ഡാവിഞ്ചിയുടെ പെയിന്റിങ്ങിന്റെ പേരിൽ തെരുവിൽ ഇറങ്ങാൻ നാണമില്ലേ? ഹനുമാൻ സ്വാമിയുടെ ലൈംഗികാവയവം വരച്ചാൽ മതനിന്ദ ആകുന്നതെങ്ങനെ? ഗുരുദേവന്റെ ഫോട്ടോഷോപ്പു ചെയ്ത ചിത്രം മാറ്റി വരച്ചാൽ ആരെയാണു മുറിവേൽപ്പിക്കുന്നത്? ദൈവങ്ങളുടെ പേരിൽ കുരു പൊട്ടുന്ന ഭീരുക്കളോടു ചില കാര്യങ്ങൾ
എഡിറ്റോറിയൽ
മത വികാരങ്ങൾ വ്രണപ്പെടുത്താതെ സൂക്ഷിക്കേണ്ടത് ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. അതു ഉറപ്പു വരുത്താൻ ഭരണകൂടങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ട്. എന്നാൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം മതവികാരം പൊട്ടി ഒലിക്കാൻ തുടങ്ങുകയും ആ വികാരങ്ങളുടെ പേരിൽ ചിലർ കലാപം നടത്തുകയും ചെയ്താൽ ഒരു ദാക്ഷിണ്യവും ഇല്ലാതെ അവരെ നേരിടാൻ ആണ് മികച്ച ഭരണകൂടങ്ങൾ ശ്രമിക്കേണ്ടത്. ഒരു മനുഷ്യൻ അവന്റെ ജീവിതത്തിലെ ഏറ്റവും അത്യന്തികമായ ശരിയായി കരുതുന്ന പേഴ്സണൽ ലിബേർട്ടിയിലേയ്ക്കുള്ള കടന്നു കയറ്റമായി ഈ വികാരം പൊട്ടിയൊലിക്കുന്ന നിലയിലേക്ക് വരുമ്പോൾ ആണ് ഉറച്ച നിലപാടുകൾ ആവശ്യമായി വരുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിന്റെ പൊതുബോധം ചർച്ച ചെയ്യുന്നത് നിർഭാഗ്യവശാൽ ഇങ്ങനെ പൊട്ടിയൊലിക്കുന്ന ചില നാറുന്ന ചാലംങ്ങളുടെ കുറിച്ചാണ്. മലയാളത്തിന് ഒട്ടേറെ നല്ല സിനിമകൾ നൽകിയ കമൽ എന്ന സംവിധായകനെ കമാലുദ്ദീൻ ആക്കിയുള്ള പ്രചാരണമാണ് ഇതിൽ ഏറ്റവും നാണ കെട്ട ഒന്ന്. ഭാഷപോഷിണി എന്ന സാഹിത്യ വാരികയിൽ പ്രസിദ്ധീകരിച്ച ഒരു പഴയ പെയ്ന്റിങ്ങിന്റെ ചിത്രവും ഒരു പഴയ ശിൽപ്പത്തിന്റെ ചിത്രവുമാണ് മറ്റൊരു വിവാദത്തിന് കാരണമായത്. പതിനായിരം കോപ്പി പോലും അടിക്കാത്ത ഭാഷപോഷിണിയിൽ വന്ന ചിത്രങ്ങൾ വിവാദമായത് പോലും അതു മനോരമ പിൻവലിച്ചപ്പോൾ മാത്രമാണ്.
ഈ മൂന്നു വിവാദങ്ങളിലും കേരളം എത്രമാത്രം അധഃപതിച്ചിരിക്കുന്നു എന്നതിന്റെ ഉദാഹരണമായി മാറുകയാണ്. സുഡാപ്പികൾ എന്നും സംഘികൾ എന്നും കമ്മികൾ എന്നും പേരിട്ടു വിളിക്കപ്പെടുന്ന സോഷ്യൽ മീഡിയായിലെ മൂന്നു വിഭാഗവും ഏതാണ്ട് ഒരേ മനസ്സോടെ തന്നെ നഗ്നമായ ഈ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ നിൽക്കുന്നു എന്നതാണ് ഏറ്റവും ലജ്ജാകരം. സംഘികൾ എന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് ഈ വിവാദത്തിനു പിന്നിൽ എങ്കിലും സുഡാപ്പികൾ എന്നു വിശേഷിപ്പിക്കപ്പെടുന്നവർ മൗനം പാലിക്കുന്നത് പൊതുവെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഏറ്റവും ബഹളം വയ്ക്കുന്നത് അക്കൂട്ടർ ആയതുകൊണ്ടാണ്.
ഏറ്റവും ലജ്ജാകരമായ അവസ്ഥ കമ്മികൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന സോഷ്യൽ മീഡിയായിലെ ഇടത് അനുകൂലികളുടെ മൗനമാണ്. പ്രതി സ്ഥാനത്ത് നിൽക്കുന്നത് മനോരമ ആയതുകൊണ്ട് അവർ കടുത്ത മൗനം പാലിക്കുന്നു. എന്നു മാത്രമല്ല സമാനമായ ഒരു സാഹചര്യത്തിൽ മനോരമ എടുത്ത നിലപാട് ഇടത് പക്ഷത്തിന് ചില്ലറ ബുദ്ധിമുട്ടൊന്നുമല്ല ഉണ്ടാക്കിയത് എന്നതും ഇതിന് കാരണമായി കാണാം. ശ്രീനാരയണ ഗുരുവിനെ കുരിശിൽ തറച്ചു എന്ന പേരിൽ വെള്ളപ്പള്ളിയും കൂട്ടരും തെരഞ്ഞെടുപ്പ് കാലത്ത് ലഹള ഉണ്ടാക്കിയത് ഇടത് റാലിയിൽ നടത്തിയ പ്രതീക്താമകമായ ഒരു ടാബ്ലോയെ മനോരമ വിവാദമാക്കിയപ്പോൾ ആയിരുന്നു.
സംഘികളുടെയും കമ്മികളുടെയും സുഡാപ്പികളുടെയും കാര്യം കളഞ്ഞാലും നിഷ്പക്ഷർ എന്നു പറയുന്ന ഒരു വിഭാഗവും ഇതിനെതിരെ നിലപാട് എടുക്കുന്നുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം അല്ല ഇതു തന്തയില്ലായ്മയാണ് എന്നു പറഞ്ഞാണ് ഈ നിഷ്പക്ഷർ രംഗത്തുള്ളത്. എന്തിന് മതവികാരം വ്രണപ്പെടുത്തുന്നു, മതങ്ങളെയും വിശ്വാസങ്ങളെയും വെറുതെ വിട്ടു കൂടെ എന്നാണ് ഈ നിഷ്പക്ഷർ ചോദിക്കുന്നത്. എന്നാൽ ഇവരാരും എന്താണ് ഈ വിഷയങ്ങളിലെ മത വികാരം എന്നു മാത്രം വ്യക്തമാക്കുന്നില്ല. അതേ സമയം കമൽ കമാലുദ്ദീനാണ് അവരുടെ പ്രശ്നം എന്നു ഇവർ പറയാതെ പറയുകയും ചെയ്യുന്നു.
മനോരമ ക്ഷമ പറഞ്ഞതോടെ മാന്യമായി അവസാനിപ്പിച്ചു പോയ വെള്ളാപ്പള്ളിക്ക് നന്ദി പറഞ്ഞു കൊണ്ട് തന്നെ തുടങ്ങാം. തൃശൂർക്കാരനായ റിയാസ് കോമു എന്ന ശിൽപ്പി 11 വർഷം മുൻപ് നിർമ്മിച്ച വിള്ളലും പൂപ്പലുമുള്ള ശ്രീനാരായണ ഗുരുവിന്റെ ശിൽപ്പമാണു ഭാഷാപോഷിണിയിൽ കവർ ചിത്രമായി പ്രസിദ്ധീകരിച്ചത്. ലോക പ്രശ്തനായ ഈ ശിൽപ്പി നിർമ്മിച്ച വളരെ അർത്ഥപൂർണ്ണമായ ഒരു ശിൽപ്പം ഭാഷാപോഷിണിയുടെ കവർ ചിത്രമായതോടെ ഒരു വിഭാഗം ആളുകൾ വിവാദമാക്കി രംഗത്തു വരികയായിരുന്നു. മനോരമ ആയതുകൊണ്ട് അതിനു ക്ഷമ പറഞ്ഞു തലയൂരി. മറുനാടൻ ആയിരുന്നെങ്കിലും ഒരു കാരണവശാലും ക്ഷമ പറയാൻ കൂട്ടാക്കുമായിരുന്നില്ല. ഫോട്ടോഷോപ്പ് ചെയ്ത ശ്രീനാരായണ ഗുരുവിന്റെ ചിത്രങ്ങൾ മാത്രമേ കാണിക്കാൻ പാടുള്ളൂ എന്നു പറയുന്നത് മതഭീകരതയുടെ അങ്ങേയറ്റമാണ്. കാലക്രമേണെ ഗുരുദേവന്റെ ആശയങ്ങളിൽ അവരുടെ അനുയായികൾ നടത്തിയ മായം ചേർക്കൽ ഇതിലും ശക്തമായി അവതരിപ്പിക്കാൻ മറ്റാർക്കും കഴിയില്ല. എന്നാൽ ശിൽപ്പിയുടെ പേര് റിയാസ് കോമു എന്നതായതാണ് ഇവിടെ പ്രധാനമായും പ്രശ്നമായത്.
എന്തിനു മതവികാരം വ്രണപ്പെടുത്തുന്നു, മതങ്ങളെയും വിശ്വാസങ്ങളെയും വെറുതെ വിട്ടുകൂടെ എന്നാണ് ഈ നിഷ്പക്ഷർ ചോദിക്കുന്നത്. എന്നാൽ ഇവരാരും എന്താണ് ഈ വിഷയങ്ങളിലെ മതവികാരം എന്നു മാത്രം വ്യക്തമാക്കുന്നില്ല. അതേസമയം കമൽ കമാലുദീനാണ് അവരുടെ പ്രശ്നം എന്ന് ഇവർ പറയാതെ പറയുകയും ചെയ്യുന്നു.കമലിനെ കമാലുദീനാക്കി മാറ്റിയ വിവാദത്തിന്റെ പശ്ചാത്തലം പരിശോധിച്ചാൽ ഇതു തന്നെയാണ് വ്യക്തമാകുന്നത്. കാ ബോഡിസ്കേപ്സ് എന്ന ഒരു മലയാളം സിനിമയിൽ ഹനുമാന്റെ നഗ്ന ചിത്രം പോസ്റ്റർ ആക്കിയതാണ് കമലിനെതിരെയുള്ള പ്രധാന കാരണം. ജയൻ കെ ചെറിയാൻ എന്നതാണ് ആ സംവിധായകന്റെ പേര് എന്നതാണ് ഇതു വിവാദമാക്കാൻ പ്രധാന കാരണം. കോടതിയിൽ പോയാണ് ഈ സംവിധായകൻ ഐഎഫ്എഫ്കെയിൽ ഈ സിനിമ അവതരിപ്പിച്ചത് എന്ന കാര്യം മറന്നാണ് ഇവർ കമലിനെതിരെ രംഗത്തു ഇറങ്ങിയത്. ദേശീയഗാന വിഷയത്തിൽ കമൽ നടത്തിയ പ്രതികരണം കൂടിയായപ്പോൾ കമാലുദീനെതിരെ സംഘപരിവാർ രംഗത്തിറങ്ങുകയായിരുന്നു.
കൂട്ടത്തിൽ ഏറ്റവും ചൂടു പിടിച്ചതും ഏറ്റവും നാണംകെട്ടതുമായ ആരോപണം യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ വിരുന്നിനെ വികലമാക്കി എന്ന പേരിൽ മനോരമക്കെതിരെ നടക്കുന്ന ലഹളയാണ്. മനോരമയോട് ഒരു തരത്തിലും യോജിപ്പുള്ള ഒരു മാദ്ധ്യമം അല്ല മറുനാടൻ. എന്നാൽ അത് ഈ വൃത്തികേടിനെ ന്യായീകരിക്കാൻ ഒരു കാരണമല്ല. ഇതു ഏറ്റവും വൃത്തികെട്ടതാകാൻ പല കാരണങ്ങൾ ഉണ്ട്. ഒന്നാമത്തേത് താരതമ്യേന സമാധാന പ്രേമികളും മതവികാരത്തിനു അടിമപ്പെടാത്തവരുമാണ് ക്രിസ്ത്യാനികൾ എന്ന തോന്നലിനെ ഈ വിവാദം ഇല്ലാതാക്കി എന്നതാണ് പ്രധാന കാരണം. 10, 000 പേര് വായിക്കുന്ന ഒരു മാസികയിൽ വന്ന പിശക് 25 ലക്ഷം പേരു വായിക്കുന്ന ഒരു പത്രത്തിലൂടെ ഏറ്റു പറഞ്ഞു ക്ഷമ ചോദിച്ചിട്ടും വിവാദം തുടരുന്നു എന്നതാണ് രണ്ടാമത്തെ കാര്യം.
വേറെയും കാരണങ്ങൾ ഉണ്ട് ഈ വിവാദം കേരള സമൂഹത്തിന് പ്രത്യേകിച്ചു ക്രൈസ്തവ വിശ്വാസികൾക്ക് ഏറ്റവും നാണക്കേടായി മാറാൻ. ഡാവിഞ്ചി എന്ന ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ ഒരു രംഗമാണ് അന്ത്യ അത്താഴ ചിത്രം എന്നു പോലും ഓർക്കാതെയാണ് ഇതൊരു മതവികാരമായി ഇവർ പൊക്കി പിടിക്കുന്നത്. ഡാവിഞ്ചിയുടെ വിഖ്യാതമായ പെയ്ന്റിങ്ങിന്റെ ഒരു കോപ്പി റൈറ്റും നൽകാതെ സ്വന്തമാക്കിയ വിശ്വാസികൾ അതിനു മറ്റൊരു ചിത്രകാരൻ മറ്റൊരു ഭാഷ്യം നൽകിയപ്പോൾ പൊട്ടിത്തെറിക്കുന്നത് എന്തിനാണ് എന്നു മാത്രം മനസ്സിലാകുന്നില്ല.
കാ ബോഡിസ്കേപ്സ് എന്ന മലയാളം സിനിമയിൽ ഹനുമാന്റെ നഗ്നചിത്രം പോസ്റ്റർ ആക്കിയതാണു കമലിനെതിരെയുള്ള വിവാദത്തിനു പ്രധാന കാരണം. ജയൻ കെ ചെറിയാൻ എന്നാണ് ആ സംവിധായകന്റെ പേര് എന്നതും ഇതു വിവാദത്തിലാക്കി. കോടതിയിൽ പോയാണ് ഈ സംവിധായകൻ ഐഎഫ്എഫ്കെയിൽ ഈ സിനിമ അവതരിപ്പിച്ചത് എന്ന കാര്യം മറന്നാണ് ഇവർ കമലിനെതിരെ രംഗത്തിറങ്ങിയത്. ദേശീയഗാന വിഷയത്തിൽ കമൽ നടത്തിയ പ്രതികരണം കൂടിയായപ്പോൾ കമാലുദീനെതിരെ സംഘപരിവാർ രംഗത്തിറങ്ങുകയായിരുന്നു.ഒന്നാമത് ഈ ചിത്രത്തിൽ യേശു ക്രിസ്തുവോ ശിഷ്യന്മാരോ ഇല്ല. നഗ്ന മാറിടമുള്ള ഒരു സ്ത്രീ നടുക്കിരിക്കുകയും കന്യാസ്ത്രീകൾ ചുറ്റിനും ഇരിക്കുകയും ചെയ്യുന്ന ഒരു ചിത്രം. ഡാവിഞ്ചിയുടെ ചിത്രത്തെ അധികരിച്ചു വരച്ചതുകൊണ്ട് ആ ചിത്രത്തിലെ യേശുവിന്റെയും ശിഷ്യന്മാരുടെയും രൂപം പോലെ ആയി ടോം വട്ടക്കുഴി എന്ന ചിത്രകാരന്റെ ചിത്രവും എന്നു മാത്രം. ഇതിന്റെ പേരിൽ കുരു പൊടേണ്ട ഒരു സാഹചര്യം ഇല്ലാതിരുന്നിട്ടും മനോരമ അതു പൊളിറ്റിക്കലി കറക്റ്റ് അല്ലെന്നു തോന്നി പിൻവലിച്ചു. മനോരമയുടെ ആ ഭയം ചിലർ മുതലെടുത്തതോടെ പിൻവലിക്കലിന് ശേഷം അതൊരു വിവാദമായി മാറുകയും ചെയ്തു.
മനോരമ മാപ്പു പറയുകയും സഭാതലവനായ മാർ ആലഞ്ചേരി വിഷയം അവസാനിച്ചു എന്നു പരസ്യപ്രസ്താവന നടത്തുകയും ചെയിതിട്ടും ഈ വിഷയം ദൈനംദിനം വഷളാക്കുന്നവർക്ക് മറ്റെന്തോ അജണ്ടയുണ്ടെന്നു തീർച്ച. അതു വരും ദിവസങ്ങളിൽ വ്യക്തമാക്കാതിരിക്കില്ല. ഇപ്പോൾ മനോരമ പത്രം കത്തിച്ചും ബാനർ കെട്ടി തെരുവിൽ ഇറങ്ങിയും പ്രതിഷേധിക്കുന്നവരിൽ വൈദികരും കന്യാസ്ത്രീകളും ഒക്കെയുണ്ട് എന്നതാണ് ഏറ്റവും ലജ്ജാകരം. ക്ഷമിക്കുന്ന സ്നേഹം എന്ന മഹത്തായ ആശയം പ്രചരിപ്പിച്ച മതമാണ് ക്രിസ്തുമതം. ഒരു കരണത്തടിക്കുന്നവനെ മറു കരണം കാണിച്ചു കൊടുക്കാൻ ആണ് യേശുക്രിസ്തു പറഞ്ഞത്. ബൈബിളിലെ ഏറ്റവും വലിയ സന്ദേശവും സ്നേഹമാണ്. ശിക്ഷിക്കുന്ന ദൈവത്തിന്റെ പഴയ നിയമത്തിൽ നിന്നും ക്ഷമിക്കുന്ന ദൈവത്തിന്റെ പുതിയ നിയമത്തിലേക്കുള്ള മാറ്റം അറിയാത്തവരാണ് ഈ വെള്ളക്കുപ്പായക്കാർ എന്നത് ആരെയാണ് ലജ്ജിപ്പിക്കാത്തത്.
കുരിശിൽ കിടുന്ന കൊണ്ട് യേശു പറഞ്ഞു ദൈവമെ ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കേണം എന്നാണ്. ബൈബിളിൽ അങ്ങോളം ഇങ്ങോളം ഈ ക്ഷമയുടെ അടയാളങ്ങൾ ഏറെയുണ്ട്. സ്നേഹത്തിലൂടെ ലോകം കീഴടക്കാൻ ആണ് യേശുവും ശിഷ്യന്മാരും പഠിപ്പിച്ചത്. പുതിയ നിയമത്തിൽ ഒരിടത്തും ശിക്ഷിക്കുന്ന ദൈവം ഇല്ല. ധൂർത്ത പുത്രന്റെ ഉപമ മുതൽ ഒറ്റപ്പെട്ടു പോയ ആട്ടിൻ കുട്ടിയുടെ കഥ വരെ യേശു പറഞ്ഞു കൊടുത്തത് ക്ഷമിക്കുന്ന സ്നേഹത്തെ കുറിച്ചാണ്. ഇതറിയാത്തവരാണോ ളോഹയിട്ട ഈ ആൾ ദൈവങ്ങൾ. വിശ്വാസികളുടെ മനസ്സിലെ വിദ്വേഷത്തിന്റെ കനൽ കെടുത്തുന്നതിന് പകരം അതു ആളിക്കത്തിക്കുന്ന ഇവർ എങ്ങനെ യേശുവിന്റെ പ്രതിപുരുഷന്മാരാകും?
ഇസ്ലാമിക വിശ്വാസികൾ താരതമ്യേന അസഹിഷ്ണുക്കൾ ആണ്. അള്ളാഹു എന്ന പേരു പോലും മറ്റാരും ഉപയോഗിക്കുന്നത് ഇവരിൽ പലർക്കും ഇഷ്ടമില്ല. ഇസ്ലാമിന്റെ പേരിലാണ് സെൻട്രൽ ആഫ്രിക്കയും മദ്ധ്യ ഏഷ്യയും മുതൽ അമേരിക്കയും യൂറോപ്പും വരെ നിരപരാധികളെ ചിലർ കൊന്നൊടുക്കുന്നത്. ആ അസഹിഷ്ണുത ക്രൈസ്തവ ഹിന്ദു വിശ്വാസികൾക്കിടയിലും പടർന്നു എന്നതാണ് ഏറ്റവും ആപൽക്കരം. ഇസ്ലാമിക വിശ്വാസങ്ങളുടെയും ഖുറാന്റെയും വിട്ടുവാഴ്ചയില്ലാത്ത നിലപാടാണ് പലപ്പോഴും ഇത്തരം വ്യാഖ്യാനങ്ങൾക്കും അതനുസരിച്ചുള്ള പ്രവൃത്തിയിലേക്കും നയിക്കുന്നത്. എന്നാൽ ക്ഷമിക്കുന്ന സ്നേഹം പഠിപ്പിക്കുന്ന ക്രിസ്തുമത വിശ്വാസികളും കണ്ണാടിയെയും കല്ലിനെയും പോലും ആരാധിക്കാൻ പഠിപ്പിക്കുന്ന ഹിന്ദുമതത്തിലും വിശ്വസിക്കുന്നവർ ഇങ്ങനെ അസഹിഷ്ണുക്കളായി കൂടാ. അതു നമ്മളെ പിറകോട്ട് നടത്തുകയേയുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്