കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
പല്ലിശ്ശേരി
നടന്മാരായ പി ശ്രീകുമാറിനെയും അനൂപ് ചന്ദ്രനെയും ദിലീപ് ഒഴിവാക്കി
ജോഷി ആർക്കും കീഴടങ്ങാത്ത സംവിധായകനാണ്. താൻ ചെയ്യുന്ന സിനിമയുടെ ഏറ്റവും നല്ല റിപ്പോർട്ട് എന്ന ചിന്തമാത്രമുള്ള സംവിധായകൻ. ഷൂട്ടിംഗിനിടയിൽ തമാശകൾ ഇല്ല. ഗൗരവക്കാരനാണെങ്കിലും അർത്ഥം വരുന്ന സന്ദർഭങ്ങളിൽ തമാശകൾ ആസ്വദിക്കും. ജോഷി പുതിയ സിനിമ പ്ലാൻ ചെയ്തപ്പോൾ അതിന്റെ എല്ലാമെല്ലാമായി പ്രവർത്തിച്ചത് ദിലീപായിരുന്നു. തിരക്കഥാകൃത്തുക്കൾക്കു പറഞ്ഞു കൊടുത്തതിലും അതിൽ ആരൊക്കെ അഭിനയിക്കണം എന്നു തീരുമാനിച്ചതിലും ദിലീപിനായിരുന്നു. അത്രമാത്രം ശാന്തനായി വളർന്നു കൊണ്ടിരിക്കുന്ന ദിലീപിനോടു നേരിട്ട് ഏറ്റുമുട്ടാൻ സിനിമയിൽ ആർക്കും ധൈര്യമുണ്ടായില്ല.
ലയൺ എന്ന പേരിട്ട സിനിമയിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത് ദിലീപും കാവ്യമാധവനും ഭാര്യാഭർത്താക്കന്മാരെ പോലെയാണ് പരസ്യമായി ഇടപെട്ടത്. അതിൽ ആർക്കും യാതൊരു തരത്തിലും ഭയമുണ്ടായിരുന്നില്ല. ആരെങ്കിലും ചോദിച്ചാൽ നിഷേധിച്ചാൽ മതിയല്ലൊ. കാവ്യമാധവന്റെ പ്രണയം ആത്മാർത്ഥമായരുന്നു മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ മോഹിക്കുന്നത് തെറ്റല്ലെ എന്ന് കാവ്യയുടെ അടുത്ത കൂട്ടുകാരികളിലൊരുവളായ കാർത്തിക നക്ഷത്രം ചോദിച്ചപ്പോഴാണ് കാവ്യക്ക് ഒരേ ഒരു മറുപടി മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. എല്ലാം ദിലീപേട്ടൻ പിടിച്ചു വാങ്ങി.
ഇക്കാര്യം അറിഞ്ഞ ദിലീപ് സൂത്രത്തിൽ അത്തരം ചിന്തകൾ നിരുത്സാഹപ്പെടുത്തുന്നതിനു ശ്രമിച്ചു. നിയമ പ്രകാരം ഭാര്യയും മകളും ഉണ്ട്. ഇനി ഈ രീതിയിൽ ഒരു ഭാര്യ പദവിയിലേക്കു മറ്റൊരു സ്ത്രീയെ പ്രതിഷ്ഠിക്കാൻ പറ്റില്ല. അതേസമയം എല്ലാ രീതിയിലും ബന്ധപ്പെട്ടു ജീവിക്കുന്ന എത്രയാളുകൾ സിനിമയിൽ ഉണ്ട്. ഈ രീതിയിൽ ജീവിക്കാനാണ് ദിലീപ് ആഗ്രഹിച്ചത്. അതായത് കാവ്യമാധവൻ എന്ന സുന്ദരിയിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം തന്ത്രപൂർവ്വം സിനിമയിൽ നിന്നും ഇല്ലാതാക്കുക. സിനിമകൾ ഇല്ലാതായാൽ പിന്നെ വലിയ ശല്യം ഉണ്ടാകില്ല.
ദിലീപിന്റെ മനസ്സിലിരിപ്പ് കാവ്യ മനസ്സിലാക്കി. എങ്കിൽ പിന്നെ സംശയം തോന്നാത്ത രീതിയിൽ സഹകരിക്കാനും മറ്റു സിനിമകളിൽ അഭിനയിക്കാനും തീരുമാനിച്ചു. അതനുസരിച്ച് തനിക്കു പരിചയവും അടുപ്പവുമുള്ള നടന്മാരെയും സംവിധായകരെയും വിവരമറിയിച്ചു. ഈ രീതിയിൽ കാവ്യ അഭിനയിക്കാൻ പോകുന്നത്് അറിഞ്ഞ മാത്രയിൽ ദിലീപ് ആസ്വസ്ഥനായി. എന്നാൽ, കാവ്യയെ മറ്റൊരു സാഹചര്യത്തിലേക്ക് വിട്ടു കൊടുക്കാൻ ദിലീപിനു ഇഷ്ടമായിരുന്നില്ല.
ദിലീപ് കൂടുതൽ സ്നേഹം കൊടുക്കാൻ ശ്രമിച്ചെങ്കിലും സൂക്ഷിക്കേണ്ടതെല്ലാം അത്യാവശ്യം ജയിച്ചു. ദിലീപിനു അധികാരം ഉണ്ടെന്ന ധാരണ തന്ത്രപൂർവ്വം കാവ്യ തിരുത്തി. കാവ്യ പിരിഞ്ഞിരിക്കുന്നത് സങ്കൽപ്പിക്കാൻ പോലും ദിലീപിനും കഴിഞ്ഞില്ല. എല്ലാം അഭിനയമാണ് സിനിമാരംഗത്തെ ചിലർ കാവ്യയുടെ അമ്മയോടും അച്ഛനെയും ധരിപ്പിച്ചു അവർ കണ്ടു. ദിലീപുമായി സ്നേഹം പങ്കുവയ്ക്കുമ്പോഴെല്ലാം കാവ്യ തന്റെ ആ കഷ്ടപ്പാട് സൂചിപ്പിക്കുന്നു. എന്തു വന്നാലും കാവ്യയെ താനൊരിക്കലും കൈവിടുന്നില്ലെന്ന് ദിലീപ് ശപഥം ചെയ്തു. തൽക്കാലം ഭാര്യയാകേണ്ട ആ രീതിയിൽ ജീവിക്കാനോ ആഗ്രഹിക്കുന്നതൊന്നും എല്ലാം നടക്കേണ്ട സമയത്തു നടക്കുമെന്നും തൽക്കാലം ഇരുവരുടെയും പ്രൊഫഷനെ ബാധിക്കുന്നതൊന്നും ചെയ്തില്ലെന്നും ദിലീപ് വ്യക്തമാക്കി.
കാവ്യയെ സന്തോഷിപ്പിക്കാനായി ദിലീപിനേ പറ്റൂ. ജോഷിയേട്ടന്റെ സിനിമയിൽ നമ്മൾ വിവാഹിതരാകുന്ന സീൻ പ്ലാൻ ചെയ്യുന്നുണ്ട്. ആ ചിത്രം സിനിമാ സീഡി കവർ അടിക്കുകയും ചെയ്യും. കാവ്യയും ദിലീപും വിവാഹിതരായി. എന്നായിരിക്കും കവറിൽ ഇത് ഭാവിയിൽ നമ്മൾ ഭാര്യ ഭർത്താക്കന്മാരാകാൻ പോകുന്നതിന്റെ റിഹേഴ്സൽ ആണ്. ദിലീപ് ഇതൊക്കെ തീരുമാനിച്ചുമ്പോൾ ലയൺ ചിത്രീകരണം തുടങ്ങിയിരുന്നില്ല. എല്ലാം താൻ പറയുന്നതു പോലെ ചിത്രീകരിക്കും എന്ന ആത്മവിശ്വാസം തന്റെ തീരുമാനങ്ങൾക്കെതിരെ ആരും എതിരു നിൽക്കുകയില്ലെന്നതാണ് അതിന് ആധാരം.
തിരക്കിനിടയിൽ ദിലീപിന്റെ നിർദ്ദേശങ്ങൾ പുറത്തു പോകാതിരിക്കാൻ ശ്രദ്ധിച്ചു. പക്ഷെ, ആർ ബാലകൃഷ്ണൻ പിള്ളയോടും കുടുംബത്തിന്റെയും കഥയാണെന്ന് മിക്കവരും ഗണേശ് കുമാറിന്റെ റോളിൽ ആണ് ദിലീപ് അഭിനയിക്കാൻ തീരുമാനിച്ചത്. വൻ വിജയമാകുന്ന ഒരു സിനിമയായിരിക്കും ലയൺ എന്ന് കഥ കേട്ടപ്പോൾ തന്നെ മനസ്സിലായി. ബാലകൃഷ്ണയായി ആര് അഭിനയിക്കും. (സിനിമയിൽ കഥാപാത്രത്തിന്റെ പേര് ബാലകകൃഷ്ണപിള്ള എന്നല്ല). അതിനു പറ്റിയത് ശ്രീകുമാർ ആണെന്നു തീരുമാനിച്ചു. ശ്രീകുമാറിനെ വിവരമറിയിച്ചു. ആ വീട്ടിൽ ഐഎഎസ്, ഐപിഎസ്, ഭർത്തക്കാന്മാർ അങ്ങനെയുള്ള ഘടകങ്ങളും ആർ ബാലകൃഷ്ണ പിള്ളയെ കുടുംബത്തിലുള്ളതാണെന്ന് ആ സിനിമിലെ ഭൂരിഭാഗം പേർക്കും മാധ്യമ പ്രവർത്തകർക്കും മനസ്സിലായി.
ഷൂട്ടിംഗുകൾ തുടങ്ങുന്നതിനു രണ്ട് ദിവസം മുമ്പ് ദിലീപ് ജോഷിയോടു സംസാരിച്ചു. നായകന്റെ അച്ഛനായി ശ്രീകുമാർ വേണ്ടെന്നായിരുന്നു ദിലീപ് സൂചിപ്പിച്ചത്. ശ്രീകുമാർ ഏതു റോളും മനോഹരമാക്കുമെന്നായിരുന്നു ജോഷി ദീലിപിന്റെ മനസ്സു വായിച്ചു. ശ്രീകുമാറിനെ ദിലീപിനു ഇഷ്ടമല്ല. എന്നാൽ ആക്കാര്യം പറയാതെയായിരുന്നു സൂചനകൾ നൽകിയത്. പകരം ആരെയാണ് കണ്ടു വച്ചിരിക്കുന്നത് ജോഷി ചോദിച്ചു. ഒരു മാതിരി ആക്കിയ ചിരിയോടെ താൻ സിനിമാ നന്നാക്കാൻ വേണ്ടിയാണ് ഈ കളിയൊക്കെ കളിക്കുന്നതെന്ന രീതിയിൽ പറഞ്ഞു. കലാശാലബാബു ചേട്ടൻ.
ആ നിർദ്ദേശം നല്ലതായിരുന്നു. ജോഷിക്കു നിഷേധിക്കാൻ കഴിഞ്ഞില്ല. എതിരാളികളെ ഇല്ലാതാക്കാൻ ശക്തമായി കളിക്കാൻ ദിലീപല്ലാതെ മറ്റൊര നടനും കഴിയില്ലെന്നു തെളിയിച്ച നിമിഷങ്ങളായിരുന്നു അത്. ദിലീപുമായി പലപ്പോഴും കലാശാബബാബു മനല്ല അഭിനേതാവായകാര്യം ദിലീപിന്റെ ആഗ്രഹത്തിനു മുന്നിൽ ജോഷി വിലങ്ങു തടിയായില്ല.
തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് ലയൺ സിനിമയിലേക്ക് വിളിക്കുന്നതും കാത്തിരിക്കുന്ന ശ്രീകുമാർ എല്ലാം അറിഞ്ഞു. ആരോടും ഒന്നും പറഞ്ഞില്ല. ഒരു പരാതിയും ഇല്ലെന്നു ഭാവിച്ചു. ശ്രീകുമാറിനെ ഒതുക്കാനായി കാരണം മാത്രം ആർക്കും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല, അതുപോലെ ദിലീപിനെ ബഹുമാനിച്ചില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് നടൻ അനൂപ് ചന്ദ്രന്റെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കുകയാണ് സ്കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിച്ച് നല്ല നാടകങ്ങളിൽ വർക്ക് ചെയ്ത് ചില സിനിമകളിൽ അഭിനയിച്ച തന്റെ അഭിനയങ്ങൾക്കനുസരിച്ച് കൃഷിയും പശുക്കളുമായി അവിവാഹിതനായി ജീവിക്കുന്ന നടനാണ് അനൂപ് ചന്ദ്രൻ. പറയാനുള്ള കാര്യങ്ങൾ മുഖം നോക്കാതെ പറയുന്നതിൽ കേമനാണ് ഈ നടൻ.
ദിലീപ് അഭിനയിക്കുന്ന 4 സിനിമകളിൽ അനൂപ് തന്നെയായിരിക്കും തീരുമാനിച്ചിരുന്നത്. ആ നാലു സിനിമകളിൽ നിന്നും ക്ലാസിക്ക് സ്റ്റൈലിൽ ആണ് ദിലീപ് അനൂപ് ചന്ദ്രനെ വെട്ടി നിരത്തിയത്. അനൂപ് നല്ല നടനാണ്. ഈ റോളിൽ കലക്കുകയും ചെയ്യും. പക്ഷെ, അഭിനയിക്കാൻ ക്യാമറക്കും മുന്നിൽ നിൽക്കുമ്പോൾ ബോധം ഉണ്ടാകേണ്ടേ മദ്യപാനത്തിനും ഒന്നാം സ്ഥാനം നൽകി ജീവിക്കുന്ന നടനാണ് അനൂപ് ചന്ദ്രൻ. നമ്മുടെ സിനിമയിൽ അത്തരം നടന്മാരെ പരീക്ഷിക്കണോ. ഇനി അഭിനയിക്കാൻ വിളിച്ചു എന്നു വിചാരിക്കുക. മദ്യലഹരിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അതു ബാധിക്കുക നമ്മളെയല്ലെ. ഇങ്ങനെ അവതരിപ്പിച്ചാൽ എന്തെങ്കിലും അനൂപ് ചന്ദ്രനെ അഭിനയിക്കാൻ വിളിക്കുമോ? നാല് സിനിമകൾ നഷ്ടപ്പെട്ടപ്പോളാണ് അനൂപ് ചന്ദ്രൻ വിവരമറിഞ്ഞത്. തന്നെ തകർക്കാൻ ശ്രമിച്ചവനെ വെറുതെ വിടില്ലെന്ന തീരുമാനത്തോടെ ചാനലിൽ എല്ലാം തുറന്നു പറയുമ്പോഴാണ് നല്ലവനായി അഭിനയിച്ച ദിലീപിന്റെ യഥാർത്ഥ മുഖം മറ്റുള്ളവർ മനസ്സിലാക്കിയത്.
ഇങ്ങനെ എത്രയെത്ര പേരെയാണ് ദിലീപ് ഒതുക്കിയത്. സത്യം വിളിച്ചു പറയുകയാണെങ്കിൽ ചതിയന്മാരിൽ മുൻപന്തിയിൽ നിൽക്കുന്നത് ദിലീപായിരിക്കും. ഇത്തരം വാർത്തകൾ അറിഞ്ഞു കാവ്യ ദിലീപിനെ നല്ല രീതിയിൽ കൊണ്ടു വരാൻ ശ്രമിച്ചു. അതിനു പറ്റിയ സമയം സ്നേഹിക്കുമ്പോൾ മാത്രമായിരിക്കുമെന്നും മനസ്സിലാക്കി. എന്നാൽ എല്ലാവരെയും വിളിക്കാനായി നമ്പർ ദിലീപിന്റെ കൈവശം ഉള്ളതു കൊണ്ട് കാവ്യ പറഞ്ഞിട്ടും രക്ഷയുണ്ടായില്ല. ഒരു തീരുമാനമെടുത്താൽ ദൈവം തമ്പുരാൻ നേരിൽ വന്നു പറഞ്ഞാലും ദിലീപിനെ കാവ്യ പിന്നീട് ഉപദേശിച്ചുമില്ല. അതേസമയം സ്വന്തം ജീവിതം തകരാതിരിക്കാൻ ശ്രമിച്ചു.
അപ്പോഴാണ് കാവ്യയുടെ വിവാഹത്തെക്കുറിച്ച്് വീട്ടുകാർ ചിന്തിച്ചത്. ഇനിയും കാവ്യയുടെ വിവാഹം താമസിച്ചാൽ അയാളുടെ ജീവിതം തകരുമെന്ന് ബോധ്യമായി. നല്ല ബന്ധങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കെ സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുള്ള ഒരു സുന്ദരനായ ചെറുപ്പക്കാരന്റെ ഫോട്ടോ കണ്ടു. കുടുംബ പഞ്ചാത്തവും നല്ല, വിദേശത്ത് കമ്പ്യൂട്ടൽ എഞ്ചിനീയറുമാണ്.
സിനിമാ രംഗത്തു നിന്നുള്ള ഒരു നടനാണ് ഈ ആലോചന കൊണ്ടുവന്നത്. അയാൾക്ക് കാവ്യയെ ഇഷ്ടമായിരുന്നു. സ്വന്തം സഹോദരിയുടെ സ്ഥാനമാണ് നൽകിയിരുന്നത്. ചെറുപ്പക്കാരൻ നടന്റെ അകന്ന ബന്ധുവായിട്ടു കൂടി കാവ്യയും ദിലീപും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങൾ മറച്ചു വച്ചു. രക്ഷപ്പെടണമെങ്കിൽ രക്ഷപ്പെടട്ടെ. ജീവിതത്തിൽ അബദ്ധം പറ്റാത്തവർ ആരുണ്ട്. പെണ്ണുകാണാൻ വരുന്നതിന്റെ രണ്ടു ദിവസം മുമ്പാണ് വീട്ടുകാർ ഇക്കാര്യം കാവ്യയെ അറിയിച്ചത്. ദിലീപ് അറിയാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. കാവ്യ ആദ്യം എതിർത്തെങ്കിലും ദിലീപിനൊപ്പം ജീവിക്കുന്നതിലും ഭേദപ്പെട്ട ഒരു നല്ല കുടുംബ ജീവിതം വിവാഹം കഴിഞ്ഞാലും അഭിനയിക്കുന്നതിൽ അവർക്ക് വിരോധമില്ല. മനസ്സില്ലാ മനസ്സോടെ കാവ്യ സമ്മതം മൂളി. അക്കാര്യം ദിലീപിനെ വിളിച്ചു പറഞ്ഞ് പൊട്ടിക്കരഞ്ഞു.
(തുടരും).
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്