ദിലീപേ കൂടുതൽ അഭിനയം വേണ്ട.. ഇതൊക്കെ ക്യാമറയുടെ മുന്നിലാണേൽ വലിയ വിജയമാകും; സിനിമാ രംഗം നന്ദിയില്ലായ്മയുടെ കൂടാരമാണ്; അവസരം വരുമ്പോൾ ഇയാളും തിരിഞ്ഞു കൊത്തും; ഞാൻ അത്തരക്കാരനല്ല...എന്നും നന്ദിയുള്ളവനായിരിക്കുമെന്ന് ദിലീപ്; മലയാള സിനിമയിലെ വിഷം..അതാണോ ദിലീപ്? ദിലീപിന്റെ ജയിൽ ജീവിതം- ഒരു ഫ്ളാഷ് ബാക്ക്: പല്ലിശ്ശേരി തുറന്നെഴുതുന്നു; പരമ്പര ഒന്നാം ഭാഗം
പല്ലിശ്ശേരി
മലയാള സിനിമയിലെ വിഷം
ഒരു പുതിയ പരമ്പര ആരംഭിക്കുകയാണ്. ദിലീപിന്റെ ജയിൽ ജീവിതം - ഒരു ഫ്ളാഷ് ബാക്ക്. ഒരു പക്ഷെ നടൻ തിലകൻ ദിലീപിനെക്കുറിച്ചു പറഞ്ഞ ഒരു വാചകം ഓർമ്മിച്ചു പോയി. 'ദിലീപ് മലയാള സിനിമയിലെ വിഷം. അതാണോ ദിലീപ്? ദിലീപിന്റെ സിനിമാ ജീവിതത്തിൽ തുടക്കം മുതൽ പരിചയമുള്ളതു കൊണ്ട് ആദ്യ കാലത്തെ ദിലീപ് ഒരു വിഷമായിരുന്നില്ല എന്നാണ് എനിക്കു തോന്നിയത്.
ദിലീപിന്റെ ജയിൽ ജീവിതം - ഒരു ഫ്ളാഷ് ബാക്ക് എഴുതുമ്പോൾ സിനിമാ ജീവിതത്തിന്റെ തുടക്കം അത്യാവശ്യമാണെന്നു തോന്നുന്നു.
1991 പാലക്കാട്
എന്റെ സുഹൃത്തായ ജി.സുരേഷ് കുമാർ നിർമ്മിച്ച വിഷ്ണു ലോകം എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് ആയിരുന്നു. മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രത്തിൽ ഉർവ്വശിയായിരുന്നു നായിക. നടീനടന്മാരും ടെക്നീഷ്യന്മാരുമായി നല്ല ബന്ധത്തിലായിരുന്നു ഞാൻ. മുഖം നോക്കാതെ എഴുതുമായിരുന്നെങ്കിലും അതെല്ലാം ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് എഴുതിയിരുന്നത്.
1991 ൽ ഞാൻ രണ്ടു സിനിമയുമായി ബന്ധപ്പെട്ടിരുന്നു. അമരം, തുടർക്കഥ. ഭരതൻ സംവിധാനം ചെയ്ത അമരത്തിന്റെ കഥയും ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത തുടർക്കഥയുടെ തിരക്കഥാ സംഭാഷണവും എന്റേതായിരുന്നു. തുടർക്കഥയുടെ തൊണ്ണുറു ശതമാനം ചിത്രീകരണവും ഊട്ടിയിലായിരുന്നതു കൊണ്ട് ഊട്ടിയിലും കൊല്ലത്തുമായിരുന്നു എന്റെ പ്രവർത്തനരംഗം. ഊട്ടിയിൽ നിന്നും തിരിച്ചു വരുമ്പോൾ ലൊക്കേഷനിൽ വരാമെന്നും സെറ്റ് കവർ ചെയ്യാമെന്നും സുരേഷിനോടു പറഞ്ഞിരുന്നു. അതനുസരിച്ചാണ് ലൊക്കേഷനിൽ എത്തിയത്.
മോഹൻലാൽ, ഉർവ്വശി, ജഗദീഷ്, ബാലൻ.കെ.നായർ, ബോബി കൊട്ടാരക്കര തുടങ്ങിയവരെല്ലാം അവിടെ ഉണ്ടായിരുന്നു. കമൽ ആയിരുന്നു സംവിധായകൻ, സൂര്യൻ കുനിശ്ശേരി, ലാൽ ജോസ് തുടങ്ങിയ അസിസ്റ്റന്റുമാരുടെ കൂട്ടത്തിൽ ഉയരം കുറഞ്ഞ മെലിഞ്ഞ ഒരു ചെറുപ്പക്കാരനെ കണ്ടു. മോഹൻലാലിന്റെ മുഖത്ത് ക്ലാപ്പ് അടിച്ച ശേഷം അയാൾ ഒതുങ്ങി നിന്നു. ദിലീപ് ആയിരുന്നു ആ ചെറുപ്പക്കാരൻ. ലൊക്കേഷനിൽ എല്ലാവരോടും സംസാരിച്ചു നിൽക്കുമ്പോൾ ആകാംക്ഷയോടെ അതെല്ലാം നോക്കി നിന്നിരുന്ന ചെറുപ്പക്കാരൻ. അയാളുടെ കണ്ണുകളിൽ തിളക്കമുണ്ടായിരുന്നു.
കുറെ സമയം, ഞാനവിടെ ചെലവഴിച്ചു. റെയിൽവെ സ്റ്റേഷനിലേക്ക് പോകാൻ കാറിൽ കയറിയപ്പോൾ, ചേട്ടാ എന്ന് വിളിക്കുന്ന ശബ്ദം. ദിലീപ്-അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു. 'ചേട്ടാ എന്റെ സ്വന്തം പേര് ഗോപാലകൃഷ്ണൻ നായർ. ദിലീപ് എന്ന പേരിലാണ് അറിയപ്പെടുന്നത്. സിനിമയുടെ വിശദീകരണം എഴുതുമ്പോൾ സംവിധാന സഹായികളുടെ കൂട്ടത്തിൽ എന്റെ പേര് കൂടി ചേർത്തേക്കണേ'. ഞാൻ സമ്മതിച്ചു, പിന്നെ കാണാം എന്നു പറഞ്ഞു യാത്രയായി.
വിഷ്ണുലോകത്തിന്റെ മാറ്റർ പ്രസിദ്ധീകരിച്ചപ്പോൾ സംവിധാന സഹായികളുടെ കൂട്ടത്തിൽ ദിലീപിന്റെ പേരും കൊടുത്തിരുന്നു. പിന്നീട് ദിലീപിനെ കണ്ടത് ചെന്നൈയിൽ വച്ചാണ്. വിഷ്ണുലോകം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന സമയം ആയിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്താണ് സംവിധാന സഹായികളും താമസിച്ചിരുന്നത്.
കോളിങ് ബെൽ അടിക്കുന്ന ശബ്ദം. വാതിൽ തുറന്നപ്പോൾ ചിരിച്ചുകൊണ്ട് തൊഴു കൈകളോടെ നിൽക്കുന്ന ദിലീപിനെ കണ്ടു.
'എന്റെ പേരു കൊടുത്തതിൽ സന്തോഷം. ഞാനെന്നും നന്ദിയുള്ളവനായിരിക്കും. ഞങ്ങളുടെയൊക്കെ ഭാവി ചേട്ടനെ പോലുള്ളവരുടെ പേനയുടെ തുമ്പത്താണെന്ന് സുരേഷ് ചേട്ടൻ പറഞ്ഞിരുന്നു.'
'കഴിവുള്ളവർ രക്ഷപ്പെടും അത്തരക്കാരെ ഒരു പേനക്കും തകർക്കാൻ കഴിയില്ല. മാത്രമല്ല, എന്റെ പേന സത്യമല്ലാത്ത ഒരു വാർത്തയും എഴുതില്ല.'
'എന്നാലും പത്രപ്രവർത്തകരുട സഹായം വേണം. എന്റെ പേര് വാരികയിൽ വന്നത് മുതൽ എത്ര ആൾക്കാരാണെന്നോ എന്നെ തിരിച്ചറിഞ്ഞത്. നാട്ടിലിപ്പോൾ ഞാൻ ഹീറോ ആണ്. സിനിമ രംഗത്താണ് ജോലി എന്നു നാട്ടുകാർ മനസ്സിലാക്കിയത് ചേട്ടൻ എഴുതിയതുകൊണ്ടല്ലേ? ഒന്നു നിർത്തി പതുക്കെ പറഞ്ഞു: 'വൈകിട്ട നമുക്കൊന്നു കൂടാം'.
' അനിയൻ ചെല്ല്. എന്നെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ സുരേഷിനോട് ചോദിച്ചാൽ മതി, എന്നിട്ടു കൂടാം.'
എന്റെ ശബ്ദത്തിൽ മാർദ്ദവമില്ലായിരുന്നു. ആള് മോശക്കാരനല്ലെന്നും കളിപഠിച്ചവനാണെന്നും മനസ്സിലായി. അതിവിനയം കാണിക്കുമ്പോൾ കുഴപ്പക്കാരാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ദിലീപിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണോ? എനിക്ക് ആ ചെറുപ്പക്കാരനോടു എന്തോ ഒരു പ്രത്യേകത തോന്നി. പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗത്തെ പോലെ. ഞാൻ വളർന്നുവന്ന സാഹചര്യം ഓർത്തു. ഒരു സാധാരണ കുടുംബത്തിന്റെ വിഷമതകൾ മനസ്സിലാക്കിയതു കൊണ്ട് ദിലീപിനെ മനസ്സുകൊണ്ട് എന്റെ അനുജനായി കരുതി. കഷ്ടപ്പെടാൻ ഒരുമനസ്സയാൾക്കുണ്ടെന്ന് മനസ്സിലായി. മറ്റുള്ളവരെ സ്വന്തം ചാക്കിൽ കയറ്റാനുള്ള തന്ത്രങ്ങളും അയാൾക്കറിയാമെന്ന് തോന്നി.
ഒരു വർഷം കഴിഞ്ഞ് ഒരു കാർഡിൽ ദിലീപിന്റെ എഴുത്തു വന്നു. നാനാ ഓഫീസിലേക്ക്. ഞാൻ കമൽ സാറിന്റെ 'എന്നോടിഷ്ടം കൂടാമോ' എന്ന സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. അനുഗ്രഹിക്കണം, പബ്ലിസിറ്റി നൽകണം, ലൊക്കേഷനിൽ വരുമ്പോൾ എന്റെ കുറെ നല്ല ഫോട്ടോകൾ എടുക്കണം.
ഇങ്ങിനെയൊക്കെയായിരുന്നു ഒരു പത്ര പ്രവർത്തകനും സിനിമാ നടനും എന്ന നിലയിൽ ഞാൻ ദിലീപും തമ്മിൽ അടുത്തത്. ഇടയ്ക്കിടക്ക് ചില വാർത്തകൾ തരുമായിരുന്നു. വാർത്തകൾ തരുന്നവർക്ക് പ്രത്യേക പരിഗണനയും ഞാൻ കൊടുത്തിരുന്നു.
കമലിന്റെ സിനിമയിൽ അഭിനയിച്ചെങ്കിലും മുഖ്യ ധാരാ സിനിമയിൽ എത്തപ്പെട്ടില്ല. ചെറിയ ചെറിയ റോളുകളിൽ അഭിനയവും മിമിക്രിയും എല്ലാമായി ജീവിതം മുന്നോട്ടു നീക്കുകയായിരുന്നു ദിലീപ്.
'ഇങ്ങനെ പോയാൽ ഞാൻ എന്റെ പഴയ പണി നോക്കും ചിലപ്പോൾ രക്ഷപ്പെട്ടേക്കാം.'
'പഴയ പണി എന്നു പറഞ്ഞാൽ'
'കലാകാരനാകും മുമ്പ് ചെറിയ ചെറിയ കവറുകളിൽ നീലം നിറച്ച് അതു വിറ്റാണ് ജീവിച്ചത്. അന്നത് കുറച്ചു കൂടി സജീവമായിരുന്നെങ്കിൽ ഞാനൊരു മുതലാളിയാകുമായിരുന്നു.'
'ഇത്രയൊക്കെയായില്ലേ, താൻ രക്ഷപ്പെടും. ആളുകളെ വളയ്ക്കാൻ തനിക്കറിയാം.'
'ഒന്നു പോ ചേട്ടാ. തമാശ പറയാതെ'
'എങ്കിൽ ഞാൻ പറയുന്നു, അധികം വൈകാതെ വലിയ നിലയിൽ എത്തും'
'ചേട്ടന്റെ നാവ് പൊന്നായിരിക്കട്ടെ, എന്നു പറഞ്ഞു എന്റെ കൈകൾ കൂട്ടിപ്പിടിച്ചു.
'ദിലീപേ, കൂടുതൽ അഭിനയം വേണ്ട, ഇതൊക്കെ ക്യാമറയുടെ മുന്നിലാണേൽ വലിയ വിജയമാകും. സിനിമാ രംഗം നന്ദയില്ലായ്മയുടെ കൂടാരമാണ്. ഇത്രയും വർഷത്തിനുള്ളിൽ ഞാനതു മനസ്സിലാക്കിയതാണ്. അതുകൊണ്ട് തങ്ങളുടെ പ്രകടനങ്ങളിൽ എനിക്കും പുതുമയൊന്നും തോന്നുന്നില്ല. അവസരം വരുമ്പോൾ ദിലീപും തിരിഞ്ഞു കൊത്തും.'
'ഞാൻ അത്തരക്കാരനല്ല. എന്നും നന്ദിയുള്ളവനായിരിക്കും'
പിന്നീട് ഞങ്ങൾ തമ്മിൽ കണ്ടത് 'സല്ലാപം' സെറ്റിൽ വച്ചാണ്. നായകനും നായികയ്ക്കും വേണ്ടി അന്വേഷണം നടക്കുന്ന അവസരം. ലോഹിതദാസും കൊച്ചിൻ ഹനീഫയും ഒരു മുറിയിൽ ഞാൻ ഹനീഫയെ കാണാനാണ് ഷൊർണ്ണൂരിൽ ചെന്നത്. ലോഹിതദാസും കൊച്ചിൻ ഹനീഫയും ഒരുമുറിയിൽ. ഞൻ ഹനീഫയെ കാണാനാണ് ഷൊർണൂരിൽ ചെന്നത്. ലോഹിതദാസും, ഹനീഫയും സല്ലാപത്തിന്റെ ഡിസ്കഷനിലായിരുന്നു നിർമ്മാതാവ് ഉണ്ണിക്കു വേണ്ടിയായിരുന്നു 'സല്ലാപം'. സംവിധായകൻ സുന്ദർദാസും. വിനീതിനെയും ആനിയേയും നായികാ നായകന്മാരായി തീരുമാനിച്ചു. പിന്നീടാണ് കഥയിലും കഥാപാത്രങ്ങളിലും കുറെ കൂടി മാറ്റം വരുത്തിയത്.
ഒരു ആശാരി ചെറുക്കന്റെയും യുവതിയുടെയും കഥ എന്നാൽ കൊച്ചിൻ ഹനീഫയ്ക്കു ഒരു സംശയം.
ആശാരി ചെറുക്കൻ ജൂണിയർ യേശുദാസ് എന്ന പേരിൽ അറിയപ്പെടുന്ന ശശികുമാർ എന്ന കഥാപാത്രം വിനീതിനു താങ്ങാൻ പറ്റുമോ? വിനീത് നല്ല നടനാണ് എന്നാൽ ഈ റോൾ മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നതായിരിക്കും നല്ലത്. വിനീതിനെ പോലെ തന്നെയാണ് ആനിയും. മറ്റൊരു വീട്ടിൽ വേലയ്ക്കു നിൽക്കുന്ന പെൺകുട്ടിയാണ് രാധ. ആനിയുടെ രൂപം ഒട്ടും ചേർന്നതല്ല ആ വേഷത്തിന്. വീട്ടിൽ വേലക്കാരിയായി നിൽക്കുന്ന ബോഡി ലാംഗ്വേജും ഇല്ലായിരുന്നു.
അങ്ങനെയാണ് വിനീതിനു പകരം ദിലീപും ആനിക്കും പകരം മഞ്ജു വാര്യരും എത്തിയത്.
ദിലീപിന്റെ കാര്യം സൂചിപ്പിച്ചത് ഹനീഫയാണ്. കമലിന്റെ സിനിമയിലെ ചെറുപ്പക്കാരൻ എന്ന രീതിയിൽ വിളിച്ചു വരുത്തി സംസാരിക്കുന്നതു നന്നായിരിക്കുമെന്ന് ഹനീഫ പറഞ്ഞപ്പോൾ ലോഹിതദാസ് സമ്മതിച്ചു. ലോഹിതദാസ് ദിലീപിനെ വിളിച്ചു. വീട്ടിൽ ചെന്നു കാണണമെന്നു പറഞ്ഞു. അന്ന് ആലുവായിലാണ് ലോഹിതദാസ് താമസം.
ഏരെ പ്രതീക്ഷയോടെയാണ് ദിലീപ് ചെന്നത്. ഒരു ചെറിയ വീട്. ആ വാടക വീട്ടിലാണ് വർഷങ്ങളായി ദിലീപും കുടുംബവും താമസിച്ചിരുന്നത്.ലോഹിതദാസ് ദിലീപിനെ സ്നേഹത്തോടെ സ്വീകരിച്ചു. ഭക്ഷണം കൊടുത്തു. പിന്നെ സല്ലാപത്തിന്റെ കഥ പറഞ്ഞു. അതിലെ നായകനായ ശശികുമാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ദിലീപിനെ വിളിച്ചു വരുത്തിയതെന്ന് പറഞ്ഞപ്പോൾ ദിലീപിനു വിശ്വസിക്കാൻ കഴിഞ്ഞില്ല. അയാളുടെ കണ്ണുകൾ നിറഞ്ഞു. അറിയാതെയെന്നോണം കൈകൾ കൂപ്പി.
'എനിക്കല്ല ഈ കൈ കൂപ്പ് നൽകേണ്ടതുകൊച്ചിൻ ഹനീഫക്കാണ്. വിനീതിനു തീരുമാനിച്ച വേഷമാണിത് തന്റെ പേരു പറഞ്ഞത് ഹനീഫയാണ്'. അഭിനയിക്കേണ്ട രീതി ദിലീപിനു പറഞ്ഞു കൊടുത്തു. അന്ന് എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് ദിലീപിനു അറിയില്ലായിരുന്നു.
തുടരും
Stories you may Like
- 17 വർഷത്തിനിടെ വിൻഡീസിനോട് പരമ്പര തോൽക്കുന്ന നായകനായി ഹാർദ്ദിക് പാണ്ഡ്യ
- ഇന്ത്യൻ മണ്ണിൽ ബാസ്ബോളിന്റെ കാറ്റൂരിവിട്ട് രോഹിതും സംഘവും
- ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയിൽ രണ്ടാം ഏകദിന പരമ്പര നൽകിയത് മലയാളി ബാറ്റിങ് കരുത്ത്
- തടവുകാരൻ ജയിൽചാടിയത് ആസൂത്രിത ഗൂഢാലോചന നടത്തി
- ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിച്ചു
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്