്റ്റ് ഭയന്ന് മൂന്നു ദിവസമാണ് തക്കലയിലെ ബന്ധുവീട്ടിൽ ബിജുലാൽ താമസിച്ചത്. ഭാര്യയുമായി പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം സ്വന്തം അഭിഭാഷകനെ കണ്ടു ജാമ്യം കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് തക്കലയിലെ ബന്ധുവീട്ടിലേക്ക് ബിജുലാൽ മുങ്ങിയത്. മൂന്നു ദിവസത്തെ തക്കലയിലെ താമസത്തിനു ശേഷം ബിജുലാലിനെ സുരക്ഷിതനായി തിരുവനന്തപുരത്തെ അഭിഭാഷകന്റെ ഓഫീസിൽ എത്തിച്ചത് തിരുവനന്തപുരത്തു നിന്നും പോയ 24 ന്യൂസ് ചാനലിന്റെ വാഹനത്തിലാണ്.
വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് ജില്ലാ കളക്ടറുടെ അക്കൗണ്ടിൽനിന്നാണ് ബിജുലാൽ രണ്ടു കോടി രൂപ അടിച്ചു മാറ്റിയത്. ഇതിൽനിന്ന് 61.23 ലക്ഷം രൂപ വിവിധ ബാങ്കുകളിലെ നാല് അക്കൗണ്ടുകളിലേക്കു മാറ്റിയിരുന്നു. ജൂലായ് 27-നാണ് സംസ്ഥാനത്തെ നടുക്കിയ ഈ ട്രഷറി തട്ടിപ്പ് കണ്ടുപിടിക്കുന്നത്. ഏകദേശം രണ്ടു കോടിയോളം രൂപയാണ് ആണ് ബിജു ലാൽ തന്റെയും ഭാര്യയുടെയും പേരിലേക്ക് മാറ്റിയത്. ഫലത്തിൽ 62.32 ലക്ഷം രൂപയാണു സർക്കാരിനു നഷ്ടപ്പെട്ടതെങ്കിലും 2.77 കോടിയുടെ തട്ടിപ്പിനു ശ്രമിച്ചെന്ന കേസാകും ബിജുലാലിനെതിരെ ചുമത്തുക. കഴിഞ്ഞ ഡിസംബർ 23 ന് ആയിരുന്നു തട്ടിപ്പിലെ ആദ്യ ഇടപാട്. പരീക്ഷണാർഥം 3,000 രൂപയാണ് അന്നു സ്വന്തം അക്കൗണ്ടിലേക്ക് ഇയാൾ മാറ്റിയത്. പണം കൈമാറിയ ഉടൻ ബിൽ റദ്ദാക്കിയായിരുന്നു തട്ടിപ്പ്. ട്രഷറി സോഫ്റ്റ്വെയറിലെ പിഴവാണ് ഇതിനു സഹായിച്ചത്. പിടിക്കപ്പെടില്ലെന്ന് ഉറപ്പായതോടെ വീണ്ടും പണം കൈമാറിത്തുടങ്ങി.
ജൂലൈ വരെ ഇരുപതോളം തവണയായി ആകെ 77 ലക്ഷം രൂപയോളം സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും മാറ്റി. ഓൺലൈൻ റമ്മി കളിക്കാനും കളിയിൽ നഷ്ടപ്പെട്ട പണം തിരികെ പിടിക്കാനുമായിരുന്നു ഈ തട്ടിപ്പുകളൊക്കെ എന്നാണ് ബിജുലാൽ പറഞ്ഞത്. തങ്ങളുടെ അക്കൗണ്ടുകളിൽ എത്തുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ചു തിരക്കുമ്പോൾ റമ്മി കളിച്ചു കിട്ടുന്നതാണെന്നാണു ഭാര്യയോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് ബിജുലാലിനെ പിരിച്ചുവിട്ടിരുന്നു. ബിജുലാലിനെ പിടികൂടാൻ ജില്ലാ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തെയാണ് നിയോഗിച്ചത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ബിജുലാൽ ഒളിവിൽത്തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. ഒടുവിൽ ബിജുലാൽ കീഴടങ്ങുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്