2002ൽ സുധാകരൻ പറഞ്ഞത് വനഭൂമിയിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ; മാണി നടത്തിയത് പട്ടയ ഭൂമി അടക്കം പിടിച്ചെടുക്കുന്ന അസാധാരണ ഇടപെടൽ; കുടിയിറക്കിന് രണ്ട് ദശാബ്ദമാകുമ്പോൾ കോടികളുടെ ആസ്തിയുണ്ടായിരുന്നവരെല്ലാം ദുരിത കയത്തിലായി; കടബാധ്യത പെരുകി ഇവരെല്ലാം ആത്മഹ്യാ മുനമ്പിൽ; മതികെട്ടാനിലെ കണ്ണീർ കാഴ്ച തേടി മറുനാടൻ
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: കടബാദ്ധ്യത പെരുകി പിടിച്ചുനിൽക്കാനാവാതെ കർഷകർ ആത്യഹത്യ ചെയ്യുന്നത് തുടർക്കഥയാകുന്നു. നിരവധി പേർ ആത്മഹത്യ മുമ്പിലാണ്. രക്ഷിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമെന്ന് മതികെട്ടാനിലെ ദുരിതബാധിതർ പറയുന്നു. ഈ കണ്ണീർ കാഴ്ചയുടെ സത്യം അന്വേഷിക്കുകയാണ് മറുനാടൻ. കർഷകരുടെ തീരാദുരിതം വാർത്ത പരമ്പരയായി അവതരിപ്പിക്കുന്നത് അധികൃതരുടെ കണ്ണ് തുറക്കാനും വീണ്ടും രേഖകളിലൂടെ എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ടാക്കാനുമാണ്.
കയ്യേറ്റക്കാരെ ഒഴിപ്പിച്ച കൂട്ടത്തിൽ തങ്ങളുടെ പട്ടയഭൂമികൂടി സർക്കാർ പിടിച്ചെടുത്തെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ രേഖകൾ കാണിച്ചിട്ടും അനുകൂല കോടതി ഉത്തരവുണ്ടായിട്ടും പിന്നീട് അധികാരത്തിലെത്തിയ സർക്കാരുകൾ ഈ ഭൂമി വിട്ടുനൽകിയില്ലെന്നുമാണ് കർഷകരുടെ വെളിപ്പെടുത്തൽ. ഭൂമി വാങ്ങുന്നതിനും കൃഷിയിറക്കുന്നതിനുമായി കിടപ്പാടം വിറ്റും ബാങ്ക് വായ്പയെടുത്തുമൊക്കെയാണ് പണം കണ്ടെത്തിയതെന്നും ഈ ബാദ്ധ്യത ജീവിതം ദുസഖമാക്കിയിരിക്കുകയാണെന്നും മാറിയ സാഹചര്യത്തിൽ കൂട്ട ആത്മഹത്യകൾക്കുവരെ ഇത് കാരണമായേക്കാമെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്.
2002-മെയ് ആദ്യവാരത്തിലായിരുന്നു മതികെട്ടാനിൽ കുടിയിറക്കുണ്ടായത്. അന്നത്തെ ഏ കെ ആന്റണി സർക്കാരാണ് കുടിയിറക്കിന് ഉത്തരവിട്ടത്. കെ സുധാകരനായിരുന്നു അന്നത്തെ വനംവകുപ്പുമന്ത്രി. ആദിവാസികൾക്കുള്ള പട്ടയവിതരണവുമായി ബന്ധപ്പെട്ട് കുടിയിറക്കിന് ഏതാനും മാസം മുമ്പ് കെ സുധാകരൻ പൂപ്പാറയിൽ എത്തിയിരുന്നു. ഈയവസരത്തിൽ ഇവിടുത്തെ കോൺഗ്രസ് നേതാക്കളിൽ ഒരാൾ മതികെട്ടാനിലെ കയ്യേറ്റത്തെക്കുറിച്ച് മന്ത്രിയെ ധരിപ്പിച്ചു. ഈ സമയം പരിസ്ഥിതി പ്രാധാന്യമർഹിക്കുന്ന മതികെട്ടാൻ ചോലയിൽ വ്യാപക കയ്യേറ്റമുണ്ടായെന്നും ഇത് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
വിവരമറിഞ്ഞയുടൻ കെ സുധാകരൻ പ്രദേശിക കോൺഗ്രസ്സ് നേതാക്കൾക്കൊപ്പം മതികെട്ടാൻ സന്ദർശിച്ചു. കയ്യേറ്റമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തലസ്ഥാനത്തു തിരിച്ചെത്തി, മന്ത്രിസഭ യോഗത്തിൽ മതികെട്ടാനിലെ സ്ഥിതിഗതികൾ മന്ത്രി വിവരിച്ചു. ഇക്കാര്യത്തിൽ റവന്യൂവകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്ന് റവന്യൂവകുപ്പ് കൈകാര്യം ചെയ്തിരുന്നത് അന്തരിച്ച കെ എം മാണിയായിരുന്നു.
2400 ഏക്കറോളം വരുന്ന വനഭൂമിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന കാര്യമാണ് കെ സുധാകരൻ മുന്നോട്ടുവച്ചതെന്നും ഇത് ചെവിക്കൊള്ളാതെ റവന്യൂവകുപ്പ് മന്ത്രി പട്ടയഭൂമി ഉൾപ്പെടെ 3200-ൽപ്പരം ഏക്കർ ഭൂമി പിടിച്ചെടുക്കാൻ ഉത്തരവിടുകയായിരുന്നെന്നും ഇതാണ് തങ്ങളെ ദുരിതത്തിലാക്കിയതെന്നുമാണ് കർഷകർ വിശദമാക്കുന്നത്. സുധാകരന്റെ സന്ദർശനത്തിന് പിന്നാലെ അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ, റവന്യു മന്ത്രി കെ എം മാണി, സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണൻ എന്നിവരെല്ലാം മതികെട്ടാനിലെ കയ്യേറ്റം കാണാനെത്തി.
ഇതിനെല്ലാം വലിയ വാർത്താപ്രാധാന്യവും ലഭിച്ചു. പട്ടയഭൂമിയുള്ളവർ ഇവരെക്കണ്ട് സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് റവന്യു-വനംവകുപ്പ് സെക്രട്ടറി തലത്തിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കലിന് അന്തിമ രൂപമായത്.
സ്ഥലത്തിന്റെ രേഖകൾ പരിശോധിക്കാനെന്ന പേരിൽ ദേവികുളത്തും ശാന്തൻപാറയിലുമെല്ലാം തങ്ങളെ ആർ ഡി ഒ അടക്കമുള്ള ഉദ്യോഗസ്ഥർ വിളിപ്പിച്ചിരുന്നെന്നും ഇതെ സമയത്തുതന്നെ തങ്ങളുടെ ഷെഡും വീടുമെല്ലാം റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥർ പൊലീസിന്റെ സഹായത്തോടെ ഡൈനാമിറ്റും മറ്റും ഉപയോഗിച്ച് തകർക്കുകയായിരുന്നെന്നും ഇത് വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്നും ഇതെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും മനസ്സ് പിടിവിട്ടുപോകുന്ന അവസ്ഥയിലാണെന്നുംകർഷകർ പറയുന്നു.
ആര ഏക്കർ മുതൽ 70-80 ഏക്കറിൽ വരെ ഏലകൃഷി നടത്തിവന്നിരുന്ന 172 പേരുടെ 847 ഏക്കറോളം വരുന്ന പട്ടയഭൂമി ഒരു നോട്ടീസുപോലും നൽകാതെ സർക്കാർ പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്ഥലത്തിന്റെ പട്ടയവും അനുബന്ധ രേഖകളും ഇപ്പോഴും പലരും നിധിപോലെ സൂക്ഷിക്കുന്നു. കുടിയറക്ക് നടക്കുമ്പോൾ പട്ടയവും മറ്റും രേഖകളമായി സമീപിച്ചപ്പോൾ, ഇപ്പോൾ ഒന്നും പറയേണ്ടെന്നും വേണമെങ്കിൽ കോടതിയിൽ പൊയ്ക്കൊള്ളാനുമായിരുന്നു സ്ഥലത്തുണ്ടായിരുന്ന പ്രധാന ഉദ്യോഗസ്ഥരിൽ ഒരാൾ നിർദ്ദേശിച്ചതെന്ന് കർഷകരിലൊരാൾ അറിയിച്ചു.
2002-മുതൽ പലഘട്ടങ്ങളിൽ ആയിട്ടാണ് കുടിയിറക്ക് നടന്നത്. 10-ഉം 15 ഉം പേരെ വീതമൊക്കെയാണ് കുടിയിറക്കിയത്. 2005 വരെ കുടുയറക്ക് നീണ്ടുനിന്നു. കുടിയിറക്കിനെത്തുടർന്ന് ഭൂമി നഷ്ടപ്പെട്ട കർഷകർ കൂട്ടായ്മ രൂപീകരിച്ച് സമരരംഗത്തിറങ്ങി. ഇതിനുപുറമെ നിയമനടപടികളുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ചിലർക്ക് അനുകൂല കോടതിവിധ ലഭിച്ചിരുന്നു.ഇതുമായി എത്തിയിട്ടും ബന്ധപ്പെട്ട അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു.
സാമ്പത്തീക സ്ഥിതി പരിതാപകരമായതിനാൽ ഇവർക്ക് നിയമനടപടികളുമായി പിന്നീട് മുന്നോട്ടുപോകാനുമായില്ല.കുടിയിറക്കിന് ശേഷം ഇതുമൂലം ദുരിതത്തിലായ തങ്ങളുടെ സങ്കടം കേൾക്കാൻ ആരും തയ്യാറായില്ലെന്നും ഈ അവഗണന ആത്മവിശ്വാസം തകർത്തതിനാലാവാം അത്മഹത്യകൾ ഉണ്ടായതെന്നുമാണ് ഇവരിലേറെപ്പേരും വിശ്വസിക്കുന്നത്. കുടിയറക്കുകഴിഞ്ഞ് 2 ദശാബ്ദം പിന്നിടുമ്പോഴും കോടികളുടെ ആസ്തിയുണ്ടായിരുന്ന കർഷകരിൽ പലരും വലിയ കഷ്ടപ്പാടും പേറിയാണ്് ജീവിക്കുന്നതെന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിൽ ബോദ്ധ്യമായി.
കടബാദ്ധ്യത പെരുകി ഇവരിൽ പലരുടെയും ഭാവി ജീവിതം ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു. മറ്റു ചിലരാവട്ടെ എങ്ങിനെയും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിലാണ്. കൈവിട്ട് പോയെന്നുകരുതിയ ജീവിതം പൊരുതി തിരികെ പിടിച്ചവരും ഇവർക്കിടയിലുണ്ട്. ഇവരിൽ ചിലർ തങ്ങളുടെ ഇതുവരെയുള്ള ജീവിതാനുഭവങ്ങളും പ്രതിസന്ധികളുമെല്ലാം മറുനാടനുമായി പങ്കിട്ടു.
ഇവിയിൽ ചിലതെല്ലാം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കൂടിയായിരുന്നു. അതെക്കുറിച്ച് നാളെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍