കുടുംബ മേളയിൽ അംഗങ്ങൾക്ക് സമ്മാനമായി നൽകാനുള്ള ഐപാഡ് മുക്കി; ജേണലിസ്റ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പേരിൽ വൻ പിരിവു നടന്നെങ്കിലും തുക കണക്കിൽ കാണുന്നില്ല; കശ്മീർ ടൂറിനായി സർക്കാരിൽ നിന്ന് ലഭിച്ച തുകയും മുക്കി; കെ.പി.യോഹന്നാനെ നവോത്ഥാന നായകനാക്കി സുവനീർ ഇറക്കിയത് വൻ തുക വാങ്ങി; അഴിമതിയുടെ പലവക വേലകളുമായി കൊച്ചിയിലെ മാധ്യമ വേന്ദ്രന്മാർ; അഴിമതിയുടെ കൂത്തരങ്ങായ പ്രസ്ക്ലബുകൾ; മറുനാടൻ പരമ്പര മൂന്നാം ഭാഗം
മറുനാടൻ മലയാളി ടീം
കൊച്ചി: പ്രസ് ക്ലബുകളിൽ എങ്ങനെയെല്ലാം അഴിമതി നടത്താമെന്നു മനസിലാക്കണമെങ്കിൽ എറണാകുളം പ്രസ് ക്ലബ് അഴിമതി അന്വേഷണ റിപ്പോർട്ട് വായിക്കണം. അഴിമതിയുടെ വ്യാപ്തി കണ്ട് അന്വേഷണ സമിതി തന്നെ സുല്ലിട്ടു പോയി. സമഗ്ര അന്വേഷണത്തിനു പൊലീസിനെയോ വിജിലൻസിനെ സമീപിക്കണമെന്നായിരുന്നു അന്വേഷണ സമിതി റിപ്പോർട്ടിലെ ശുപാർശ. ജനറൽ ബോഡി യോഗത്തിൽ റിപ്പോർട്ട് അംഗീകരിച്ചെങ്കിലും പൊലീസ്, വിജിലൻസ് അന്വേഷണത്തിനായി പരാതി സമർപ്പിക്കാൻ ഭാരവാഹികൾ തയാറായില്ല. അഴിമതി നടത്തിയ ഭാരവാഹികളെ അനുകൂലിക്കുന്നവരാണു തുടർന്നു വന്ന ഭരണസമിതിയിലും എന്നതിനാൽ റിപ്പോർട്ട് ശുപാർശ നടപ്പാക്കുന്ന ലക്ഷണമില്ല.
പ്രസ് ക്ലബ് പ്രസിഡന്റ് രവികുമാറും സെക്രട്ടറി ഉണ്ണിക്കൃഷ്ണനും നേതൃത്വം നൽകിയ ഭരണ സമിതി 2017 ഓഗസ്റ്റ് 29നു അവതരിപ്പിച്ച വരവു ചെലവു കണക്കുകൾ ജനറൽ ബോഡി അംഗീകരിച്ചില്ല. കണക്കുകൾ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പി.എൻ.വേണുഗോപാൽ, എൻ.ശ്രീനാഥ്, അബ്ദുല്ല മട്ടാഞ്ചേരി എന്നിവരായിരുന്നു അന്വേഷണ സമിതി അംഗങ്ങൾ.
അന്വേഷണ സമിതി റിപ്പോർട്ടിൽ അക്കമിട്ടു നിരത്തിയ അഴിമതികൾ:
1. നിബ് അവാർഡ് തട്ടിപ്പ്: മാധ്യമ പ്രവർത്തകരല്ലാത്തവർക്ക് നിബ് അവാർഡുകൾ സമ്മാനിച്ചു ഭാരവാഹികൾ വൻ തുകകൾ കോഴയായി കൈപ്പറ്റി. വ്യവസായികളായ സി.കെ.മേനോൻ, ബോബി ചെമ്മണ്ണൂർ, ഇറോം ഗ്രൂപ്പ് എംഡി, തൃശൂരിലെ സാലി, മതപ്രഭാഷകൻ കെ.പി.യോഹന്നാൻ എന്നിവരാണ് അവാർഡ് കോഴയ്ക്ക് ഇരകളായത്.
2. കുടുംബമേള തട്ടിപ്പ്: കുടുംബ മേളയിൽ അംഗങ്ങൾക്ക് സമ്മാനമായി നൽകാൻ എംഡി നിഷ് എന്ന പിആർ സ്ഥാപനത്തിൽ നിന്ന് ലഭിച്ച ഐപാഡുകൾ ഭാരവാഹികൾ മുക്കി. ഭീമാ ജൂവലറിയിൽ നിന്നു വാങ്ങിയ സ്വർണ നാണയങ്ങൾ എല്ലാ അംഗങ്ങൾക്കും കിട്ടിയില്ല. നാണയം കൈപ്പറ്റിയവരുടെ പേരു വിവരമുണ്ടെങ്കിലും അവർക്കു കിട്ടിയിട്ടില്ല. വാങ്ങിയതായി ഒപ്പിട്ടു നൽകിയിട്ടുമില്ല.
കുടുംബമേളയ്ക്കായി സിഎംആർഎർ കർത്തയിൽ നിന്നു 10 ലക്ഷം രൂപ സംഭാവന വാങ്ങിയതിൽ മൂന്നു ലക്ഷം മാത്രമാണ് പ്രസ് ക്ലബിന്റെ അക്കൗണ്ടിലെത്തിയത്. തൃശൂർ മില്ലേനിയം ചിട്ടീസ് ഉടമയിൽ നിന്ന് പ്രസ് ക്ലബ് ഓണററി മെമ്പർഷിപ്പിനെന്ന പേരിൽ ഒരു ലക്ഷം രൂപ വാങ്ങി.
3. സ്പോർട്സ് തട്ടിപ്പ്: ജിസിഡിഎ സ്റ്റേഡിയം പ്രസ് ക്ലബ് അംഗങ്ങളുടെ കായിക പരിശീലനത്തിനായി നവീകരിക്കാനുള്ള തുക പ്രസ് ക്ലബ് ചെലവിട്ടുവെന്നാണ് കണക്ക്. പക്ഷേ ജിസിഡിഎയുടെ ബജറ്റിൽ കാണുന്നത് ചെലവു ജിസിഡിഎ വഹിച്ചുവെന്നാണ്. ജേണലിസ്റ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പേരിൽ വൻ പിരിവു നടന്നെങ്കിലും കണക്കിൽ കാണുന്നില്ല. സ്പോർട്സ് ഉപകരണങ്ങൾ വാങ്ങിയെന്ന പേരിൽ സമർപ്പിച്ച ബില്ലുകൾ പലതും വ്യാജമാണെന്നും കണ്ടെത്തി.
4. സുവനീർ തട്ടിപ്പ്: പ്രസ് ക്ലബ് സുവനീറിന്റെ പേരിൽ പിരിച്ച തുകയ്ക്കു കണക്കൊന്നുമില്ല. സുവനീറിൽ കെ.പി.യോഹന്നാനെ കേരളത്തിലെ നവോത്ഥാന നായകരിലൊരാളായി അവതരിപ്പിച്ചതിനു വൻ തുക വാങ്ങിയിട്ടുണ്ട്. സ്പോൺസർഷിപ്പു ലഭിച്ച തുകയുടെ കണക്ക് ഭാരവാഹികൾ വെളിപ്പെടുത്തിയുമില്ല.
5. ടൂർ ഫണ്ട് തട്ടിപ്പ്: പിആർഡി ധനസഹായത്തോടെ പ്രസ് ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച കശ്മീർ ടൂറിനായി സർക്കാരിൽ നിന്നു ലഭിച്ച തുക ഭാരവാഹികൾ മുക്കി. വിവേകാനന്ദ ട്രാവൽസിനു നൽകേണ്ടിയിരുന്ന തുക കൈമാറിയില്ലെന്ന് ഉടമ നരേന്ദ്രൻ അന്വേഷണ സമിതിക്കു മൊഴി നൽകി. തുക പ്രസ് ക്ലബ് ഭാരവാഹികൾക്കു കൈമാറിയ പിആർഡി ഡപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസനും കുടുങ്ങി. ടൂർ ബിൽ സർക്കാരിൽ സമർപ്പിക്കാത്തതിനാൽ ചന്ദ്രഹാസനിൽ നിന്ന് തുക ഈടാക്കാനാണു വകുപ്പ് തീരുമാനം.
6. സമ്മേളന ഫണ്ടു തട്ടിപ്പ്: എറണാകുളത്ത് 2016ൽ നടന്ന സംസ്ഥാന സമ്മേളനത്തിനു 25 ലക്ഷം രൂപ വരവും 20 ലക്ഷം രൂപ ചെലവുമാണു കണക്കിൽ. റസ്മാറ്റ്സ് ഇവന്റ് മാനേജ്മെനറ് സ്ഥാപനത്തിനു 3.35 ലക്ഷം രൂപ നൽകിയതായി കണക്കിലുണ്ടെങ്കിലും അവർ എന്തു സേവനമാണു ചെയ്തതെന്നു കണ്ടെത്താൻ സമിതിക്കുമായില്ല. സമ്മേളന പ്രതിനിധികൾക്കായി നാലര ലക്ഷം രൂപ ചെലവിൽ വാങ്ങിയ ബാഗുകളിൽ 300 എണ്ണം കാണാതായതായി രേഖപ്പെടുത്തി കണക്കൊപ്പിച്ചു.
പ്രസ് ക്ലബുകളിലെ തട്ടിപ്പുകൾ ഏതൊക്കെ തരത്തിലാണെന്നതിന്റെ സൂചനകളാണ് ഇതെല്ലാം. എറണാകുളത്തു മാത്രമല്ല കേരളത്തിലെ മിക്ക പ്രസ് ക്ലബുകളിലും ഇതൊക്കെ തന്നെയാണു നടക്കുന്നത്. അഴിമതി നടത്താനും അതു മറച്ചു വയ്ക്കാനുമൊക്കെ യൂണിയൻ ഭാരവാഹികൾ വൈദഗ്ധ്യം നേടിക്കഴിഞ്ഞു. തുടർച്ചയായി ഭാരവാഹിത്വം വഹിച്ച് അഴിമതി നടത്തും. എതിർപ്പുയരുമ്പോൾ വിശ്വസ്തരെ രംഗത്തിറക്കി യൂണിയനും പ്രസ് ക്ലബും പിടിക്കും. അഴിമതി കണ്ടു പിടിച്ചാലും പൊലീസിനെയോ വിജിലൻസിനെ അറിയിക്കാൻ തയാറാകുകയുമില്ല. പ്രസ് ക്ലബുകൾ നിയന്ത്രിക്കുന്ന കെയുഡബ്ല്യൂജെ സംസ്ഥാന ഭാരവാഹികളുടെ ഒത്താശയോടെയാണു ക്രമക്കേടുകളും അഴിമതികളും. ജില്ലാ ഭാരവാഹികളിൽ നിന്നു വിഹിതം വാങ്ങി സംസ്ഥാന ഭാരവാഹികൾ അഴിമതി മൂടിവയ്ക്കുന്നു.
ജില്ലാ പ്രസ് ക്ലബുകൾ വെറും തരികിട
കേരള പത്രപ്രവർത്തക യൂണിയന്റെ നിയന്ത്രണത്തിലുള്ള ജില്ലാ പ്രസ് ക്ലബുകൾ വെറും ഉഡായിപ്പു വേലയാണെന്നു നിയമപരമായി സ്ഥാപിച്ചത് കേരള ശബ്ദം കൽപറ്റ ലേഖകൻ കോയാമു കുന്നത്താണ്. തിരുവനന്തപുരം പ്രസ് ക്ലബ് ഒഴികെയുള്ള ജില്ലാ പ്രസ് ക്ലബുകളെല്ലാം കെയുഡബ്ല്യൂജെയുടെ അഡ്ജസ്റ്റ്മെന്റ് ഏർപ്പാടുകളാണ്. ജില്ലാ പ്രസ് ക്ലബുകൾക്ക് പ്രത്യേക രജിസ്റ്റ്രേഷൻ ഇല്ല. ട്രേഡ് യൂണിയനായ കെയുഡബ്ല്യൂജെയുടെ ജില്ലാ ഭാരവാഹികൾ ജില്ലാ പ്രസ് ക്ലബുകളുടെ ഭാരവാഹികളുമാകും. അംഗത്വം യൂണിയനിൽ മാത്രം. പ്രസ് ക്ലബിനു വേറിട്ട അംഗത്വമോ ബൈലോയോ ഭാരവാഹികളോ ഇല്ല (തിരുവനന്തപുരം ഒഴികെ). തിരുവനന്തപുരത്തു പ്രസ് ക്ലബ് ഇല്ലാത്തതിനാൽ കേസരി സ്മാരക ട്രസ്റ്റ് എന്ന പേരിലാണ് കാര്യങ്ങൾ.
കെയുഡബ്ല്യൂജെ ജില്ലാ കമ്മിറ്റി ഓഫിസുകളിൽ പ്രസ് ക്ലബ് എന്ന ബോർഡ് സ്ഥാപിക്കുന്നതിനു ചില ലക്ഷ്യങ്ങളുണ്ട്. ട്രേഡ് യൂണിയനു സർക്കാരിൽ നിന്നും നഗരസഭകളിൽ നിന്നും സ്ഥലവും ഫണ്ടുമൊക്കെ ലഭിക്കാൻ നിയമതടസമുണ്ട്. പ്രസ് ക്ലബ് എന്ന പേരിലാണെങ്കിൽ പ്രശ്നമില്ല. രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പ്രസ് ക്ലബിനു രജിസ്റ്റ്രേഷനുണ്ടോ എന്നൊന്നും ആരും അന്വേഷിക്കുകയുമില്ല. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലിയെന്ന തരത്തിൽ പ്രസ് ക്ലബുകൾക്ക് സർക്കാർ പണമൊഴുകിക്കൊണ്ടിരിക്കുന്നു.
വയനാട് പ്രസ് ക്ലബ് മന്ദിര നിർമ്മാണത്തിനു 25 ലക്ഷം രൂപ ഫണ്ട് സമാഹരിച്ചത് എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ്. ഇതിനെ ചോദ്യം ചെയ്താണ് കോയാമു കുന്നത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു പരാതി നൽകിയത്. വയനാട് പ്രസ് ക്ലബ് വെറും കടലാസു സംഘടനയാണെന്നും കെയുഡബ്ല്യുജെ ജില്ലാ ഘടകമെന്ന ട്രേഡ് യൂണിയനാണ് പ്രസ് ക്ലബ് എന്ന പേരിൽ ഫണ്ടു കൈക്കലാക്കിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. സ്ഥലവും ഫണ്ടുമൊക്കെ പ്രസ് ക്ലബിന്റെ പേരിൽ കിട്ടിയാലും കേരളത്തിലെ എല്ലാ ജില്ലാ ഓഫിസുകളുടെയും ആസ്തികളുടെയും ഉടമസ്ഥാവകാശം കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറിക്കാണെന്നു കെയുഡബ്ല്യൂജെ ബൈലോയിൽ വ്യവസ്ഥ ചെയ്തിട്ടുമുണ്ട്.
കോയ കുഞ്ഞാമുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പുകളിലും വയനാട് പ്രസ് ക്ലബ് എന്നതു യൂണിയന്റെ മുഖം മൂടിയാണെന്നു വ്യക്തമായി. ട്രേഡ് യൂണിയനു എംപി ഫണ്ടിന് അർഹതയില്ലാത്തതിനാൽ അനുവദിച്ച 25 ലക്ഷം രൂപ പലിശ സഹിതം തിരിച്ചു പിടിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചു. ഇതനുസരിച്ചു സംസ്ഥാന ആസൂത്രണ വകുപ്പ് തുക തിരിച്ചു പിടിക്കാൻ ജില്ലാ കലക്ടർക്കു നിർദ്ദേശം നൽകി. വയനാട് കെയുഡബ്ല്യൂജെ ഘടകത്തിൽ നിന്നു തുക ഈടാക്കാൻ കലക്ടർ നഗരസഭാ അധികൃതരോട് ഉത്തരവിട്ടിട്ടുമുണ്ട്.
വയനാട്ടിലെ തരികിട വെളിപ്പെട്ടതു കേരളത്തിലെ ജില്ലാ പ്രസ് ക്ലബുകൾക്കെല്ലാം കുരിശായിട്ടുണ്ട്. പ്രസ് ക്ലബുകളുടെ മറവിൽ കെയുഡബ്ല്യൂജെ നേടിയിട്ടുള്ള സർക്കാർ ഫണ്ടുകളെല്ലാം പലിശ സഹിതം തിരിച്ചു പിടിക്കാനായി മുഖ്യമന്ത്രിക്കും പിആർഡി ഡയറക്ടർക്കും നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്. പിആർഡി ഡയറക്ടർ ഇക്കാര്യം പരിശോധിച്ചു വരുന്നതായാണു വിവരം.
(തുടരും: അടുത്തലക്കത്തിൽ- പൊന്മുട്ടയിടുന്ന താറാവ് അഥവാ തിരുവനന്തപുരം പ്രസ് ക്ലബ്)
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്