തെറ്റ് മനസ്സിലാക്കിയ ലാൽ അതാവർത്തിക്കാതിരിക്കട്ടെ; സർക്കാരിന് വേണ്ടെങ്കിൽ പാവങ്ങൾക്ക് നൽകുക; അറിയാത്ത പണിക്ക് ഇറങ്ങും മുൻപ് ഒപ്പം നിന്ന് ചെവി തിന്നുന്നവരെ തിരിച്ചറിയട്ടെ: ലാലിസം വിവാദത്തിന് ഇനിയെങ്കിലും നമുക്ക് അന്ത്യം കുറിച്ചു കൂടെ?
എഡിറ്റോറിയൽ
കെഎം മാണിയുടെ കൈക്കൂലി കേസ് പൊന്തി വന്നപ്പോൾ ഈ നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മാണി വാങ്ങിയ ഒരു കോടി എന്ന രീതിയിലായിരുന്നു ചർച്ചകൾ പുരോഗമിച്ചത്. ബാർ വിഷയത്തിൽ തന്നെ കോടികൾ അടിച്ചു മാറ്റിയ പെരും കള്ളന്മാർ മന്ത്രി സഭയിൽ തുടരുമ്പോഴായിരുന്നു മാണിയെ മാത്രം കള്ളനാക്കാൻ ചിലർ ശ്രമിച്ചത്. ഇതേ കാപട്യമാണ് ഇപ്പോൾ ലാലിസത്തിന്റെ പേരിൽ മോഹൻലാലിന്റെ പുറത്ത് മാത്രം കുതിര കയറുന്നവർ ചെയ്യുന്നത്. ദേശീയ ഗെയിംസ് മൊത്തത്തിൽ എടുത്താൽ നടന്ന അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കണക്ക് കണ്ട് മൂക്കത്ത് വിരൽ വയ്‌ക്കേണ്ടി വരും. അതുകൊണ്ട് അത് വേണ്ട. ലാലിസത്തെ പ്രതികൂട്ടിൽ നിർത്തിയ ഉദ്ഘാടന ചടങ്ങിന്റെ പേരിൽ നടന്ന തട്ടിപ്പ് മാത്രം കണക്കിൽ എടുത്താൽ മതി. എന്നാൽ പോലും ലാൽ ഈ കണ്ണിയിലെ ഒരു ചെറിയ മീൻ മാത്രം ആണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.
സർക്കാർ ഖജനാവിൽ നിന്നു കൈയിട്ടു വാരാൻ വേണ്ടി കഴുകൻ കണ്ണോടെ കാത്തിരുന്ന ഒരു പെരും കള്ളനാണ് മോഹൻലാൽ എന്ന് കേരളത്തിൽ ആർക്കും വിശ്വസിക്കാൻ പറ്റില്ല. ഈ പ്രായത്തിലും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടൻ തന്നെയാണ് ലാൽ. രണ്ട് കോടി രൂപ ഒരു സിനിമയിൽ അഭിനയിക്കാൻ ലാൽ കൈപ്പറ്റാറുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ ഇന്ത്യയിലെ അറിയപ്പെടുന്ന പാട്ടുകാരെ ഒക്കെ ചേർത്ത് ഒരു പരിപാടി നടത്താൻ ലാൽ രണ്ട് കോടി അടിച്ചു മാറ്റി എന്ന് വിശ്വസിക്കുക വയ്യ.
സർക്കിന്റെ കുറേ കോടികൾ ഒരു കണക്കുമില്ലാതെ ഒരിടത്ത് കൂട്ടിയിട്ടിട്ട് എന്തെങ്കിലും ഒക്കെ ഐഡിയയുമായി വന്നാൽ വീതം പറ്റാം എന്ന് അതിന്റെ സൂക്ഷിപ്പുകാർ പ്രഖ്യാപിച്ചപ്പോൾ കൈപ്പറ്റാൻ വേണ്ടി വട്ടം കൂടിയ അനേകം പേരിൽ ചിലരുടെ കൈയിലെ ഇരയാകുകയായിരുന്നു ലാൽ. 700 കോടിയോളം രൂപ മുടക്കുകയും അതിൽ പാതിയോളം അടിച്ചു മാറ്റുകയും ചെലവായതിന്റെ പാതി പോലും പ്രയോജനം ഇല്ലാതെ വരുകയും ചെയ്ത ഒരു സംവിധാനത്തിന്റെ ഭാഗമായാണ് ലാലും പെട്ട് പോയത് എന്ന് വേണം മനസ്സിലാക്കാൻ. ഈ തട്ടിപ്പിന്റെ ആഴം മനസ്സിലാക്കിയാണോ ലാൽ ഇതിന്റെ ഭാഗമായതെന്നു സംശയകരമാണ്. ലാൽ എന്ന മുഖം മൂടിയുടെ പേരിൽ ചിലർ നടത്തിയ തട്ടിപ്പിന്റെ ഇരയായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.
ആദ്യം ചെയ്യേണ്ടത് മൂന്ന് പതിറ്റാണ്ട് കൊണ്ട് ലാൽ നേടിയ സൽപ്പേര് ഇല്ലാതാക്കാൻ കാരണക്കാരയാവരെ കണ്ടെത്തി പാഠം പഠിപ്പിക്കുകയാണ്. കണക്കില്ലാതെ ഒരിടത്ത് കൂട്ടിയിട്ടിരിക്കുന്ന സർക്കാർ പണം അടിച്ചു മാറ്റാൻ ഓടി കൂടിയ ചിലരുടെ തലയിൽ ഉദിച്ചതായിരുന്നു ലാലിസം. ലാലിസത്തിന്റെ പേര് പറഞ്ഞാൽ നല്ലൊരു വീതം കൈപ്പറ്റാമെന്നും ലാലിന് നല്ലൊരു തുക കൊടുത്ത ശേഷം ലൈറ്റിംഗും സൗണ്ടും മ്യൂസിക്കും കസേര പെറുക്കലും തീറ്റിയും കുടിയും ഒക്കെയായി കണക്കുണ്ടാക്കി കോടികൾ അടിച്ചു മാറ്റമെന്നും ചിന്തിച്ച് വക്രബുദ്ധി ഉപയോഗിച്ച് ഇതിനെ ഉപയോഗിച്ചവരാണ് ഒന്നാം പ്രതികൾ. അവർ ആവശ്യത്തിന് പണം അടിച്ചു മാറ്റി കഴിഞ്ഞു. ആ പണം ആരും തിരിച്ചു കൊടുക്കാൻ പോകുന്നില്ല. പണം നഷ്ടവും മാനഹാനിയും സംഭവിച്ചത് ലാലിന് മാത്രം.സർക്കാർ ഖജനാവിൽ നിന്നു കൈയിട്ടു വാരാൻ വേണ്ടി കഴുകൻ കണ്ണോടെ കാത്തിരുന്ന ഒരു പെരും കള്ളനാണ് മോഹൻലാൽ എന്ന് കേരളത്തിൽ ആർക്കും വിശ്വസിക്കാൻ പറ്റില്ല. ഈ പ്രായത്തിലും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടൻ തന്നെയാണ് ലാൽ. രണ്ട് കോടി രൂപ ഒരു സിനിമയിൽ അഭിനയിക്കാൻ ലാൽ കൈപ്പറ്റാറുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ ഇന്ത്യയിലെ അറിയപ്പെടുന്ന പാട്ടുകാരെ ഒക്കെ ചേർത്ത് ഒരു പരിപാടി നടത്താൻ ലാൽ രണ്ട് കോടി അടിച്ചു മാറ്റി എന്ന് വിശ്വസിക്കുക വയ്യ.
ലാലിന്റെ പേരുണ്ടെങ്കിൽ വലിയ പബ്ലിസിറ്റി കിട്ടുകയും എളുപ്പത്തിൽ സർക്കാർ പണം ലഭിക്കുകയും ചെയ്യുമെന്ന് ഇവർ കരുതി. ലാലിനെ പോലെ ഒരാൾക്കെതിരെ വിമർശനം ഉന്നയിക്കാൻ മാദ്ധ്യമങ്ങൾ മടി കാണിക്കും എന്നതുകൊണ്ട് അഥവാ മോശമായാലും കുഴപ്പമില്ല എന്നും അവർ കണക്കു കൂട്ടി. അതുകൊണ്ട് തന്നെ ഒരു റിഹേഴ്‌സലും ഇല്ലാതെയാണ് ഇവർ സ്റ്റേജിൽ എത്തിയത്. ലാലിസം എന്ന പേരിൽ ഇവർ പ്രചരിപ്പിച്ചിരുന്ന ഒരു ഗുണവിശേഷവും ഇല്ലാതെ കുറെ പാട്ട് മാത്രമായി ഇത് മാറിയത് ലാൽ എന്ന ബാൻഡിനോടുള്ള ജനങ്ങളുടെ പ്രതികരണം പോസിറ്റീവ് മാത്രം ആയിരിക്കും എന്ന തോന്നൽ മൂലമാണ്. ലാലിനൊപ്പം പാടിയ പ്രമുഖ ഗായകരിൽ പലരും അന്ന് രാവിലെയാണ് തലസ്ഥാനത്ത് എത്തിയത് എന്ന് വരുമ്പോൾ അറിയാം എത്ര ഉദാസീനമായാണ് ഈ പരിപാടിയെ അവർ സമീപിച്ചത് എന്ന്.ലാലിസത്തിന് രണ്ട് കോടി എന്ന വാർത്ത മറുനാടൻ പുറത്തുകൊണ്ട് വന്നതിനെ തുടർന്നായിരുന്നു സോഷ്യൽ നെറ്റ് വർക്ക് ഇതേറ്റെടുത്തത്. പരിപാടിക്ക് തൊട്ട് മുൻപ് ലാൽ മറുനാടൻ വാർത്തയ്ക്ക് മറുപടി നൽകാൻ എടുത്തു നടത്തിയ പത്ര സമ്മേളനമാണ് വാസ്തവത്തിൽ സ്ഥിതിഗതികൾ വഷളാക്കിയത്. താൻ ഒരു പണവും വാങ്ങിയിട്ടില്ലെന്നും ഇതിൽ പങ്കെടുക്കുന്ന കലാകാരന്മാരുടെ ചെലവ് മാത്രമാണ് ഇതെന്നുമായിരുന്നു ലാലിന്റെ വിശദീകരണം.
ഇവിടെ ലാലിനും അത്ര വേഗം കയ്യൊഴിയാൻ പറ്റില്ല. മൂന്നാഴ്ചത്തെ തന്നെ അദ്ധ്വാനം കണ്ടില്ലെന്ന് നടിക്കരുത് എന്ന് ലാൽ പറയുമ്പോഴും ചില അവാസ്തവം ഉണ്ട്. സ്റ്റേജിൽ കയറി റെക്കോർഡ് ചെയ്ത് പാട്ട് വച്ചിട്ട് ചുണ്ടനക്കാൻ വേണ്ടി മൂന്നാഴ്ച ലാൽ പരിശീലിച്ചു എന്ന് എങ്ങനെ പറയാൻ പറ്റും? അൽപ്പമെങ്കിലും ലാൽ സമയം കളഞ്ഞിട്ടുണ്ടെങ്കിൽ അത് കുഞ്ഞാലിമരക്കാരുടെ ഷൂട്ടിംഗിന് വേണ്ടി മാത്രമായിരിക്കും. അത് ഇറങ്ങാൻ പോകുന്ന സിനിമയുടെ ഷൂട്ടിങ് ആയിരുന്നു എന്ന ആരോപണം ഇതുവരെ ലാൽ തള്ളിക്കളഞ്ഞിട്ടില്ല. മാത്രമല്ല അതിന് വേണ്ടി ഈടാക്കിയ 20 ലക്ഷം രൂപ ലാൽ തിരിച്ചു നൽകിയിട്ടുമില്ല.
ലാലിസത്തിന് രണ്ട് കോടി എന്ന വാർത്ത മറുനാടൻ പുറത്തുകൊണ്ട് വന്നതിനെ തുടർന്നായിരുന്നു സോഷ്യൽ നെറ്റ് വർക്ക് ഇതേറ്റെടുത്തത്. പരിപാടിക്ക് തൊട്ട് മുൻപ് ലാൽ മറുനാടൻ വാർത്തയ്ക്ക് മറുപടി നൽകാൻ എടുത്തു നടത്തിയ പത്ര സമ്മേളനമാണ് വാസ്തവത്തിൽ സ്ഥിതിഗതികൾ വഷളാക്കിയത്. താൻ ഒരു പണവും വാങ്ങിയിട്ടില്ലെന്നും ഇതിൽ പങ്കെടുക്കുന്ന കലാകാരന്മാരുടെ ചെലവ് മാത്രമാണ് ഇതെന്നുമായിരുന്നു ലാലിന്റെ വിശദീകരണം. 1. 63 ലക്ഷം തിരിച്ചു കൊടുക്കാൻ തീരുമാനിച്ചതോടെ ലാൽ സ്വയം നുണയനായി മാറുകയായിരുന്നു. ഈ തുക അത്രയും ലാൽ അടക്കമുള്ള കലാകാരന്മാർക്കുള്ള പ്രതിഫലം ആണ് എന്ന് വ്യക്തമാണ്. കാരണം ലൈറ്റും സൗണ്ടും ഗതാഗതവും താമസവും അടക്കം ഇതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വേറെ അക്കൗണ്ടിൽ ആയിരുന്നു. ലാലിസത്തിൽ പങ്കെടുക്കാൻ എത്തിയ കലാകാരന്മാരുടെ താമസത്തിന് മാത്രം വേറെ 20 ലക്ഷം കൊടുത്തു. ഇങ്ങനെ നൽകിയ 40 ലക്ഷവും സൗണ്ട്, ലൈറ്റ് തുടങ്ങിയവയ്ക്ക് മുടക്കിയ ലക്ഷങ്ങളും ഒഴിവാക്കിയാണ് 1. 63 ലക്ഷം ലാൽ മടക്കി നൽകിയത്.
ഇത്രയും വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം ഒരു തരത്തിലും അംഗീകരിക്കാൻ വയ്യാത്ത തരം പ്രകടനം നടത്തിയതോടെ സോഷ്യൽ മീഡിയ വിവാദം ഏറ്റെടുക്കുക ആയിരുന്നു. പിറ്റേന്ന് ഇറങ്ങിയ എല്ലാ പത്രങ്ങളും ലാലിസം ഒരു സംഭവം ആണ് എന്ന് എഴുതിയ ശേഷമാണ് സോഷ്യൽ മീഡിയായുടെ ആക്രമണത്തിൽ പെട്ട് എല്ലാവരും നിലപാട് മാറ്റിയത് എന്നോർക്കണം. ലാലിന്റെ ഭാഗത്ത് നിന്നു സംഭവിച്ച ഈ പിശകുകളുടെ വിലയാണ് ഈ വിവാദം. തിനിക്കില്ലാത്ത കഴിവ് ഉണ്ട് എന്ന് ആരോ ചെവിയിൽ പറഞ്ഞ് കൊടുത്തപ്പോൾ അത് വിശ്വസിച്ച് ഇറങ്ങിയതിന്റെ ശിക്ഷ. ഈ തെറ്റിനുള്ള മികച്ച പരിഹാരം തന്നെയാണ് ആ പണം മടക്കി നൽകാനുള്ള തീരുമാനം. ഈ തീരുമാനം വഴി ആരാധകർ ചൂണ്ടിക്കാട്ടുന്ന പോലെ ഒരു നഷ്ടവും ലാലിന് സംഭവിക്കില്ല.ദേശീയ ഗെയിംസ് പോലെ ഒരു പരിപാടിയുടെ അന്തസ്സ് മുഴുവൻ കളഞ്ഞ ആ പാപത്തിന് പരിഹാരം തിരിച്ച് വാങ്ങുക തന്നെയാണ്. ലാലിനോട് അത് തിരിച്ചു ചോദിച്ചാൽ മാത്രമേ ആക്ഷേപം കാണുള്ളൂ. ലാൽ സന്മനസോടെ നൽകുന്ന തുക സർക്കാർ തിരിച്ചു മേടിക്കണം. ഇനി അതിന് സർക്കാർ തയ്യാറാകുന്നെങ്കിൽ കാരുണ്യ പോലെയുള്ള ജനകീയ സംഭരങ്ങൾക്കോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ കുടുംബ ശ്രീ, ഷീ ടാക്‌സി തുടങ്ങിയ പരിപാടികൾക്കോ വേണ്ടി ഈ തുക നീക്കി വയ്ക്കണം. എങ്കിൽ മാത്രമേ ലാലിന്റ മഹത്വം പൂർത്തിയാകൂ.
ലാലിന്റെ കയ്യിൽ നിന്നും പ്രതിഫലം വാങ്ങാൻ മാത്രം അല്പന്മാരാകില്ല ആ പരിപാടിയിൽ എത്തിയ ആരും. മാത്രമല്ല ചെലവ് കഴിച്ച് മുഴുവൻ 40 ലക്ഷം രൂപയായി കൈപ്പറ്റിയിട്ടുമുണ്ട്. ഇത് തിരിച്ച് കൊടുക്കാൻ ലാൽ സന്മനസ് കാട്ടിയപ്പോൾ അത് തിരിച്ചു വാങ്ങില്ല എന്ന് സർക്കാർ സത്യം പുലർത്തുന്നത് ലാലിനെ തുടർന്നും ആക്ഷേപിക്കാൻ വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദേശീയ ഗെയിംസ് പോലെ ഒരു പരിപാടിയുടെ അന്തസ്സ് മുഴുവൻ കളഞ്ഞ ആ പാപത്തിന് പരിഹാരം തിരിച്ച് വാങ്ങുക തന്നെയാണ്. ലാലിനോട് അത് തിരിച്ചു ചോദിച്ചാൽ മാത്രമേ ആക്ഷേപം കാണുള്ളൂ. ലാൽ സന്മനസോടെ നൽകുന്ന തുക സർക്കാർ തിരിച്ചു മേടിക്കണം. ഇനി അതിന് സർക്കാർ തയ്യാറാകുന്നെങ്കിൽ കാരുണ്യ പോലെയുള്ള ജനകീയ സംഭരങ്ങൾക്കോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ കുടുംബ ശ്രീ, ഷീ ടാക്‌സി തുടങ്ങിയ പരിപാടികൾക്കോ വേണ്ടി ഈ തുക നീക്കി വയ്ക്കണം. എങ്കിൽ മാത്രമേ ലാലിന്റ മഹത്വം പൂർത്തിയാകൂ.
ലാലിസം വിവാദത്തിൽ നിന്നും കേരളം മടങ്ങാൻ നേരമായിരിക്കുന്നു. തെറ്റ് പറ്റിയെന്ന് ലാൽ തന്നെ സമ്മതിക്കുകയും അതിന് പ്രയശ്ചിത്തം ചെയ്യുകയും ചെയ്ത സ്ഥിതിക്ക് ഇനിയും ഇത് വിവാദമായി കൊണ്ട് നടക്കുന്നത് യുക്തിസഹമാണോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാൽ മോഹൻലാൽ എന്ന അതുല്ല്യ നടൻ ഇതിൽ നിന്നും ഒരുപാട് പാഠം പഠിക്കേണ്ടതുണ്ട്. തന്റെ ശാരീരികവും കലാപരവുമായ പരിമിതികൾ ആദ്യം തിരിച്ചറിയണം. പ്രായത്തിന് ചേരാത്ത പടങ്ങൾ അഭിനയിച്ച് എത്രയോ തവണ ലാൽ മാനം കളഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങൾക്ക് അനുസരിച്ച് ശരീരം കൂടി അനങ്ങിയാൽ മാത്രമേ ഒരു സിനിമ വിജയിക്കൂ എന്ന കാര്യം ആദ്യം തിരിച്ചറിയണം. പ്രായത്തിന് ചേരുന്ന കഥാപാത്രങ്ങൾ മാത്രം തെരഞ്ഞെടുത്താൽ തന്നെ ലാൽ എന്ന നടന്റെ യശസ് പതിൻ മടങ്ങ് വർദ്ധിക്കും.
ചുറ്റിനും ഇരുന്നു സ്തുതികൾ ചൊല്ലി ചെവി തിന്നുന്ന അല്പന്മാരെ തിരിച്ചറിയുകയും അകറ്റി നിർത്തികയുമാണ് അടുത്ത ഘട്ടം. ലാലിന്റെ പ്രശസ്തിയും വിശ്വാസ്യതയും ഉപയോഗിച്ച് പണം ഉണ്ടാക്കാനും അളക്കാനും അനേകം പേർ എത്തിയെന്ന് വരാം. അവരെ പോലെയുള്ളവർക്ക് ഒന്നും നഷ്ടമാകാൻ ഇല്ല. അത്തരക്കാരുടെ ഉപജാപങ്ങൾക്ക് മുൻപിൽ സ്വന്തം ബുദ്ധി അടിയറവ് വയ്ക്കാൻ ഇനിയെങ്കിലും ലാൽ തയ്യാറാവരുത്. ഈ ലാലിസത്തിന്റെ കാര്യം മാത്രം എടുക്കുക. ലാൽ ഒരു നല്ല പാട്ടുകാരൻ ആണ് എന്നും ലാൽ പാടിയാൽ ജനങ്ങൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കും എന്നും വിശ്വസിപ്പിച്ചവരാണ് ആദ്യ കുറ്റവാളികൾ. ആറ്റുമണൽ പായയിൽ എന്ന പാട്ടിന്റെ ജനപ്രീതിയാണ് ഇവരെ ഇങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. വിദേശം രാജ്യങ്ങളിൽ സ്റ്റേജ് ഷോ അവതരിപ്പിക്കാൻ പോവുമ്പോൾ ലാൽ നടത്തുന്ന പാട്ടുകൾക്ക് ലഭിക്കുന്ന കയ്യടിയും ഇവരെ മോഹിപ്പിച്ചിരിക്കാം.
എന്നാൽ ഇത് മോഹൻലാൽ ഒരു നല്ല പാട്ടുകാരൻ ആയതുകൊണ്ടല്ല എന്നും ആരാധ്യനായ നടൻ മറ്റൊരു മേഖലയിൽ പരീക്ഷണം നടത്തുമ്പോൾ മലയാളി നൽകുന്ന സ്വഭാവിക കയ്യടിയുടെ ഭാഗമാണ് എന്നും തിരിച്ചറിയാൻ ലാലിന് കഴിയാതെ പോയി. നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും ഒക്കെ കേരളത്തിൽ വരുമ്പോൾ മലയാളത്തിൽ ഒരു വരി പറഞ്ഞാൽ ജനങ്ങൾ കയ്യടിക്കുന്നത് അവരുടെ മലയാളത്തോടുള്ള ആദരവല്ല പ്രത്യുത മലയാളം പറയാൻ അവർ കാട്ടിയ താൽപ്പര്യത്തോടുള്ള കൗതുകമാണ്. ഇതേ കൗതുകത്തിന്റെ പേരിൽ ആണ് സ്റ്റേജ് ഷോകൾക്കും മറ്റും ലാലിന് കയ്യടി ലഭിക്കുന്നത്. ഇത് മനസ്സിലാക്കാതെ താൻ മഹാനായ ഒരു പാട്ടുകാരൻ ആണ് എന്ന് ധരിച്ച് പോയതാണ് ലാലിന് പറ്റിയ പിശക്. മറ്റനേകം പരിപാടികളുടെ കൂടെ ഒന്നോ രണ്ടോ പാട്ട് ലാൽ പാടിയിരുന്നെങ്കിൽ ഇതൊരു വിവാദം ആവുമായിരുന്നില്ല. ലാൽ ആകെ പാടുക മാത്രം ചെയ്തു എന്നതാണ് ഇവിടുത്തെ വിവാദം. അതൊരു വെറും ലിപ് മൂവ്‌മെന്റ് കൂടി ആയിരുന്നു എന്ന് തിരിച്ചറിയുമ്പോൾ സ്വഭാവികാമായും ആരാധകർക്കുണ്ടാകുന്ന രോഷമാണ് നമ്മൾ കണ്ടത്.
ലാലിസം എന്ന പേരിൽ തന്നെ തുടങ്ങി എന്തോ ഒരു അരുതായ്ക. മാക്‌സിസം എന്നും ഗാന്ധിസം എന്നും ഒക്കെ പറയുന്നത് പോലെ ലാലിസം എന്ന് പേര് കൊടുത്താൽ ലാൽ ഒരു മഹാൻ ആണ് എന്ന് ജനം കരുതും എന്ന് ഏതോ ഒരുത്തന്റെ കുബുദ്ധിയും തോന്നിയതാണ് ലാലിന്റെ കയ്യൊപ്പോടെ നാട്ടുകാർ അറിഞ്ഞത്. ലാൽ ഇല്ലെങ്കിൽ ഒരു ലക്ഷം രൂപ പോലും മേടിക്കാൻ കെൽപ്പില്ലാത്ത ഒരു സംഘം ലാലിന്റെ പേര് ഉപയോഗിച്ച് കൊണ്ട് രണ്ട് കോടി ക്ലബായി മാറുകയായിരുന്നു. ലാലിന്റെ അഭിനയ ജീവിതത്തിന്റെ വഴിത്തിരിവ് ആയിരിക്കും എന്നു പറഞ്ഞിട്ട് പലർ മാറി മാറി ചുണ്ടനക്കിയിട്ട് പോയി എന്ന് പറയുന്നത് തന്നെ എത്ര ലജ്ജാകരമാണ്. ഈ പരിപാടിയിൽ ഉണ്ടായ ആസൂത്രണ പാളിച്ച ലാൽ തിരിച്ചറിയുക തന്നെ ചെയ്യണം. ലാലിനെ പോലെ ഒരാളുടെ ബാൻഡ് സഹിക്കാനുള്ള ത്രാണി മലയാളികൾക്ക് ഇല്ലാ എന്ന് മനസ്സിലാക്കണം. ചുണ്ടനക്കി ജനങ്ങളെ പറ്റിക്കാൻ ശ്രമിച്ചത് ജനങ്ങളോട് ക്ഷമ പറയുന്നതിലും തെറ്റില്ല.നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും ഒക്കെ കേരളത്തിൽ വരുമ്പോൾ മലയാളത്തിൽ ഒരു വരി പറഞ്ഞാൽ ജനങ്ങൾ കയ്യടിക്കുന്നത് അവരുടെ മലയാളത്തോടുള്ള ആദരവല്ല പ്രത്യുത മലയാളം പറയാൻ അവർ കാട്ടിയ താൽപ്പര്യത്തോടുള്ള കൗതുകമാണ്. ഇതേ കൗതുകത്തിന്റെ പേരിൽ ആണ് സ്റ്റേജ് ഷോകൾക്കും മറ്റും ലാലിന് കയ്യടി ലഭിക്കുന്നത്. ഇത് മനസ്സിലാക്കാതെ താൻ മഹാനായ ഒരു പാട്ടുകാരൻ ആണ് എന്ന് ധരിച്ച് പോയതാണ് ലാലിന് പറ്റിയ പിശക്.
എന്തായാലും ഈ വിവാദത്തിന് ഇനിയെങ്കിലും നമുക്കും വിരമമിടാം. മുഖ്യധാര മാദ്ധ്യമങ്ങളും ചാനലുകളും ഒരു പോലെ പരിശ്രമിച്ചാലും സത്യം മറച്ച് വയ്ക്കാൻ കഴിയുന്ന കാലമല്ല ഇതെന്ന് ഈ വിവാദം വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇത്തരം ഒരു തിരിച്ചറിയൽ ഇതിന് മുൻപും ഈ സമൂഹത്തിന് നൽകാൻ മറുനാടൻ മലയാളിക്ക് സാധിച്ചിട്ടുണ്ട്. ആദ്യ കാലത്തൊക്കെ മറുനാടനും സോഷ്യൽ മീഡിയായും മാത്രമായിരുന്നു ഈ പോരാട്ടത്തിൽ. എന്നാൽ അതിന്റെ അവമതി സഹിക്കാനാവാതെ മുഖ്യ ധാര മാദ്ധ്യമങ്ങളും ഇപ്പോൾ ഇതിൽ പങ്ക് ചേരുന്നു. ലാലിസം വിവാദത്തിലെ ഏറ്റവും ശ്രദ്ധേയമായ എപ്പിസോഡ് ഒരു പക്ഷെ അതായിരിക്കും. സോഷ്യൽ മീഡിയയുടെയും ഓൺലൈൻ പത്രങ്ങളുടെയും ശക്തി. പണവും അധകാരവും ഉണ്ടെങ്കിൽ ഏത് തെമ്മാടിത്തരവും മറച്ച് വയ്ക്കാം എന്ന ഹുങ്കിന് ഇവിടെ തിരശീല വീഴട്ടെ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍