ഒരു മനുഷ്യന്റെ വിഭ്രാന്തികളിൽ നിന്നും അസഹിഷ്ണുതകളിൽ നിന്നും രാജ്യം രക്ഷപ്പെടുന്നുവെന്ന സൂചനകളല്ലേ അഞ്ചു സംസ്ഥാനങ്ങളിലെ ബിജെപിയുടെ വട്ടപൂജ്യം തെളിയിക്കുന്നത്; ഇത് മോദിയുടെ ഭ്രാന്തൻ നയങ്ങൾക്ക് കിട്ടിയ തിരിച്ചടി തന്നെയാണ്; ഏകാധിപതികൾക്കായി ചരിത്രം കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന് ഏവർക്കുമറിയാം; മുഹമ്മദ്ബിൻ തുഗ്ലക്കിൽ നിന്ന് മോദിയിലേക്കുള്ള ദൂരം: മറുനാടൻ എഡിറ്റോറിയൽ
എഡിറ്റോറിയൽ
നമ്മുടെയൊക്കെ അഭിമാനമായ എഴുത്തുകാരൻ എംടി വാസുദേവൻ നായരോട് പാക്കിസ്ഥാനിൽ പോയ്ക്കൊള്ളാൻ പറയത്തക്ക നീചമായ മനസ്സുള്ളവർ ഈ കൊച്ചു കേരളത്തിൽ ഉണ്ടാകുമെന്ന് നമുക്കൊക്കെ ചിന്തിക്കാൻ പ്രയാസമായിരുന്നു. പക്ഷേ അതും സംഭവിച്ചില്ലേ. ഇന്ന് അയ്യപ്പനെ രക്ഷിക്കാനായി നിരാഹാരം കിടന്ന് ആശുപത്രിയിലായ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനാണ് നോട്ട് നിരോധനക്കാലത്തെ മോദിവിരുദ്ധ പ്രസ്താവനയുടെ പേരിൽ, ആ മഹാസാഹിത്യകാരനോട് പാക്കിസ്ഥാനിൽ പോയ്ക്കൊള്ളാനുള്ള നൃശംസത പറയാൻ ധൈര്യമുണ്ടായത്. നോക്കണം, ഈ കേരളത്തിൽ ഇങ്ങനെയാണെങ്കിൽ ഉത്തരേന്ത്യയുടെ അവസ്ഥ പറയണോ!
ഇനി എംടിയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപം കേട്ടാൽ ഒരു സംഘപരിവാർ മനസ്സ് അങ്ങനെ ചിന്തിച്ചുപോകുന്നതിൽ തെറ്റൊന്നും പറയാൻ സാധിക്കില്ല. കാരണം നരേന്ദ്ര ദാമോദർ ദാസ് മോദിയെന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ സാക്ഷാൽ മുഹമ്മദ് ബിൻ തുഗ്ലക്കിനോടാണ് എം ടി ഉപമിച്ചതെന്ന് അവർക്ക് തോന്നിപ്പോവും. ധനമന്ത്രി തോമസ് ഐസക്കിന്റെ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് നടന്ന ചടങ്ങിൽ എംടി മോദിയുടെ പേരു പോലും പറഞ്ഞില്ല. പക്ഷേ പരിവാറുകാർക്ക് അങ്ങനെ തോന്നി. വിഡ്ഡിയും ഭ്രാന്തനുമായ ഒരു ഭരണാധികാരി എന്ന സ്കൂളിൽ പഠിച്ച അറിവിന്റെ പുറത്തിരിക്കുന്ന നമ്മോട്, എംടി തുഗ്ലക്കിന്റെ മറ്റൊരു മുഖം, ചരിത്രത്തിന്റെ പിൻബലത്തോടെ കാണിച്ചു തരികയാണ്. അങ്ങേയറ്റം ഏകാധിപതിയും അസഹിഷ്ണുവും ക്രൂരനുമായിരുന്നു തുഗ്ലക്ക്.
ശിക്ഷയെന്ന നിലയിൽ , താൻ ദിവസവും വെട്ടിക്കൊല്ലുന്നവരുടെ ജഡങ്ങൾ കൊട്ടാര വാതിലിൽ രണ്ടുദിവസം ഇടണമെന്ന് തുഗ്ലക്കിന് നിർബന്ധമുണ്ടായിരുന്നത്രേ! സന്ദർശകർ അതു കടന്നുവേണം തന്റെ അടുത്ത് എത്താൻ. പ്രജകളെ ഭയചകിതരാക്കി ഭരിക്കാനുള്ള ഈ തന്ത്രം എംടി ഉദ്ധരിക്കുന്നുണ്ട്. തന്റെ ഭരണ പരാജയങ്ങളെപ്പറ്റി ആരെങ്കിലും വിമർശിക്കുന്നത് കേൾക്കാനുള്ള സഹിഷ്ണുത ഇല്ലാഞ്ഞതിനാലാണ് അദ്ദേഹം തലസ്ഥാനം മാറ്റിയതെന്നും വിദേശസഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഒരു ദിവസം കൊട്ടാരത്തിൽ ഒരാൾ തുഗ്ലക്കിനെ വിമർശിക്കുന്ന എന്തോ ഒരു സാധനം കൊണ്ടിട്ട് കടന്നു കളഞ്ഞത്രേ. വിവരം അറിഞ്ഞപാടെ തുഗ്ലക്ക് തീരുമാനിക്കുന്നു. ഇനി ഇവിടം വേണ്ട. ഉടൻ തലസ്ഥാനം മാറ്റുന്നു. പതിനായിരങ്ങൾ പെരുവഴിയിലാവുന്നു.
ഈ പ്രസംഗത്തിന്റെ കൂട്ടത്തിൽ എംടി നാണയവ്യവസ്ഥ വച്ചു കളിച്ച രാജ്യങ്ങളൊക്കെ അപകടത്തിലേക്കു പോയതിനെയും സർക്കാരിന്റെ വീണ്ടുവിചാരമില്ലാത്ത നോട്ടുനിരോധ നടപടി ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെയും പറ്റി പൊതുവെ പറയുകയും ചെയ്തു. അതും വളരെ സൗമ്യമായി. പ്രകോപനകരമായി ഒന്നും ആ ഭാഗത്തും ഉണ്ടായിരുന്നില്ല. ഒരിടത്തും എംടി മോദിയെന്ന വാക്ക് ഉച്ചരിച്ചിട്ടു പോലുമില്ല.
എന്നിട്ടും എഎൻ രാധാകൃഷണന് എന്തുകൊണ്ട് തോന്നി തുഗ്ലക്ക് എന്ന് പറഞ്ഞത് മോദിയെ ആണെന്ന്? അവിടെയാണ് കാര്യങ്ങളുടെ കിടപ്പ്. തുഗ്ലക്കിന്റെ എല്ലാ ദുർഗുണങ്ങളും ഒന്നൊഴിയാതെ കിട്ടിയ വ്യക്തിയാണ് മോദിയെന്നത് സങ്കടകരമാണ്. ഒരു കാര്യവും പഠിക്കാനുള്ള മനസ്സില്ല. അസഹിഷ്ണുത, ധാർഷ്ട്യം, ഏകാധിപത്യം. ഇത് ഒരു ജാനാധിപത്യമായിപ്പോയതുകൊണ്ടും ഭരണഘടനയും നിയമവ്യവസ്ഥയും ഉള്ളതുകൊണ്ടും വെട്ടിക്കൊല്ലാനും ജഡങ്ങൾ പാർലിമെന്റ് മന്ദിരത്തിനു മുന്നിൽ രണ്ടുദിവസം ഇടാനും കഴിയുന്നില്ലെന്ന് മാത്രം!
നോക്കുക രണ്ടുപേരുടെയും മോഡസ് ഓപ്പറെൻഡി ഒരുപോലെയാണ്. എങ്ങനെയാണ് മോദി പോപ്പുലർ ആയതെന്ന് നോക്കുക. പ്രൊഫസർ സി രവിചന്ദ്രൻ തൊട്ട് അരുന്ധതിറോയി വരെയുള്ളവർ ചൂണ്ടിക്കാട്ടിയപോലെ ഗുജറാത്ത് കലാപം തന്നെയാണ്. പൊലീസിനോട് നിഷ്ക്രിയനാകാൻ പറഞ്ഞ് കലാപകാരികൾക്ക് രണ്ടുദിവസം ഒത്താശ ചെയ്ത അന്ന് തുടങ്ങിയതാണ് അദ്ദേഹത്തിന്റെ ഉയർച്ച. കേരളത്തിൽ പോലും എത്രയോ സംഘപരിവാറുകൾ പരസ്യമായി പറയുന്നു. 'മുസ്ലീങ്ങൾക്ക് പണി കൊടുക്കാൻ സാക്ഷാൻ മോദി തന്നെ വേണം.'- നമ്മുടെ സാക്ഷാൽ വൽസൻ തില്ലങ്കേരിയുടെ വൈറലായ പ്രസംഗം ഓർമ്മയില്ലേ. 'കൃഷ്ണനും രാമനും എത്രപേരെ കൊന്നിരിക്കുന്നു. ഇത്രയും പേരെ കൊല്ലാൻ കഴിഞ്ഞെങ്കിൽ സാക്ഷാൽ മോദി ഭഗവാൻ തന്നെയാണ്'- ഇതേ ഫിയർ സൈക്കോസിസിൽ നിന്നുവരുന്ന വീരാരാധനയാണ് തുഗ്ലക്കും ഉപയോഗിച്ചത്.
ഇനി നോട്ടുനിരോധനം നോക്കുക. തുഗ്ലക്കിനെപ്പോലെ ഒരു പഠനം മോദിയും നടത്തുന്നില്ല. ഏതോ ഒരു പരിവാര സംഘടന നിർദ്ദേശിച്ചു. അദ്ദേഹം നടപ്പിലാക്കി. തലസ്ഥാനം മാറ്റിയപോലെ ജനം വരിനിന്ന് മരിച്ചു. പശുവിന് മനുഷ്യനേക്കാർ വില വന്നു. ആൾക്കൂട്ട ആക്രമണങ്ങൾ പതിവായി. സദാചാരഗുണ്ടകളും ഗോരക്ഷാ ഗുണ്ടകളും എന്തിന് കലാപം പോലും ആസൂത്രണം ചെയ്യുന്നവർ ഉണ്ടായി. തുഗ്ലക്കിനെപോലെ വിർശിക്കുന്നവരെ മോദിക്കും കണ്ടുകൂടാ. തലസ്ഥാനം ഗുജറാത്തിലേക്ക് മാറ്റാത്തത് നമ്മുടെ ഭാഗ്യം. അർണബ് ഗോസ്വാമിയെപ്പോലുള്ള സ്തുതിപാഠകർ ചക്കരയാണുതാനും. സ്വതന്ത്രചിന്തകരെയും യുക്തിവാദികളെയും തേടി വെടിയുണ്ടകളെത്തി. ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കിട്ടുമെന്ന് ശാസത്രഞ്ജൻ വരെ സിദ്ധാന്തിച്ച് നമ്മെ നാണം കെടുത്തി. നഗ്ന സന്യാസിമാർ നിയമസഭകളിൽ പ്രസംഗിച്ച് സനാതനമായ ദുർഗന്ധത്തിന് മാറ്റുകൂട്ടി. ഒ വി വിജയന്റെ ധർമ്മപുരാണത്തിലെ പ്രജാപതിയെ ഓർത്തുപോവുന്നു.
എല്ലാ ഏകാധിപതികളും എറ്റവും വലിയ ഭീഷണി ഉയർത്തുക സ്വന്തം പാർട്ടിക്കാർക്കാണ്. ഇന്ന് ബിജെപിയിൽ മോദിക്കെതിരെ ഒരു ഈച്ച പോലും അനങ്ങില്ല. എല്ലാം അങ്ങുന്ന് തീരുമാനിക്കും. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലികൾക്കിടയിൽ മോദിജിയെ, സ്റ്റേജിൽ വാഴവെട്ടിയിട്ടപോലെ കിടന്ന് നമസ്ക്കാരം നടത്തുന്ന സ്ഥാനാർത്ഥികളെ കണ്ട് വിദേശ മാധ്യമ പ്രവർത്തകരൊക്കെ അമ്പരന്നു. എല്ലാ എകാധിപതികളെയും പോലെ ഏകപക്ഷീയമാണ് മോദിയുടെ ഭാഷയും. മാധ്യമങ്ങളെ കാണില്ല. ചോദ്യങ്ങളോട് പ്രതികരിക്കില്ല. റേഡിയോ തുറന്നുവെച്ചതു പോലെ.
എന്താണ് മോദിയും പാർട്ടിയും നമുക്കായി ചെയ്തത്? എടുത്തു പറയാൻ ഏത് പദ്ധതിയുണ്ട്? മേക്ക് ഇൻ ഇന്ത്യയും സ്വച്ഛ് ഭാരത് പദ്ധതിയും എവിടെ വരെയായി? എവിടെ യുവജനങ്ങൾക്ക് വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലുകൾ? കർഷകർക്ക് ക്ഷേമം ഉണ്ടായോ? മന്മോഹൻസിങ്് ഒരു വിധത്തിൽ ശരിപ്പെടുത്തിക്കൊണ്ടുവന്നിരുന്ന സാമ്പത്തിക മേഖലയെ തകർത്തു തരിപ്പിണമാക്കി എന്നാണ് ഈ കഴിഞ്ഞ നാലര വർഷത്തിനിടെ സംഭവിച്ചത്. നോട്ടു നിരോധനം എന്ന മാന്മേഡ് ഡിസാസ്റ്റർ രാജ്യത്തെ പത്തുപതിനഞ്ച് വർഷത്തേക്കാണ് ഒറ്റയടിക്ക് പിറകോട്ട് അടിപ്പിച്ചത്. ഇന്ധന വില കത്തിക്കയറി. ഉള്ളിക്ക് വില 25 പൈസായായി. കർഷകർ തലങ്ങും വിലങ്ങും കീടനാശിനിയടിച്ചും കെട്ടിത്തൂങ്ങിയും മരിച്ചു.
പക്ഷേ, അപ്പോഴും നമോ കാമ്പയിൻ തുടരുകയാണ്. ഇപ്പോൾ അഞ്ച് സംസ്ഥാനങ്ങളിൽ വട്ടപൂജ്യമായിട്ടും അവർ പറയുന്നത് കേൾക്കൂ. ഇത് മോദിക്കുള്ള തിരിച്ചടിയല്ല, ഉത്തരേന്ത്യൻ കാവി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കൊള്ളരുതായ്മകൾ കൊണ്ടു സംഭവിച്ചതാണെന്ന് പറയുന്നവർ ഛത്തീസ്ഗഡിലെ തെറ്റില്ലാതെ ഭരിച്ച രമൺസിങ്ങിനെ അനുഭവം നോക്കണം. എടുത്തുപറയാൻ ഒരു നേതാവു പോലും മില്ലാത്തിടത്താണ് മൂന്നിൽ രണ്ടുഭൂരിപക്ഷത്തോടെ കോൺഗ്രസ് ജയിക്കുന്നത്. മോദിയുടെ അന്തംവിട്ട സ്വകാര്യവത്ക്കരണവും നോട്ടുനിരോധനവും അടക്കമുള്ള ഭ്രാന്തൻ നയങ്ങളുമാണ് അവിടെ കോൺഗ്രസിനെ തകർത്തത്.
മോദി സർക്കാർ ഖനികൾ ദേശസാത്ക്കരിച്ചതിനെ തുടർന്ന് കൽക്കരി മേഖലയിലെ തൊഴിലാളികൾ അക്ഷരാർത്തത്തിൽ പട്ടിണിയിലായിരുന്നു. 1973ലാണ് ഇന്ദിരാഗാന്ധി കൽക്കരി മേഖല ദേശസാൽക്കരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നരേന്ദ്ര മോദി മേഖല പൂർണ്ണമായും സ്വകാര്യവൽക്കരിച്ചു. ഇതോടെ റായ്ഖഡ് അടക്കമുള്ള കൽക്കരിപ്പാടം മേഖലയിൽനിന്ന് ആളുകൾ കൂട്ടത്തോടെ കുടിയൊഴിഞ്ഞ് പോവേണ്ടി വന്നു. നഷ്ടത്തിലാണെന്ന് പറഞ്ഞ് വേദാന്തയടക്കമുള്ള നവ കോർപ്പറേറ്റുകൾ തൊഴിലാളികളുടെ ചോറിലാണ് മണ്ണുവാരിയിട്ടത്. ഇതേ അവസ്ഥയായിരുന്നു ആദിവാസി മേഖലയിലും. ദാരിദ്രവും ചുഷണവും നടമാടിയതോടെ ഇവിടെ മാവോയിസ്റ്റുകളും ശക്തമായി.
ഖനി-ആദിവാസി മേഖലയിലാണ് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായതെന്ന് വോട്ടിങ്ങ് പാറ്റേൺ നോക്കിയാൽ വ്യക്തം. സത്യത്തിൽ സ്വകാര്യവത്ക്കരണം അടക്കമുള്ള മോദിയുടെ നയങ്ങൾക്കാണ് രമൺസിങ്ങ് വിലകൊടുക്കേണ്ടി വന്നത്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ർക്കാരുകളുടെ അഴിമതിയും ദുർഭരണവും അതിനൊപ്പം മോദിയുടെ നയങ്ങളും ഏകാധിപത്യ പ്രവണതകളും കൂടിയായതോടെ തിരിച്ചടി ശക്തമാവുകയായിരുന്നു. ജനരോഷത്തിന്റെ ആ ട്രെൻഡ് കോൺഗ്രസിന്റെ ആഭ്യന്തര വീഴ്ച്ചകളും വടംവലിയുംമൂലം പൂർണമായും മുതലെടുക്കാൻ കഴിയാതെ പോവുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ഈ രീതിയിലായിരുന്നു. എവിടെപ്പോയാലും സാധാരണക്കാരന്റെ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് രാഹുൽ സംസാരിച്ചത്. ഇന്ധന വിലവർധനയും കാർഷിക പ്രതിസന്ധിയും നോട്ടുനിരോധനവും ഖനി സ്വകാര്യവത്ക്കരണവും അടക്കമുള്ള നയങ്ങൾക്കെതിരെ ആയിരുന്ന അദ്ദേഹത്തിന്റെ പ്രസംഗം മുഴുവൻ. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നതും വ്യക്തമാണ്.
എല്ലാ ഏകാധിപതികൾക്കും ചരിത്രം ഒരു തിരിച്ചടി കരുതിവെച്ചിട്ടുണ്ട്. ഹിറ്റ്ലർ സ്റ്റാലിൻ മുതൽ ഏകാധിപതിയാവാൻ ശ്രമിച്ച ഇന്ദിരാഗാന്ധിയുടെ വരെ അനുഭവം നോക്കുക. ആ തിരച്ചടിക്കുള്ള സമയമായെന്ന് അഞ്ച് സംസ്ഥാനങ്ങളിലെ ബിജെപിയുടെ പരാജയം ഓർമ്മിപ്പിക്കുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക കൂടിയാണിത്. ഒരു മനുഷ്യന്റെ വിഭ്രാന്തികളിൽ നിന്നും അസഹിഷ്ണുതകളിൽ നിന്നും ഇന്ത്യ രക്ഷപ്പെടുന്നുവെന്ന സൂചനകളല്ലേ അഞ്ചുസംസ്ഥാനങ്ങളിലെ ബിജെപിയുടെ വട്ടപൂജ്യം തെളിയിക്കുന്നത്. അഴിമതിയും തമ്മിലടിയും മൃദുഹിന്ദുത്വവും മാറ്റിവെച്ച് കോൺഗ്രസിന് നെഹ്റുവിന്റെ മതേതര- ജനാധിപത്യധാര ഉയർത്തിപ്പിടിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കാം. ഏകാധിപതികളെ വാഴിക്കാൻ ഇന്ത്യൻ ജനാധിപത്യം തയ്യാറല്ലെന്ന് അടിവരയിടുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി സംപൂജ്യരായതിലൂടെ വ്യക്തമാകുന്നത്.
എന്തുകൊണ്ട് ബിജെപി തോറ്റു എന്ന് ഇനിയും സംശയമുള്ളവർ ഇന്നത്തെ പത്രങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി. ഭാവിയിൽ പിഎസ്സി പരീക്ഷക്ക് വന്നേക്കാവുന്ന ഒരു ചോദ്യം പത്ര വാർത്തയായി മുൻ പേജിൽ കിടക്കുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ വിമാനങ്ങൾ ,മുബൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ദിവസം ഏത്? കാരണം വ്യവസായ ഭീമന്റെ മകളുടെ കല്യാണം. അതിനു അകത്തെ പേജിൽ മറ്റൊരു 'ചെറിയ' വാർത്ത. ഒരു കിലോ സവാളയ്ക്ക് കർഷകന് കിട്ടിയത് 35 പൈസ!
വാൽക്കഷ്ണം: മുണ്ടുടുത്ത മോദിയെന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന കേരളാ വിപ്ലവ ശിങ്കത്തിനു ഭാഗികമായി ബാധകമായ കാര്യം തന്നെയാണ് ഈ എകാധിപത്യ പ്രവണത. മാധ്യമ നിരോധനം, മുഖ്യനെ വിമർശിച്ചതിനുള്ള ഫേസ്ബുക്ക് അറസ്റ്റ് മുതൽ എത്രയെത്ര സന്ദർഭങ്ങൾ. മോദിയെപ്പോലെ സകലരെയും നിഷ്പ്രഭമാക്കി, സ്വന്തം മന്ത്രിസഭാംഗങ്ങൾക്കു പോലും ശബ്ദം ഇല്ലാതാക്കുന്നു പിണറായിയും. ഈ പ്രവണതയും ഫാസിസത്തിലേക്കുള്ള ചുവടുവെപ്പാണ് എന്നു മാത്രമേ ഓർമ്മിപ്പിക്കാനുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്