സ്വന്തം വീട്ടിൽതന്നെ ഡോക്ടർ ഉണ്ടെങ്കിലും രോഗം വന്നാൽ കഴിക്കുക തേനും കരിഞ്ചീരകവും മാത്രം; സ്ത്രീകൾ പഠിക്കരുത് ജോലിക്കുപോകരുത്; അവർ പ്രസവിക്കാനുള്ള ഉപകരണങ്ങൾ മാത്രം; പഴമയെ പ്രേമിക്കുന്നവർ മൊബൈലടക്കം എല്ലാ ആധുനിക സൗകര്യങ്ങളും ഉപയോഗിക്കുന്നു; ആറാം നൂറ്റാണ്ടിലേപോലെ ഒട്ടകപ്പുറത്തല്ല കാറിലാണ് യാത്ര; പ്രവാചകചര്യ ശഠിക്കുന്നത് സ്ത്രീവിരുദ്ധതയിലും ശാസ്ത്ര നിരാകരണത്തിലും മാത്രം; തബ്ലീഗിന്റെ കാണാപ്പുറങ്ങൾ ഞെട്ടിപ്പിക്കുന്നത്; മറുനാടൻ പരമ്പര രണ്ടാംഭാഗം
ജാസിം മൊയ്തീൻ
കോഴിക്കോട്: നിങ്ങളുടെ വീട്ടിലെ ഗൃഹനാഥൻ ഒരു സുപ്രഭാതത്തിൽ ഇറങ്ങിപ്പോകുന്നു. എങ്ങോട്ടാണെന്ന് അറിയില്ല. ഒരു കാര്യവും പറയുന്നില്ല. പിന്നെ മൂന്നോ നാലോ മാസങ്ങൾ കഴിഞ്ഞാണ് തിരിച്ചുവരുന്നത്. തബ്ലീഗ് കുടുംബത്തിലെ പതിവ് അവസ്ഥയാണിത്. സമകാലീന ലോകത്തുന്നിന്ന് വിട്ടുനിന്ന് ആറാം നൂറ്റാണ്ടിലെ ജീവിത ശൈലി സ്വീകരിക്കാനുള്ള തബ്ലീഗുകാരുടെ പ്രവണതകൾ കൊണ്ട് ഏറ്റവും കൂടുതൽ ദുരിതത്തിലാവുന്നത് വീട്ടിലുള്ള സ്ത്രീകളും കുട്ടികളുടെ തന്നെയാണ്. അതുപോലെ വീട്ടിൽ ഒരു ഡോക്ടർ ഉണ്ടെങ്കിൽപോലും അസുഖം വന്നാൽ അവർ കഴിക്കുക തേനും കരിഞ്ചീരകവും മാത്രമാണ്.\
പക്ഷേ ഇവിടെയും തബ്ലീഗുകാരുടെ ഇരട്ടത്താപ്പ് പ്രകടമാണ്. ആറാം നൂറ്റാണ്ടിലെ പ്രവാചകചര്യ അതേപോലെ പിൻതുടരുന്നവരാണ് അവർ എങ്കിൽ കാറിനുപകരം ്ഒട്ടകുപ്പുറത്താണ് സഞ്ചരിക്കേണ്ടത്. മൊബൈൽ അടക്കമുള്ള ആധുനികമായ ഒരു സൗകര്യവും ഉപയോഗിക്കരുത്. പക്ഷേ അവർ അതെല്ലാം ഉപയോഗിക്കുന്നു. ശാസ്ത്രവിരുദ്ധവും സ്ത്രീവിരുദ്ധവുമായ വിഷയങ്ങൾ വരുമ്പോഴാണ് പൊതുവെ തബ്ലീഗുകാർ പ്രവാചചകചര്യ എന്ന ശാഠ്യം പിടിക്കാറുള്ളത്.
സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ
തബ്ലീഗ് കുടുംബങ്ങളിൽ ഏറ്റവും അധികം പീഡനമനുഭവിക്കുന്ന വിഭാഗമാണ് സ്്ത്രീകളും പെൺകുട്ടികളും. യാതൊരു തരത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യങ്ങളും തബ്ലീഗ് കുടുംബങ്ങളിലെ സ്ത്രീകൾക്കുണ്ടാകാറില്ല. ഒരു സിനിമയിൽ മോഹൻലാൽ പറയുന്ന ഡയലോഗിന് സമാനമാണ് തബ്ലീഗ് കുടുംബങ്ങളിലെ സ്ത്രീകളുടെ ജീവിതം.
തങ്ങളുടെ കുഞ്ഞുങ്ങളെ പ്രസവിക്കാനും തന്നെയും കുടുംബത്തെയും ജീവിതകാലം മുഴുവൻ സേവിക്കാനുമുള്ള ഒരു ഉപകരണം മാത്രം. പരസ്പര ജീവിതത്തെ ബാധിക്കുന്ന ഒരു കാര്യത്തിലും ഇത്തരം കുടുംബങ്ങളിലെ സ്ത്രീകളുടെ അഭിപ്രായത്തിന് യാതൊരു വിലയും ഇവർ കൽപിക്കാറില്ല. പലപ്പോഴും ഇവർ ജമാഅത്തിന് പോകുമ്പോൾ എങ്ങോട്ടാണ് പോകുന്നതെന്നു പോലും വീട്ടിലെ സ്ത്രീകളോട് പറയാറില്ല. കുറെ കാലം കഴിഞ്ഞ് വന്നാലും തങ്ങൾ എവിടെയായിരുന്നു എന്നുപോലും പറയാറില്ല. തബ്ലീഗുകാരുടെ വീട്ടിലെ സ്ത്രീകളെ ആരും പുറത്തെങ്ങും കണ്ടിട്ടുണ്ടാകില്ല. ഭർത്താവിനോടൊപ്പമോ, പിതാവിനോടൊപ്പമോ, സഹോദരനോടൊപ്പമോ ഇവർ പുറത്തേക്ക് പോകുന്നെങ്കിൽ ശരീരരത്തിൽ കണ്ണ്മാത്രം കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചായിരിക്കും പുറത്തേക്ക് പോകുക.
ഉന്നതവിദ്യാഭ്യാസം നേടി തബ്ലീഗ് കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചെത്തുന്ന സ്ത്രീകളുടെയും അവസ്ഥ മറിച്ചല്ല. സർട്ടിഫിക്കറ്റുകളെല്ലാം അലമാരയിൽ ഭദ്രമാക്കിവെച്ച് വീട്ടുജോലിചെയ്ത് കഴിയാനായിരുക്കും അവരുടെ ഗതി. ഇവരുടെ വിശ്വാസ പ്രകാരം സ്ത്രീകൾ ജോലിക്ക് പോകുന്നതും അനിസ്ലാമികമാണ്. ഏതെങ്കിലും തരത്തിൽ നിർബന്ധത്തിന് വഴങ്ങി സ്ത്രീ ജോലിക്ക് പോകണമെന്ന് കരുതിയാൽ തന്നെ പ്രസവം കഴിഞ്ഞ് അതിനൊട്ട് സമയവും കാണില്ല.
പെൺകുട്ടികളുടെ വിദ്യാഭ്യാസം അനിസ്ലാമികം
പെൺകുട്ടികൾ ഭൗതിക വിദ്യാഭ്യാസം നേടുന്നത് അനിസ്ലാമികമായി കാണുന്നവരാണ് തബ്ലീഗുകാർ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടേണ്ടതില്ല എന്നാണ് ഇവരുടെ വിശ്വാസം. അല്ലായെങ്കിൽ അവരെ മതപഠനത്തിനയക്കും. കേരളത്തിൽ മലപ്പുറം ജില്ലയിലെ മാടത്തുംപൊയിലിലാണ് ഇത്തരത്തിൽ പെൺ കുട്ടികൾക്ക് മത വിദ്യാഭ്യാസം നൽകുന്ന പ്രധാന കേന്ദ്രം. അവിടേക്കെത്തുന്നതാകട്ടെ വളരെ കുറഞ്ഞ പെൺകുട്ടികളാണ്.
മറ്റുള്ളവരെല്ലാം എക്കാലത്തും വീടിന്റെ അകത്തളങ്ങളിൽ കെട്ടിയിടപ്പെട്ടു കഴിയുന്നു. ചെറിയ പ്രായത്തിൽ ആർക്കെങ്കിലും വിവാഹം കഴിപ്പിച്ചുകൊടുക്കും. അതു പലപ്പോഴും ഇത്തരം തബ്ലീഗ് കുടുംബങ്ങളിലേക്കു തന്നെയാകും. അപ്പോൾ വീണ്ടും അതേ ചക്രം തന്നെ ആവർത്തിക്കുന്നു. മതിയായ കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കാതെ ആ പെൺകുട്ടിയും പരമാവധി കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ നിർബന്ധിതയാകുന്നു. ഏതെങ്കിലും തരത്തിൽ നിർബന്ധം പിടിച്ച് ഒരു പെൺകുട്ടി ഉന്നത വിദ്യാഭ്യാസത്തിന് ഒരുങ്ങിയാൽ അവൾക്ക് നൂറായിരും നിബന്ധനകളുടെ അകമ്പടിയുമുണ്ടാകും.
വിമൺസ് കോളേജിൽ മാത്രമായിരിക്കും ഇത്തരം കുട്ടികളെ അയക്കുക. അവരാകട്ടെ ശരീരമാസകലം മൂടുന്ന, കണ്ണുപോലും പുറത്ത് കാണാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചായിരിക്കും സ്ഥാപനങ്ങളിലെത്തുക.
ആധുനിക വൈദ്യശാസ്ത്രം പാടില്ല
തബ്ലീഗുകാർ രോഗം വന്നാൽ മോഡേൺ മെഡിസിനെ സമീപിക്കില്ല. കാരണം അവരെ സംബന്ധിച്ച് അത്് അനിസ്ലാമികമാണ്. പ്രവചാകൻ പോലും പറഞ്ഞത് രോഗം വന്നാൽ ചികിത്സിക്കണമെന്നാണ്. സ്വന്തം കൂട്ടത്തിൽ തന്നെ നിരവധി എംബിബിഎസ് ഡോക്ടർമാരുണ്ടെങ്കിലും അവർ പോലും മരുന്നായി കണുന്നത് കരിഞ്ചീരകവും തേനുമാണ്. എല്ലാ അസുഖത്തിനും അവർ പ്രതിവിധിയായി കാണുന്നത് കരിഞ്ചീരകത്തെും തേനിനെയുമാണ്. ഇത് രണ്ടും കഴിച്ചാൽ ഏത് അസുഖവും മാറുമെന്നാണ് ഇവരുടെ ബ്രെയിൻവാഷിങ്ങിന് വിധേയരായ എംബിബിഎസ് ഡോക്ടർമാർ പോലും വിശ്വസിക്കുന്നത്.
എന്നാൽ ചിലരൊക്കെ ഹോമിയോ, അക്യൂപങ്ചർ, ഹിജാമ ചികിത്സകളെയും ആശ്രയിക്കുന്നുണ്ട്. എന്നാൽ അതൊക്കെ ഏറ്റവും അവസാനം ആണെന്ന് മാത്രം. പരമാവധി അസുഖങ്ങൾക്ക് കരിഞ്ചീരകവും തേനും മാത്രം മരുന്നായി കഴിക്കുന്നവരാണ് ഇവർ. കാൻസർ പോലുള്ള രോഗങ്ങൾക്കുപോലും കാലങ്ങളോളം കരിഞ്ചീരകം കഴിച്ച് അവസാനം ആശുപത്രികൾക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലെത്തി മരിച്ച രോഗികളുമുണ്ട് തബ്ലീഗ് കുടുംബങ്ങളിൽ. ഏറ്റവും വലിയ വിരോധാഭാസമെന്നത് ഇവരുടെ കൂട്ടത്തിൽ തന്നെ ആധുനിക വൈദ്യശാസ്ത്രം വർഷങ്ങളോളം പ്രാക്ടീസ് ചെയതർ ഉണ്ട്. അവർ പോലും ഇനി മുതൽ കരിഞ്ചീരകം മാത്രം മതിയെന്ന് പറയുന്ന കൂട്ടരായി മാറിയെന്നതാണ്. പ്രവാചകന്റെ ചികിത്സാ രീതികൾ ഇതായിരുന്നു എന്നാണിവർ ഇതിന് കാരണമായി പറയുന്നത്.
ഇത്തരത്തിൽ പ്രവാചക ചര്യയനുസരിച്ച് മാത്രമെ ജീവിക്കൂ എന്ന് വാശിപിടിക്കുന്ന തബ്ലീഗുകാർ കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. എന്നാൽ എല്ലാ കാര്യങ്ങളിലും അവർ പ്രവാചകന്റെ ചര്യയല്ല പിൻപറ്റുന്നത് എന്നതാണ് വാസ്തവം. നിരവധി തബ്ലീഗുകാരുണ്ട് ആധുനിക വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ. അവരാരും പ്രവാചകൻ ഉപയോഗിച്ച യാത്രാ മാർഗങ്ങളല്ല ഉപയോഗിക്കുന്നത്. നിരവധി തബ്ലീഗുകാർ വിവിധ ബിസിനസുകൾ നടത്തുന്നവരുണ്ട്. അവരാരും പ്രവാചക ചര്യ പിൻപറ്റി ആടിനെ മെയ്ക്കാൻ പോകുന്നുമില്ല. മറിച്ച് സ്ത്രീവിരുദ്ധതയുടെയും ശാസ്ത്രവിരുദ്ധതയുടെയും മാത്രം കാര്യത്തിലാണ് ഇവർ പ്രവാചകന്റെ ചര്യ പിന്തുടരുന്നത്.
പ്രവാചകൻ പല്ലുതേക്കാനുപയോഗിച്ച അറാക്ക് മാത്രമേ ഉപയോഗിക്കൂ, പ്രവാചകൻ ഉപയോഗിച്ച മരുന്ന് മാത്രമേ ഉപയോഗിക്കൂ എന്നൊക്കെ വാശിപിടിക്കുന്നവരാണിവർ. പ്രത്യക്ഷത്തിൽ സാത്വികരും പാവം മതപണ്ഡിതരുമായ ഇവർ ഇവരുടെ ഇടുങ്ങിയ ചിന്താഗതിക്കനുസരിച്ച് കുടുംബങ്ങളിലൂടെ സമൂഹത്തിനുണ്ടാക്കുന്ന ദ്രോഹങ്ങൾ ചെറുതല്ലാത്തതാണ്.
(തുടരും)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍