തെറ്റയിൽ രാജിവയ്ക്കേണ്ടതില്ല; ഉമ്മൻ ചാണ്ടി രാജിവയ്ക്കുകയും വേണം: ചീഞ്ഞ് നാറുന്ന രാഷ്ട്രീയ കേരളത്തിലേക്ക് കമ്യൂണിസ്റ്റുകാർ മാലിന്യം നിക്ഷേപിക്കുമ്പോൾ
എഡിറ്റോറിയൽ
കേരള രാഷ്ട്രീയം പണ്ടേ ഒരുതരം നാറിയ ഏർപ്പാടാണ്. എന്നാൽ ഇത്രയധികം ചീഞ്ഞ് നാറിയ ഒരു കാലഘട്ടം ഉണ്ടാകില്ല. എങ്ങും ഇക്കിളിപ്പെടുത്തുന്ന നീലക്കഥകൾ മാത്രം. ഈ സർക്കാരിന്റെ തുടക്കം മുതൽ ഇത്തരം നാറിയ കഥകളുടെകൂമ്പാരം തന്നെ അണപൊട്ടി ഒഴുകി. പിസി ജോർജ്ജ് എന്നൊരു ജനപ്രതിനിധി സർക്കാർ വണ്ടിയിൽ ചീറിപ്പാഞ്ഞ് നടത്തിയ പ്രസ്താവനകളും അവ ഉണ്ടാക്കിയ നാണക്കേടും എത്ര ജന്മം കഴിഞ്ഞാലും കേരളാ രാഷ്ട്രീയത്തിൽ നിന്നും തേഞ്ഞ് മാഞ്ഞ് പോകില്ല. 94 വയസ്സുള്ള കെ ആർ ഗൗരിയമ്മയെ പിസി ജോർജ്ജ് വിശേഷിപ്പിച്ച അറയ്ക്കുന്ന ഭാഷ ആർക്കാണ് പെട്ടെന്ന് മറക്കാൻ കഴിയുക.
മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സിനിമാതാരം കൂടിയായ കെബി ഗണേഷ്കുമാറിന്റെ കിടപ്പറ രഹസ്യങ്ങൾ എത്രനാളാണ് കേരളത്തെ നാണം കെടുത്തിയത്. അതിനിടയിൽ ഒളിഞ്ഞും തെളിഞ്ഞും പിജെ കുര്യൻ കഥകളും കുഞ്ഞാലിക്കുട്ടി കഥകളും ഒക്കെ ഇടയ്ക്കിടെ കേരള രാഷ്ട്രീയത്തെ മലീമസപ്പെടുത്താൻ എത്തിനോക്കിക്കൊണ്ടിരുന്നു. രണ്ട് മൂന്ന് ആഴ്ചയായി ഊഴം മുഖ്യമന്ത്രിയുടേയും മറ്റ് ചില മന്ത്രിമാരുടേയും ശിങ്കിടികളും ഒരു പെണ്ണുമായുള്ള ഏർപ്പാടുകളുടെ കഥയാണ്. മസാല ചേർത്ത ഒരു ഒന്നാന്തരം ക്രൈം ത്രില്ലറായി ഈ കഥകൾ പ്രചരിക്കവേ ആണ് സർക്കാരിനെ പ്രതിരോധത്തിൽ ആക്കിക്കൊണ്ട് ജോസ് തെറ്റയിൽ എന്ന പ്രതിപക്ഷ എംഎൽഎയുടെ അധാർമ്മിക ജീവിതത്തിന്റെ നേർവിവരണമായി കിടപ്പറ രഹസ്യങ്ങൾ പുറത്ത് വന്നത്.
ജോസ് തെറ്റയിലിന്റെ കിടപ്പറ രഹസ്യങ്ങൾ പുറത്തുവന്നതുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. മാദ്ധ്യമ ധാർമ്മികതയുടെ വിഷയം ഇന്നലെ ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഒരാളുടെ സ്വകാര്യ ജീവിതം ഒരുതരത്തിലും രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് ഗണേഷ് വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് ഞങ്ങൾ സൂചിപ്പിച്ചിരുന്നു. ജോസ് തെറ്റയിലിന് ഒരു പെണ്ണുമായുള്ള ബന്ധം ആരെങ്കിലും ചോർത്തി വെളിയിൽ കൊണ്ടുവന്നതല്ല ഇവിടുത്തെ പ്രശ്നം. ജോസും മകനും ചേർന്ന് തന്നെ പീഡിപ്പിക്കുന്നു എന്നൊരു യുവതി പരാതി നൽകിയിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ജോസ് തെറ്റയലിന്റെ വിവാദം വളരെ ഗൗരവമായി കാണേണ്ടകാര്യമാണ് എന്നാണ് ഞങ്ങളുടെ അഭിപ്രായം. പ്രത്യേകിച്ച് ഒരു സ്ത്രീ നൽകുന്ന മൊഴി പോലും മുഖവിലയ്ക്കെടുത്ത് നടപടി വേണമെന്നാണ് നിയമം എന്നിരിക്കെ, വീഡിയോ റിക്കോർഡ് സഹിതം പരാതി ലഭിക്കുമ്പോൾ മറ്റൊന്നും ആലോചിക്കേണ്ട കാര്യമില്ല. മോർഫ് ചെയ്ത വീഡിയോ ആണ് ഇതെന്ന വാദം സാമാന്യ യുക്തിക്ക് ചേരുന്നതല്ല താനും.
ഇവിടെ ഞങ്ങൾ ഉദ്ദേശിക്കുന്ന ധാർമ്മിക പ്രശ്നം മറ്റൊന്നാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പ്രതിപക്ഷം യോഗം ചേർന്ന് തെറ്റയിൽ രാജിവയ്ക്കേണ്ടതില്ല എന്ന് പ്രഖ്യാപിച്ചത് ഒരു തരത്തിലും വിശ്വസിക്കാൻ കഴിയാത്ത കാര്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ സരിതയുമായി ബന്ധം പുലർത്തി എന്ന വിഷയത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ദിവസങ്ങളായി ഭരണം സ്തംഭിപ്പിച്ചിരിക്കുന്ന പ്രതിപക്ഷത്തിന് എങ്ങനെയാണ് ഇത്തരം ഒരു തീരുമാനം എടുക്കാൻ സാധിച്ചത് എന്നത് അത്ഭുതകരമാണ്. മുഖ്യമന്ത്രിക്കെതിരെ ഇതുവരെ തെളിവുകളോടെ ഒരു ആരോപണവും ഉയർന്നിട്ടില്ല എന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നൽകി എന്നായിരുന്നു പ്രതിപക്ഷം ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ ആ കത്ത് വ്യാജമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന മിക്ക ആരോപണങ്ങളും അറസ്റ്റിലായ പ്രതിയുടെ വാദഗതികൾ ആണ് എന്ന വസ്തുതയും മറന്നുകൂട. അതേസമയം വിശ്വസനീയ തെളിവുകൾ ഉണ്ടായിട്ടും തെറ്റയിൽ രാജിവയ്ക്കേണ്ട എന്നാണ് ഇടത് മുന്നണിയുടെ തീരുമാനം.
വാസ്തവത്തിൽ ഇത്തരം ഒരു തീരുമാനം വഴി ഇടത് മുന്നണി സർക്കാരിനേയും യുഡിഎഫിനേയും രക്ഷിച്ചിരിക്കുകയാണ്. തെറ്റയിൽ രാജിവയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ അത് ചെയ്യാൻ മുഖ്യമന്ത്രിയുടേ മേലും സമ്മർദ്ദം ഉണ്ടായേനെ. എന്നാൽ ഇടത് മുന്നണി അതിന് വിസമ്മതിച്ചതോടെ മുഖ്യമന്ത്രിയുടെ രാജി വെറും അധരവ്യായാമമായി മാറുകയാണ്. എന്തുകൊണ്ടാണ് ഇടതുമുന്നണി നേതൃത്വം ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് ആലോചിക്കാൻ പോലും കഴിയുന്നില്ല. യുഡിഎഫ് സംവിധാനം അഴിമതി പെൺ മാഫിയായുടെ കയ്യിൽ ആണ് എന്ന് ഇതുവരെ പറഞ്ഞ് നടന്നിരുന്ന ഇടത് മുന്നണിക്ക് സ്വന്തം വാക്കുകൾ വിഴുങ്ങേണ്ട സാഹചര്യമാണ് ഇതുവഴി സൃഷ്ടിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ മാത്രമല്ല, സാധാരണ സാഹചര്യത്തിൽ ആണെങ്കിൽ പോലും മുഖ്യമന്ത്രിയുടെ രാജി ആവശ്യം യുക്തമല്ല എന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ. ഇതുവരെ കേരളത്തിൽ ഒരു സർക്കാരും പ്രതിപക്ഷ ആവശ്യത്തിന്റെ പേരിൽ രാജിവച്ചിട്ടില്ല എന്നതാണ് സത്യം. നിയമ പ്രശനങ്ങളിൽ കുരുങ്ങി ചില മന്ത്രിമാർ രാജി വച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്തും അത് ഉണ്ടായല്ലോ. എന്നാൽ ഒരു മുഖ്യമന്ത്രിയും പാർട്ടിയുടെ ആഭ്യന്തരകലഹത്തിന്റെ പേരിൽ അല്ലാതെ ഏതെങ്കിലും ഒരു വിഷയത്തിന്റെ പേരിൽ രാജിവച്ച് പുറത്ത് പോയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഒട്ടും ആശാസ്യമല്ലാത്ത ഒരുപാട് കാര്യങ്ങൾ കേട്ടെങ്കിലും ഇതിൽ ഏതെങ്കിലും ഒരു വിഷയത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ട് എന്ന് വ്യക്തമാകാത്ത സ്ഥിതിക്ക് രാജി ആവശ്യം വെറും അധരവ്യായാമം മാത്രമാണ്. ഇതിന്റെ പേരിൽ നിയമസഭ കൂടാനോ ഭരണം തുടരാനോ പറ്റാത്ത അവസ്ഥയാണെന്നും വിസ്മരിക്കരുത്. നിയമസഭാസമ്മേളനം തടസ്സപ്പെടുത്തിയ പ്രതിപക്ഷം ജനാധിപത്യത്തോട് ഒരുതരത്തിലും ബഹുമാനം ഇല്ലാത്തവരാണ് എന്ന് വ്യക്തമാകുകയാണ്.
ഇതിനിടയിൽ ഒരു കാര്യം കൂടി സൂചിപ്പിക്കാതെ വയ്യ. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവും വന്ധ്യവയോധികനുമായ വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് നിയമസഭയിൽ നടത്തിയ പരാമർശം തികച്ചും ലജ്ജാവഹവും രാഷ്ട്രീയ അന്തസ്സിന് ചേരുന്നതും ആയില്ല എന്ന് പറയാതെ വയ്യ. ഒരു വിവാഹമോചനം ഉണ്ടാകുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്നതാണ് ആരോപണങ്ങൾ. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹമോചന കേസിൽ വരൻ യാതൊരു തെളിവുകളും ഇല്ലാതെ ആരോപിച്ച വളരെ അപഹാസ്യമായ ഒരു കാര്യം നിയമസഭയിലെ പ്രസംഗത്തിൽ ആരോപിക്കുക എന്നത് വിഎസിനെ പോലെ ഒരാളുടെ അന്തസ്സിന് ചേരുന്നതാണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
രാഷ്ട്രീയത്തിൽ ഇറങ്ങിയത് വഴി എന്തും സഹിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചേക്കും. എന്നാൽ മുഖ്യമന്ത്രിയുടെ മകൾ ഇത് കേൾക്കേണ്ടി വരുന്ന അവസ്ഥ എത്ര നീചവും പൈശാചികവുമാണ്. ചുരുക്കിപ്പറഞ്ഞാൽ നാറിനശിച്ച കേരളരാഷ്ട്രീയം എന്ന മലിനമായ കൂമ്പാരത്തിലേക്ക് താരതമ്യേനെ ഭേദമെന്ന് കരുതിയിരുന്ന കമ്യൂണിസ്റ്റുകാരും മാലിന്യം വലിച്ചെറിയുകയാണ് ഇപ്പോൾ. അതും ദുർഗന്ധം വമിക്കുന്ന മാലിന്യം. ഈ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്ത് ഓരോരുത്തരുടേയും സ്വകാര്യ ജീവിതം സംരക്ഷിക്കാൻ അവസരം ഒരുക്കിയില്ലെങ്കിൽ കേരള രാഷ്ട്രീയം ലോകത്തെ ഏറ്റവും ചീഞ്ഞ സംവിധാനമായി മാറും തീർച്ച.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്