ഇഷ്ടമില്ലാത്തത് പറയുന്നവരെ ബഹിഷ്കരിക്കുന്ന കാട്ടുനീതി ബിജെപി പഠിച്ചത് ഹിറ്റ്ലറെ കണ്ടോ? അതോ മോദി പറഞ്ഞിട്ടോ? ബിജെപിയെ ബഹിഷ്കരിച്ച് സർവ്വ ചാനലുകളും ഏഷ്യാനെറ്റിന് പിന്തുണ പ്രഖ്യാപിക്കട്ടെ
എഡിറ്റോറിയൽ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനന്തരാവകാശികളായി അധികാരം ഭാഗദേയം ചെയ്യപ്പെട്ട് കിട്ടിയിട്ടും അഴിമതിയും അഹങ്കാരവും കാപട്യങ്ങളും മൂലം അത് കളഞ്ഞ് കുളിച്ച പാർട്ടി എന്നായിരിക്കും ചരിത്രം കോൺഗ്രസിനെക്കുറിച്ച് രേഖപ്പെടുത്തുക. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ ഹിന്ദുക്കൾ ഈ മഹത്തായ രാജ്യത്തിന്റെ മതേതരത്വത്തിലും മഹിമയിലും വിശ്വസിക്കുന്നതു കൊണ്ടാണ് മഹാത്മാഗാന്ധിയുടെ മരണത്തിന് പരോക്ഷമായെങ്കിലും ഉത്തരവാദിത്തം അടിച്ചേൽപ്പിക്കപ്പെട്ട സംഘപരിവാർ സംഘടനകളെ അധികാരത്തിൽ നിന്നും അകറ്റിനിർത്തിയത്. എന്നിട്ടും മറ്റൊരു വഴിയുമില്ലാതെ ഇടയ്ക്ക് ഒരു അവസരം ഈ പാർട്ടിക്ക് ജനങ്ങൾ നൽകി. മിതവാദിയായ വാജ്പേയിയെ വച്ച് പരീക്ഷിച്ചിട്ടും വീണ്ടും കോൺഗ്രസിലേക്ക് മടങ്ങാൻ ആയിരുന്നു ഇന്ത്യക്കാരുടെ തീരുമാനം. എന്നിട്ടും പാഠം പഠിക്കാതെ അഴിമതിയും അതിക്രമവും മുൻപത്തേക്കാൾ രൂക്ഷമാക്കി നാട് ഭരിച്ചതോടെ ക്ഷമ നശിച്ച കോൺഗ്രസിനെ കൈവിടാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനം വീണ്ടും തീരുമാനിക്കുകയായിരുന്നു.
ഈ തീരുമാനത്തിന് പിന്നിൽ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. ഇന്ദിരയ്ക്ക് ശേഷം കരുത്തുള്ള ഒരു ഭരണാധികാരിയെ കാണാൻ കഴിയാത്തതു കൊണ്ടാണ് ഈ പ്രതിസന്ധികൾ ഒക്കെ എന്ന തോന്നൽ ശക്തമായിരിക്കുമ്പോൾ കരുത്തരിൽ കരുത്തനായി നരേന്ദ്ര മോദി എന്ന വ്യക്തി ഉയർന്നു വന്നത് സാധാരണക്കാർക്ക് പ്രതീക്ഷ നൽകി. ആഗോളവത്കരണത്തിന്റെയും ഉപഭോഗവത്കരണത്തിന്റെയും കരുത്തിൽ മന്മോഹൻ സർക്കാരിനേക്കാൾ കൂടുതൽ വലതുപക്ഷം ചേർന്ന് നിൽക്കുന്ന നിലപാടാണ് മോദി സർക്കാരിന്റേത് എങ്കിലും വളരെ ചെറിയതും സാധാരണക്കാരനെ ആവേശം കൊള്ളിക്കുന്നതുമായ ഒട്ടേറെ പരിഷ്കാരങ്ങൾക്ക് ഈ സർക്കാർ തുടക്കമിട്ടു കഴിഞ്ഞു. മോദി സർക്കാർ പ്രഖ്യാപിച്ച നടപടികളിൽ പാതി നടന്നാൽ പോലും അത് ഈ രാജ്യത്തെ ജനങ്ങൾക്ക് ആവേശം നൽകുന്ന കാര്യം തന്നെയാണ്. ജുഡീഷ്യൽ പരിഷ്കാരം, റോഡ് നിയമങ്ങളുടെ പരിഷ്കാരം, ചുവപ്പുനാടകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ, സ്വച്ഛ ഭാരത് തുടങ്ങി ഇങ്ങനെ കയ്യടി നേടേണ്ട ഒരുപാട് കാര്യങ്ങൾ മോദി പ്രഖ്യാപിച്ചിട്ടുണ്ട്.
ആരേയും ആവേശം കൊള്ളിക്കുന്ന മോദിയുടെ പ്രസംഗങ്ങൾ, ആരെയും ആരാധകരാക്കുന്ന മോദിയുടെ ശരീരഭാഷ എന്നിവയൊക്കെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിജയത്തിന്റെ കാരണമായുണ്ട്. ഇങ്ങനെ പ്രതീക്ഷയോടെ മുന്നേറുന്ന മോദിയെ നാണം കെടുത്തുന്ന സമീപനങ്ങളാണ് സംസ്ഥാനത്ത് ബിജെപി നേതൃത്വം നിർഭാഗ്യവശാൽ സ്ഥിരമായി എടുക്കുന്നത്. ഒരു എംഎൽഎയെ പോലും ഇതുവരെ തെരഞ്ഞെടുക്കാൻ സാധിക്കാത്ത ബിജെപി നാളുകളായി ഗ്രൂപ്പ് തിരിഞ്ഞും പരസ്പരം ചെളിവാരിയെറിഞ്ഞുമാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഒ രാജഗോപാലിനെപ്പോലെ സമുന്നതനായ ഒരു നേതാവ് കേരളത്തിൽ നിന്നുണ്ടായിട്ട് കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുക പോലും ചെയ്യാതിരുന്നത്.
ദുർബലമായ ബിജെപിയുടെ തെറ്റായ നിലപാടുകളുടെ പട്ടികയിൽ ചേക്കേറാൻ വേണ്ടിയാണ് ഈ നേതാക്കൾ ഇപ്പോൾ ഏഷ്യാനെറ്റ് ബഹിഷ്കരണം എന്ന് പൊറോട്ട് നാടകവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ മാഡിസൺ സ്ക്വയർ പ്രസംഗത്തിന് അർഹിക്കുന്ന പ്രാധാന്യം നല്കിയില്ല എന്ന് പറഞ്ഞായിരുന്നു ബഹിഷ്കരിക്കാൻ സ്വരം ആദ്യം മുഴക്കിയത്. ബിജെപിക്ക് അർഹമായ പ്രാധാന്യം നല്കുന്നില്ലെന്നും അനവസരമായി പാർട്ടിയെ ആക്ഷേപിക്കുന്നു എന്നുമൊക്കെ ആരോപിച്ച് ഫേസ്ബുക്കിൽ ആരംഭിച്ച ബഹിഷ്കരണം കഴിഞ്ഞ ദിവസം മുതൽ ഔദ്യോഗികമായി മാറുകയായിരുന്നു.ഏറെ നാളായി ബിജെപിക്ക് വേണ്ടി കുഴലൂതുകയാണ് ഏഷ്യാനെറ്റ് ന്യൂസ് എന്ന ആരോപണം നിലനിൽക്കുമ്പോഴാണ് ഈ ബഹിഷ്കരണം എന്നും ഓർക്കണം. ഏഷ്യാനെറ്റ് ബിജെപി വിരുദ്ധം ആണെന്നോ ബിജെപി അനുകൂലമാണെന്നോ എന്ന നിഗമനത്തിൽ എത്താൻ ഞങ്ങൾ ശ്രമിക്കുന്നില്ല. എന്നാൽ മറ്റുപല മാദ്ധ്യമങ്ങളെയും വച്ച് നോക്കുമ്പോൾ താരതമ്യേന നിഷ്പക്ഷത പുലർത്തുന്ന മാദ്ധ്യമം തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസ്. സിപിഐ(എം) വിരുദ്ധമെന്ന് പറഞ്ഞ് സിപിഎമ്മുകാരും ഇസ്ലാമിക വിരുദ്ധം എന്ന് പറഞ്ഞ് ഇസ്ലാമിക മൗലികവാദികളും മുമ്പ് ഏഷ്യാനെറ്റിനെതിരെ പ്രചരണം നടത്തിയിരുന്നു എന്നറിയുമ്പോൾ വാസ്തവത്തിൽ ഏഷ്യാനെറ്റിന്റെ വിശ്വാസ്യത വർധിക്കുകയാണ് ചെയ്യുന്നത്.
തികച്ചും നീതിരഹിതവും ഫാസിസത്തിൽ അടിസ്ഥാനവുമായ ഈ തീരുമാനത്തിന്റെ ഏറ്റവും നീചമായ പ്രതികരണം കഴിഞ്ഞ ദിവസം തൃശൂരിൽ അരങ്ങേറുകയുണ്ടായി. ബിജെപി നടത്തിയ ഒരു പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് വാർത്താ സംഘത്തെ ഇറക്കി വിടുകയും റിപ്പോർട്ട് ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ ആക്രമിക്കപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും പുറത്താക്കപ്പെടുന്നതും ഒക്കെ മാദ്ധ്യമ പ്രവർത്തകർക്ക് പുത്തരിയല്ലെങ്കിലും ഒരു അംഗീകൃത രാഷ്ട്രീയപാർട്ടി ഒരു പൊതുപരിപാടിയിൽ നിന്നും ഒരു മാദ്ധ്യമ സംഘത്തെ ഇറക്കി വിടുന്നത് അപൂർവങ്ങളിൽ അപൂർവ്വമായ അനുഭവമാണ്. ഇത് ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണ്. മാദ്ധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിന്റെ കറുത്ത ഓർമ്മകൾ കൊണ്ട് മുഖരിതമായ അടിയന്തരാവസ്ഥയുടെ ഓർമ്മ പുതുക്കൽ ചടങ്ങിൽ തന്നെ ഈ നിലപാട് ബിജെപി എടുത്തു എന്നത് ഈ പാർട്ടിയുടെ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്.
ബിജെപിയുടെ സ്ഥാനാർത്ഥിയായി രാജ്യസഭയിൽ എത്തിയ രാജീവ് ചന്ദ്രശേഖരൻ എന്നയാളുടെ ഉടമസ്ഥതയിൽ തന്നെയാണ് ഇപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് ചാനൽ എന്നത് ഈ ബഹിഷ്കരണത്തിന്റെ കാപട്യം കൂടുതൽ വ്യക്തമാക്കുന്നു. ഏറെ നാളായി ബിജെപിക്ക് വേണ്ടി കുഴലൂതുകയാണ് ഏഷ്യാനെറ്റ് ന്യൂസ് എന്ന ആരോപണം നിലനിൽക്കുമ്പോഴാണ് ഈ ബഹിഷ്കരണം എന്നും ഓർക്കണം. ഏഷ്യാനെറ്റ് ബിജെപി വിരുദ്ധം ആണെന്നോ ബിജെപി അനുകൂലമാണെന്നോ എന്ന നിഗമനത്തിൽ എത്താൻ ഞങ്ങൾ ശ്രമിക്കുന്നില്ല. എന്നാൽ മറ്റുപല മാദ്ധ്യമങ്ങളെയും വച്ച് നോക്കുമ്പോൾ താരതമ്യേന നിഷ്പക്ഷത പുലർത്തുന്ന മാദ്ധ്യമം തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസ്. സിപിഐ(എം) വിരുദ്ധമെന്ന് പറഞ്ഞ് സിപിഎമ്മുകാരും ഇസ്ലാമിക വിരുദ്ധം എന്ന് പറഞ്ഞ് ഇസ്ലാമിക മൗലികവാദികളും മുമ്പ് ഏഷ്യാനെറ്റിനെതിരെ പ്രചരണം നടത്തിയിരുന്നു എന്നറിയുമ്പോൾ വാസ്തവത്തിൽ ഏഷ്യാനെറ്റിന്റെ വിശ്വാസ്യത വർധിക്കുകയാണ് ചെയ്യുന്നത്. ടി പി ചന്ദ്രശേഖരൻ വധക്കേസും എസ് കത്തി വിവാദവും ഒക്കെ ചൂട് പിടിച്ചിരുന്ന സമയത്ത് സിപിഐ(എം) സെക്രട്ടറി പിണറായി വിജയൻ തന്നെ അതിരൂക്ഷമായ ഭാഷയിൽ ഏഷ്യാനെറ്റിനെതിരെ പ്രസംഗിച്ചിരുന്നു. ഏഷ്യാനെറ്റ് വാർത്താ സംഘത്തിന് പലപ്പോഴും പലയിടങ്ങളിൽ നിന്നും സിപിഎമ്മുകാരുടെ ഭീഷണി ഉണ്ടായിരുന്നു. ഒന്നിലേറെ തവണ ഏഷ്യാനെറ്റ് നുണ പറയുന്നു എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പരസ്യമായി ആരോപണം ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ അന്നൊക്കെ ഈ വെല്ലുവിളിയും ബഹിഷ്കരണവും ഒക്കെ പ്രസംഗങ്ങളിലും ഫേസ്ബുക്കിലും മാത്രമായിരുന്നു. ഇവിടെ പക്ഷേ, ഒരുപടി കൂടി കടന്ന് ഏഷ്യാനെറ്റ് ചർച്ചകളിൽ നിന്നും വിട്ടുനിൽക്കുക, ഏഷ്യാനെറ്റിന്റെ ലേഖകരെ റിപ്പോർട്ടിങ്ങ് വേദിയിൽ കയറ്റാതിരിക്കുക തുടങ്ങിയ കടുത്ത നിലപാടുകളാണ് ബിജെപി കൈക്കൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റ് ബിജെപി വിരുദ്ധമാണെങ്കിൽ പോലും അതിനെ ഇങ്ങനെ ബഹിഷ്കരിക്കാനുള്ള തീരുമാനം ഒരു ജനാധിപത്യ പാർട്ടിക്ക് ചേർന്നതല്ല. വിമർശനങ്ങളിൽ കഴമ്പില്ലെങ്കിൽ അതിലെ തെറ്റ് വ്യക്തമാക്കി മുമ്പോട്ട് വരികയാണ് നേതാക്കൾ ചെയ്യേണ്ടത്. 'നിങ്ങൾ പറയുന്ന അഭിപ്രായത്തോട് വിയോജിക്കുമ്പോൾ അത് പറയാൻ നിങ്ങൾക്കുള്ള അവകാശത്തിന് വേണ്ടി പോരാടും' എന്ന താത്വിക നിലപാടാണ് ജനാധിപത്യത്തിൽ വിജയിക്കേണ്ടത്. നമുക്ക് ഇഷ്ടമില്ലാത്ത എല്ലാ നിലപാടുകളും കൂവിതോൽപ്പിക്കും എന്നത് ജനാധിപത്യപരമല്ല. കേരളത്തിൽ ബിജെപി വരെ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം ജനാധിപത്യ വിരുദ്ധ നിലപാട് എടുക്കുന്നത് ജനങ്ങളെ സംശയത്തിൽ ആഴ്ത്തുകയേ ചെയ്യൂ. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത സ്വന്തം അഭിപ്രായം ധൈര്യപൂർവ്വം പറയാനുള്ള പൗരന്റേയും സംഘടനകളുടേയും സ്വാതന്ത്ര്യം ആണ്. അതിന്റെ കടയ്ക്കൽ കത്തി വയ്ക്കാനുള്ള ബിജെപി നിലപാട് അപഹാസ്യവും തിരുത്തപ്പെടേണ്ടതുമാണ്.'നിങ്ങൾ പറയുന്ന അഭിപ്രായത്തോട് വിയോജിക്കുമ്പോൾ അത് പറയാൻ നിങ്ങൾക്കുള്ള അവകാശത്തിന് വേണ്ടി പോരാടും' എന്ന താത്വിക നിലപാടാണ് ജനാധിപത്യത്തിൽ വിജയിക്കേണ്ടത്. നമുക്ക് ഇഷ്ടമില്ലാത്ത എല്ലാ നിലപാടുകളും കൂവിതോൽപ്പിക്കും എന്നത് ജനാധിപത്യപരമല്ല. കേരളത്തിൽ ബിജെപി വരെ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം ജനാധിപത്യ വിരുദ്ധ നിലപാട് എടുക്കുന്നത് ജനങ്ങളെ സംശയത്തിൽ ആഴ്ത്തുകയേ ചെയ്യൂ.
ഈ നിലപാട് ബിജെപി എന്ന പാർട്ടിക്കും രാജ്യത്തെ പ്രതീക്ഷയിലേക്ക് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നാണക്കേട് മാത്രമേ ഉണ്ടാകൂ. മോദിയെ ഹിറ്റലറോട് ഉപമിക്കുന്ന ന്യൂനപക്ഷത്തിന്റെ കൈയിൽ അടിക്കാനുള്ള വടി നൽകുകയാണ് ബിജെപി നേതാക്കൾ ചെയ്യുന്നത്. എല്ലാത്തിനേക്കാളും വലുത് ജനഹിതമാണ് എന്ന് ഇവർ തിരിച്ചറിയേണ്ടി ഇരിക്കുന്നു. കേരളത്തെ രണ്ട് പാർട്ടികൾ വീതിച്ചെടുത്തുകൊണ്ടിരുന്ന കാലത്ത് ന്യായമായ പ്രാധാന്യം ബിജെപിക്ക് നല്കിയ മാദ്ധ്യമങ്ങളോടുള്ള ഈ വെല്ലുവിളി ബിജെപിയെ ഏത് തരത്തിൽ സഹായിക്കുമെന്ന് നേതാക്കൾ കരുതുന്നത്? ഇപ്പോൾ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ വി മുരളീധരനും യുവനേതാവിൽ നിന്നും മുൻനിര നേതാവായി വളർന്ന കെ സുരേന്ദ്രനെയും വളർത്തുന്നതിൽ ഏഷ്യാനെറ്റ് ന്യൂസ് വഹിച്ച പങ്ക് ചെറുതല്ലെന്ന് വിലയിരുത്തുന്നവരാണ് നല്ലൊരു വിഭാഗം ജനങ്ങളും. ഒ രാജഗോപാലിനെ ജനങ്ങളുടെ രാജേട്ടനാക്കിയതും ഏഷ്യാനെറ്റുമായി കൈകോർത്ത് ആയിരുന്നില്ലേ? കേന്ദ്രത്തിൽ അധികാരത്തിൽ എത്തുകയും കേരളത്തിൽ ശക്തി പ്രാപിക്കുകയും ചെയ്തു തുടങ്ങിയതോടെ ഫാസിസത്തിന്റെ ദംഷ്ട്രയും പല്ലും വെളിയിൽ കാട്ടാൻ ശ്രമിക്കുന്ന ഈ നിലപാടിനെ ജനാധിപത്യ വിശ്വാസകൾ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യണം.
ഈ ഫാസിസ്റ്റ് പ്രവർത്തനം മുളയോടെ നുള്ളാൻ കേരളത്തിൽ മറ്റ് മാദ്ധ്യമങ്ങളും ഏഷ്യാനെറ്റിന് പിന്തുണ പ്രഖ്യാപിച്ച് ഒരുമിച്ച് നിൽക്കേണ്ടതാണ്. ഒരു ചാനൽ റിപ്പോർട്ടറെ ഇറക്കി വിട്ടാൽ മറ്റ് ചാനൽ പത്ര റിപ്പോർട്ടർമാർ കൂടി ആ പരിപാടി ബഹിഷ്കരിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതായിരുന്നു. ഏഷ്യാനെറ്റിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർവ്വ ചാനലുകളും പത്രങ്ങളും കേരളത്തിലെ ബിജെപിയെ ബഹിഷ്കരിച്ചാൽ മാത്രമേ ജനാധിപത്യ വിരുദ്ധമായ ഈ തീരുമാനത്തിന്റെ രൂക്ഷത ബിജെപി മനസിലാക്കൂ. കേരളത്തിലെ ബിജെപി നേതാക്കളെക്കുറിച്ചും പാർട്ടി പരിപാടികളെക്കുറിച്ചും ഒരു വാർത്തപോലും നൽകാതെ ആവണം തുടക്കം. എന്നിട്ടും അവർ തെറ്റ് തിരുത്തുന്നില്ലെങ്കിൽ പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കളെ ബഹിഷ്കരിക്കണം. അത് അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന് മേലുള്ള കഠിനകർമ്മം ആണെങ്കിൽ കൂടി ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇത്തരം കടുത്ത നിലപാടുകൾ ചിലപ്പോഴെങ്കിലും വേണ്ടി വരും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്