യുദ്ധം പ്രഖ്യാപിക്കുന്ന പോലെ നടത്തിയ നോട്ടു പിൻവലിക്കലിനെ കുറിച്ചു മറുപടി പറയാതിരുന്നതു ജനാധിപത്യത്തോടുള്ള അവഹേളനം; ഒരു സമ്മേളനം മുഴുവൻ ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു മോദിക്ക് ഒഴിഞ്ഞുമാറാനാകില്ല; ജനങ്ങളുടെ ദുരിതം കേൾക്കേണ്ട ബാധ്യത സർക്കാരിനു തന്നെ
എഡിറ്റോറിയൽ
ഏതാണ്ട് ഒന്നര മാസത്തിലധികമായി രാജ്യം വലിയൊരു വെല്ലുവിളിയെ നേരിടുകയാണ്. രാജ്യത്ത് ഉപയോഗത്തിലിരുന്ന 85 ശതമാനം നോട്ടുകളും ഒറ്റയടിക്ക് പിൻവലിച്ചത് വഴി ഉണ്ടായ ദുരിതം ഓരോ ദിവസം ചെല്ലുന്തോറും വഷളായി വരികയാണ്. എടിഎമ്മുകളിലെയും ബാങ്കുകളിലെയും ക്യൂ കുറഞ്ഞത് പ്രശ്നം പരിഹരിക്കപ്പെട്ടതിന്റെ അടയാളമല്ല, നിരാശരായി കഴിയുന്ന ആളുകളുടെ അടയാളമാണ്. ഓൺലൈൻ ബാങ്കിങ്ങും ക്രെഡിറ്റ് - ഡെബിറ്റ് കാർഡുകളും ഉള്ളവർക്ക് വലിയ പരിക്കില്ലാതെ മുൻപോട്ടു പോകാൻ സാധിക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ദുരിതം അനുദിനം വഷളാകുന്നു.
ഗ്രാമങ്ങളുടെ സ്ഥിതി വളരെ ദയനീയമാണ്. ഇന്നു തീരും നാളെ തീരും എന്നു പറഞ്ഞു ആളുകൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും ഓരോ ദിവസവും സ്ഥിതിഗതികൾ വഷളാകുന്നു. പാവപ്പെട്ടവരുടെ വിവാഹങ്ങൾ മുടങ്ങിയും വസ്തു ഇപാടുകൾ നടക്കാതെ പോവുകയും ചെയ്യുന്നത് മാത്രമല്ല, പെൻഷനും ശമ്പളവും പോലും മുടങ്ങുന്ന സ്ഥിതിയാണ്. സഹകരണ ബാങ്കുകളെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന പാവങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പെൺമക്കളെ കെട്ടിച്ചു വിടാനായി സഹകരണ ബാങ്കുകളിൽ സൂക്ഷിച്ചിരുന്ന പണം പോലും പിൻവലിക്കാനാകാതെയാണ് പലരും നരകയാതന അനുഭവിക്കുന്നത്.
കള്ളപ്പണത്തിനെതിരെയുള്ള സന്ധിയില്ലാസമരത്തിന്റെ ഭാഗമായി അൽപ്പം യാതനകളനുഭവിക്കാൻ മഹാഭൂരിപക്ഷം പേരും തയ്യാറായിരുന്നു എന്നത് സത്യമാണ്. എന്നാൽ ഈ ദുരിതങ്ങൾ ഒരിക്കലും അവസാനിക്കാതെ നീളുന്നതും കള്ളപ്പണക്കാർക്ക് ഒന്നും സംഭവിക്കാത്തതും പ്രഖ്യാപനത്തിന്റെ വിശ്വാസ്യത കെടുത്തുകയാണ്. സാധാരണക്കാർക്ക് രണ്ടര ലക്ഷം രൂപയിൽ കൂടുതൽ എടുക്കാൻ സാധിക്കാതെ വരുമ്പോൾ 30 കോടി മുടക്കി കല്ല്യാണം നടത്തിയ ഒരു രാഷ്ട്രീയക്കാരൻ നമ്മുടെ കേരളത്തിലും ഉണ്ടായി എന്നോർക്കണം. എന്നു വച്ചാൽ സമ്പന്നരെ ഇതു ഒട്ടും ദോഷമായി ബാധിച്ചിട്ടില്ല എന്നർത്ഥം.
ഈ സാഹചര്യത്തിലാണ് പാർലമെന്റ് സമ്മേളനം ആരംഭിച്ചത്. പ്രാധാനമന്ത്രിയുടെ ഉദ്ദേശ ശുദ്ധിയെ പ്രതിപക്ഷത്തെ പ്രമുഖ മുഖമായ മുൻ പ്രധാനമന്ത്രി മന്മനോഹൻ സിങ് പോലും സംശയിച്ചിട്ടില്ല എന്നോർക്കണം. നോട്ടു നിരോധനം പിൻവലിക്കണം എന്നും നോട്ടു നിരോധനം അഴിമതിയാണ് എന്നും നോട്ടു നിരോധനം വഴി മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നുമൊക്കെ പറയുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ പറ്റില്ലെങ്കിലും രാജ്യം മുഴുവൻ നേരിടുന്ന ഒരു വലിയ പ്രശ്നത്തെ കുറിച്ചു അതു പ്രഖ്യാപിച്ച പ്രധാന മന്ത്രി വിശദീകരണം നൽകണം എന്നു ആവശ്യം ഉയർത്തുന്നത് സ്വാഭാവികം മാത്രമാണ്. ഈ ആവശ്യത്തോട്പ്രധാനമന്ത്രി കാട്ടിയ അവഗണന ഇന്ത്യൻ ജനാധിപത്യത്തിന് തീരാ കളങ്കമാണ് എന്നു പറയാതെ വയ്യ.
ഭരണഘടനാ ശിൽപ്പികൾ വിഭാവന ചെയ്ത ജനാധിപത്യ ക്രമത്തിൽ ഏറ്റവും ശക്തമായത് പാർലമെന്റ് തന്നെയാണ്. എപ്പോഴും പാർലമെന്റിന് കൂടാൻ സാധിക്കാത്തതുകൊണ്ടാണ് എക്സിക്യുട്ടീവിന് തുല്ല്യമായ അധികാരം നൽകിയിരിക്കുന്നത്. എന്നാൽ എക്സിക്യുട്ടീവിന്റെ എല്ലാ അധികാരങ്ങളും പാർലമെന്റിന്റെ അംഗീകാരത്തിന് വിദേയമാണ്. മൂന്നാം തൂണായ ജുഡീഷറിയാവട്ടെ എക്സിക്യുട്ടീവിനും പാർലമെന്റിനും നിയമങ്ങൾക്കും ചട്ടങ്ങൾക്കും ഭരണഘടനകൾക്കും വിധേയമായാണോ പ്രവർത്തിക്കുന്നത് എന്നു നോക്കുവാൻ മാത്രം ചുമതലപ്പെട്ട സംവിധാനമാണ്. അതുകൊണ്ട് തന്നെ പാർലമെന്റ് നടക്കുമ്പോൾ മാത്രമേ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകാവൂ എന്നാണ് വയ്പ്പ്.
നോട്ടു നിരോധനം പിൻവലിക്കണം എന്നും നോട്ടു നിരോധനം അഴിമതിയാണ് എന്നും നോട്ടു നിരോധനം വഴി മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നുമൊക്കെ പറയുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ പറ്റില്ലെങ്കിലും രാജ്യം മുഴുവൻ നേരിടുന്ന ഒരു വലിയ പ്രശ്നത്തെ കുറിച്ചു അതു പ്രഖ്യാപിച്ച പ്രധാന മന്ത്രി വിശദീകരണം നൽകണം എന്നു ആവശ്യം ഉയർത്തുന്നത് സ്വാഭാവികം മാത്രമാണ്.എന്നാൽ എല്ലായ്പ്പോഴും ഇതു പ്രായോഗികമല്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ യുക്തമായ ഒരു തീരുമാനം എടുക്കാൻ മോദിക്കു അധികാരവും ഉണ്ട്. എന്നാൽ അത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്താൽ അതിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നവർക്ക് പരിഹാരം ഉണ്ടാകുകയും ഇതേക്കുറിച്ചു ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്യുക കേവല മര്യാദ മാത്രമാണ്. ജനങ്ങളുടെ ശബ്ദം ഉയർന്ന് കേൾക്കേണ്ടത് പാർലമെന്റിലാണ്. പ്രതിപക്ഷം ഒരുമിച്ചു നിന്നിട്ടും പാർലമെന്റിൽ എത്താനോ ജനപ്രതിനിധികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനോപ്രധാനമന്ത്രി തയ്യാറാകാതിരുന്നത് അങ്ങേയറ്റം അപലനീയവും ജനാധിപത്യ വിരുദ്ധവുമാണ്.
ഈ വിഷത്തിൽ എംപിമാർ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം പറയുകയും അവരുയർത്തുന്ന പ്രധാന വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്യാൻ കൂട്ടാക്കാതെ കുറെ ദിവസം മോദി പാർലമെന്റിലേക്ക് തിരിഞ്ഞു നോക്കിയില്ല. പിന്നീട് പ്രതിഷേധം ശക്തമായപ്പോൾ എന്തിയെങ്കിലും ഉത്തരം പറയാൻ കൂട്ടാക്കിയില്ല. എല്ലാ ഉത്തരങ്ങളും ധനമന്ത്രിയുടെ ചുമലിലേക്ക് വച്ചു മിണ്ടാതിരുന്നു. അതേ സമയം നോട്ടു പിൻവലിക്കൽ എന്ന പ്രഖ്യാപനംപ്രധാനമന്ത്രി തന്നെ നേരിട്ടു നടത്തുകയായിരുന്നു. ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ല ഈ നിലപാട് എന്നു പറയാതെ വയ്യ.
ഭരണഘടനാ ശിൽപ്പികൾ വിഭാവന ചെയ്ത ജനാധിപത്യ ക്രമത്തിൽ ഏറ്റവും ശക്തമായത് പാർലമെന്റ് തന്നെയാണ്. എപ്പോഴും പാർലമെന്റിന് കൂടാൻ സാധിക്കാത്തതുകൊണ്ടാണ് എക്സിക്യുട്ടീവിന് തുല്ല്യമായ അധികാരം നൽകിയിരിക്കുന്നത്. എന്നാൽ എക്സിക്യുട്ടീവിന്റെ എല്ലാ അധികാരങ്ങളും പാർലമെന്റിന്റെ അംഗീകാരത്തിന് വിദേയമാണ്. മൂന്നൂം തൂണായ ജുഡീഷറിയാവട്ടെ എക്സിക്യുട്ടീവിനും പാർലമെന്റിനും നിയമങ്ങൾക്കും ചട്ടങ്ങൾക്കും ഭരണഘടനകൾക്കും വിധേയമായാണോ പ്രവർത്തിക്കുന്നത് എന്നു നോക്കുവാൻ മാത്രം ചുമതലപ്പെട്ട സംവിധാനമാണ്. അതുകൊണ്ട് തന്നെ പാർലമെന്റ് നടക്കുമ്പോൾ മാത്രമേ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകാവൂ എന്നാണ് വയ്പ്പ്.പ്രധാനമന്ത്രി സഭായിൽ എത്തി വിശദീകരണം നൽകിയിരുന്നെങ്കിലും ജനങ്ങളുടെ ആശങ്കയ്ക്ക് ഒരു പരിധി വരെ പരിഹാരം ഉണ്ടാകുമായിരുന്നു. റേഡിയോ ടിവി പ്രഭാഷണത്തിൽ മാത്രം ശ്രദ്ധിച്ചു പാർലമെന്റിനെ അവഗണിക്കുന്നത് ജനാധിപത്യത്തോടുള്ള പുശ്ചത്തിന്റെ അടയാളമാണ്. എവിടെല്ലാം എന്തെല്ലാം പറഞ്ഞാലും പ്രധാന കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ പ്രധാനമന്ത്രി ബാദ്ധ്യസ്ഥനാണ്. അതുകൊണ്ട് തന്നെ പാർലമെന്റ് സ്തംഭനം വഴി രാജ്യത്തുണ്ടായ നഷ്ടത്തിന് ഉത്തരവാദിയും പ്രധാന മന്ത്രി തന്നെയാണ്. പ്രതിപക്ഷത്തിന്റെ സ്തംഭനം എന്നത് എന്തിനും ഉടക്കുണ്ടാക്കുകയാണ് എന്നു എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ പിടി വാശി ഉപേക്ഷിച്ച് പാർലമെന്റ് നടക്കാൻ മോദി മുൻകൈ എടുക്കേണ്ടതായിരുന്നു. ഈ പിടിവാശി രാജ്യത്തെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയുള്ളൂ.
തനിക്ക് രാജിവെയ്ക്കാൻ തോന്നുന്നുവെന്നാണ് പാർലമെന്റ് സമ്മേളനം അവസാനിക്കാന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, മുതിർന്ന ബിജെപി. നേതാവായ എൽ. കെ. അദ്വാനി പറഞ്ഞത്. ഒരു മാസം നീണ്ട ഭരണ പ്രതിപക്ഷ യുദ്ധത്തിന്റെ പര്യവസാനത്തിൽ അദ്വാനി നടത്തിയ ഈ പ്രസ്താവന പാർലമെന്റ് ശീതകാലസമ്മേളനത്തിന്റെ മുഴുവൻ ഉള്ളടക്കവും വെളിവാക്കുന്നു. നോട്ടുപിൻവലിക്കൽ വിഷയവും ആഗസ്ത വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ വിഷയവും ഉയർത്തി ഇരുപക്ഷവും നടത്തിയ പോരാട്ടത്തിൽ ശീതകാലസമ്മേളനം പൂർണ്ണമായും ഒഴുകിപ്പോയപ്പോൾ നഷ്ടം ഉണ്ടായത് ജനങ്ങൾക്ക് മാത്രമാണ് എന്നു മറക്കരുത്. എന്നു മാത്രമല്ല നോട്ടു നിരോധനത്തെ അംഗീകരിക്കുന്നവരിൽ പലരും മോദിയുടെ ഈ നിലപാടിൽ അർത്ഥപാദരാണ്.
പതിനഞ്ചുവർഷത്തിനിടയിൽ പാർലമെന്റ് കണ്ട ഏറ്റവും പ്രവർത്തനക്ഷമത കുറഞ്ഞ സമ്മേളനമായിരുന്നു ശീതകാലസമ്മേളനമെന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്ന പി. ആർ. എസ്. ലെജിസ്ലേറ്റീവ് റിസർച്ച് എന്ന സംഘടന വിലയിരുത്തുന്നത്. 25 സിറ്റിങ്ങുകൾ നിശ്ചയിച്ച സമ്മേളനത്തിൽ 21 സിറ്റിങ്ങുകളുണ്ടായിരുന്നു. എന്നാൽ, ചോദ്യോത്തരങ്ങളോ നിയമനിർമ്മാണങ്ങളോ ചർച്ചകളോ അരങ്ങേറാതെ നിമിഷങ്ങൾ മാത്രം സമ്മേളിച്ച് പിരിയുകയായിരുന്നു. ലോക്സഭയിൽ പ്രവർത്തനക്ഷമത 17. 39 ശതമാനവും രാജ്യസഭയിൽ 20. 61 ശതമാനവും മാത്രമായിരുന്നുവെന്നാണ് സർക്കാർ പുറത്തുവിട്ട കണക്കുകൾ. ഗവേഷക സംഘങ്ങൾ അതിലും കുറവ് കണക്കുകളാണ് നൽകുന്നത്.
രാജ്യസഭയുടെ കാര്യപരിപാടിയിൽ 330 ചോദ്യങ്ങൽ ഉൾപ്പെടുത്തിയെങ്കിലും രണ്ടു ചോദ്യങ്ങൾ മാത്രമായിരുന്നു പരിഗണിച്ചത്. ലോകസഭയിൽ കേവലം 11 ശതമാനം ചോദ്യങ്ങൾ മാത്രം പരിഗണിച്ചു. അതും ഭരണകക്ഷി അംഗങ്ങൾ മാത്രമാണ് ചോദ്യോത്തരവേളയിൽ പങ്കെടുത്തത്. ജി. എസ്. ടി.യുമായി ബന്ധപ്പെട്ട മൂന്നു ബില്ലുകൾ ഉൾപ്പെടെ 25 ബില്ലുകൾ പരിഗണിക്കാൻ സർക്കാർ നിശ്ചയിച്ചു. എന്നാൽ അംഗപരിമിതരുടെ ക്ഷേമത്തിനുള്ള ബില്ല് മാത്രമാണ് പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.
യുക്തിഭദ്രമെന്ന് തോന്നുന്നത് ചെയ്യാൻ പ്രധാനമന്ത്രിക്ക് അവകാശം ഉണ്ട്. അതിന്റെ പ്രതികരണം ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ നൽകുകയും ചെയ്യും. എന്നാൽ ജനാധിപത്യ സംവിധാനങ്ങളെയും പ്രതിപക്ഷത്തെയും ഒക്കെ ബഹുമാനിക്കാൻപ്രധാനമന്ത്രി തയ്യാറാവണം. രാജ്യത്തിന് വേണ്ടി കഷ്ടം അനുഭവിക്കാൻ തയ്യാറായുള്ളവരെയെങ്കിലും മുഖവിലക്കെടുക്കണം. രാജ്യം ഒരു മാറ്റത്തെ മാടി വിളിക്കുന്മപോൾ അതു കൂടുതൽ സുതാര്യവും എല്ലാവരുടെയും വശം പരിഗണിച്ചുള്ളതുമാകണം. ഈ സമ്മേളന കാലത്ത് കാണിച്ച തെറ്റു ഇനിയെങ്കിലും ആവർത്തിക്കരുത്. പാർലമെന്റിന് അടുത്ത സമ്മേളനം മുടങ്ങാൻ ആരുടെയും പിടിവാശി കാരണമാകുരുത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്