സ്വന്തമായി ബോംബുകളുണ്ട് 'ആയുധപ്പുരകളുണ്ട്; സ്കെച്ചിടാനും വെട്ടിക്കൊല്ലാനുമൊക്കെ പ്രത്യേക സംഘങ്ങളുണ്ട്; ജാമ്യമെടുക്കാനും ഡമ്മി പ്രത്രികളെ ഹാജരാക്കാനും സംവിധാനമുണ്ട്; ഇപ്പോൾ എന്തിനും പോന്ന കില്ലർ സക്വാഡുകളും ക്വട്ടേഷൻ സംഘങ്ങളും; നിസ്സാര പ്രശ്നങ്ങൾക്കു പോലും തലച്ചോർ തകർത്ത് വെട്ടാൻ കഴിയുന്ന രീതിയിൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ മാറിയത് എങ്ങനെ: മറുനാടൻ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ'
രഞ്ജിത്ത് ബാബു
കണ്ണൂർ: പണ്ട് സ്വാതന്ത്ര്യത്തിന് വേണ്ടിയും ജന്മിത്വത്തിനെതിരേയും പോരാടി ജീവൻ ഹോമിക്കപ്പെട്ട നിരവധിപേരുടെ ധീരമായ അനുഭവങ്ങളായിരുന്നു കണ്ണൂരിന് പറയാനുണ്ടായിരുന്നത്. പക്ഷേ പിന്നീടത് രാഷ്ട്രീയ വൈരാഗ്യങ്ങളിലേക്ക് മാറി. പക്ഷേ ഇന്നോ നിസ്സാര പ്രശ്നങ്ങള്ൾ പോലും കൊലകളിൽ കലാശിക്കുന്ന പൈശാചിക ഭൂമികയായി ഈ നാട് മാറിക്കഴിഞ്ഞു. ഇന്ന് എന്തിന് വേണ്ടി കൊല്ലുന്നുവെന്നതും കൊല്ലപ്പെടുന്നുവെന്നതും ആരും അറിയുന്നില്ല. കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ അരങ്ങേറുന്നത് തെരുവുകളിലും കവലകളിലും ഇടവഴികളിലും മാത്രമല്ല.
വീടുകളിൽ കിടന്നുറങ്ങുമ്പോഴും ഉമ്മറത്ത് കുടുംബ സമേതം ഇരിക്കുമ്പോഴെല്ലാം നിങ്ങളെ മരണം വന്ന് വിളിക്കാം. വന്നുവന്ന് പ്രൊഫഷണൽ സംഘങ്ങൾ കൊലകൾ നിയന്ത്രിക്കുന്നത് എന്ന അവസ്ഥ വന്നിരിക്കുന്നു. സ്വന്തമായി ബോംബ് നിർമ്മാണവും, ഒറ്റവെട്ടിന് തലച്ചോർ പിളർക്കാൻ കഴിയുന്ന മാരകായുധ സംഭരണങ്ങളുമുള്ള പ്രദേശങ്ങളായി മാറിയിരിക്കുന്ന കണ്ണൂരിന്റെ ഉൾഗ്രാമങ്ങൾ.
കൊലക്കത്തികൾ വാഴുന്ന കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലൂടെ മറുനാടൻ ലേഖകൻ രഞ്ജിത്ത് ബാബു നടത്തിയ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' ഇന്നു മുതൽ.
പലരീതിയിലുമുള്ള കൊലകൾ ഉണ്ടായിരുന്നെങ്കിലും, മാതാപിതാക്കളുടേയും മക്കളുടേയും മുന്നിൽ വെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്ന രീതിക്ക് കണ്ണൂരിൽ തുടക്കമിട്ടത് 1994ൽ ആണ്.. എസ്.എഫ്.ഐ. നേതാവായിരുന്ന കെ.വി. സുധീഷിനെ ഉറങ്ങിക്കിടക്കുമ്പോഴാണ് രാത്രിയിൽ വീട്ടിൽ കയറി കൊലപ്പെടുത്തിയത്. മകന്റെ ജീവനെങ്കിലും ബാക്കി വെക്കണമെന്ന മാതാപിതാക്കളുടെ യാചനക്കു പോലും പ്രതിയോഗികളുടെ മനസ്സിളക്കാൻ കഴിഞ്ഞില്ല. സംഘടനാ യോഗം കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങവേയാണ് പ്രതിയോഗികൾ വാതിൽ മുട്ടി തുറന്ന് സുധീഷിനെ തുണ്ടം തുണ്ടമാക്കി അരിഞ്ഞൊടുക്കിയത്. ഈ കൃത്യത്തിലെ പ്രതിസ്ഥാനത്ത് ബിജെപി. ക്കാരായിരുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു വേണ്ടി അതി ക്രൂരമായ കൊലകൾ അരങ്ങേറുന്നത് വിവിധ തലത്തിലാണ്. കാൽവെട്ടു സംഘം എന്ന പേരിൽ എതിരാളികളെ അക്രമിച്ച് ഇഞ്ചിഞ്ചായി കൊലപ്പെടുത്താനുള്ള രീതിക്കും തുടക്കമിട്ടത് കണ്ണൂരിൽ.
2001 ൽ തോട്ടടയിൽ ഡി.സി.സി. മെമ്പറായിരുന്ന പറക്കാട്ട് ശ്രീനിവാസൻഎന്ന മധ്യവയസ്ക്കനാണ് കാൽവെട്ട് സംഘത്തിന്റെ ആദ്യത്തെ ഇര ഇരുകാലുകളുടേയും മുട്ടിന് താഴെ വെച്ച് എല്ലുകൾ പൊട്ടിക്കുകയായിരുന്നു പതിവ്. തോട്ടടയിൽ വെച്ച് പട്ടാപ്പകൽ ഒരു സംഘം എതിരാളികൾ ജോലസിസ്ഥലത്തേക്ക് പോവുകയായിരുന്ന ശ്രീനിവാസനെ ബലമായി കീഴടക്കി കാലുകൾ പൊട്ടിക്കുകയായിരുന്നു. മജ്ജയും മാംസവും പുറത്തേക്ക് ചാടിയ മുറിവുകളിൽ മണൽ വാരിയിട്ടാണ് അക്രമി സംഘം സ്ഥലം വിട്ടത്. ഇങ്ങിനെ ചെയ്താൽ അക്രമിക്കപ്പെട്ടയാൾ ഇഞ്ചിഞ്ചായി മരിക്കുകയാണ് പതിവ്. എല്ലുകളിലൂടേയും മാസത്തിലൂടേയും അലിഞ്ഞിറങ്ങുന്ന മണൽ നീക്കം ചെയ്യാനാവാതെ പഴുത്തും പൊട്ടിയൊലിച്ചും അക്രമിക്കപ്പെട്ടയാൾ ദീർഘനാൾ കിടന്ന് മരിക്കും. ഒന്നര വർഷക്കാലത്തെ ചികിത്സയിൽ ദുരിതം പേറി ശ്രീനിവാസൻ മരണമടയുകയായിരുന്നു.
കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന സലീഷ് എന്ന യുവാവിനെ സിപിഎം. കാർ അക്രമിച്ച സംഭവത്തിൽ കേസിന്റെ മേൽനോട്ടം നടത്തിയത് ശ്രീനിവാസനായിരുന്നു. ഈ വൈരാഗ്യത്താലാണ് ശ്രീനിവാസൻ അക്രമിക്കപ്പെട്ടത്. സിപിഎമ്മുകാർ പ്രതികളായ ഈ കേസിൽ തെളിവിന്റെ അഭാവത്തിൽ പ്രതികളെല്ലാം രക്ഷപ്പെടുകയായിരുന്നു. 2016 ജൂലായ് 16 ന് ബി.എം. എസ്. പ്രവർത്തകനായ പയ്യന്നൂരിലെ രാമചന്ദ്രൻ കൊലചെയ്യപ്പെട്ടത് ഭാര്യക്കും മക്കൾക്കുമൊപ്പം വീട്ടിലിരിക്കവേയാണ്. ഓട്ടോ റിക്ഷ തൊഴിലാളിയായ രാമചന്ദ്രൻ ഓട്ടം മതിയാക്കി ഉറങ്ങാൻ നേരമാണ് അക്രമികൾ വീട്ടിലേക്ക് ഇരച്ചു കയറിയത്. വാതിൽ തള്ളി തുറക്കാൻ ശ്രമിക്കവേ രക്ഷപ്പെടാനുള്ള അവസാന ശ്രമവും രാമചന്ദ്രൻ നടത്തിയിരുന്നു. എങ്കിലും ഭാര്യയുടേയും മക്കളുടേയും മുന്നിൽ വെച്ചു തന്നെ രാമചന്ദ്രനെ കൊലപ്പെടുത്തുകയായിരുന്നു. സിപിഎം. പ്രവർത്തകനായ ധൻരാജിനെ ബിജെപി ക്കാർ കൊലപ്പെടുത്തി ഒന്നര മണിക്കൂറിനുള്ളലാണ് രാമചന്ദ്രന് നേരെ അക്രമുണ്ടായത്. കണ്ണൂരിന്റെ കൊലപാതക ചാർട്ടിൽ ഇത്തരം കഥകൾ ഏറെയുണ്ട്.
കഴിഞ്ഞ കാൽ നൂറ്റാണ്ടിന്റെ കണക്കു പുസ്തകം എടുത്ത് പരിശോധിച്ചാൽ കണ്ണൂരിലെ രാഷ്ട്രീയ കൊലകളുടെ എണ്ണം 110 ഓളമാണ്. ഇത്രയും രാഷ്ട്രീയ രക്തസാക്ഷികൾ ഉണ്ടാക്കപ്പെട്ട ഒരു ജില്ലയും കേരളത്തിലില്ല. പ്രത്യയ ശാസ്ത്രത്തിന്റെ പേരിൽ മാത്രം ബോംബെറിഞ്ഞും വെട്ടിയും കുത്തിയും കൊല്ലപ്പെട്ടവരുടെ കണക്കാണിത്. നാല്പതിലേറെ പേർ സിപിഎമ്മിന്റ രക്തസാക്ഷികളുണ്ടായപ്പോൾ അത്രയും തന്നെ നേടി ബിജെപി.യും ഒപ്പം നിൽക്കുന്നു. കോൺഗ്രസ്സിനുമുണ്ട് 16 പേർ. നാല് പേർ മുസ്ലിം ലീഗും രണ്ടു പേർ എൻ.ഡി.എഫിനുമുണ്ട്. ഓരോ പാർട്ടിയുടേയും പ്രകടനങ്ങളിൽ അണികൾ ആവേശപൂർവ്വം വിളിക്കാറുണ്ട് ഈ രക്തസാക്ഷികളുടെ പേരുകൾ. എന്നാൽ അതുകൊണ്ടൊന്നും കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ മനസ്സിലെ കനൽ അണയുകയില്ല.
ഒരു കാലത്ത് സ്വാതന്ത്രത്തിന് വേണ്ടിയും ജന്മിത്വത്തിനെതിരേയും പോരാടിയാണ് ജീവൻ ഹോമിക്കപ്പെട്ടതെങ്കിൽ ഇന്നതെല്ലാം നിസ്സാര പ്രശ്നങ്ങളിൽ നിന്നും തുടങ്ങുന്നതാണ്. മുൻകാലത്തെ ഓരോ മരണവും ചരിത്രമായി മാറാറുണ്ട്. ഇന്ന് എന്തിന് വേണ്ടി കൊല്ലുന്നുവെന്നതും കൊല്ലപ്പെടുന്നുവെന്നതും ആരും അറിയുന്നില്ല. കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ അരങ്ങേറുന്നത് തെരുവുകളിലും കവലകളിലും ഇടവഴികളിലും മാത്രമല്ല. വീടുകളിൽ കിടന്നുറങ്ങുമ്പോഴും ഉമ്മറത്ത് കുടുംബ സമേതം ഇരിക്കുമ്പോഴെല്ലാം ഒരു രാഷ്ട്രീയ പ്രവർത്തകനെ സംബന്ധിച്ച് മരണം വന്ന് വിളിക്കാം. കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ 300 ഓളം രക്തസാക്ഷികൾ ഇതുവരെ ഉണ്ടായിട്ടുണ്ടെന്നാണ് പഴയകാല കണക്കുകൾ സൂചിപ്പിക്കുന്നത്. അതിലേറെയാണ് ജീവിക്കുന്ന രക്തസാക്ഷികൾ. പകയുടെ കണ്ണൂർ രാഷ്ട്രീയത്തിൽ നിന്നും ഭയപ്പെടുത്തുന്ന ക്വട്ടേഷൻ രാഷ്ട്രീയത്തിലേക്ക് വഴിമാറിയത് ഒഞ്ചിയത്തെ ആർ.എം. പി. നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയാണെന്നുമാണ് വിവരം.
ജയിലിൽ നിന്നും പരോളിലിറങ്ങിയ ഈ കേസിലെ കൊടി സുനി അതിനിടയിലും ക്വട്ടേഷൻ ഏറ്റെടുത്തുവെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്തിനു ഉപയോഗിച്ചതുമായുമായി ബന്ധപ്പെട്ട കേസിലാണിത്. ടി.പി. കേസിൽ തൃശ്ശൂർ ജയിലിൽ കഴിയുകയായിരുന്ന കൊടി സുനി പരോളിലിറങ്ങിയ സമയത്താണ് ക്വട്ടേഷൻ ഏറ്റെടുത്തത്. രാഷ്ട്രീയത്തിലെ ക്വട്ടേഷൻ സംഘങ്ങൾ എതിരാളികളെ വേട്ടയാടുന്ന രീതി കൂടി വന്നതോടെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് കണ്ണൂർ രാഷ്ട്രീയം മാറുകയാണ്. കാസർഗോട്ട് പെരിയയിലെ ഇരട്ട കൊലപാതകത്തിലും കണ്ണൂർ കേന്ദ്രീകരിച്ച ക്വട്ടേഷൻ സംഘത്തിന്റെ പങ്കുണ്ടെന്ന സംശയവും ഉയർന്നു വരുന്നുണ്ട്.
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്