മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
പല്ലിശ്ശേരി
ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 11
കാവ്യ വിവാഹിതയാകാൻ ദിലീപ് സമ്മതിച്ചില്ല
വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ സ്ത്രീക്കും പുരുഷനും സന്തോഷത്തിന്റെ ദിവസങ്ങളാണ്. ജീവതത്തിൽ സ്വന്തമായി ഒരു പെണ്ണു വരുന്നു, അതല്ലെങ്കിൽ സ്വന്തമായി ഒരു ആണു വരുന്നു. അവർ ഫോൺ വിളിക്കുന്നു. കൊച്ചുവർത്തമാനം പറയുന്നു, സൗകര്യപ്പെട്ടാൽ വീട്ടിൽ നിന്നും മുങ്ങി സിനിമക്ക് പോകുന്നു, ഹോട്ടലിൽ കയറി സന്തോഷിക്കുന്നു. നല്ലതു മാത്രം സംസാരിക്കുന്നു. ഭാഗ്യവാനും ഭാഗ്യവതിയുമാണെന്നു പറഞ്ഞ് പരസ്പരം പുകഴ്ത്തുന്നു. സംസാരിക്കുന്നു. അങ്ങനെ വിവാഹദിവസം മുതൽ ഒന്നാകുന്നു.
എന്നാൽ കാവ്യയെ സംബന്ധിച്ചടുത്തോളം വിവാഹ നിശ്ചയം മുതൽ സന്തോഷം ഇല്ലാതായി. ദിലീപ് ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് തനിക്കു ചിന്തിക്കാൻ കഴിയില്ലെന്നു മനസ്സിലായി. അത്രമാത്രം ലയിച്ചു ചേർന്നവരാണ് കാവ്യയും ദിലീപും. സ്നേഹമുള്ള പുരുഷൻ. കുസൃതിക്കാരൻ. തന്റെ വേദനകളെ സന്തോഷപ്പൂക്കളാക്കി മാറ്റിയ നല്ല സുഹൃത്ത്. പുരുഷ സുഖം അനുഭവിച്ച കാമുകൻ. ജീവിതാവസാനം വരെ ഒരുമിച്ചുണ്ടാകും എന്ന് തന്നോടു ചേർന്ന് കിടന്ന് മന്ത്രിച്ച കാമുകൻ. അങ്ങനെയുള്ള ഒരു വലിയ മനുഷ്യനെ എന്നന്നേക്കുമായി ഉപേക്ഷിച്ച് ഒരു പരിചയവുമില്ലാത്ത ഒരുത്തന്റെ കൂടെ പോകുക? അതോർത്തപ്പോൾ കാവ്യയുടെ സങ്കടം ഇരട്ടിച്ചു. കാവ്യ തന്റെ എല്ലാം സന്തോഷവും വേദനയും പങ്കു വച്ചിരുന്നത് കൂട്ടുകാരിയായ സുജയോടായിരുന്നു. അവർ ഇരുവരും പങ്കു വയ്ക്കാത്ത രഹസ്യങ്ങളില്ല.
ഉറക്കം വരാതെ, കണ്ണീരൊഴുക്കി കിടന്നപ്പോൾ സുജയുടെ ഫോൺ വന്നു. അത് തനിക്ക് ആശ്വാസമായെന്നു കാവ്യ കരുതി. എന്നാൽ, തന്നെ സന്തോഷിപ്പിക്കാനായിരുന്നില്ല സുജ വിളിച്ചതെന്ന് അവൾ തിരിച്ചറിഞ്ഞു. കാവ്യയും നിശാലും വിവാഹിതരായാൽ ദിലീപ് അയാളെ കൊല്ലും അല്ലെങ്കിൽ കാവ്യയെ കൊണ്ട് കൊല്ലിക്കും എന്നു വിളിച്ചു പറഞ്ഞിരിക്കുന്നു.
ദിലീപിന്റെയും കാവ്യയുടെയും മനസാക്ഷി സൂക്ഷിപ്പുകാരിയാണ് സുജ. കാർത്തിക നക്ഷത്രത്തിൽ ജനിച്ച സുജ എല്ലാവർക്കും പ്രകാശം ചൊരിയുന്നവളാണ്. രഹസ്യം സൂക്ഷിപ്പുകാരിയാണ്.. ചതിക്കാത്തവളാണ്. അതുകൊണ്ടാണ് അടുപ്പമുള്ളവർ സുജയെ 'ചതിക്കാത്ത സുജ' എന്നു സ്നേഹപൂർവ്വം വിളിക്കുന്നത്.
'ഞാനെന്തു ചെയ്യണം സുജേ, നീ പറഞ്ഞു കേട്ടപ്പോൾ എനിക്കു പേടി തോന്നുന്നു. ഒരാളെ കൊല്ലണമെന്നു തീരുമാനിച്ചാൽ ദിലീപേട്ടൻ അതു ചെയ്തിരിക്കും.'
'ദിലീപേട്ടന്റെ സമ്മതത്തോടെയാണ് ഞാൻ വിവാഹത്തിനു സമ്മതിച്ചത്. എനിട്ട് ഇങ്ങിനെയൊക്കെ ചിന്തിക്കാമോ? സ്വന്തം നിലയും വിലയുമെന്താ ദിലീപേട്ടൻ ഓർക്കാതിരിക്കുന്നത്.' അതിനൊന്നിനും സുജയ്ക്കു വ്യക്തമായ മറുപടി ഉണ്ടായില്ല.
'നിന്നെ അത്രക്കും ഇഷ്ടമാണ്. നിനക്കു വേണ്ടി എന്തും ചെയ്യും. അതാണ് എന്റെ പേടി.' സുജയുടെ ശബ്ദത്തിൽ ഭീതി നിറഞ്ഞിരുന്നു.
എനിക്കറിയാം. എങ്കിൽ പിന്നെ ഈ വിവാഹത്തിൽ നിന്നും ഞാൻ മാറി നിൽക്കുമായിരുന്നില്ലെ?
വലിയൊരു തെറ്റിദ്ധാരണയും കുടുംബ പ്രശ്നങ്ങളും ഒഴിവാക്കാൻ വേണ്ടിയാണ് ദിലീപേട്ടൻ അങ്ങനെ പറഞ്ഞത്. സുജ പതിയെ പതിയെ കാര്യങ്ങൾ അവതരിപ്പിച്ചു.
മഞ്ജു ചേച്ചിയോടു നിങ്ങൾ തമ്മിലുള്ള റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്. അക്കാര്യം ദിലീപേട്ടൻ മനസ്സിലാക്കുകയും ചെയ്തു. അതുകൊണ്ടാണ് നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്. മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം. നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്.
എന്റെ ജീവിതം തകരും എന്നല്ലേ അതിനർത്ഥം. മഞ്ജു ചേച്ചി ഭാര്യയായിരിക്കുമ്പോൾ ദിലീപേട്ടൻ വിവാഹം കഴിക്കുമോ?
്നിങ്ങൾ രണ്ടു പേരും ഒപ്പമുണ്ടാകണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം.
അതു നടക്കില്ല സുജേ, രണ്ടു വഞ്ചിയിൽ ഒരേ സമയം യാത്ര ചെയ്യണ്ട.
ദിലീപേട്ടൻ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടാകും. നീ അതൊന്നും ഓർത്തു വിഷമിക്കണ്ട. എന്താ വേണ്ടതെന്നു ദിലീപേട്ടൻ പറഞ്ഞു തരും. നീ അതനുസരിച്ചാൽ മതി.
ആ രാത്രി ബോധം മറയുന്നതുവരെ ദിലീപ് മദ്യപിച്ചു. എന്നിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. ഭ്രാന്തമായ അവസ്ഥയായിരുന്നു.
കാവ്യ എന്തു പറഞ്ഞു. വെളുപ്പാൻ കാലത്ത് സുജയെ വിളിച്ച് ദിലീപ് ചോദിച്ചു.
ദിലീപേട്ടൻ പറയുന്നതല്ലാതെ അവൾക്ക് മറ്റൊരഭിപ്രായമില്ല. എന്നാലും അവൾ ഒറ്റപ്പെടുമെന്ന ഭയം ഇല്ലാതില്ല. ദിലീപിന്റെ മനസ്സറിയാൻ വേണ്ടി സുജ ഒരു നമ്പർ ഇട്ടു.
നിനക്കു തോന്നുന്നുണ്ടോ സുജാ ഞാൻ അവളെ ചതിക്കുമെന്നും ഒറ്റപ്പെടുത്തുമെന്നും. എന്റെ ഭാഗ്യനിധിയാണവൾ. അവളെ പോലൊരു സുന്ദരിയെ എനിക്കു ഒരിക്കലും കിട്ടുകയില്ല. മാണിക്യക്കല്ല് ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ. എല്ലാറ്റിനും സാവകാശം വേണം. എന്നാലും അവളെന്റെ മാത്രമായിരിക്കും.
സുജയിൽ നിന്നും ദിലീപിന്റെ വാക്കുകൾ കേട്ടതോടെ സങ്കടം നിയന്ത്രിക്കാൻ കഴിയാതെ കാവ്യ ദിലീപിനെ വിളിച്ചു.
ഇനി ഞാനെന്തു ചെയ്യണം. എന്റെ ഭർത്താവാകാൻ പോകുന്ന എഞ്ചിനീയർ വിളിച്ചിരുന്നു. ഞാൻ ഫോണെടുത്തില്ല.
ഫോൺ എടുത്തോളൂ. അയാളെ കൊതിപ്പിച്ചു നിർത്തുക. പ്രതീക്ഷ നൽകുക.
അതിനൊന്നും എന്നെക്കൊണ്ടു കഴിയില്ല ദിലീപേട്ടാ.
എങ്കിൽ സാധാരണ രീതിയിൽ പെരുമാറുക, പിടികൊടുക്കരുത്.
ശ്രമിക്കാം ദിലീപേട്ടാ.
പിന്നെ ദിലീപ് പറഞ്ഞ രീതിയിലാണ് കാവ്യ കരുക്കൾ നീക്കിയത്. വിവാഹം തീരുമാനിച്ചെങ്കിലും ഈ വിവാഹം നടക്കാൻ പാടില്ല. തന്നെ വഞ്ചകിയെന്നു വിളിക്കുമായിരിക്കും. വീട്ടുകാർ അടക്കം കുറ്റപ്പെടുത്തുമായിരിക്കും. എല്ലാം കേൾക്കാൻ തയ്യാറാണ്.
അതേ സമയം ദിലീപിനു ദോഷം ചെയ്യുന്നതാണ് തന്റെ തീരുമാനമെന്നു കാവ്യ മനസ്സിലാക്കി. വിവാഹത്തിൽ നിന്നും പിന്മാറിയാൽ കാരണം അന്വേഷിക്കും. തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംശയുമുള്ള മഞ്ജു ചേച്ചിയുടെ സംശയം വർദ്ധിക്കും. അതു പാടില്ല. ആർക്കും ദ്രോഹമുണ്ടാകാത്ത രീതിയാലാണ് പരിഹാരം കാണേണ്ടതെന്ന തീരുമാനമാണ് കാവ്യ എടുത്തത്. അതുകൊണ്ട് ഒന്നും വ്യക്തമായി ദിലീപിനോടു പറഞ്ഞില്ല.
വിവാഹം തീരുമാനിച്ചതു കൊണ്ട് തന്റെ ഭാവി വധുവിനോടു കിന്നാരം പറയാൻ നിശാൽ ചന്ദ്രനാഗ്രഹിച്ചു. വലിയ സിനിമാ നടിയാണെങ്കിലും തന്റെ ഭാര്യയാകാൻ പോകുന്നവളല്ലേ. പലരും ആഗ്രഹിച്ച നടിയെ സ്വന്തമാക്കാൻ കഴിഞ്ഞത് തനിക്കു മാത്രമല്ലെ? ഒന്നാലോചിക്കുമ്പോൾ താൻ ഭാഗ്യവാനാണ്.
പല പ്രവശ്യം നിശാൽ ചന്ദ്ര കാവ്യയെ വിളിച്ചു. നിശാൽ ചന്ദ്രയുടെ നമ്പർ കാണുമ്പോഴൊക്കെ കാവ്യ ഒഴിഞ്ഞു മാറി. എങ്കിലും നിരാശപ്പെടുത്തേണ്ടെന്നു കരുതി ഹലോ പറഞ്ഞു. സുഖമല്ലേ.. എന്നു ചോദിച്ചു കട്ടാക്കി. പിന്നെ നിശാൽ വിളിക്കുമ്പോഴൊക്കെ കാവ്യയുടെ ഫോൺ സ്വിച്ച് ഓഫ് ആരുന്നു.
തിരക്കായതു കൊണ്ടാണ് കാവ്യ കൂടുതൽ സംസാരിക്കാത്തതതെന്നു വിചാരിച്ചെങ്കിലും നിശാലിന്റെ മനസ്സിൽ സംശയം ഉദിച്ചു. പക്ഷെ തെറ്റായ രീതിയിൽ അയാൾ ചിന്തിച്ചില്ല. പല പ്രാവശ്യം ട്രൈ ചെയ്യുമ്പോൾ ഇടയ്ക്ക് കാവ്യ ഫോണിൽ വരുമായിരുന്നു.
്വിവാഹദിനം അടുത്തുവന്നു. അതോടെ മഞ്ജുവാര്യർക്ക് ഉണ്ടായിരുന്ന സംശയം മാറി. പക്ഷേ, ദിലീപ് വീട്ടിൽ വരുമ്പോഴെല്ലാം ദുഃഖിതനായിരുന്നു. സ്നേഹം പ്രകടിപ്പിക്കുന്നതും ചിരിക്കുന്നതും അഭിനയിക്കുന്നതായി തോന്നി. അതിന്റെ കാരണങ്ങൾ ചികയുന്നത് ദിലീപിന് ഇഷ്ടമല്ലാത്തതുകൊണ്ട് മഞ്ജു അതൊന്നും ശ്രദ്ധിച്ചില്ല.
കാവ്യയുടെ കല്യാണത്തിന് നമ്മൾ എന്താണ് സമ്മാനമായി കൊടുക്കുന്നത്?
ഒരു ദിവസം മഞ്ജു ചോദിച്ചു.
ചിരിക്കാൻ ശ്രമിച്ച് 'അതൊക്കെ നീ തീരുമാനച്ചാൽ മതി. പണം എത്രയെന്ന് പറഞ്ഞാൽ തരാം'. ദിലീപ് തന്ത്രപൂർവം ഒഴിഞ്ഞുമാറി.
നമ്മൾ മൂകാംബികയിലേയ്ക്ക് പോകുന്നില്ലേ?
അതിന് ഇനിയും ദിവസം ഉണ്ടല്ലോ? മാത്രമല്ല, മൂകാംബികയിലേയ്ക്ക് ക്ഷണിച്ചാൽ മാത്രം പോയാൽ മതിയല്ലോ?
നമ്മൾ മറ്റുള്ളവരെപ്പോലെ പോയാൽ പോരാ. നമ്മുടെ കുടുംബത്തിലെ കുട്ടിയാണവൾ. ദിലീപേട്ടന്റെ ലക്കി ജോഡി.
അതൊക്കെ അവിടെ നിൽക്കട്ടെ. ഒരാൾ മാത്രം വിചാരിച്ചാൽ സിനിമ ഓടുമോ? കാവ്യ മാത്രമല്ലല്ലോ എന്റെ കൂടെ നായികയായത്. ആ സിനിമകളും വൻ വിജയമായി മാറിയില്ലേ? എന്തിന് മറ്റുള്ളവരിലേയ്ക്ക് പോകുന്നു, നമ്മൾ രണ്ടുപേരും ജോഡികളായി അഭിനയിച്ച എല്ലാ സിനിമകളും ഹിറ്റായിരുന്നില്ലേ? വിജയം ഒരാളിൽ മാത്രം കെട്ടിവെയ്ക്കരുതെന്റെ ശ്രീമതി...'
മനഃപൂർവമാണ് ദിലീപ് ഇങ്ങനെ പറഞ്ഞതെന്ന് മഞ്ജുവിന് മനസിലായില്ല.
കാവ്യയുടെയും നിശാലിന്റെയും വീട്ടുകാർ കല്യാണക്കത്തുകൾ അച്ചടിച്ചു. വിവാഹത്തിന് ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി. കാവ്യയുടെ വീട് കല്യാണവീടായി മാറി.
ഈ ദിവസങ്ങലിലെല്ലാം കാവ്യയും ദിലീപും ഒരുമിച്ചായിരുന്നു. താൻ നിശാലിനെ ചതിക്കുകയാണെന്ന കുറ്റബോധം കാവ്യയെ ബാധിച്ചിരുന്നു.
അതേ സമയം ദിലീപിനെ എതിർക്കാനോ, വെറുക്കാനോ അവൾക്ക് കഴിയുമായിരുന്നില്ല.
ഇരുവരും സന്തോഷം പങ്കിടുമ്പോൾ ദിലീപ് കാവ്യയോട് മന്ത്രിച്ചു. കല്യാണത്തിന്റെ തലേദിവസം വരെ മാത്രമെ നിന്നെ എനിക്ക് എല്ലാ രീതിയിലും അവകാശപ്പെടാൻ കഴിയു. പിന്നെ നീ അവന്റേത് മാത്രമല്ലേ?
അതെയെന്ന അർത്ഥത്തിൽ കാവ്യ മൂളി.
അങ്ങനെ ഒരു മൂളൽ അല്ല ദിലീപ് ആഗ്രഹിച്ചിരുന്നത്. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് മനസിലാക്കിയ ദിലീപ് പറഞ്ഞു
'ഈ വിവാഹം നടക്കാൻ പാടില്ല'.
വിശ്വാസം വരാതെ കാവ്യ ദിലീപിനെ നോക്കി.
'നോക്കണ്ട. ഞാൻ പറഞ്ഞത് സത്യമാണ്. എനിക്കത് സഹിക്കാൻ കഴിയില്ല' .
'ഇത്രയും വർഷം ഞാൻ ദിലീപേട്ടന്റെ സ്വന്തമായിരുന്നില്ലേ? വിവാഹം കഴിക്കാനും കുഞ്ഞുങ്ങളുടെ അമ്മ ആവാനും ഏത് സ്ത്രീയാണ് ിആഗ്രഹിക്കാത്തത്! ദിലീപേട്ടൻ ആഗ്രഹിക്കുന്നതെല്ലാം ഞാൻ നൽകിയില്ലേ? സ്വന്തം ഭാര്യയിൽ നിന്നും ലഭിക്കാത്ത സ്നേഹവും സുഖവും ഞാൻ തന്നില്ലേ? എനിക്കും ഒരു ജീവിതം വേണ്ടേ?'
ദിലീപിന് ചോദ്യം ഇഷ്ടമായില്ല. അവർ തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് പിണങ്ങി.
'കല്യാണത്തിന് ഇനി ഒരു മാസം മാത്രം. ഇനി കല്യാണം മുടങ്ങിയാൽ.... വീട്ടുകാർക്ക് അപമാനമാകില്ലേ! എന്താണ് കാരണം പറയുക!'
'അതൊന്നും എനിക്കറിയില്ല. നിന്നെ മറ്റൊരുത്തൻ അവകാശപ്പെടാൻ പാടില്ല. ഞാൻ മാത്രമാണ് നിന്റെ സ്വന്തം. നിന്റെ ഭർത്താവും കാമുകനും എല്ലാം ഞാനാണ്'.
'എന്നാൽ എന്നെ കല്യാണം കഴിക്ക്' - ദിലീപിനെ ചൊടിപ്പിക്കാൻ വേണ്ടി കാവ്യ പറഞ്ഞു.
ഒരു നിമിഷം ദിലീപ് കാവ്യയെ സൂക്ഷിച്ച് നോക്കി.
'ഞാനിങ്ങിനെ പറഞ്ഞാൽ ഈ വിവാഹത്തിൽ നിന്നും നീ പിന്മാറുമോ?'
'പറഞ്ഞാൽ മാത്രം പോരാ, ഉറപ്പ് വേണം'.
'ഞാൻ വാക്കു പാലിക്കാത്തവനാണെന്നും ചതിയനാണെന്നും എപ്പോഴെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ?'
'ഇല്ല ദിലീപേട്ടാ.... ദിലീപേട്ടനെ പിരിയാൻ എനിക്ക് ഇഷ്ടമുണ്ടെന്നാണോ? ഞാനെല്ലാം നൽകിയത് പൂർണ സന്തോഷത്തോടെയല്ലേ? ഇനി അതിന്റെ ഓർമ പോരേ... ഞാൻ ശരിക്കും എന്റെ ഭർത്താവാകുന്നവനെ ചതിക്കുകയല്ലേ! ഏതൊരാളും സ്വന്തം ഭാര്യയും ഭർത്താവും ചീത്തയാകാതിരിക്കാനല്ലേ ആഗ്രഹിക്കുന്നത്! സത്യത്തിൽ ഞാൻ ഒരു വഞ്ചകിയാണ്...'
'അതുകൊണ്ടാണ് പറഞ്ഞത്, ഈ വിവാഹം നടക്കരുതെന്ന്' ദിലീപ് കാവ്യയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
' നീ എന്റെ ഭാര്യയാകും. എന്റെ കുഞ്ഞിനെ പ്രസവിക്കും. ഞാൻവാക്ക് തരുന്നു'.
(തുടരും...)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്