ഇല്ല ഞങ്ങള്‍ പ്രതികരിക്കുന്നില്ല! ചിക്കനിലെ പുഴു തിന്നു ജനങ്ങള്‍ മരിച്ചാലും കോടതി അലക്ഷ്യത്തിന്റെ പേരില്‍ കോടതി വരാന്ത കേറാന്‍ ഞങ്ങള്‍ ഇല്ല
എഡിറ്റോറിയൽ
ഇന്നലെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഒരു വിധി പ്രഖ്യാപനം നടത്തി. പുഴു അരിച്ച ചിക്കന്‍ വിറ്റതിന്റെ പേരില്‍ തിരുവനന്തപുരത്തെ അമേരിക്കന്‍ സ്ഥപനമായ കെഎഫ്സി അടച്ച് പൂട്ടിയ ഉത്തരവ് റദ്ദ് ചെയ്യാനായിരുന്നു ആ വിധി. കെഎഫ്സിയില് നിന്നു ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത വസ്തുക്കള്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്നും കോടതി നിര്‍ദ്ദേശം നല്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിലെ ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുക്കുന്ന മനുഷ്യനെ കൊല്ലാന്‍ പാകത്തിലുള്ള വിഷ ഭക്ഷണങ്ങളുടെ കഥ കേട്ട് ഞെട്ടി തരിച്ച് ഇരിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ചടത്തോളം ഈ കോടതി വിധി തെല്ലൊന്നുമല്ല അത്ഭുതം ഉണ്ടാക്കിയത്.
എന്നാല്‍ ആരും ഈ വിധിയെക്കുറിച്ച് കമാന്ന് ഒരക്ഷരം മിണ്ടി കണ്ടില്ല. അമേരിക്കന്‍ സാമ്രാജ്യത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുകയും നിസ്സാര കാര്യത്തിന് പോലും കോടതിയെ ആക്ഷേപിക്കുകയും ചെയ്ത സിപിഎമ്മിലെ വന്‍ തോക്കുകള്‍ ഒന്നും ഒരക്ഷരവും ഇതേക്കുറിച്ച് പറഞ്ഞ് കേട്ടില്ല. പ്രകൃതി സ്നേഹികളും നല്ല ഭക്ഷണത്തിന്റെ പോരാളികളും ഇത് അവഗണിച്ചു. ജയരാജന്മാരുടെ കാര്യം ഇങ്ങനെ ആണെങ്കില്‍ പിന്നെ മാധ്യമങ്ങളുടെ കാര്യം പറയുകയും വേണ്ട. ഇവരെല്ലാവരും മൗനം പാലിക്കുന്നത് കോടതി അലക്ഷ്യം എന്ന ഒറ്റ പേടിമൂലമെന്ന് തീര്‍ച്ച.
ആ പേടി ഞങ്ങള്‍ക്കും ഉണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തെക്കുറിച്ച് പറയാനുള്ള ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങള്‍ വിഴുങ്ങുകയാണ്. വായില്‍ തോന്നുന്ന എന്തെങ്കിലും ഒക്കെ വിളിച്ച് പറഞ്ഞിട്ട് വീര പരിവേഷത്തോടെ ഇറങ്ങി വരാന്‍ ജയരാജനെയും കെ. സുധാകരനെയും ഒക്കെ പോലെ ഞങ്ങളാരും മഹാന്മാര് അല്ലാത്തത് കൊണ്ട് കൂടുതല്‍ താല്‍പ്പര്യം കേരളത്തിലെ വെട്ടിക്കിളി ശല്യത്തെക്കുറിച്ച് സംസാരിക്കാനാണ്. ബഹുമാനപ്പെട്ട കോടതിക്ക് വിധി പറയാന്‍ നിയമപരമായ ഒരു പാട് കാരണങ്ങള്‍ ഉണ്ടായിരിക്കാം. അതിന്റെ അടിസ്ഥാനത്തില്‍ ഇഷ്ടമുള്ള വിധി പറയാനുള്ള കോടതിയുടെ അവകാശത്തേയും ഞങ്ങള്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഏതെങ്കിലും ഒരു വിധി ജനങ്ങളില്‍ സംശയം ഉണ്ടാക്കിയാല്‍ കോടതി എന്ന സംവിധാനത്തിന്റെ മൊത്തം അന്തസത്തയെയാണ് അത് ബാധിക്കുന്നത് എന്നു വിധി പുറപ്പെടുവിക്കുന്ന ഒരു ജഡ്ജിമാരും മറക്കാന്‍ പാടില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും കേള്‍ക്കുന്നത് ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ ഞെട്ടിക്കുന്ന കഥകളാണ്. പാറ്റയെയും പഴുതാരയെയും അട്ടയെയും വരെ വിളമ്പിയ ഭക്ഷണ സാധനങ്ങളില്‍ നിന്നും കണ്ടെത്തുന്നു. ആര്യാസും സിന്ദൂരും മുതല്‍ താജ് വിവാന്റ വരെയുള്ള പണവും സ്വാധീനവും ഉള്ളവരുടെ ഹോട്ടലുകളില്‍ റെയ്ഡ് നടത്തി പഴകിയ സാധനങ്ങള്‍ പിടിച്ചെടുക്കുന്നു. ജനതയുടെ ആരോഗ്യ കാര്യത്തില്‍ ഉത്തരവാദിത്തം ഉള്ള ഒരു സര്‍ക്കാര്‍ മുന്‍പേ ചെയ്യേണ്ട കാര്യങ്ങളാണ് ഈ നടക്കുന്നതൊക്കെ. ഈ സാഹചര്യത്തില്‍ ഒറ്റ നോട്ടത്തില്‍ നെറ്റി ചുളിക്കാന്‍ തോന്നുന്ന തരത്തില്‍ ഒരു വിധി സാങ്കേതികതയുടെ അടിസ്ഥാനത്തില്‍ കോടതി നടത്തിയത് യുക്തിയോ എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ ആര് ഉത്തരം നല്‍കും?
കോടാനുകോടി കൈയ്യില്‍ ഉള്ള അമേരിക്കന്‍ ഭീമന് പുഴു അരിക്കുന്ന ഭക്ഷണം വിളമ്പിയാലും അവനത് തുറന്ന് പ്രവര്‍ത്തിപ്പിക്കാം എന്നും എന്നാല്‍ ഷവര്‍മ്മ കഴിച്ച ആള് മരിച്ചതിന്റെ പേരില്‍ തിരുവനന്തപുരത്തെ ഒരു സാധാരണക്കാരന് നടത്തുന്ന ഹോട്ടല്‍ പൂട്ടി കിടക്കണമെന്ന് മാത്രമല്ല ഉടമ ജയിലില്‍ കിടക്കണമെന്നും നിശ്ചയിച്ചിരിക്കുന്ന നീതി സംവിധാനം സമൂഹത്തിന്റെ വികാരമാണോ ശരിക്കും പ്രകടിപ്പിക്കുന്നതെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ വിഷം വിറ്റവരെല്ലാം ഞെളിഞ്ഞ് കേറി ഇനിയും വിഷം വില്‍ക്കാതിരിക്കാന്‍ എന്തു വഴിയാണുള്ളത്? കോടതി തിരിച്ച് വിധി പറയുമെങ്കില്‍ ഏത് ഉദ്യോഗസ്ഥനാണ് ഇനി ഇതുപോലെ റെയ്ഡുകള്‍ നടത്താന്‍ കഴിയുക? ഇതൊക്കെ പരിഗണിച്ച് തന്നെയാണോ ബഹുമാനപ്പെട്ട ഹൈക്കോടതി കെഎഫ്സിയ്ക്ക് അനുകൂലമായി വിധി എഴുതിയത് എന്ന ചോദ്യമാണ് ഇപ്പോള്‍ പ്രസക്തമാവുന്നത്.
കേരളത്തിലെ ഒട്ടു മിക്ക കച്ചവട സ്ഥാപനങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പാവപ്പെട്ടവനെ നിയമ വിരുദ്ധമായി പിഴിയുന്നവയാണ്. അതിന് എപ്പോഴും കൂട്ടു നില്‍ക്കുന്നത് ആ കച്ചവടത്തിന്റെ ലൈസന്‍സിങ് അതോറിറ്റികളും ഗുണ നിലവാര പരിശോധകരുമായ ഉദ്യോഗസ്ഥരാണ്. ഈ ഉദ്യോഗസ്ഥന്മാര്ക്കുള്ള കൈപ്പടി കൂടി മുതലാക്കി വരുമാനത്തില്‍ മായം ചേര്‍ത്തും വിഷം കലര്‍ത്തിയുമൊക്കെ കച്ചവടക്കാരില്‍ പലരും ലാഭം ഉണ്ടാക്കുന്നു. അത്തരത്തില്‍ യാതൊരു നിയന്ത്രണവും ഇല്ലാത്ത ഒരു മേഖലയാണ് ഹോട്ടല്‍ വ്യവസായം. ഭക്ഷണം ഉണ്ടാക്കുന്നിടത്തെ ശുചിത്വമില്ലായ്മ, ഭക്ഷണം പാചകം ചെയ്യുന്നവരുടെ വൃത്തി ഇല്ലായ്മ, ലാഭം ഉണ്ടാക്കാനായി ചേര്‍ക്കുന്ന ഘടകങ്ങള്‍, പഴയതും ഉപയോഗ ശൂന്യവുമായ ഭക്ഷണത്തിന്റെ ഉപയോഗം തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ ഈ ചൂക്ഷണം നടക്കുന്നു.
ഭക്ഷണ പദാര്‍ത്ഥത്തില്‍ മായവും വൃത്തിഹീനതയും കച്ചവടക്കാരന് ചുളുവില്‍ ലാഭം ഉണ്ടാക്കി കൊടുക്കുന്നു എന്നതിനപ്പുറം ഒരു തലമുറയുടെ ആരോഗ്യത്തെ തന്നെ തകര്‍ക്കുന്നു എന്ന കുറ്റം കൂടി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റ് പല നിയമ വിരുദ്ധ പ്രവര്‍ത്തികളേക്കാളും ഗുരുതരമായി കാണേണ്ടതാണ് ഇത്. ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പ് വരുത്താന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ അഴിമതിക്കാരയി മാറി സ്വന്തം ഉത്തരവാദിത്തം മറക്കുന്ന സാഹചര്യമായിരുന്നു നാളുകളായി കേരളത്തില്‍. ഇതിന് അല്‍പ്പം എങ്കിലും മാറ്റം ഉണ്ടായത് ഈ നാളുകളിലാണ്. അതിന് കാരണമായതാവട്ടെ ബഹുമാനപ്പെട്ട കോടതിയുടെ തന്നെ ഒരു ഇടപെടല്‍ ആയിരുന്നു താനും.
ഹോട്ടലുകള്‍ റെയ്ഡ് നടത്തി പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ ആ ഹോട്ടലുകളുടെ പേര് പത്രങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചതായിരുന്നു ഈ രംഗത്തിന്റെ വഴിത്തിരവായത്. അതുവരെ കോടതി നടപടി പേടിച്ച് മാധ്യമങ്ങള്‍ ഇത് പ്രസിദ്ധീകരിക്കുമായിരുന്നില്ല. കോടതി തന്നെ മാധ്യമങ്ങളോട് ഇത് ആവശ്യപ്പെട്ടതോടെയാണ് റെയ്ഡ് നടത്താനും അത് പത്രങ്ങള്‍ക്ക് നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് ആവേശം കൂടിയത്. ഈ ആവേശം പത്ര പ്രവര്‍ത്തകരിലേക്കും പടര്‍ന്നതോടെ ഒട്ടേറെ പ്രമുഖ ഹോട്ടലുകള്‍ നാണക്കേടിന്റെ പടുകുഴിയില്‍ ആയി. അക്കൂട്ടത്തില്‍ ലോക പ്രസക്തമായ താജ് ഗ്രൂപ്പ പോലും ഉണ്ടായത് ചില്ലറക്കാര്യമായിരുന്നില്ല.
ആ ആവേശത്തിന്റെ മുന ഒടിക്കുന്ന തീരുമാനമാണ് ഇപ്പോഴത്തെ കോടതി വിധി എന്നു പറയേണ്ടി വരുന്നതില്‍ ഖേദം ഉണ്ട്. നിയമത്തിന്റെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ കോടതി നടത്തിയ വിധിയെ ബഹുമാനിക്കുമ്പോള്‍ തന്നെ ഇത്തരം വിധികള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം കൂടി പരിഗണിച്ചിരുന്നെങ്കില്‍ എന്നു വെറുതേ മോഹിച്ച് പോവുകയാണ്. കോടതിയെ ആശ്രയമായി കരുതുന്ന സാധരണക്കാരായ പൗരന്റെ ആത്മവിശ്വാസത്തില്‍ മുറിവേല്‍പ്പിക്കാന്‍ കോടതി തന്നെ വഴി മരുന്നിടരുത്. അത്തരം സാഹചര്യത്തിലാണ് ജയരാജന്മാര് ജനിക്കുന്നത്.
ഈ വിഷയത്തില്‍ വായനക്കാരുടെ പ്രതികരണം പ്രതീക്ഷിക്കുന്നു. സഭ്യമായ ഭാഷയില്‍ സംവാദം നടത്തുക എന്ന ഉദ്ദേശത്തോടെ മാത്രം ചര്‍ച്ചയില്‍ പങ്കെടുക്കുക-എഡിറ്റര്‍
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍