സുകുമാരന്‍ നായര്‍ വെള്ളാപ്പള്ളിക്കു പഠിക്കുമ്പോള്‍ ഇടിഞ്ഞുപോകുന്നത് തറവാടികളായ നായന്മാരുടെ അന്തസ്സാണ്; കേരളത്തിന്റെ സംസ്കാരവും
എഡിറ്റോറിയൽ
കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഗണ്യമായ അംഗീകാരമുള്ള നേതാവാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശ്രീനാരായണ പ്രസ്ഥാനത്തെ അല്‍പ്പം വര്ഗീയവല്ക്കരിച്ചെങ്കില് കൂടി ശക്തിപ്പെടുത്തുന്നതില്‍ വെള്ളാപ്പള്ളി നടേശനുള്ള പങ്ക് ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഭയഭക്തബഹുമാനത്തോടെ പെരുമാറുന്ന സമുദായ നേതാക്കളില്‍ ഒരാളാണ് ഇന്ന് ശ്രീ വെള്ളാപ്പള്ളി നടേശന്.
വെള്ളാപ്പള്ളി പാവപ്പെട്ട ഈഴവരുടെ പേരുപറഞ്ഞ് സുഖിമാനായും ആഢംബരപ്രിയനായും ജീവിക്കുകയാണ് എന്ന് ഒരു വിഭാഗം ആരോപിക്കുന്നു. അതെന്തുമാവട്ടെ വെള്ളാപ്പള്ളിയുടെ പ്രവചനങ്ങളും ഭീഷണികളും സമ്മര്‍ദ്ദങ്ങളുമൊക്കെ വക്കില്ലാത്ത വാക്കത്തി പോലെയാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും കാണുന്നത്. ഒരു സമുദായ നേതാവായിട്ടും ഇത്രയേറെ സ്വാധീനമുണ്ടായിരുന്നിട്ടും നിഷ്പക്ഷമതികളായ കേരളീയര്‍ പലപ്പോഴും ഒരു കോമാളി കഥാപാത്രത്തെ കാണുന്നതു പോലെയാണ് വെള്ളാപ്പള്ളിയെ കാണുന്നത്.
ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ശ്രീമാന്‍ വെള്ളാപ്പള്ളിക്ക് തന്നെയാണ്. കാര്യസാധ്യത്തിന് വേണ്ടി ആരെയും പുകഴ്ത്തി പറയാനും ആരേയും തള്ളിപ്പറയാനും വെള്ളാപ്പള്ളിക്കു ഒരു ദിവസം പോലും വേണ്ട എന്ന് കേരളീയര്‍ക്കറിയാം. അഞ്ചാം മന്ത്രി വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച വെള്ളാപ്പള്ളിയെ കോണ്‍ഗ്രസിന്റെ ദൂതന്മാര് അന്നുരാത്രി വീട്ടില്‍ചെന്നു സന്ദര്‍ശിച്ചു കഴിഞ്ഞതോടെ പിറ്റേദിവസം വെള്ളാപ്പള്ളിക്ക് ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയായി മാറി. വെള്ളാപ്പള്ളിയുടെ വാക്കുകള്‍ സമുദായംഗങ്ങള്‍ പോലും ഗൗരവമായി എടുക്കാത്തതുകൊണ്ട് വെള്ളാപ്പള്ളി എന്തു പറഞ്ഞാലും കേരളീയ പൊതുസമൂഹത്തെ അത് സാരമായി ബാധിക്കാറില്ല.
എന്നാല്‍ അങ്ങനെല്ല സുകുമാരന്‍ നായരുടെ കാര്യം. യശ്ശരീരനായ മന്നത്ത് പത്മനാഭന് ഇരുന്ന കസേരയില്‍ ഇരിക്കുന്നു എന്നു മാത്രമല്ല ഈയിടെ അന്തരിച്ച സമുന്നതനായ നാരായണപ്പണിക്കര്‍ എന്‍എസ്എസിന് നേടികൊടുത്ത അന്തസ്സും ആഭിജാത്യവും കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം കൂടി ചുമക്കുന്ന ആളാണ് സുകുമാരന്‍ നായര്‍. വായില്‍ തോന്നുന്നത് കോതയ്ക്ക് പാടുന്ന നേതാവായിരുന്നില്ല നാരായണപ്പണിക്കര്‍. ജാതി മതഭേദമനേ്യ പണിക്കരോട് ആദരവും സ്നേഹവും കാണിച്ചിരുന്നത് പണിക്കരുടെ മാന്യവും ഉയര്‍ന്ന സംസ്കാരമുള്ളതുമായ പെരുമാറ്റം മൂലമായിരുന്നു.
നിര്‍ഭാഗ്യവശാല്‍ നായര്‍ സമൂഹത്തിന് നാരായണപ്പണിക്കര്‍ ഉണ്ടാക്കി തന്ന മാന്യതയും മാഹാത്മ്യവും ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സുകുമാരന്‍നാര്‍ ഇല്ലാതാക്കിയെന്ന് പറയേണ്ടിയിരിക്കുന്നു. സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ഉടന്‍ തന്നെ ആദ്യ വിവാദം ഉടലെടുത്തിരുന്നു എന്നോര്‍ക്കണം. സമദൂരം എന്നു പറയാറുണ്ടെങ്കിലും വി എസ് അച്യുതാനന്ദനെ പോലൊരാളെ സഹിക്കാന്‍ വയ്യാത്തതുകൊണ്ട് എന്‍എസ്എസ് യുഡിഎഫിനൊപ്പമായിരുന്നു എന്നു നായര്‍ പറഞ്ഞതായിരുന്നു ആദ്യത്തെ വിവാദം. പിന്നീട് അറിഞ്ഞോ അറിയാതെയോ രൂക്ഷവും ശക്തവുമായ അഭിപ്രായപ്രകടനങ്ങള്‍ കൊണ്ട് സുകുമാരന്‍ നായര്‍ വിവാദ നായകനായി.
മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം ഇത്രയേറെ വിവാദമാക്കിയതിലും കേരളത്തിലെ പൊതുസമൂഹത്തില്‍ കാര്യമായി വേര്‍തിരിവ് ഉണ്ടാക്കിയതിലും ശ്രീ. സുകുമാരന്‍ നായര്‍ക്കുള്ള പങ്ക് ചെറുതല്ല. ന്യൂനപക്ഷം എന്നറിയപ്പെടുന്ന കേരളത്തിലെ മുസ്ലീം-ക്രിസ്ത്യന്‍ സമുദായം അധികാരത്തിന്റെ സിംഹഭാഗവും കൊണ്ടുപോകുന്നതില്‍ ഇവിടെ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കുള്ള അതൃപ്തിയുടെ പ്രകടനം എന്ന നിലയില്‍ ഞങ്ങളെപ്പോലെയുള്ള മാധ്യമങ്ങള്‍ പോലും ഈ വികാരത്തെ ആദരവോടെ കണ്ടതാണ്. കേരളീയ സമൂഹത്തെ വെട്ടിമുറിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചെങ്കിലും ഉമ്മന്‍ചാണ്ടി ഹിന്ദു ഭൂരിപക്ഷത്തെ സംതൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് മന്ത്രിസഭ പുനസംഘടന നടത്തിയത്. സുകുമാരന്‍ നായര്‍ അടക്കമുള്ളവര്‍ പറയുന്ന വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിക്ക് നേരത്തെ തന്നെ മനസിലായിരുന്നു.
പശുവും ചത്തു മോരിലെ പുളിയും മാറിയിട്ടും സുകുമാരന്‍ നായര്‍ നടത്തി കൊണ്ടിരിക്കുന്ന വികാര പ്രകടനം കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തെ ഏതെങ്കിലും തരത്തില്‍ സഹായിക്കുമോ എന്ന സംശയം ഞങ്ങള്‍ക്കുണ്ട്. ഇന്നലെ ശ്രീ. സുകുമാരന്‍ നായര്‍ നടത്തിയ പ്രസംഗം കേവലം വികാരപ്രകടനം എന്നതിനപ്പുറം വര്‍ഗീയതയുടെ വിഷം തുപ്പുന്നതും കേരളീയ സമൂഹത്തെ ഏറെ പിറകോട്ടടിക്കുന്നതുമാണ്. കേരളത്തിലെ മുഖ്യമന്ത്രിയെനിശ്ചയിക്കുന്നത് സുകുമാരന്‍ നായരെപ്പോലെയുള്ള സമുദായ നേതാക്കള്‍ ആണ് എന്നു അവര്‍ തല്‍ക്കാലത്തേക്കെങ്കിലും ചിന്തിച്ചു പോകുന്നത് ദയനീയവും തികച്ചും അപലപനീയവുമാണ്.
ഇത് വ്യക്തമാക്കുന്നത് അഞ്ചാംമന്ത്രിയുടെ പേരില്‍ ഉണ്ടായ വിവാദത്തിന്റെ പിറകില്‍ കെപിസിസി പ്രസിഡന്റ് ശ്രീ. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്ക് കാര്യമായ പങ്കുണ്ട് എന്നാണ്. ഹിന്ദുവികാരം ഉണര്‍ത്തി ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം തെറിപ്പിക്കുക എന്ന തന്ത്രം ഉയര്‍ത്തിക്കൊണ്ട് വന്നതിന്റെ പിറകില്‍ ഒരു പക്ഷെ ചെന്നിത്തല വരെ ഉണ്ടായേക്കാം. അല്ലെങ്കില്‍ എന്തുകൊണ്ടാണ്മറ്റൊരു നായരായതിരുവഞ്ചൂരിന് ആഭ്യന്തരം അടക്കമുള്ള വകുപ്പുകള്‍ നല്‍കിയിട്ടും സുകുമാരന്‍ നായര്‍ കലി തുള്ളുന്നത്. ചെന്നിത്തലയുടെ അട്ടിമറി നീക്കം മുമ്പില്‍ കണ്ട് ഉമ്മന്‍ ചാണ്ടി നടത്തിയ നീക്കം തന്നെ ആയിരിക്കാം മന്ത്രിസഭ അഴിച്ചുപണി.
ഒരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെ തെരഞ്ഞടുക്കുന്നത് ജാതിനോക്കി ആകാന്‍ പാടില്ല. ഭൂരിപക്ഷം നേടിയ പാര്‍ട്ടിയിലെ കഴിവും പ്രതിഭയുമുള്ള മുതിര്‍ന്ന നേതാവ് എന്ന രീതിയില്‍ മാത്രമാകണം. ഈ അര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആകാന്‍ ഉമ്മന്‍ ചാണ്ടിയോളം പോന്ന ആരും തല്‍ക്കാലമില്ല. ഉമ്മന്‍ചാണ്ടിയെക്കാള്‍ മെച്ചപ്പെട്ട ഒരു നേതാവിന് കേരളത്തിന് ചൂണ്ടികാട്ടാന്‍ ഇപ്പോള്‍ ഉണ്ടെങ്കില്‍ അതും വിഎം സുധീരന് മാത്രമാണ്. എന്നാല്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കാം എന്ന് സുകുമാരന്‍ നായര്‍ പരസ്യമായി പറയുമ്പോള്‍ അതിനുള്ള യോഗ്യതയായി അദ്ദേഹം കണ്ടെത്തുന്നത് ചെന്നിത്തല നായരാണ് എന്ന ഒരൊറ്റ കാര്യം മാത്രമാണ്.നായരല്ല, ഹിന്ദുവാണ് പ്രശ്നമെങ്കില്‍ കേരളം കണ്ട ഏറ്റവും പ്രഗ്ത്ഭനായ രാഷ്ട്രീയ നേതാക്കളിലൊരാളായ വിഎം സുധീരന്റെ പേര് എന്തുകൊണ്ട് സുകുമാരന്‍ നായര്‍ പറഞ്ഞില്ല. സുധീരനു വേണ്ടി നിയമസഭാ സീറ്റൊഴിയാന്‍ കോണ്‍ഗ്രസില്‍ ഒരു എംഎല്‍എയും ഇല്ലെന്നാണോ?
ഉമ്മന്‍ ചാണ്ടി ക്രിസ്ത്യാനി ആയതുകൊണ്ടാണ്മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് സുകുമാരന്‍ നായര്‍ പറയുന്നതും ജാതിക്കളിയില്‍ പിടിച്ചുതൂങ്ങി മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തല ശ്രമിക്കുന്നതും കേരള രാഷ്ട്രീയത്തിന്റെ അതിഭീതിതമായ കാഴ്ചയാണ്. സുകുമാരന്‍ നായരുടെ ഈ വൃത്തികെട്ട ജാതിക്കളിയില്മാന്യന്മാരായ നായര്‍ സമൂഹത്തിന്റെ അന്തസ്സ് ഇടിക്കുന്നതാണ്. സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ജാതി പറയുകയും രാഷ്ട്രീയക്കാരെ പോലെ കവലപ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്ന ശ്രീ. സുകുമാരന്‍ നായര്‍, നായര്‍ സമുദായത്തെ വച്ച് നടത്തുന്ന ഈ വിലപേശല്‍ എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കില്‍ കേരളീയ സമൂഹം അതിഭീതിതമായ ഒരു പ്രതിസന്ധിയിലേക്കായിരിക്കും നീങ്ങുക. വെള്ളാപ്പള്ളിക്ക് പഠിക്കാനുള്ള സുകുമാരന്‍ നായരുടെ ശ്രമത്തെ അന്തസ്സുള്ള നായന്മാര് മുന്‍കൈയ്യെടുത്ത് തടയിടും എന്നു പ്രതീക്ഷിക്കാം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍