കണ്ണൂരിലെ ചന്ദ്രഹാസത്തിന് ശേഷം എന്തുകൊണ്ടാണ് ഓടി തീർത്തത്? കേരളത്തിലെ യാഥാർത്ഥ്യം അറിയാത്ത കേന്ദ്ര നേതാക്കളെ കൊണ്ട് ഗോഗ്വാ വിളിപ്പിച്ചിട്ട് നിങ്ങൾ എന്തു നേടുമെന്നാണ് കരുതുന്നത്? പത്തു വോട്ടുകൾ കൂടി സിപിഎമ്മിനു കൂടുതൽ കിട്ടിയെന്നല്ലാതെ എന്തു മെച്ചമാണ് മിസ്റ്റർ കുമ്മനം ജനരക്ഷാ യാത്രകൊണ്ട് നിങ്ങൾ നേടിയത്?
എഡിറ്റോറിയൽ
രാഷ്ട്രീയ നേതാക്കളുടെ ജാഥകളും പദയാത്രകളും ഇന്ത്യയിൽ എല്ലായിടത്തും വളരെ മികച്ച പ്രതികരണങ്ങൾ ലഭിക്കുന്ന ഒന്നാണ്. അതിന് പല കാരണങ്ങൾ ഉണ്ട്. എന്തെങ്കിലും ഒക്കെ ചെയ്യാൻ ആഗ്രഹിക്കുന്ന സാധാരണ പാർട്ടി പ്രവർത്തകർക്ക് ഒരു ഓർമ്മപ്പെടുത്തലും ആഘോഷവുമായി ഇതു മാറുന്നു എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. ഒരു സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലും ഒരു പ്രത്യേക സന്ദേശം എത്തിക്കാൻ കഴിയുന്നു എന്നതാണ് രണ്ടാമത്തെ ഗുണം. ഈ യോഗങ്ങളിൽ എന്താണ് നേതാക്കൾ പറയുന്നത് എന്നറിയാൻ ശത്രുക്കൾ പോലും കാതോർക്കും. വലിയ തോതിലുള്ള മാധ്യമ ശ്രദ്ധ ലഭിക്കുന്നതുകൊണ്ട് ജാഥ നടത്തുന്നായളുടെ പാർട്ടി ചർച്ചയാകുന്നു എന്നതാണ് അടുത്ത നേട്ടം. ഇതിനൊക്കെയൊപ്പം പാർട്ടിയുടെ മുകൾ തട്ടു മുതൽ താഴത്തെ തട്ടു വരെ ഫണ്ട് ശേഖരണം നടത്താനും ജാഥകൾ വഴി കഴിയുന്നു.
പിണറായി വിജയനും ഉമ്മൻ ചാണ്ടിയും വി എം സുധീരനും ഒക്കെ ഇത്തരം ജനകീയ ജാഥകൾ നടത്തി ലക്ഷ്യം കണ്ടിട്ടുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധ നേടിയ ഒരു ജാഥ ആയിരുന്നു ബിജെപി പ്രസിഡന്റ് ശ്രീ കുമ്മനം രാജശേഖരൻ നടത്തിയത്. വളരെയേറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ലക്ഷ്യം കൊണ്ടു ആകപ്പാടെ തകർന്നടിഞ്ഞ ഒരു ജാഥ ആയിരുന്നു ഇതെന്നു പറയാതിരിക്കാൻ സാധിക്കില്ല. ഒരുപക്ഷ കേരളത്തിലെ ജാഥ ലക്ഷ്യം ഇട്ടവരുടെ അതിശക്തമായ പ്രതിരോധം ആയിരിക്കാം ഇതിന്റെ കാരണം എങ്കിലും ജാഥയ്ക്ക് പറ്റിയ ചില അടിസ്ഥാനപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടാതിരിക്കാൻ പറ്റില്ല.
ഈ ജാഥയുടെ ഏറ്റവും പ്രഥമികമായ ലക്ഷ്യം ആകേണ്ടി ഇരുന്നത് എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് ബദലായി എന്തുകൊണ്ടു ബിജെപിയെ ഉയർത്തിക്കാട്ടണം എന്ന ചോദ്യത്തിന് ശക്തവും യുക്തവുമായ വിശദീകരണം നൽകുക ആയിരിക്കണമായിരുന്നു. ബിജെപി ഉന്നയിക്കുന്ന വിഷയങ്ങൾ കേരളം മുഴുവൻ ചർച്ച ചെയ്യാനായി എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും എത്തി ചേരുന്ന ഒരു യഥാർത്ഥ പാദയാത്ര തന്നെ ആവണമായിരുന്നു ഇത്. നിർഭാഗ്യവശാൽ ജിഹാദി ചുവപ്പ് ഭീകരത എന്ന ഒരു ഉട്ടോപ്യൻ ശത്രുവിനെ സൃഷ്ടിച്ച് അതിന് പിന്നാലെ മാത്രം ജാഥ നടത്തി ആദ്യം തന്നെ നേതാക്കൾ ലക്ഷ്യം തകർത്തു.
ജിഹാദി ചുവപ്പ് ഭീകരത എന്നു പറഞ്ഞാൽ കടുത്ത സംഘപരിവാർ വിശ്വാസികൾ അല്ലാതെ ആരും കണ്ണടച്ചു വിശ്വസിക്കില്ല എന്നു മനസ്സിലാക്കാൻ ബിജെപി നേതാക്കൾക്ക് സാധിക്കാതെ പോയി. ഒരു ചെറിയ വിഭാഗം വരുന്ന ഇസ്ലാമിക മൗലിക വാദികൾ നടത്തുന്ന കൊലയെ മുഴുവൻ ഇസ്ലാമിക വിശ്വാസികൾക്കുമെതിരായ മുദ്രാവാക്യമാക്കി മാറ്റാൻ ശ്രമിച്ചാൽ ഇവിടുത്തെ സാധാരണക്കാരായ ഹിന്ദുക്കൾ അതു സമ്മതിക്കില്ല എന്ന അടിസ്ഥാന കാരണമാണ് ഈ മുദ്രാവാക്യം സൃഷ്ടിച്ച നേതാക്കൾ മറന്നത്. അഖില ആതിര വിഷയങ്ങൾ ഒന്നും പൊതു സമൂഹത്തെ കാര്യമായി ഇനിയും സ്വാധീനിച്ചിട്ടില്ല എന്ന വസ്തുത ഈ നേതാക്കൾ സൗകര്യപൂർവ്വം മറന്നു.
കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ് രാഷ്ട്രീയ കൊലപാതകങ്ങൾ എന്നു കരുതുന്നവർ പോലും അതിന് സിപിഎമ്മിനെ മാത്രം കുറ്റം പറയുന്നു ആശയത്തോടു യോജിക്കില്ല. കേരളത്തിലെ അക്രമരാഷ്ട്രീയത്തിലും രാഷ്രീയ കൊലപാതകത്തിനും സിപിഎമ്മും ബിജെപിയും ഒരുപോലെ ഉത്തരവാദികൾ ആണ് എന്നു വിശ്വസിക്കുന്നവരാണ് മലയാളികൾ. സി.പി.എം പുറത്ത് വിടുന്ന കണക്കനുസരിച്ച് അവരുടെ പ്രവർത്തകരാണ് ബിജെപി പ്രവർത്തകരേക്കാൾ കൂടുതൽ കൊല്ലപ്പെട്ടിരിക്കുന്നത്. അതുകൊണ്ടൊക്കെ തന്നെ അക്രമ രാഷ്ട്രീയത്തിനെതിരെ ബിജെപി ശബ്ദിച്ചാൽ അതിന് പൊതു സമൂഹം കാര്യമായ വിലകൊടുക്കുകയില്ല എന്നതാണ് സത്യം.
പിണറായി വിജയനും ഉമ്മൻ ചാണ്ടിയും വി എം സുധീരനും ഒക്കെ ഇത്തരം ജനകീയ ജാഥകൾ നടത്തി ലക്ഷ്യം കണ്ടിട്ടുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധ നേടിയ ഒരു ജാഥ ആയിരുന്നു ബിജെപി പ്രസിഡന്റ് ശ്രീ കുമ്മനം രാജശേഖരൻ നടത്തിയത്. വളരെയേറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ലക്ഷ്യം കൊണ്ടു ആകപ്പാടെ തകർന്നടിഞ്ഞ ഒരു ജാഥ ആയിരുന്നു ഇതെന്നു പറയാതിരിക്കാൻ സാധിക്കില്ല.ജാഥയ്ക്ക് ദേശീയ തലത്തിൽ വലിയ പ്രാധാന്യം കിട്ടുകയും കേരളത്തിലെ സി.പി.എം ആക്രമണങ്ങൾ ചർച്ചയാവുകയും ചെയ്തു എന്നത് സത്യമാണ്. ഉത്തരേന്ത്യയിലെ ജനങ്ങളുടെ മുഴുവൻ ഇപ്പോഴത്തെ ധാരണ വഴിയെ നടക്കുന്ന സാധാരണക്കാരായ ബിജെപി ആർഎസ്എസ്കാർ കേരളത്തിൽ നിഷ്കരുണം കൊല്ലപ്പെടുകയാണ് എന്നാണ്. അത്തരം ഒരു മോശം ഇമേജ് സിപിഎമ്മിന് ദേശീയ തലത്തിൽ ഉണ്ടാവുന്നതുകൊണ്ട് ഇപ്പോൾ ഒരു പ്രാദേശിക പാർട്ടിയുടെ മാത്രം സ്വഭാവം കാണിക്കുന്ന സിപിഎമ്മിന് എന്തു സംഭവിക്കും എന്നാണ് ഇവർ കരുതുന്നത്. കേരളത്തിലും തൃപുരയിലും മാത്രമാണ് ഇപ്പോൾ സിപിഎമ്മിന് എന്തെങ്കിലും സ്വാധീനമുള്ളത്. ഈ രണ്ടിടത്തും ഈ മാധ്യമ പ്രചരണം കൊണ്ട് ഒരു നഷ്ടവും ഉണ്ടാക്കാൻ സാധിക്കില്ല എന്നതാണ് സത്യം.
അതേ സമയം ഈ പ്രചരണം കൊണ്ട് കുറെ നേട്ടങ്ങൾ സിപിഎമ്മിന് ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ. ബിജിപെയെ നേരിടാൻ ഏറ്റവും ചങ്കുറപ്പുള്ള പാർട്ടിയാണ് സി.പി.എം എന്നൊരു തോന്നൽ ദേശീയ തലത്തിൽ രൂപപ്പെട്ടു കഴിഞ്ഞു. മൂലായം ആണെങ്കിലും ലാലു ആണെങ്കിലും രാഹുൽ ഗാന്ധി ആണെങ്കിലും ശരി ഇനി സിപിഎമ്മിനെ കൂടാതെ ഒരു മോദി വിരുദ്ധ മുന്നണിക്ക് രംഗത്തറിറങ്ങാനാവുകയില്ല എന്നതാണ് സത്യം. കേരളത്തിലെ സി.പി.എംകാരുടെ മാത്രം നേതാവായിരുന്ന പിണറായി വിജയൻ മോദി വിരുദ്ധരുടെ മൊത്തം ദേശീയ നേതാവായി മാറുവാനും ഇതു കാരണമായി. സി.പി.എം എന്നു കേട്ടിട്ടുപോലുമില്ലാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാർ പിണറായി വിജയന്റെ പേര് പറഞ്ഞു നടത്തുന്ന കൊലവിളി തന്നെയാണ് ഇതിന് ഉദാഹരണം.
കേരളത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാതെ പൂർണ്ണമായും ദേശീയ നേതാക്കളുടെ തെറ്റിദ്ധാരണകളുടെ പുറത്ത് രൂപം നൽകിയ അർത്ഥമില്ലാത്ത ഒരു ജാഥയായി ഇതു മാറി പോവുക ആയിരുന്നു. ആരൊക്കെയാണ് ജാഥയിൽ പങ്കെടുക്കുന്നത് എന്നു പോലും തലേ ദിവസമാണ് ജാഥ ക്യാപ്റ്റൻ പോലും അറിഞ്ഞിരുന്നത്. കണ്ണൂരിലും മറ്റും ബഹളം വച്ചു നടത്തിയ ജാഥ അവിടം വിട്ടതോടെ ചടങ്ങായി മാറുകയും പേരിന് എല്ലാ ജില്ലകളിലും മുഖം കാണിച്ചു അവസാനിപ്പിക്കുകയും ആയിരുന്നു. കണ്ണൂരിന് ശേഷം ഇമേജിന്റെയല്ല ഇത്തരം ഒരു ജാഥയെ കുറിച്ച് പലരും ഓർക്കുന്നത് തുരുവനന്തപുരത്ത് എത്തുമ്പോൾ ആണ്.
അതേ സമയം ഈ പ്രചരണം കൊണ്ട് കുറെ നേട്ടങ്ങൾ സിപിഎമ്മിന് ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ. ബിജിപെയെ നേരിടാൻ ഏറ്റവും ചങ്കുറപ്പുള്ള പാർട്ടിയാണ് സി.പി.എം എന്നൊരു തോന്നൽ ദേശീയ തലത്തിൽ രൂപപ്പെട്ടു കഴിഞ്ഞു. മൂലായം ആണെങ്കിലും ലാലു ആണെങ്കിലും രാഹുൽ ഗാന്ധി ആണെങ്കിലും ശരി ഇനി സിപിഎമ്മിനെ കൂടാതെ ഒരു മോദി വിരുദ്ധ മുന്നണിക്ക് രംഗത്തറിറങ്ങാനാവുകയില്ല എന്നതാണ് സത്യം.സിപിഎമ്മിനെ വെല്ലു വിളിച്ചു മസിൽ കരുത്ത് കാട്ടി കയ്യടി നേടാൻ ശ്രമിച്ചതിന് പകരം കേരളത്തിലെ ഓരോ മുക്കിനും മൂലയിലും നടന്നു ചെന്ന്, അവിടുത്തെ ജനങ്ങളമായി സംവദിച്ചു, അവരുമായി സഹകരിച്ചു, പദ്ധതികൾ ആവിഷ്കരിച്ചു, അവരോടൊപ്പം ഉറങ്ങി, രണ്ടോ മൂന്നോ മാസം കൊണ്ട് ബിജെപി എന്ന ബദൽ രാഷ്ട്രീയ പാർട്ടി മുൻപോട്ട് വയ്ക്കുന്ന വിഷയങ്ങൾ ചർച്ച ആക്കിയിരുന്നെങ്കിൽ റാലിയുടെ ഫലം മാറ്റൊന്നായേനെ. അതുവഴി എല്ലായിടത്തും പാർട്ടിക്ക് ബ്രാഞ്ചുകൾ ഉണ്ടാകുകയും ഫണ്ട് ശേഖരിക്കുകയും ആശയ പ്രചാരണങ്ങൾ നടത്തുകയും ഒക്കെ ചെയ്യാമായിരുന്നു. അതിനുള്ള സുവർണ്ണാവസരമാണ് കുമ്മനവും സംഘവും കളഞ്ഞ് കുളിച്ചത്. ജാഥക്കിടയിൽ വോട്ടു കുറഞ്ഞു കൊണ്ടുള്ള വേങ്ങര ഫലം കൂടി പുറത്ത് വന്നതോടെ ജാഥ ഒരു പരാജയമാണ് എന്നു ഔദ്യോഗികമായി സമ്മതിക്കേണ്ട അവസ്ഥയും സംജാതമായി.
ഈ ജാഥകൊണ്ട് നേട്ടം ഉണ്ടായത് സിപിഎമ്മിനാണ് എന്നു കൂടി പറഞ്ഞാലെ ഈ വിലയിരുത്തൽ പൂർണ്ണമാകൂ. മുൻപ് സൂചിപ്പിച്ച പോലെ പിണറായിയെ ഒരു ദേശീയ നേതാവാക്കുക മാത്രമല്ല ഈ ജാഥ ചെയ്തത്. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് പിണറായി അല്ലാതെ മറ്റൊരു രക്ഷകൻ ഇല്ല എന്ന തോന്നലും ഇതു ശക്തമാക്കി. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിന്നിരുന്ന ഒട്ടേറെ മുസ്ലിം വോട്ടുകൾ കുമ്മനത്തിന്റെ ജാഥക്ക് ശേഷം സിപിഎമ്മിലേക്ക് തിരിഞ്ഞാൽ അത്ഭുതമൊന്നുമില്ല. അതാണ് വേങ്ങര തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനയും. മോദിക്കും അമിത് ഷായ്ക്കും സംഘപരിവാറിനും എതിരെ കടുത്ത നിലപാട് എടുക്കാൻ ഒരേയൊരു പിണറായി മാത്രമേയുള്ളൂ എന്ന തോന്നലാണ് ഈ ജാഥ സൃഷ്ടിക്കുന്നത്. വിഎസിന്റെ ഇമേജിലാണ് പിണറായി ഇക്കുറി അധികാരം പിടിച്ചിരിക്കുന്നതെങ്കിലും സ്വന്തം ഇമേജിൽ തന്നെ അടുത്ത തവണ അധികാരത്തിൽ എത്താനുള്ള കളമാണ് കുമ്മനവും കൂട്ടരും ഒരിക്കൽ നൽകിയിരുന്നത്.
Stories you may Like
- മറുനാടന് പിന്തുണയുമായി ദീപിക; എഡിറ്റോറിയൽ ചർച്ചയാകുമ്പോൾ
- എംഎൽഎ മറ്റെല്ലാം മാറ്റിവെച്ച് നടത്തുന്ന വെല്ലുവിളികൾക്ക് സമമാണ് പാർട്ടി സെക്രട്ടറിയുടെ ആക്രോശങ്ങൾ
- ഞാനിന്ന് ലജ്ജിക്കുന്നു, രണ്ട്, വലിയ മനസ്താപങ്ങളിൽ ഓ സിയുണ്ട്
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- ഇനി വീണാ വിജയന് വേണ്ടി ദേശാഭിമാനി പ്രതികരിക്കും
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്