25 ലക്ഷം രൂപ ചെലവിട്ടതിനു വിനിയോഗ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ കാണിച്ചത് ചോർന്നൊലിക്കുന്ന ഷെഡ്; പുതുവൽസര, ക്ലബ് ഡേ ആഘോഷങ്ങളുടെ പേരിൽ നടത്തുന്ന ഊർജിത പിരിവിനും കണക്കില്ല; സൗജന്യമായി ബാറുകാർ നൽകുന്ന മദ്യം ബിൽ എഴുതി സമർപ്പിച്ച് പാസാക്കും; മദ്യമൊഴുകന്ന പഠനയാത്രകളിൽ പൊറുതിമുട്ടി പിആർഡിക്കാരും; പൊന്മുട്ടയിടുന്ന താറാവ് അഥവാ തിരുവനന്തപുരം പ്രസ് ക്ലബ്; 'അഴിമതിയുടെ കൂത്തരങ്ങായ പ്രസ്ക്ലബുകൾ'; മറുനാടൻ പരമ്പര നാലാംഭാഗം
മറുനാടൻ മലയാളി ടീം
തിരുവനന്തപുരം: ട്രിവാൻഡ്രം പ്രസ് ക്ലബ് എന്നും ഭാരവാഹികൾക്കു പൊന്മുട്ടയിടുന്ന താറാവായിരുന്നു. പ്രസ് ക്ലബ് മന്ദിരത്തിന്റെ ടെറസിലെ ഷെഡ് ഒന്നു കാണണം. ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ക്ലാസ് മുറിയാണത്രേ. ചോർന്നൊലിച്ചു ചെളി നിറഞ്ഞു കിടക്കുന്നു. ഇന്നതു വരെ ഒരു ക്ലാസും അവിടെ നടന്നിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ട് നവീകരണത്തിനെന്ന പേരിൽ സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ ചെലവിട്ടതിനു വിനിയോഗ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതു വിവാദമായപ്പോൾ ഭാരവാഹികൾ അംഗങ്ങളെ ചൂണ്ടിക്കാണിച്ചത് ഈ ഷെഡാണ്. അതിനു ചെലവായ തുകയ്ക്കു ബില്ലും പുല്ലുമൊന്നുമില്ല. ന്യൂസ് 18ലെ പ്രദീപ് പിള്ള പ്രസിഡന്റും ദേശാഭിമാനിയിലെ കെ.ആർ.അജയൻ സെക്രട്ടറിയും കൈരളിയിലെ സതീഷ് ബാബു ട്രഷററുമായിരുന്ന സമിതിയാണ് സർക്കാർ ഫണ്ട് വിനിയോഗിച്ചു നിർമ്മാണം നടത്തിയത്.
വിനിയോഗ സർട്ടിഫിക്കറ്റിനായി പിആർഡിയിൽ നിന്നു ആവർത്തിച്ചു നോട്ടീസ് ലഭിച്ചപ്പോൾ കഴിഞ്ഞ വർഷം ചേർന്ന ആദ്യ ജനറൽ ബോഡിയിൽ വിഷയം ചർച്ചയായി. പ്രസ് ക്ലബ് അലമാരയിൽ നിന്നു ബില്ലുകൾ കണ്ടെടുത്ത് വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ പുതിയ ഭാരവാഹികളെ സഹായിക്കാമെന്നു മുൻ സെക്രട്ടറി കെ.ആർ.അജയൻ ജനറൽ ബോഡിയിൽ ഉറപ്പു നൽകി. അതനുസരിച്ചു കൊടുത്ത ബില്ലുകൾ പുതിയ ഭാരവാഹികൾ പിആർഡിയിൽ സമർപ്പിച്ചു. ബില്ലുകൾ പരിശോധിച്ച പിആർഡി ഉദ്യോഗസ്ഥർ അന്തംവിട്ടു. ഇൻസ്റ്റ്റ്റിറ്റിയൂട്ട് നവീകരണം ബില്ലുകളിൽ കാണാനില്ല. പിആർഡി ഡയറക്ടറുടെ കത്തു സഹിതം ബില്ലുകൾ കയ്യോടെ തിരിച്ചയച്ചു. ചാർട്ടേഡ് അക്കൗണ്ടിന്റെ സർട്ടിഫിക്കറ്റും സെക്രട്ടറിയുടെ സാക്ഷ്യപത്രവും സത്യവാങ്മൂലവും സഹിതം സമർപ്പിക്കാനായിരുന്നു ഡയറക്ടറുടെ നിർദ്ദേശം. അതോടെ വിനിയോഗ സർട്ടിഫിക്കറ്റിനുള്ള ശ്രമം ഭാരവാഹികൾ ഉപേക്ഷിച്ചു.
പ്രസ് ക്ലബിലെ സാമ്പത്തിക ക്രമക്കേടുകൾ പരിശോധിക്കാൻ സാനു (ഐഎഎൻഎസ്), പ്രദീപ് (ജന്മഭൂമി), റംഷാദ് (സമകാലിക മലയാളം) എന്നിവരടങ്ങിയ സമിതിയെ ജനറൽ ബോഡി തീരുമാനിച്ചിരുന്നു. സമിതി ആദ്യ യോഗം ചേരുന്നതിനു മുൻപു തന്നെ സദാചാര ഗുണ്ടായിസ വിവാദത്തിൽ സെക്രട്ടറി രാധാകൃഷ്ണൻ പുറത്തായി. ഭാരവാഹിത്വ തർക്കം കോടതിയിലെത്തിയതോടെ പ്രസ് ക്ലബ് ബാങ്ക് അക്കൗണ്ടുകൾ ഫ്രീസായി. അന്നന്നുള്ള വരവെടുത്തു ചെലവു കഴിച്ചാണ് ഇപ്പോൾ പ്രസ് ക്ലബ് നടന്നു പോകുന്നത്.
തിരുവനന്തപുരം പ്രസ് ക്ലബിൽ സാമ്പത്തിക ക്രമക്കേടുകൾ പുതുമയല്ല. അഴിമതിയെ കുറിച്ചു അന്വേഷണ സമിതിയും റിപ്പോർട്ടുമുണ്ടായി. ഗുരുതരമായ അഴിമതികൾ കണ്ടെത്തിയതിനെ തുടർന്ന് ചില ഭാരവാഹികൾക്ക് രണ്ടു തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി പ്രശ്നം അവസാനിപ്പിച്ചു. വിവരാവകാശ കമ്മിഷണറാകാൻ കുപ്പായം തയ്ച്ചിരുന്ന ആൾക്ക് അഴിമതി റിപ്പോർട്ട് വിനയായെന്നു മാത്രം. അഴിമതി റിപ്പോർട്ടിന്റെ പകർപ്പ് പ്രസ് ക്ലബ് അംഗങ്ങൾ മുഖ്യമന്ത്രിക്കും ഗവർണർക്കുമൊക്കെ അയച്ചു കൊടുത്തതിനാൽ നിയമനം മുടങ്ങി.
പുതുവൽസര, ക്ലബ് ഡേ ആഘോഷങ്ങളുടെ പേരിൽ ഊർജിതമായ പിരിവാണ് നടക്കാറ്. ഇതിൽ പലതിനും കണക്കില്ല. ആഘോഷത്തിനാവശ്യമായ മദ്യം ബാറുകാർ സന്തോഷത്തോടെ സ്പോൺസർ ചെയ്യും. രണ്ടു ലിറ്ററിലധികം മദ്യത്തിനു ബിൽ കിട്ടില്ലെന്ന ന്യായം പറഞ്ഞ് വെള്ളക്കടലാസിൽ രണ്ടു ലക്ഷം രൂപയുടെ മദ്യ ബിൽ ഭാരവാഹികൾ എഴുതി സമർപ്പിച്ച് പാസാക്കും. കേസരി ട്രസ്റ്റിലെ കെയുഡബ്ല്യൂജെ സംവിധാനത്തേക്കാൾ എന്നും മുന്നിൽ നിൽക്കുന്നത് തിരുവനന്തപുരം പ്രസ് ക്ലബ് ആണ്. പത്രസമ്മേളനങ്ങളായാലും ആഘോഷങ്ങളായാലും ക്ലബിനാണ് പ്രാധാന്യം. ഇതോടെ പ്രസ് ക്ലബ് നിയന്ത്രണം പിടിച്ചെടുക്കാൻ കെയുഡബ്ല്യൂജെ ഭാരവാഹികൾ ഗൂഢാലോചന നടത്തിയിരുന്നു. അതിന്റെ പരിണത ഫലമാണ് പ്രസ് ക്ലബിന്റെ ഇന്നത്തെ ശോച്യാവസ്ഥ.
വീഞ്ഞു വെള്ളമാക്കുന്ന പഠനയാത്ര
മാധ്യമ പ്രവർത്തകർക്കുള്ള പഠനയാത്രയെന്നു കേട്ടാൽ പിആർഡി ഉദ്യോഗസ്ഥർക്കു ചങ്കിടിക്കും. ചുമതല കിട്ടുന്ന ഉദ്യോഗസ്ഥർക്കു ധനനഷ്ടവും മാനഹാനിയുമാണ് ഫലം. എറണാകുളം പ്രസ് ക്ലബിന്റെ പഠനയാത്രാ പദ്ധതിയുടെ ചുമതല ലഭിച്ച ഉദ്യോഗസ്ഥൻ ചന്ദ്രഹാസനുണ്ടായ ദുരനുഭവം പിആർഡിയിൽ പാട്ടാണ്.
പഠനയാത്രാ പദ്ധതിക്ക് അനുവദിക്കുന്ന തുക പിആർഡി ഉദ്യോഗസ്ഥൻ നേരിട്ടു ചെലവിടണമെന്നും ബില്ലുകൾ വകുപ്പിൽ സമർപ്പിക്കണമെന്നുമാണ് വ്യവസ്ഥ. എറണാകുളം പ്രസ് ക്ലബ് ഭാരവാഹികൾ തുക അവരെ ഏൽപിക്കണമെന്നു വാശി പിടിച്ചു. താൻ ചെലവുകൾ വഹിക്കാമെന്നു ചന്ദ്രഹാസനും. പ്രസ് ക്ലബ് ഭാരവാഹികൾ നേരേ അന്നത്തെ പിആർഡി വകുപ്പു മന്ത്രി കെ.സി.ജോസഫിനെ വിളിച്ചു. തങ്ങൾക്ക് അനുവദിച്ച തുക ഉദ്യോഗസ്ഥൻ കൈമാറുന്നില്ലെന്നു പരാതിപ്പെട്ടു. തുക ക്ലബുകാർക്കു നൽകാൻ മന്ത്രി ഉദ്യോഗസ്ഥനെ നേരിട്ടു വിളിച്ചു പറഞ്ഞു. തിരുവായ്ക്ക് എതിർവായില്ലാത്തതിനാൽ ചന്ദ്രഹാസൻ ആറു ലക്ഷം രൂപ ക്ലബ് ഭാരവാഹികളെ ഏൽപിച്ചു. ബിൽ കൃത്യമായി നൽകണമെന്ന അഭ്യർത്ഥനയോടെ.
കൊച്ചിയിലെ വിവേകാനന്ദ ട്രാവൽസാണു കശ്മീരിലേക്കുള്ള ടൂർ നടത്തിയത്. സർക്കാർ പണം നൽകുമ്പോൾ തുക നൽകാമെന്നു കള്ളം പറഞ്ഞു ട്രാവൽസ് ഉടമ നരേന്ദ്രനെ പറ്റിച്ചു പണം ഭാരവാഹികൾ പോക്കറ്റിലാക്കി. തുക നൽകാത്തതിനാൽ ട്രാവൽസിൽ നിന്നു ബിൽ നൽകിയതുമില്ല. ടൂർ കഴിഞ്ഞു വന്നവരോട് ചന്ദ്രഹാസൻ ബിൽ ചോദിച്ചപ്പോൾ ഭാരവാഹികൾ ഒഴിഞ്ഞു മാറി. വകുപ്പിൽ ബിൽ സമർപ്പിക്കാനാകാതെ ഉദ്യോഗസ്ഥൻ വലഞ്ഞു. അവസാനം തുക ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കാനാണ് വകുപ്പിന്റെ തീരുമാനം. വിരമിക്കുമ്പോഴാകും ഇത്തരത്തിലുള്ള തുക തിരിച്ചു പിടിക്കുക. അനുവദിച്ച തീയതി മുതൽ തിരിച്ചു പിടിക്കുന്ന തീയതി വരെ 18 ശതമാനം പിഴപ്പലിശ സഹിതമാകും തുക പിടിക്കുക. വിരമിക്കൽ ആനുകൂല്യങ്ങൾ അതോടെ ഠിം. പെൻഷൻ കിട്ടിയാൽ ഭാഗ്യം.
യൂണിയൻ ഭാരവാഹികളുടെ സ്വഭാവമറിയാവുന്ന ഉദ്യോഗസ്ഥർ മിക്കപ്പോഴും കൂടെ യാത്ര ചെയ്തു ചെലവുകൾ വഹിച്ചു ബില്ലുകൾ കയ്യോടെ വാങ്ങും. മദ്യബില്ലിനു വകുപ്പില്ലാത്തതാണു പലപ്പോഴും പ്രശ്നം. മദ്യം വാങ്ങിക്കൊടുത്തില്ലെങ്കിൽ ചില മാധ്യമ പ്രവർത്തകർ ബഹളം കൂട്ടും. പലപ്പോഴും കയ്യിലെ പണമെടുത്തു മദ്യം വാങ്ങിക്കൊടുക്കും. മിടുക്കരായ ചില ഉദ്യോഗസ്ഥർ മദ്യക്കാശ് വേറെ വകയിൽ വ്യാജബില്ലായി തിരുകിക്കയറ്റും. ടൂർ കഴിഞ്ഞു ബിൽ സമർപ്പിക്കുന്നതു വരെ ഉദ്യോഗസ്ഥനു സമാധാനമില്ല. എന്തായാലും കഴിഞ്ഞ രണ്ടു വർഷമായി മാധ്യമ പ്രവർത്തകർക്കുള്ള പഠനയാത്രകൾ നിർത്തിവച്ചിരിക്കുകയാണ്. പുനരാരംഭിക്കരുതേയെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാർത്ഥന.
(തുടരും: അടുത്തലക്കം : യൂണിയനിൽ ശുദ്ധികലശം അനിവാര്യം, പ്രസ് ക്ലബുകൾക്കു രജിസ്റ്റ്രേഷനും)
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍