ആചാരത്തിന്റെ പേരിൽ മാറു മറയ്ക്കാതെ സ്ത്രീകൾ നടന്ന കാലം കേരളത്തിലുണ്ട്; ആദ്യമായി ബ്ലൗസിട്ട സ്ത്രീകളെ തല്ലിയോടിച്ച നാടാണിത്; ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജു വന്നപ്പോൾ ശരീരം കീറിമുറിക്കുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞ് നൂറുകണക്കിന് ഹിന്ദുക്കളാണ് സമരത്തിന് ഇറങ്ങിയത്; സ്ത്രീയെ പച്ചക്ക് ചിതയിലെറിയുന്ന സതി നിരോധിച്ചപ്പോഴും മതക്കുരുപൊട്ടി; സമാനമായ അവസ്ഥയാണ് ശബരിമല വിധിയിലും; ഇന്ത്യൻ ഭരണഘടന തന്നെയാണ് ഈ നാടിന്റെ ഐശ്വരം
എം റിജു
മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള, ചാന്നാർ ലഹള എന്നീ പേരുകളിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെകുറിച്ച് ഒന്ന് ഓർക്കുന്നത് നല്ലതാണ്. അന്നത്തെ മതാചാരവും നടപ്പുശീലവും വെച്ച് സ്ത്രീകൾ പ്രത്യേകിച്ച് താഴ്ന്ന ജാതയിൽപെട്ടവർ മാറ് മറക്കാറുണ്ടായിരുന്നില്ല. മാറുമറക്കാനുള്ള അവകാശത്തിനു വേണ്ടി ഒരു കൂട്ടം സ്ത്രീകൾ രംഗത്തെത്തിയപ്പാൾ ഉണ്ടായ പുകിൽ കേൾക്കുമ്പോൾ ഇന്ന് നാം അമ്പരക്കും. മാറുമറച്ച് എത്തിയ സ്ത്രീകളിൽ പലരെയും മാറുമക്കാത്ത സ്ത്രീകൾ കൂട്ടംകൂടി പരിഹസിക്കുകയും എന്തിന് മർദ്ദിക്കയും ചെയ്തു.
തലശ്ശേരിയിൽ ആദ്യമായി ബ്ലൗസിട്ട ഒരു നായർ സ്ത്രീയെ മറ്റ് സ്ത്രീകൾ ചേർന്ന് തല്ലിയകാര്യം പി കൃഷ്ണപിള്ള എഴുതിയിട്ടുണ്ട്. ഇന്നാലോചിച്ചു നോക്കുമ്പോൾ നാം നടുങ്ങും. മാറുമറച്ചതിനും ബ്ലൗസിട്ടതിനും മർദ്ദനമോ. ബ്ലൗസ് ആചാരങ്ങളുടെ ലംഘനവും, ജാതി-മത വിരുദ്ധമായ പുരോഗമ സാധനമായിരുന്നു അത്. കോടതി വിധിച്ചാലും ശബരിമലയിൽ കയറില്ല എന്ന് വാശിപിടിക്കുന്ന ഇന്നത്തെ സ്ത്രീകളെപ്പോലെ കുറെക്കാലും പല കെട്ടിലമ്മമാരും മാറുമറക്കാതെ പാരമ്പര്യത്തിന്റെ ഭണ്ഡംപേറി നടന്നുവെന്ന് മാത്രം. അതുകൊണ്ട് സ്ത്രീകൾ ബ്ലൗസിടാതിരുന്നില്ല എന്ന് കേരളത്തിന്റെ ചരിത്രം.
ഇനി പിതാവ് മരിക്കുന്നതോടെ തകരുന്ന ഒരു കുടുംബത്തെ പൂർണ്ണമായും നശിപ്പിക്കുന്ന ഒരു ആചാരം ഇന്ത്യയിൽ ഉണ്ടായിരുന്നു. സ്തീയെ പച്ചക്ക് ഭർത്താവിന്റെ ചിതയിലിട്ട് കൊല്ലുന്ന സതി. 1829 ഡിസംബർ 24 ന് വില്യം ബൻഡിക്റ്റിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സർക്കാർ തങ്ങളുടെ ഇന്ത്യൻ അധീനപ്രദേശങ്ങളിൽ സതി നിരോധിച്ചത് വിശ്വാസികളുടെ ആവശ്യ പ്രകാരമായിരുന്നില്ല. കൊൽക്കൊത്തയിലൊക്കെ വികാരം വ്രണപ്പെട്ട വിശ്വാസികൾ പ്രകടിപ്പിച്ച എതിർപ്പും സമർപ്പിച്ച ഭീമഹർജികളും കണ്ട് ബ്രിട്ടീഷുകാർ പകച്ചുപോയി. സ്ത്രീകളെ പച്ചജീവനോടെ ചുട്ടുകൊല്ലാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു പ്രസ്തുത 'മതപ്രതിഷേധം'! തങ്ങൾക്ക് ഭർത്താവിന് വേണ്ടി തീയിൽ ചാടി ആത്മഹത്യ ചെയ്യാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ് രംഗത്തുവന്നത് സ്ത്രീകൾ തന്നെയായിരുന്നു.''കാത്തിരിക്കാൻ തയ്യാറാണ്'' എന്ന പ്ലക്കാഡുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആധുനിക വിശ്വാസികളുടെ 'സതീരൂപ'മായിരുന്നു അവർ.
ഇനി ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളജ് വന്നപ്പോഴും വ്രണപ്പെട്ടൂ മതവകാരം. 1845ൽ മെഡിക്കൽ കോളേജ് കൊൽക്കൊത്തയിൽ സ്ഥാപിക്കപ്പെട്ടപ്പോൾ മനുഷ്യശരീരവും ശവവും കീറിമുറിക്കുന്നഅത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നു വാദിച്ച് തുള്ളിവിറച്ച ഹിന്ദുക്കളെക്കുറിച്ച് ഇന്നത്തെ മതനിഷ്ക്കളങ്കർ കേട്ടിട്ടുകൂടി ഉണ്ടാവില്ല. നമുക്ക് സന്ന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന് ശ്രീ നാരായണഗുരു തുറന്നടിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരെപ്പോലൊരു ബാഹ്യശക്തിയുടെ സാന്നിധ്യമില്ലായിരുന്നുവെങ്കിൽ രാജാറാം മോഹൻ റോയിയും ശ്രീനാരായണ ഗുരുവും പോലുള്ള മതപരിഷ്ക്കരണവാദികൾ അസാധ്യമാകുമായിരുന്നു എന്ന് കാണാൻ വിഷമമില്ല ഇന്ത്യയിൽ ആദ്യമായി തീവണ്ടി അവതരിപ്പിച്ചപ്പോൾ പൈശാചികത്വം ആരോപിച്ച് നിരന്ന് നിന്ന് തീവണ്ടിക്ക് നേരെ കല്ലെറിഞ്ഞവരുമുണ്ട്.
ഹിന്ദു പെൺകുട്ടികളുടെ വിവാഹപ്രായം പത്തിൽ നിന്നും 12 ലേക്ക് ഉയർത്തിക്കൊണ്ടുള്ള ഏജ് ഓഫ് കൺസെന്റ് ബിൽ (Age of Consent Bill March 19, 1891) ബ്രിട്ടീഷ് ഗവർണർ ജനറൽ കൊണ്ടുവന്നപ്പോൾ അതിനെ അതിരൂക്ഷമായി എതിർത്തവരുടെ മുമ്പന്തിയിൽ ഉണ്ടായിരുന്നവരിൽ ഒരാൾ ബാലഗംഗാധര തിലകനായിരുന്നു. സ്വന്തം നിലയിൽ നേരത്തെ വിവാഹം ചെയ്യുന്നതിനോട് എതിർപ്പുണ്ടായിരുന്ന, കോൺഗ്രസ്സിലെ പുരോഗമാനാഭിമുഖ്യവുമുള്ള നേതാവായാണ് തിലകൻ അറിയപ്പെട്ടിരുന്നത്! നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തന്റെ മതത്തെ പരിഷ്ക്കരിക്കാൻ ബ്രിട്ടീഷ് സർക്കാരിന് അവകാശമില്ലെന്ന മതവാദം തന്നെയായിരുന്നു തിലകനും ഉന്നയിച്ചത്. ഹിന്ദുവിശ്വാസത്തിന് വിരുദ്ധമായി കടൽ കടന്നു വിദേശത്തേക്ക് പോയ ഗാന്ധിജിക്കും വിവേകാനന്ദനും യഥാസ്ഥിതിക ഹിന്ദുക്കളുടെ ഭാഗത്ത് നേരിടേണ്ടിവന്ന നിന്ദയെക്കുറിച്ച് അവർതന്നെ എഴുതിയിട്ടുണ്ട്.
ഇതെല്ലാം പൊതുവിൽ കാണിക്കുന്നത് എന്താണ്? മതയാഥാസ്ഥികത്തെ പേടിച്ചിട്ടോ, ആചാരങ്ങൾ ലംഘിക്കപ്പെടുമെന്ന് ഭയന്നിട്ടോ ഒരു ഭരണകൂടത്തിലും പൊതുസമൂഹത്തിനും മുന്നോട്ട് പോവാൻ കഴിയില്ല. മതവും ആചാരങ്ങളും എന്നും സമൂഹത്തെ പിറകോട്ട് വലിക്കയാണ് ചെയ്തിട്ടുള്ളത്. യൂറോപ്യൻ രാജ്യങ്ങളും പുരോഗതിക്ക് അടിസ്ഥാനമായി കാൾ സാഗൻ വിലയിരുത്തുന്ന മുദ്രാവാക്യം ഇതാണ്.' ദൈവത്തിനുള്ളത് ദൈവത്തിന്, സീസറിനുള്ളത് സീസറിന്.'- അതായത് മതം ഒരുരീതിയിലും പൊതുസമൂഹത്തിൽ ഇടപെടാൻ പാടില്ല. ആ രീതിയിലുള്ള ഏക സിവിൽകോഡ് അടക്കമുള്ള നടപടികളിലേക്കുള്ള ചില സൂചകങ്ങളാണ് ഇപ്പോൾ സുപ്രീംകോടതിയിൽനിന്ന് കിട്ടുന്നത്. ആർത്തവം ചൂണ്ടിക്കാട്ടി ശബരിമലയിൽ സ്ത്രീപ്രവേശനം വിലക്കുന്നത് തടഞ്ഞുകൊണ്ടള്ള സുപ്രീം കോടതി ചരിത്രപ്രസിദ്ധമാകുന്നത് ആ അർഥമാണ്. മതവാദികൾ പറയന്നതുപോലെ വിശ്വാസികളുടെ കാര്യം വിശ്വാസികളാണ് തീരുമാനിക്കയെന്ന് പറഞ്ഞാൽ സതിപോലും നിരോധിക്കാൻ നമുക്കാവില്ല.
കഴിഞ്ഞ കുറേക്കാലമായി ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിൽ നിന്ന് വ്യക്തി സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിരന്തരമായ വിധികളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 14,15,16,17 എന്നിവ ഇത്രമാത്രം ഉദ്ധരിക്കപ്പെട്ട കാലമുണ്ടായിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 150 കൊല്ലം പഴക്കമുള്ള കരിനിയമങ്ങൾ ഈയിടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിക്കളഞ്ഞത്. അത് ഭരണഘടനക്ക് വിരുദ്ധമായതിനാലാണ്. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇന്ത്യൻ ഭരണഘടനയാണെന്ന് നാം തിരിച്ചറിയുന്നത് വല്ലപ്പോൾ മാത്രമാണ്.
ഇന്ത്യൻ ഭരണഘടന ഈ നാടിന്റെ ഐശ്വര്യം
ഇനി മതവാദികളും തീവ്ര ഹിന്ദുത്വവാദികളും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ ഉറഞ്ഞു തുള്ളുമ്പോൾ പ്രയോഗിക്കുന്ന കുയുക്തി നോക്കുക. ഇത് ഹിന്ദുക്കളുടെ കാര്യമായതു കൊണ്ടാണ് കോടതി ഇടപെട്ടതെന്നും മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം കൊടുക്കുമോ എന്നാണ്. കൊടുക്കും സാർ, അതാണ് നമ്മുടെ ഭരണഘടന. ആർട്ടിക്കിൾ 14ൽ പറയുന്ന സമത്വത്തിന്റെയും ലിംഗനീതിയുടെയും നിലവെച്ചുകൊണ്ട് പള്ളികയറാനുള്ള അവകാശത്തിനായി ഏതെങ്കിലും മുസ്ലിം സ്ത്രീ സുപ്രീം കോടതിയെ സമീപിക്കട്ടെ. ഒരു സംശയവും വേണ്ട. അവർക്കും അനുകൂല വിധി കിട്ടും. ഷബാനുബീഗം കേസിലടക്കം അത് സംഭവിച്ചിട്ടുണ്ട്. മേരി റോയി കേസിൽ ക്രിസ്ത്യൻ പിന്തുടർച്ചാവകാശം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇത് പാക്കിസ്ഥാന്റെയാ, അഫഗാനിസ്ഥാന്റെയോ, ഇറാന്റെയോ, നേപ്പാളിന്റെയോ ഭരണഘടനയല്ല. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് ഏക സിവിൽകോഡ് തന്നെയാണ്. പക്ഷേ അതു നടപ്പിലാക്കാനുള്ള നട്ടെല്ല് ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് ഇല്ലാതെപോയി.
ഒന്ന് ഓർത്തുനോക്കൂ.. ഹാദിയക്ക് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനും ആ മതത്തിൽതന്നെ ജീവിക്കാനും മുസ്ലീമായ ഒരാളെ അവളുടെ ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും ഒക്കെ അനുവദിച്ചു കൊണ്ട് സുപ്രീം കോടതി വിധിച്ചത് ഇസ്ലാമിന്റെ മഹത്വത്തിൽ ആകൃഷ്ടരായിട്ടാണോ? വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും അടിസ്ഥാനപരമായ പൗരാവകാശമാണ് എന്ന് അംഗീകരിക്കുന്ന ലിബറൽ ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായാണ് ഈ ഭരണഘടന പ്രവർത്തിക്കുന്നത് എന്നതുകൊണ്ടാണ് അത്. അതേ കാരണം കൊണ്ടാണ് സെക്ഷൻ 377 എടുത്തു കളഞ്ഞ് ,സ്വവർഗ പ്രണയം ക്രിമിനൽ കുറ്റമല്ലാതാക്കിയതും. അതായത് ഹാദിയക്ക് കിട്ടിയതും ഇപ്പോൾ ഇന്ത്യയിലെ ലക്ഷക്കണക്കിനായ ഹോമോസെക്ഷ്വൽ മനുഷ്യർക്ക് കിട്ടിയതും ഭരണഘടനയുടെ ഒരേ അവകാശങ്ങൾ തന്നെയാണ് എന്നർത്ഥം. പിന്നെ ,ഭരണഘടനയിലെ ആർട്ടിക്കിൾ 25 എന്നത് മതസ്വാതന്ത്ര്യത്തെ പറ്റിയാണ്. അത് ഒരു മതസങ്കൽപ്പമല്ല, മറിച്ച്, ഒരു മതേതര ലിബറൽ ജനാധിപത്യമൂല്യമാണ്. ഒരു മതരാഷ്ട്രത്തിൽ ഒരിക്കലും ഉണ്ടാകാത്ത ഒന്ന്. അതിനർഥം മതസ്വാതന്ത്ര്യം ലിംഗ നീതിക്ക് വിരുദ്ധമാവുമ്പോൾ കോടതിക്ക് ഇടപെടാനാവില്ല എന്നതല്ല.
അതായത് മതം അനുശാസിക്കുന്ന മൊറാലിറ്റിയല്ല, അതിനും മുകളിലാണ് കോൺസ്റ്റിറ്റുഷനൽ മൊറാലിറ്റി. ഹാദിയയുടെ കേസിലും സുപ്രീം കോടതി അത് തന്നെയാണ് പറഞ്ഞത്. അഖിലക്ക് ഹാദിയ ആയി മാറാനും, ആയിഷക്ക് ആതിരയാകാനും കഴിയുന്ന അതേ ഭരണഘടന വ്യഖ്യാനിച്ചു തന്നെയാണ് ശബരിമലയിൽ സ്ത്രീകളെയും കയറ്റുന്നത്. ഇനി മോദിയല്ല ആരു കയറിയാലും മൂന്നിൽ രണ്ടല്ല നാലിൽ മൂന്ന് ഭൂരിപക്ഷമോ എന്തിന് മുഴുവൻ സീറ്റുകളും തന്നെ കിട്ടിയാലോ ഇന്ത്യയുടെ ഭരണഘടനയുടെ കാമ്പ് ( core) ഭേദഗതി ചെയ്യാനാവില്ല. നമ്മുടെ ഭരണഘടനാ ശിൽപ്പികളായ നെഹ്രുവിനെയും അംബേദ്ക്കറെയും നമിച്ചുപോവുന്നത് അവിടെയാണ്. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ഈ രണ്ടു വ്യക്തികൾ ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നതിൽ അതിശയം വേണ്ട. അതിനിടയിൽ മതശക്തികൾക്ക് ഏറ്റവും പരയായി മാറിയ സെക്ക്യുലർ, സോഷ്യലിസ്റ്റ് എന്നു രണ്ടു വാക്കുകൾ അടിയന്തരാവസ്ഥയുടെ കരിനിഴലിൽ ഇടയിലായാലും ഇന്ദിരാഗാദ്ധി ഭരണഘടനയിൽ എഴുതിച്ചേർത്തിട്ടുണ്ട്. ഇന്ത്യ ഒരിക്കലും ഒരു മതാധിഷ്ഠതമായ രാജ്യമാവില്ല എന്ന് അരക്കിട്ട് ഉറപ്പിക്കുന്ന ഈ വാക്കുകൾ എഴുതിയ ഇന്ദിരയെക്കുറിച്ച് സ്വന്തം പാർട്ടി പോലും നല്ലത്് പറഞ്ഞ് കേട്ടിട്ടില്ല.
ഇന്ത്യൻ ജനതയുടെ എറ്റവും വലിയ കരുത്ത് ഇന്ത്യൻ ഭരണഘടന തന്നെയാണ്. അതുള്ള കാലത്തോളം ഈ രാജ്യം മതേതരമായി തുടരും. രാമായണമോ, ഭാരതമോ, ഖുർആനോ ബൈബിളോ പ്രരിപ്പിക്കാനല്ല ഇന്ത്യൻ ഭരണഘടന നിങ്ങളോട് പറയുന്നത്. ആർട്ടിക്കിൾ 51 a (h) പ്രകാരം ശാസ്ത്രബോധവും, മനുഷ്യത്വവും, അന്വേഷണത്വരയും വളർത്തുക നമ്മുടെ മൗലികമായ കർത്തവ്യമാണ്. ലോകത്ത് എറ്റാവും കൂടുതൽ വിശ്വാസം അളകും എന്തിന് മതാന്ധരുമുള്ള ഒരു രാജ്യത്തിന്റെ ഭരണഘടനയാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്. ഒറ്റ വികസിത രാജ്യങ്ങൾപോലും ശാസ്ത്രപ്രചാരണം പൗരന്റെ കർത്തവ്യമായി കൊടുത്തിട്ടില്ല. മറന്നുപോകരുത്, ഇന്ത്യൻ ഭരണഘടന തന്നെയാണ് ഈ നാടിന്റെ ഐശര്വം.
(മറുനാടൻ മലയാളി ചീഫ് എഡിറ്ററാണ് ലേഖകൻ)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്