പ്രൊബേഷൻ പിരീഡിൽ ലീവ് കൊടുക്കാൻ ചട്ടമില്ല; അവധി നൽകാൻ കഴിയുക മെഡിക്കൽ ആവശ്യത്തിനു മാത്രവും; 24 ചാനലിലേക്ക് പോകാൻ സാധിക്കുമെന്ന് കരുതിയ രാഷ്ട്രീയ സ്വാധീനവും തുണയാകുന്നില്ല; ചട്ടലംഘനത്തിനു ഒത്താശ നൽകി പ്രതിക്കൂട്ടിലായതോടെ മട്ട് മാറ്റി വിസിയും; ചാനൽപ്പണിക്ക് അവധി നൽകേണ്ടെന്ന തീരുമാനത്തിലേക്ക് സിൻഡിക്കേറ്റും; പാളുന്നത് ശ്രീകണ്ഠൻ നായരെ തനിച്ചാക്കാതിരിക്കാൻ സർവ്വകലാശാലയിൽ നിന്ന് ലീവെടുക്കാനുള്ള അരുൺകുമാറിന്റെ നീക്കം; അവതാരകന്റെ രണ്ടാം വരവ് ത്രിശങ്കുവിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ വാർത്താവതാരകനായി തുടർന്നിരുന്ന അരുൺകുമാറിന്റെ അവധി അപേക്ഷ കേരള സർവ്വകലാശാല നിരസിച്ചേക്കും. കേരള സർവീസ് ചട്ടത്തിനും സർവ്വകലാശാല ചട്ടത്തിനും വിരുദ്ധമായാണ് അരുൺകുമാറിന്റെ അവധി അപേക്ഷ എന്ന് മനസിലാക്കിയതിനെ തുടർന്നാണ് അരുണിന്റെ അവധി അപേക്ഷ നിരസിക്കാൻ സർവ്വകലാശാല ഒരുങ്ങുന്നത്. കേരള സർവ്വകലാശാലയിൽ പൊളിറ്റിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ്റ് പ്രൊഫസർ ആയാണ് നിലവിൽ അരുൺ കുമാർ ജോലി ചെയ്യുന്നത്. പ്രൊബേഷൻ കാലത്ത് ചട്ടലംഘനം നടത്തിയതായി തെളിഞ്ഞതിനെ തുടർന്ന് അരുൺകുമാറിന്റെ കേരള സർവ്വകലാശാലയിലെ ജോലി പ്രതിസന്ധിയിലാകുകയാണ്. സർവ്വകലാശാലയിൽ അസിസ്റ്റന്റ്റ് പ്രൊഫസർ പ്രൊബേഷനിൽ തുടരവേ 24 ന്യൂസ് ചാനലിൽ ചട്ടവിരുദ്ധമായി ജോലി ചെയ്യുന്നത് മറുനാടൻ വാർത്തയാക്കിയത് മുതൽ അരുൺകുമാർ പ്രതിസന്ധിയിലായിരുന്നു. കള്ളം പിടിക്കപ്പെട്ടതോടെയാണ് സർവ്വകലാശാലയിൽ നിന്ന് പത്ത് മാസം ലീവെടുക്കാൻ അനുമതി ചോദിച്ച് അരുൺ സർവ്വകലാശാല രജിസ്ട്രാർക്ക് കത്ത് നൽകിയത്. അരുൺ കുമാർ പ്രശ്നം വിവാദമായി തുടരുന്നതിനാൽ തീരുമാനം സിൻഡിക്കേറ്റിനു വിടാനാണ് രജിസ്ട്രാർ ഒരുങ്ങുന്നത്. ചട്ടപ്രകാരമുള്ള അവധിയല്ലാത്തതിനാൽ രജിസ്ട്രാർക്ക് തീരുമാനം എടുക്കാൻ കഴിയില്ല. നിലവിലെ ചട്ടങ്ങൾ കാറ്റിൽപ്പറത്തി സിൻഡിക്കേറ്റ് അവധിക്ക് അപേക്ഷ നൽകിയാൽ സിൻഡിക്കേറ്റ് പ്രതിക്കൂട്ടിലാകും. അവധി അപേക്ഷ അനുവദിച്ചാൽ അരുൺ കുമാർ പ്രശ്നത്തിൽ നിലവിൽ പ്രതിക്കൂട്ടിൽ തുടരുന്ന കേരള സർവ്വകലാശാല വിസി മഹാദേവൻ പിള്ള കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങും. അതുകൊണ്ട് തന്നെയാണ് അരുൺകുമാറിന്റെ അവധി അപേക്ഷ തിരസ്ക്കരിക്കാൻ സർവ്വകലാശാല തലത്തിൽ ആലോചന നടക്കുന്നത്. സർവ്വകലാശാലയിൽ നിന്ന് ശമ്പളം വാങ്ങി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് കേരള സർവ്വകലാശാല തീരുമാനമെടുത്തതോടെയാണ് അരുൺകുമാറിന് ഔദ്യോഗിക ജീവിതത്തിൽ പ്രതിസന്ധി തുടങ്ങുന്നത്.
ചട്ടലംഘനം നോക്കി നിൽക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ സിൻഡിക്കേറ്റ് തീരുമാനിച്ചതോടെയാണ് 24 ന്യൂസ് ചാനലിൽ വാർത്താവതാരകനാകാൻ നൽകിയ അനുമതി സിൻഡിക്കേറ്റ് പിൻവലിച്ചത്. ഇതേ ചട്ടലംഘനം മുന്നിൽ നിൽക്കുന്നത്കൊണ്ടാണ് അരുൺകുമാറിന്റെ അവധി അപേക്ഷ തിരസ്ക്കരിക്കാൻ സിൻഡിക്കെറ്റിൽ നിന്നും ആലോചന വരുന്നത്. ഇക്കുറി കേരള വിസികൂടി അരുൺകുമാർ പ്രശ്നത്തിൽ സജീവമായി ഇടപെടുന്നുണ്ട്. അരുണിന് അവധി നൽകുന്നത് നല്ല തീരുമാനമായെക്കില്ല എന്ന വിലയിരുത്തലാണ് സർവ്വകലാശാലയിൽ നിന്നും വന്നിട്ടുമുള്ളത്. ഇതു കൊണ്ട് തന്നെയാണ് ലീവ് പ്രശ്നത്തിൽ വിസിയും അരുൺകുമാറിന് എതിരായ തീരുമാനത്തിലേക്ക് നീങ്ങുന്നത്. സർവ്വകലാശാലയിൽ പ്രൊബേഷനിൽ തുടരുന്ന അദ്ധ്യാപകന് കോവിഡിന്റെ മറവിൽ വാർത്താവതാരകനാകാൻ അനുമതി നൽകിയ പ്രശ്നത്തിൽ കേരള വിസി പ്രതിക്കൂട്ടിലായിരുന്നു. കടുത്ത വിമർശനമാണ് ഈ പ്രശ്നത്തിൽ വിസിക്ക് എതിരെ ഉന്നത തലത്തിൽ നിന്നും വന്നത്. അക്കാദമിക താത്പര്യങ്ങളുടെ ലംഘനമാണ് വിസിയുടെ ഭാഗത്ത് നിന്നും വന്നത്. സർവ്വകലാശാല ചട്ടങ്ങളും വിസി ലംഘിക്കുന്നു. യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനെ നിയമിച്ച് ആ അദ്ധ്യാപകനെ സർവ്വകലാശാല പുറത്ത് വാടകയ്ക്ക് നൽകുന്നു എന്ന ആരോപണം വരെ അരുൺകുമാർ പ്രശ്നത്തിൽ വിസിക്ക് നേരെ വന്നു. വിദ്യാർത്ഥികളെ പഠിപ്പിക്കാൻ വേണ്ടിയാണ് അദ്ധ്യാപകനെ നിയമിച്ചത്. അല്ലാതെ സ്വകാര്യ ചാനലിൽ വാർത്താവതാരകനാകാൻ വേണ്ടിയല്ല എന്ന വിമർശനവും വിസിക്ക് എതിരെ വന്നു. ഇത്തരം വിമർശനങ്ങൾ വിസിക്ക് നേരെ ഉയർന്നതിന് പിന്നിലും കാരണങ്ങളുണ്ട്. വിപുലമായ അധികാരങ്ങളാണ് വിസിക്ക് സർവ്വകലാശാലയിൽ ഉള്ളത്. അഡ്മിനിസ്ട്രെറ്റീവ് അധികാരങ്ങൾ വിസിക്ക് വളരെ കൂടുതലാണ്.
സർവ്വകലാശാല സിൻഡിക്കേറ്റിനു രാഷ്ട്രീയമുണ്ട്. രാഷ്ട്രീയമുള്ളവരാണ് സിൻഡിക്കെറ്റിൽ ഉള്ളത്. പക്ഷെ വിസി രാഷ്ട്രീയത്തിന് കുടപിടിക്കേണ്ട ആളല്ല. അക്കാദമിക്ക് താത്പര്യത്തിൽ മാത്രം നിൽക്കേണ്ട ആളാണ് വിസി. സിൻഡിക്കെറ്റ് പറയുന്നതേ വിസി കേൾക്കൂ മന്ത്രി പറയുന്നതെ വിസി കേൾക്കൂ എന്ന് വരരുത്. ഈ രീതിയിൽ മഹാദേവൻ പിള്ള നീങ്ങുന്നതാണ് സർവ്വകലാശാലയുടെ ദുരന്തം എന്നാണു ചൂണ്ടിക്കാട്ടപ്പെടുന്നത്. സിൻഡിക്കേറ്റ് തീരുമാനിച്ചാൽ അതിനു താഴെ വിസി ഒപ്പിടും എന്നത് നല്ല കാര്യമല്ല. സിൻഡിക്കെറ്റിനു മുകളിലാണ് വിസിയുടെ സ്ഥാനം. സിൻഡിക്കേറ്റ് ചട്ടവിരുദ്ധമായി തീരുമാനം എടുത്താൽ അത് തിരുത്താൻ ബാധ്യതയുള്ളയാളാണ് വിസി. തീരുമാനങ്ങൾ വിസിക്ക് തിരസ്ക്കരിക്കാം. പക്ഷെ വിസി ചില കാര്യങ്ങൾ തിരസ്ക്കരിക്കാൻ മടിക്കുന്നതാണ് സർവ്വകലാശാലയിൽ പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത്. ഈ വിമർശനം തന്നെയാണ് അരുൺകുമാർ പ്രശനത്തിൽ കേരള വിസിക്ക് നേരെ ഉയർന്നത്. അരുൺ കുമാർ ലീവ് അപേക്ഷ വരുമ്പോൾ സിൻഡിക്കേറ്റും വിസിയും രജിസ്ട്രാറും പരിഗണിക്കേണ്ട കുറെയധികം വിഷയങ്ങൾ തന്നെയുണ്ട്.
ലീവ് പ്രശ്നത്തിൽ വിസിയും സിൻഡിക്കേറ്റും പരിഗണിക്കുന്നത്:
സർവ്വകലാശാലയിൽ അദ്ധ്യാപകനായി നിയമിക്കും മുൻപ് ഒരാൾക്ക് ലീവ് എടുക്കാം. ജോയിൻ ചെയ്യുന്നതിനു മുൻപ് മൂന്നു മാസത്തേക്ക് ആണ് ആ ലീവ്. ആ മൂന്നു മാസം ലീവ് പിന്നേയും നീട്ടാം. മൂന്നു മാസത്തേക്ക് കൂടി. ഇതിൽ കൂടുതൽ അവധി നല്കാൻ കഴിയില്ല. ജോയിനിംഗിന് മുൻപ് ആവശ്യമായ സമയം ചോദിക്കാം. അതിനു തക്കതായ കാരണവും വേണം. ജോയിൻ ചെയ്ത് കഴിഞ്ഞാൽ പിന്നെ പ്രൊബേഷൻ പരീഡാണ്. പ്രൊബേഷൻ പിരീഡിൽ ലീവ് കൊടുക്കാൻ ചട്ടമില്ല. മെഡിക്കൽ ഗ്രൗണ്ട്സിൽ അവധി നൽകാം. അപ്പോൾ പ്രൊബേഷൻ നീളും. സർവീസ് ബ്രേക്ക് വരും. പക്ഷെ വേറൊരു ജോലിക്ക് ഈ രീതിയിൽ ലീവെടുത്ത് പോകാൻ അനുമതിയില്ല. ലീവ് നൽകിയാൽ അത് ചട്ടവിരുദ്ധമാകും. സർവീസിൽ സ്ഥിരപ്പെട്ടാൽ ലീവ് വേണമെങ്കിൽ അതിനു ഫോറിൻ അഫയേഴ്സിന് വേണ്ടി ലീവ് നൽകാം. സംസ്ഥാനത്തിനകത്ത് ലീവ് നൽകണമെങ്കിൽ അത് സ്പെഷ്യൽ കേസ് ആയിട്ട് മാത്രമേ കൊടുക്കാൻ കഴിയൂ. ഫോറിൻ അഫയേഴ്സ് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാർ വരെ അഞ്ച് വർഷം ലീവ് എടുത്ത് പോകുന്നത്. അരുൺകുമാർ പ്രോബെഷനിൽ ഉള്ളതിനാൽ ലീവ് നൽകാൻ ചട്ടമില്ല. അരുൺ കുമാർ ലീവ് ചോദിച്ചത് ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ വാർത്താവതാരകനാകാൻ വേണ്ടിയാണ്. ഇത് ചട്ടവിരുദ്ധമാണ്.
യൂണിവേഴ്സിറ്റി അദ്ധ്യാപകരെ നിയമിക്കുന്നത് യുജിസിയുടെ 'നാകി'നു കൂടി വേണ്ടിയാണ്. യുജിസി നാക് ടീം സന്ദർശനത്തിനു വരുമ്പോൾ ഓരോ വിഭാഗത്തിനും അവശ്യം വേണ്ട അദ്ധ്യാപകർ യൂണിവേഴ്സിറ്റിയിൽ കാണണം. വേണ്ടത്ര ടീച്ചേഴ്സ് ഇല്ലെങ്കിൽ അത് നാക് അക്രഡിറ്റെഷനെ ബാധിക്കും. കുട്ടികളെ പഠിപ്പിക്കാൻ അദ്ധ്യാപകരും വേണം. അരുൺകുമാർ മാറിയാൽ ദിവസ വേതനത്തിനു അദ്ധ്യാപകനെ നിയമിക്കേണ്ടി വരും. അപ്പോൾ ക്വാളിറ്റിയിൽ കുറവ് വരും. ഇത് അക്കാദമിക് ജീവിതത്തെ ബാധിക്കും. സർവ്വകലാശാലയ്ക്കും അക്കാദമികമായി അദ്ധ്യാപകൻ ലീവ് എടുത്ത് പോകുന്നത് നഷ്ടമാണ്. അരുൺകുമാറിന്റെ കാര്യത്തിൽ യൂണിവേഴ്സിറ്റി പഴയ ശമ്പളം ഉൾപ്പെടെ പ്രൊട്ടക്റ്റ് ചെയ്ത് നൽകിയിട്ടുണ്ട്. സർക്കാർ കോളേജിൽ അദ്ധ്യാപകനായിരിക്കെയാണ് കേരള സർവ്വകലാശാലയിൽ അദ്ധ്യാപകനായി അരുൺകുമാർ എത്തുന്നത്,. അപ്പോൾ പഴയ ശമ്പളം സുരക്ഷിതമാക്കിയിട്ടുണ്ട്. സാധാരണ അസിസ്റ്റന്റ് പ്രൊഫസർ വാങ്ങുന്ന ശമ്പളത്തിനു മീതെയാകും ഈ കാരണം കൊണ്ട് തന്നെ അരുൺകുമാറിന്റെ ശമ്പളം. മറ്റൊരു കാര്യം ജോലി പ്രതീക്ഷിക്കുന്ന ഒരാളുടെ ജോലി സാധ്യതയാണ് അരുൺകുമാർ കളഞ്ഞത്. അരുൺ കുമാർ ഇല്ലെങ്കിൽ വേറൊരാൾ അദ്ധ്യാപകനായി വരുമായിരുന്നു. അരുൺകുമാർ ഉള്ളതിനാൽ വേറെ ഒരാളെ അദ്ധ്യാപകനായി നിയമിക്കാൻ കഴിയില്ല. അരുൺ കുമാർ തിരികെ വരും എന്നുള്ളത്കൊണ്ടാണ് ഇത്. ഗസ്റ്റ് ഫാക്കൽറ്റി വന്നാലും കാര്യവുമില്ല. കുട്ടികൾ അടക്കം ഗസ്റ്റ് അദ്ധ്യാപകനെ അവഗണിക്കും എന്നുള്ളത് വേറെ കാര്യവും.
അരുൺകുമാർ പ്രശ്നത്തിൽ തുറിച്ച് നോക്കുന്ന യാഥാർഥ്യം:
ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സംവിധാനമാണ് യൂണിവേഴ്സിറ്റിക്കുള്ളത്. സിലബസ് തയ്യാറാക്കുന്നതും ചോദ്യങ്ങൾ തയ്യാറാക്കുന്നതും അരുൺകുമാർ തന്നെയാണ്. അരുൺകുമാർ പഠിപ്പിക്കുന്ന പേപ്പറുകൾ ഉണ്ട്. അരുൺ കുമാർ ആവശ്യപ്പെട്ടു നൽകിയ പേപ്പറുകൾ ആണിത്. പത്ത് മാസം അങ്ങനെ ഇട്ടിട്ടു പോകാൻ കഴിയില്ല. കുട്ടികളുടെ കാര്യം ബുദ്ധിമുട്ടാകും. പുതിയ ഒരാൾക്ക് ആ പേപ്പർ എടുക്കാൻ കഴിയില്ല. രജിസ്ട്രാർ ആണ് ലീവ് അനുവദിച്ച് നൽകേണ്ടത്. അരുൺ കുമാറിന്റെ അവധിയുടെ കാര്യത്തിൽ രജിസ്ട്രാർ ഈ കാര്യത്തിൽ കടുത്ത സമ്മർദ്ദത്തിലാണ്. പ്രൊബേഷൻ കാലത്ത് അരുൺ കുമാറിന് അവധി നൽകുന്നത് ചട്ടവിരുദ്ധമാണ്. സർക്കാർ സർവീസിൽ കയറി അഞ്ച് വർഷം ലീവ് എടുത്ത് പോകുന്നത് പതിവായപ്പോൾ ഇതിനെതിരെ സർക്കാർ ഓർഡർ ഇറക്കിയിട്ടുണ്ട്. ഇത്തരം അവധി അനുവദിക്കുന്ന കാര്യത്തിൽ. ഇത് പരിഗണിക്കേണ്ടതുമുണ്ട്. ഒരാളുടെ അവസരം, ഡോക്ടറെറ്റ് ഉള്ള ഒരാളുടെ അവസരം നഷ്ടമാക്കിയിട്ടാണ് അരുൺകുമാറിനെ നിയമിച്ചത്. ആ അരുൺകുമാർ പ്രൊബേഷൻ കാലത്ത് തന്നെ ലീവിലാണ്. ഇപ്പോൾ അപേക്ഷ നൽകിയത് പത്ത് മാസത്തെ ലീവിനും. കുട്ടികളെ പഠിപ്പിക്കാൻ ആള് വേണ്ടേ? പ്രൊബേഷൻ കാലത്ത് ഈ രീതിയിൽ ലീവ് അനുവദിക്കാൻ കഴിയുമോ? ഇത് ചട്ടവിരുദ്ധമല്ലേ? അരുൺകുമാർ നൽകിയത് മെഡിക്കൽ ലീവല്ല. ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യാനുള്ള അനുവാദത്തിനാണ് ലീവിന് അപേക്ഷിക്കുന്നത്. വാർത്താ വായിക്കാൻ താത്പര്യ ഉണ്ടായിരുന്നെങ്കിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് തന്നെ ജോലി ഒഴിവാക്കി പോകാമായിരുന്നു. സെലക്റ്റ് ആയപ്പോൾ അരുൺകുമാറിന് ജോലി വേണ്ടെന്നു തീരുമാനിക്കാമായിരുന്നു. പക്ഷെ ജോലി സ്വീകരിക്കുകയും സർവ്വകലാശാലയിൽ നിന്നും ശമ്പളം വാങ്ങി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ ജോലി ചെയ്യുകയുമാണ് അരുൺ കുമാർ ചെയ്തത്. അക്കാദമിക താത്പര്യങ്ങൾക്ക് വിരുദ്ധമാണ് അരുൺകുമാറിന്റെ നടപടികൾ എന്ന് ഇപ്പോൾ സിൻഡിക്കേറ്റ് വിലയിരുത്തിക്കഴിഞ്ഞിട്ടുണ്ട്.
തിരിച്ചടിയായത് സിൻഡിക്കേറ്റ് തീരുമാനം
സർവ്വകലാശാലയിൽ നിന്ന് ശമ്പളം വാങ്ങി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് കേരള സർവ്വകലാശാല തീരുമാനമെടുത്തതോടെ പ്രതിക്കൂട്ടിലായ അരുൺകുമാർ സർവ്വകലാശാലയിൽ നിന്ന് ലീവ് എടുക്കാൻ തീരുമാനിച്ചിരുന്നു. . പത്ത് മാസത്തെ ലീവിനാണ് അരുൺകുമാർ ഒഅപേക്ഷിച്ചത്. അരുൺ കുമാർ ചട്ടലംഘനം നടത്തുന്നു എന്ന വാർത്ത മറുനാടൻ പുറത്ത് വിട്ടതോടെയാണ് അരുൺകുമാർ ലീവ് എടുക്കാൻ തീരുമാനിച്ചത്. അരുൺകുമാർ സർവീസ് റൂൾസ് ലംഘിച്ചതിനാൽ അരുൺകുമാറിന്റെ കാര്യത്തിൽ രജിസ്ട്രാർ സ്വയം തീരുമാനം തീരുമാനം എടുക്കാനുള്ള സാധ്യത വിരളമാണ്. അരുൺകുമാറിന്റെ അവധി അപേക്ഷ വന്നതോടെ അടിയന്തിര സിൻഡിക്കേറ്റ് വിളിച്ചു കൂട്ടി ഈ പ്രശ്നത്തിൽ തീരുമാനമെടുക്കാനും സമ്മർദ്ദമുണ്ട്. അരുൺകുമാറിന്റെ അവധി അപേക്ഷ അടിയന്തിരമായി അനുവദിക്കാൻ വേണ്ടിയാണ് സിൻഡിക്കേറ്റ് വിളിച്ചു കൂട്ടുന്നത് എന്നാണ് സൂചന. സിൻഡിക്കേറ്റ് വരുന്ന തിങ്കളാഴ്ച തന്നെ വിളിച്ചു കൂട്ടും എന്നാണ് അറിയുന്നത്.
ലീവെടുക്കുമ്പോൾ അരുൺകുമാറിനും ഔദ്യോഗിക ജീവിതത്തിൽ പ്രതിസന്ധി വരും. പ്രൊബേഷൻ കാലത്ത് ലീവ് എടുക്കുന്നതോടെ സർവീസ് ബ്രേക്ക് വരും. പത്ത് മാസം ലീവ് എടുക്കുമ്പോൾ പത്ത് മാസം പ്രൊബേഷൻ നീളും. നിലവിൽ ബാക്കിയുള്ള പ്രൊബേഷൻ പിരീഡ് കൂടി ഇനി പൂർത്തീകരിക്കേണ്ടി വരും. വാർത്താവതാരകനായതിൽ അരുൺ കുമാർ നേരിടേണ്ടി വരുന്ന പ്രതിസന്ധിയാണ് ഇത്. ശമ്പളം സർവ്വകലാശാലയിലും ജോലി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിലും എന്നത് നടപ്പില്ലെന്ന് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് മറുനാടൻ വാർത്തയെ തുടർന്ന് തീരുമാനിച്ചിരുന്നു. ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ വാർത്ത വായിക്കാൻ അരുൺ കുമാറിന് നൽകിയ വിവാദ അനുമതിയാണ് സർവ്വകലാശാല പിൻവലിച്ചത്. അരുൺകുമാറിന്റെ വാർത്ത വായന വിവാദമായി തുടരവേ കഴിഞ്ഞ ദിവസം ചേർന്ന അടിയന്തിര സിൻഡിക്കേറ്റ് യോഗമാണ് അരുൺകുമാറിന് നൽകിയ അനുമതി പിൻവലിച്ചത്.
കേരള സർവ്വകലാശാലയിലെ അസിസ്റ്റന്റ്റ് പ്രൊഫസർ സ്ഥാനത്തിരുന്നു അരുൺകുമാർ നടത്തുന്ന ചട്ടലംഘനം ചൂണ്ടിക്കാണിച്ച് മറുനാടൻ കഴിഞ്ഞ ദിവസങ്ങളിൽ തുടരൻ വാർത്തകൾ നൽകിയിരുന്നു. പ്രശ്നത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസും മന്ത്രി കെ.ടി.ജലീലും രംഗത്ത് വന്നിരുന്നു. വിസിക്ക് എതിരെ അതിരൂക്ഷമായ പ്രതികരണങ്ങളാണ് ഉന്നത തലത്തിൽ നിന്നും വന്നത്. മന്ത്രിയിൽ നിന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയിൽ നിന്നും എതിർ പ്രതികരണങ്ങൾ വന്നതോടെയാണ് അടിയന്തിര സിൻഡിക്കേറ്റ് യോഗം ചേർന്ന് തെറ്റ് തിരുത്തിയത്. സ്വയം സൃഷ്ടിച്ച തെറ്റാണ് ഇന്നലത്തെ സിൻഡിക്കേറ്റ് യോഗം തിരുത്തിയത്. അരുൺകുമാറിന് നൽകിയ വിവാദ അനുമതി റദ്ദ് ചെയ്തേക്കും എന്ന് വാർത്തകളിൽ മറുനാടൻ ചൂണ്ടിക്കാട്ടിയിരുന്നു. മറുനാടൻ വാർത്തയും വിരൽ ചൂണ്ടലും ശരി തന്നെയാണ് സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനവും തെളിയിച്ചത്.
Stories you may Like
- ന്യൂസ് ക്ലിക്കിലൂടെ ഒഴുകിയ കോടികളുടെ കണക്ക് ഞെട്ടിക്കുന്നത്
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- രാജിവച്ച അദ്ധ്യാപക പണി തിരിച്ചു കിട്ടാൻ അരുൺ കുമാറിന്റെ ഇമെയിൽ
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്