മറുനാടന്റെ നിലപാടിൽ മാറ്റമില്ല; കമന്റുകൾ കാണാതാകുന്നത് സാങ്കേതിക പ്രശ്നം; പരാതിക്കാർക്ക് ഹെൽപ്പ് ലൈൻ
എഡിറ്റോറിയൽ
മറുനാടൻ മലയാളി പുതുവർഷത്തിന്റെ തുടക്കം മുതൽ പുതിയ എഡിറ്റോറിയൽ ടീം ചുമതല ഏറ്റെടുത്തതിന്റെ ഭാഗമായി എഡിറ്റോറിയൽ നിലപാടിൽ മാറ്റം വന്നുവോ എന്ന ചോദ്യം പല ഇടങ്ങളിൽ നിന്നും ഉണ്ടായിരുന്നത് കൊണ്ടാണ് ഈ വിശദീകരണ കുറിപ്പ്. മറുനാടനിൽ സ്ഥിരമായി കമന്റ് ഇടുന്ന മുൻഷി തുടങ്ങിയ ചിലരുടെ കമന്റുകൾ മനപൂർവ്വം ഡിലീറ്റ് ചെയ്യുന്നു എന്നും മറ്റുമുള്ള പ്രചരണം ശക്തമാണ് ഇപ്പോൾ. എന്നാൽ മറുനാടൻ ഇതുവരെ പിന്തുടർന്ന് വന്ന എഡിറ്റോറിയൽ നിലപാടിൽ ഒരു മാറ്റവും വരുത്തുന്നില്ല എന്ന് ധൈര്യപൂർവ്വം അറിയിക്കട്ടെ.
നിഷ്പക്ഷത എന്നത് മാദ്ധ്യമ രംഗത്ത് നിന്നും പാടേ മാഞ്ഞുപോയതു കൊണ്ടാണ് മറുനാടൻ ആരംഭിച്ചതും അത് വായനക്കാർക്കിടയിൽ ശ്രദ്ധ നേടിയതും. രാഷ്ട്രീയമോ മതമോ നോക്കാതെ സത്യസന്ധമായി വാർത്ത എഴുതാൻ മറുനാടൻ കാണിക്കുന്ന ധൈര്യത്തിന് ലഭിച്ച അഭിനന്ദനങ്ങൾ ഒരിക്കലും മറക്കാൻ ഞങ്ങളുടെ ടീമിന് സാധിക്കില്ല. അത് കൊണ്ട് തന്നെ നിഷ്പക്ഷത എന്ന ഞങ്ങളുടെ നിലപാട് മാറ്റാൻ പറ്റിയ ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിനെ നരഭോജി എന്ന് വിശേഷിപ്പിച്ച് രാഷ്ട്രീയ തൊട്ടുകൂട്ടായ്മ പ്രഖ്യാപിച്ച് പലരും അകറ്റി നിർത്തിയപ്പോൾ അത് വകവയ്ക്കാതെ ഞങ്ങൾ മോദിയെക്കുറിച്ച് എഴുതിയത് മോദി ഭക്തി കൊണ്ടോ മോദി വിരുദ്ധരോടുള്ള വിയോജിപ്പ് കൊണ്ടോ ആയിരുന്നില്ല. പ്രത്യുതാ രാഷ്ട്രീയ തൊട്ടു കൂട്ടായ്മ ആർക്കും ബാധകമല്ല എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്.
മോദിയുടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രാധാന്യം ഇപ്പോഴും ഞങ്ങൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ മോദിയേക്കാൾ പ്രാധാന്യത്തോടെ അരവിന്ദ് കേജ്രിവാൾ ഉയർന്ന് വന്നപ്പോൾ കേജ്രിവാളിനും മാന്യമായ ഇടം നൽകുന്നു എന്ന് മാത്രം. കേജ്രിവാളിന് ഞങ്ങൾ നൽകുന്ന പ്രാധാന്യത്തിന് മറ്റൊരു കാരണം കൂടി ഉണ്ട്. വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്റെ പ്രതീകം കൂടിയാണ് കേജ്രിവാളും ആം ആദ്മിയും. വ്യവസ്ഥാപിത സംവിധാനങ്ങൾക്കെതിരെ പടവാളെടുക്കുന്ന ഒരു മാദ്ധ്യമം എന്ന നിലിൽ കേജ്രിവാൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ഞങ്ങളുടേതും. അതിനർത്ഥം മോദിയോ രാഹുലോ തിരസ്കരിക്കപ്പെടുന്നു എന്നല്ല. അവർ അർഹിക്കുന്ന പ്രാധാന്യം ഇപ്പോഴും അവർക്ക് നൽകുന്നുണ്ട്.
ടൈംസ് ഓഫ് ഇന്ത്യ സർവ്വേയിൽ മോദി ഒന്നാമതെത്തിയതിനേക്കാൾ പ്രാധാന്യം കേജ്രിവാളിന്റെ രണ്ടാം സ്ഥാനം ആയത് കൊണ്ടാണ് അതിന് ഞങ്ങൾ പ്രാധാന്യം നൽകിയത്. അതേ സമയം മോദി ആണ് ഒന്നാമത് എന്ന കാര്യവും മറച്ച് വച്ചിട്ടുമില്ല. ഇത് മനസ്സിലാക്കാതെ ചിലർ ഞങ്ങളുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് കണ്ടു. മറുനാടനിലെ ചില മികച്ച കമന്റുകൾ ഞങ്ങൾ മനപൂർവ്വം മറച്ച് വയ്ക്കുന്നു എന്നും ചിലർ അസഭ്യം പറഞ്ഞിട്ടും അത് തുടരാൻ അനുവദിക്കുന്നു എന്നും ചിലർ ആരോപിക്കുന്നത് കണ്ടു. ഇത് പൂർണ്ണമായും സത്യ വിരുദ്ധമാണ് എന്നറിയിക്കട്ടെ. അസഭ്യം, അശ്ലീലം, കമന്റ് ഇടുന്ന ആളുകളെ മനപൂർവ്വം ഇൻസൾറ്റ് ചെയ്യാൻ നടത്തുന്ന പ്രതികരണങ്ങൾ, നിയമവിരുദ്ധമായ കമന്റുകൾ എന്നിവ മാത്രമാണ് ഞങ്ങൾ നീക്കം ചെയ്യുന്നത്. ശ്രദ്ധയിൽ പെടാത്തത് കൊണ്ട് ഇങ്ങനെ ഉള്ള കമന്റുകൾ പോലും പാതിപോലും നീക്കം ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. ആ സാഹചര്യത്തിൽ മാന്യമായ വാക്കുകൾ ഉപയോഗിച്ച് നടത്തുന്ന ചർച്ചകൾ ഇന്നേവരെ ഞങ്ങൾ നീക്കം ചെയ്തിട്ടില്ല.
എന്നാൽ ധാരാളം പേർ അവരുടെ മികച്ച കമന്റുകൾ നീക്കം ചെയ്യുന്നു എന്ന ആരോപണം ഉന്നയിച്ചിട്ടുണ്ട്. വാസ്തവത്തിൽ മറുനാടൻ ഇടുന്ന മറുപടികൾ പോലും ഇങ്ങനെ അപ്രത്യക്ഷമാകുന്നു എന്നതാണ് വാസ്തവം. ഫേസ് ബുക്കിന്റെ ഒരു ആപ്ലിക്കേഷൻ വഴിയാണ് ഞങ്ങൾ കമന്റുകൾ കാണിക്കുന്നത്. ഈ ആപ്ലിക്കേഷന് എന്തെങ്കിലും തകരാറ് സംഭവിക്കുമ്പോൾ ഒക്കെ കമന്റുകൾ കാണാതെ വരുന്നു എന്നതാണ് പ്രശ്നം. ഇത് ഈയിടെ ആയി ആവർത്തിക്കപ്പെടുന്നത് കൊണ്ടാണ് പല കമന്റുകളും അപ്രത്യക്ഷമാകുന്നത്. ഇങ്ങനെ ഒരാളുടെ കമന്റ് അപ്രത്യക്ഷമായാൽ അൽപ്പനേരം കഴിഞ്ഞ് അയാൾ ശ്രമിച്ചാൽ കമന്റുകൾ കാണാറുണ്ട് താനും. ഈ സാങ്കേതിക പ്രശ്നം മനസ്സിലാക്കാതെയാണ് പലരും അഭിപ്രായം പറയുന്നതും പ്രതിഷേധിക്കുന്നതും.
വാസ്തവത്തിൽ മറുനാടൻ മലയാളിക്ക് ആരുടെയും കമന്റ് നീക്കാം ചെയ്യാൻ സാധിക്കില്ല. നിങ്ങൾ നിങ്ങളുടെ ഫേസ്ബുക്ക് പേജിൽ ആണ് കമന്റ് ഇടുന്നത്. അത് മറുനാടനിൽ കാണിക്കുക മാത്രമാണ് ചെയ്യുന്നത്. അശ്ലീലവും മറ്റുമുള്ള കമന്റുകൾ മറുനാടനിൽ കാണിക്കാതിരിക്കാൻ മാത്രമേ ഞങ്ങൾക്ക് സാധിക്കൂ. ഞങ്ങൾ ഹൈഡ് ചെയ്യുന്ന കമന്റുകൾ നിങ്ങളുടെ ഫേസ്ബുക്കും തുടരുകയും നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ളവർക്ക് തുടർന്നും കാണുകയും ചെയ്യാം. എന്നാൽ സാങ്കേതിക പ്രശ്നം ഉള്ളപ്പോൾ അങ്ങനെയും കാണാറില്ല.
പൂർണ്ണമായും നിഷ്പക്ഷമായി തന്നെ തുടരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ വായനക്കാർക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് ഞങ്ങളെ അറിയിക്കാവുന്നതാണ്. നിങ്ങളുടെ പരാതികൾ രലീ@ാമൃൗിമറമിാമഹമ്യമഹശ.രീാ എന്ന വിലാസത്തിൽ എഴുതി അറിയിക്കുക. അസഭ്യം പറയുന്നത് ശ്രദ്ധയിൽ പെടുത്താനോ കമന്റുകൾ കാണാതിരിക്കുന്നതുമായി ബന്ധപ്പെട്ടോ മറ്റോ സംശയങ്ങൾ ചോദിക്കാനോ താൽപ്പര്യം ഉള്ളവർ മറുനാടൻ മലയാളിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ മെസ്സേജ് ബോക്സിൽ അറിയിക്കുക. ഇന്ത്യൻ സമയം രാവിലെ എട്ടരയ്ക്കും വൈകുന്നേരം അഞ്ചരയ്ക്കും ഇടയിൽ ഉള്ള സമയത്ത് ഇതിന് പരിഹാരം ഉണ്ടാക്കുന്നതും ആവശ്യമെങ്കിൽ മറുപടി നൽകുന്നതുമാണ്. നിങ്ങളുടെ പരാതി പറയാൻ ഫേസ്ബുക്ക് അക്കൗണ്ട് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ അറിയിക്കാനും പ്രധാനപ്പെട്ട പരാതികൾ പറയാനും ഒരു ഹെൽപ്പ് ലൈനും തുടങ്ങിയിട്ടുണ്ട്. താഴെ പറയുന്ന നമ്പരിൽ വിളിച്ച് പരാതി അറിയിച്ചാൽ നടപടി ഉണ്ടാവുന്നതുമാണ്. ഫോൺ: 0471-2430410
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്