കമ്യൂണിസ്റ്റുകാരനായ അച്ഛന്റെ ബിജെപിക്കാരനായ മകൻ കൊല്ലപ്പെട്ടപ്പോൾ അയാൾ ദുഃഖം കാട്ടാതെ പാർട്ടിയിൽ പിടിച്ചു നിൽക്കുന്നു; വഴി തെറ്റിയതിനുള്ള ശിക്ഷയാണ് അവന് നൽകിയതെന്ന് പാർട്ടി അയാളെ പഠിപ്പിക്കുന്നു; ധർമ്മടത്തെ ഒരു പ്രധാന നേതാവിന്റെ മരുമക്കൾ പ്രസ്ഥാനം മാറിയപ്പോൾ പാർട്ടി ശിക്ഷ അവരെ ഇല്ലാതാക്കുകയായിരുന്നു; അന്ന് ആ നേതാവിനും മാറി ചിന്തിക്കാനായില്ല; ഇത് കണ്ണൂരിൽ മാത്രം നടക്കുന്ന അവസ്ഥ; മറുനാടൻ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' നാലാംഭാഗം
രഞ്ജിത്ത് ബാബു
കണ്ണൂർ: കണ്ണൂരിനെ പിടിച്ചുലക്കിയ കൊലപാതകമായിരുന്നു എംഎസ്എഫ്. പ്രവർത്തകനായ അരിയിൽ അബ്ദുൾ ശുക്കൂറിന്റേത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും തളിപ്പറമ്പ് എംഎൽഎ ടി.വി. രാജേഷും പ്രതിസ്ഥാനത്തുള്ള ഈ കൊല താലിബാൻ മോഡൽ കൊലപാതകമെന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ചിരുന്നു. പാർട്ടി സെക്രട്ടറിയും എംഎൽഎയും സഞ്ചരിച്ച കാർ ആക്രമിച്ചു എന്ന ആരോപണത്തിന്റെ പേരിൽ ശുക്കൂർ ഉൾപ്പെടെയുള്ള മൂന്ന് പേരെ ഓടിച്ച് പിൻതുടർന്ന് ഒരു വീടിനുള്ളിൽ അഭയം തേടിയപ്പോഴാണ് പാർട്ടി പ്രവർത്തകർ പിടിച്ചു കൊണ്ടു പോയത്. ഷുക്കൂർ അക്രമി സംഘത്തിലുണ്ടോ എന്നറിയാൻ മൊബൈൽ ഫോണിൽ ഫോട്ടോ എടുത്ത് അയച്ചു കൊടുത്ത് സ്ഥിരീകരിച്ച ശേഷമാണ് കൊല നടത്തിയതെന്ന ആരോപണവുമുയർന്നു. ശുക്കൂർ കല്ലെറിയാൻ ശ്രമിക്കുന്ന ഫോട്ടോ പത്രത്തിൽ വന്നിരുന്നു. എന്നാൽ ഈ ചിത്രം ശുക്കൂറിന്റേതല്ലെന്ന് പിന്നീട് തെളിഞ്ഞു.
സിപിഎമ്മിന്റെ പാർട്ടി കോടതി ശുക്കൂറിനെ വധശിക്ഷക്ക് വിധിക്കുകയായിരുന്നുവെന്ന ആരോപണവും പാർട്ടിക്ക് വലിയ തിരിച്ചടിയായി. കൊലയാളി സംഘങ്ങൾ നടത്തുന്ന കൊലക്കുറ്റം ഏറ്റെടുക്കേണ്ടത് പാർട്ടിയിലെ ചിലരുടെ ചുമതലയാണ്. അതും അവർക്ക് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമാണ്. പാർട്ടി നിർബന്ധിച്ചാൽ ഇത്തരം കൃത്യം ഏറ്റെടുക്കാതിരിക്കാൻ കഴിയില്ല. പാർട്ടിയുമായി ഇടയുകയോ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെ പിന്നീട് അക്രമ കേസുകളിൽ കുടുക്കുന്നു. ഇത്തരം കേസുകളിൽ പെട്ടാൽ പാർട്ടിയുടെ സഹായമില്ലാതെ അവർക്ക് രക്ഷപ്പെടാനാകില്ല. ചില നിരപരധികൾ കേസിൽ പെടുത്തിയതുകൊണ്ടു മാത്രം ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പാർട്ടി പ്രവർത്തനവും അക്രമവും ഒക്കെ വിട്ട് വിദേശത്തു പോയി ജീവിക്കാൻ ശ്രമിച്ചയാളെ കേസിൽ കുടുക്കി യാത്ര മുടക്കിയ സംഭവവും കണ്ണൂരിൽ അരങ്ങേറിയിട്ടുണ്ട്. അക്രമി സംഘം അറസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ പാർട്ടി പരമാവധി ശ്രമിക്കും. അവർ എന്നും പുറത്ത് തന്നെ ഉണ്ടാവണം.
രാഷ്ട്രീയ ആവശ്യങ്ങൾക്കായി ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ വാർത്ത കണ്ണൂരിൽ ആളിപ്പടർന്നത് 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്താണ്. കണ്ണൂരിലെ യുഡിഎഫ്. ലോകസഭാ സ്ഥാനാർത്ഥി കെ.സുധാകരനു വേണ്ടി തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നിന്ന് 21 അംഗം ക്വട്ടേഷൻ സംഘം എത്തിയെന്നായിരുന്നു വാർത്ത. എതിരാളികളായ ചില നേതാക്കളെ കൊല്ലാനാണ് സംഘം എത്തിയതെന്ന് സിപിഎം ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ സിപിഎം അക്രമം നടത്തിയാൽ ചെറുക്കാൻ വേണ്ടിയാണ് സംഘം എത്തിയതെന്നായിരുന്നു അതിനുള്ള മറുപടി. ഈ സംഘത്തിലെ മൂന്ന് പേർ പിടിയിലാവുകയും ചെയ്തു. ഇവരെ വിട്ടയക്കാൻ സുധാകരനും യുഡിഎഫ് നേതാക്കളും പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയതോടെ ക്വട്ടേഷൻ കൊടുത്തത് ആരെന്ന് ജനം തിരിച്ചറിഞ്ഞു.
തലശ്ശേരിയിൽ നിന്നുള്ള ക്വട്ടേഷൻ സംഘം കരുനാഗപ്പള്ളിയിൽ പിടിയിലായത് രണ്ടുവർഷം മുമ്പാണ്. ബിജെപി.യിൽപ്പെട്ട ഇവർ മൂന്ന് കൊലപാതകങ്ങളടക്കം 21 കേസുകളിൽ പ്രതികളാണ്. നേരത്തെ ബിജെപി.ക്കുവേണ്ടി കൊലനടത്തിയ ഇവർ പിന്നീട് ക്വട്ടേഷൻ പ്രവർത്തനം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന തൃശ്ശൂർ സ്വദേശിയായ ഒരാളെ ലക്ഷ്യമിട്ട് നീങ്ങിയ ഒരു ക്വട്ടേഷൻ സംഘത്തെ ഒരിക്കൽ പൊലീസ് തന്ത്രപൂർവം പിടികൂടി. ഇവർ സഞ്ചരിച്ച കാറിൽനിന്ന് കൊടുവാൾ, വിവിധ വാഹന നമ്പർപ്ലേറ്റുകൾ എന്നിവ കണ്ടെടുത്തു. സിപിഎമ്മുകാരായ രണ്ട് യുവാക്കൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.
ഗുണ്ടാസംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും രാഷ്ട്രീയക്കാരുമായി ഉണ്ടാക്കുന്ന ബന്ധം ഒരുകണക്കിന് പരസ്പര സഹായ സഹകരണം തന്നെയാണ്. സംസ്ഥാനത്ത് പടർന്നു പന്തലിച്ച ബ്ലേഡ്-മണൽ-ഭൂ-മദ്യ മാഫിയകളാണ് ഇതിന് കാരണം. എല്ലാ പാർട്ടികൾക്കും ഇത്തരം ടീമുമായി ബന്ധമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. മദ്യ-മണൽ മാഫിയക്കാർക്ക് ക്വട്ടേഷൻ സംഘങ്ങളെ അത്യാവശ്യമാണ്. പഴയ രാഷ്ട്രീയ അക്രമികളെ അത്തരക്കാർ റാഞ്ചിക്കൊണ്ടിരിക്കുകയാണ്.
കണ്ണൂർ ജില്ലയുടെ അടുത്ത പ്രദേശമായ മയ്യഴി കേന്ദ്രമായി പല ക്വട്ടേഷൻ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഒരു ചെറിയ പഞ്ചായത്തിന്റെ വിസ്തൃതിപോലും ഇല്ലാത്ത മയ്യഴിയിൽ എൺപതിലധികം ബാറുകളുണ്ട്. പല ബാറുകൾക്കും ഡിസ്റ്റിലറികൾക്കും ഇത്തരം ക്വട്ടേഷൻ സംഘങ്ങൾ വേണം എന്നത് പരസ്യമായ രഹസ്യമാണ്. മയ്യഴിയിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അധികം ശ്രദ്ധയും ഇല്ല എന്നത് ഇത്തരക്കാർക്ക് അനുഗ്രഹമാണ്.മട്ടന്നൂരിലെ കോളാരിയിൽ നാല് വർഷം മുമ്പുണ്ടായ സ്ഫോടനത്തിൽ മരിച്ച യുവാവ് മൂഴിക്കര സ്വദേശിയായിരുന്നു. ഇയാൾ ബോംബ് നിർമ്മാണവും വിതരണവും ആർക്കുവേണ്ടിയും ചെയ്തുകൊടുക്കും.
ബോംബുണ്ടാക്കാൻ ഒരുനാൾ ഇയാളെ കോളാരിയിലേക്ക് കൂട്ടിക്കൊണ്ടുവന്നതാണ്. അവിടെ കശുവണ്ടിത്തോട്ടത്തിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ ശരീരം ചിതറി യുവാവ് മരിച്ചു. മറ്റ് രണ്ട് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റു. പക്ഷേ, സംഭവം സിപിഎം ഏറ്റെടുത്തില്ല.ഏറെക്കാലം ബോംബുണ്ടാക്കി വിതരണം ചെയ്ത ഒരാൾ പറഞ്ഞതിങ്ങനെ: നിങ്ങൾ കരുതുംപോലെ വലിയ ആനക്കാര്യമൊന്നുമല്ല ഇത്. ഏത് ചെറിയ കുട്ടിക്കും ചെയ്യാൻ പറ്റുന്നതാണ്. പക്ഷേ, അതി ശ്രദ്ധ വേണം. പലരും നന്നായി മദ്യപിച്ചാണ് ബോംബ് നിർമ്മാണത്തിൽ ഇടപെടുക. ഇതാണ് അപകടത്തിന് കാരണം.
പരിശീലനം ലഭിക്കാത്തവരെ ഇതിനുപയോഗിക്കുന്നതുകൊലയ്ക്ക് കൊടുക്കുന്നതിന് തുല്യം. ഇരിട്ടിക്ക് സമീപം ഉഗ്രശേഷിയുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. വീടിന്റെ തറമാത്രമേ ബാക്കിയുള്ളൂ. പുറത്ത് സൂക്ഷിച്ച ബോംബ് വീട്ടിലെ സ്റ്റീൽ അലമാരയിൽ വെച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഡിവൈഎഫ്ഐ. പ്രവർത്തകന് കൈ നഷ്ടപ്പെട്ടു. മൂന്നരക്കിലോ സ്ഫോടകവസ്തുക്കളാണ് അലമാരയിൽ സൂക്ഷിച്ചിരുന്നത്.ബോംബെറിഞ്ഞും വടിവാളെടുത്തും എതിരാളികളെ കൊന്നും അംഗഹീനരാക്കിയും തൊഴിലെടുത്തവർക്ക്് രാഷ്ട്രീയ പാർട്ടികൾ പിന്നീട് തുടർ പണികൾ നൽകിയില്ല. അതോടെ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുകയായിരുന്നു അവർ. സിപിഎം., ബിജെപി. വ്യത്യാസമില്ലാതെ അവർ ഒന്നിച്ച് ക്വട്ടേഷൻ സ്വീകരിച്ച് മുന്നോട്ട് പോയി. മലബാറിന് പുറത്തും അവർക്ക് വേണ്ടി ആവശ്യക്കാരുണ്ടായി. മൈസൂർ , ബംഗളുരൂ, മംഗലൂരു എന്നിവിടങ്ങളിലും ഈ ക്വട്ടേഷൻ സംഘത്തിലെ സാന്നിധ്യം ആവശ്യമായി വന്നു. മലയാളി ക്രിമനലുകളുടെ സാന്നിധ്യം അനുദിനം വർദ്ധിച്ചു വരികയും ചെയ്തു.
കമ്യൂണിസ്റ്റ്കാരാനായ അച്ഛന്റെ ബിജെപിക്കാരനായ മകൻ കൊല്ലപ്പെട്ടപ്പോൾ അയാൾ ദുഃഖം കാട്ടാതെ പാർട്ടിയിൽ പിടിച്ചു നിൽക്കുന്നു. വഴി തെറ്റിയതിനുള്ള ശിക്ഷയാണ് അവന് നൽകിയതെന്ന് പാർട്ടി അയാളെ പഠിപ്പിക്കുന്നു. ധർമ്മടത്തെ ഒരു പ്രധാന നേതാവിന്റെ മരുമക്കൾ പ്രസ്ഥാനം മാറിയപ്പോൾ പാർട്ടി ശിക്ഷ അവരെ ഇല്ലാതാക്കുകയായിരുന്നു. അന്ന് ആ നേതാവിനും മാറി ചിന്തിക്കാനായില്ല. രാഷ്ട്രീയ ഭിന്നതയുടെ പേരിൽ ബന്ധുക്കളെ കൊല ചെയ്യുന്ന അവസ്ഥയാണ് കണ്ണൂരിൽ അരങ്ങേറിയത്. ഇത് കണ്ണൂരിൽ മാത്രം നടക്കുന്ന അവസ്ഥ.
(തുടരും).
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്