എതിരാളിയെ തൽക്ഷണം കൊലപ്പെടുത്താൻ ഒരു റേറ്റ്; വെട്ടിന്റെ എണ്ണം കൂട്ടി ഇഞ്ചിഞ്ചായി മരിപ്പിക്കാനും ജീവിതകാലം മുഴുവൻ വികലാംഗനാക്കി മാറ്റാനും പ്രത്യേക രീതിയും പ്രത്യേക റേറ്റും; മൂന്നു പതിറ്റാണ്ടു നടന്ന കൊലക്കുപോലും പ്രതികാരം; കൈയബദ്ധം വന്നാൽ അതിന്റെ ഉത്തരവാദിത്വം 'വർക്ക്' ഏറ്റെടുക്കുന്നവർക്ക് മാത്രം; പാർട്ടി ഗുണ്ടകൾക്ക് പകരം കണ്ണൂരിൽ ഇപ്പോൾ കണ്ണിൽചോരയില്ലാത്ത ക്വട്ടേഷൻ സംഘങ്ങൾ; മറുനാടൻ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' രണ്ടാംഭാഗം
രഞ്ജിത്ത് ബാബു
കണ്ണൂർ: 2009 നവംബർ 8 ന് കണ്ണൂർ ജില്ലയിലെ ജനങ്ങൾ ഉണർന്നത് മാലൂരിലെ ഒരു കൊലപാതക വാർത്തയുമായാണ്. മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന പ്രതികാരമാണ് ഈ കൊലക്ക് കാരണമെന്നറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടിത്തരിച്ചു. ഈ കൊലപാതകത്തിന് ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച വ്യക്തിയാരെന്നറിഞ്ഞപ്പോൾ വീണ്ടും ഒന്നു കൂടി ഞെട്ടി. മാലൂർ തൃക്കടാരിപ്പൊയിലിന് സമീപം സിപിഎം പ്രവർത്തകനായ കട്ടൻ രാജു എന്ന വയോധികനെയാണ് വീട്ടിൽ നിന്നും ടൗണിലേക്ക് നടന്നു പോകുന്ന വഴി വാഹനത്തിലെത്തിയ സംഘം പിടിച്ചു കൊണ്ടു പോയത്.
ഈ വാഹനത്തെ പിൻതുടർന്ന് പോയ നാട്ടുകാർക്കും പൊലീസിനും രാജുവിന്റെ മൃതദേഹം മാത്രമാണ് കാണാൻ കഴിഞ്ഞത് പോത്തുകുഴി ആര്യപറമ്പ് പള്ളിക്ക് സമീപം കഴുത്തിന് വെട്ടേറ്റ നിലയിലാണ് രാജുവിന്റെ മൃതദേഹം കണ്ടത്. രണ്ടു കൊലയാളികളേയും അവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുപത്തു. തുടർന്ന് മറ്റ് മൂന്നു പേരേയും പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അറിയുന്നത് കട്ടൻ രാജുവിനെ കൊല്ലാൻ ഗൾഫിൽ വെച്ച് ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചത് ഇസ്മയിൽ എന്ന ആളാണെന്ന്.
കോൺഗ്രസ്സ് പ്രവർത്തകരായ മര്യാടൻ മൊയ്തീൻ, ചന്ദ്രോത്ത് രവീന്ദ്രൻ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു കട്ടൻ രാജു. 1976 , 78, വർഷങ്ങളിലാണ് ഈ രണ്ടു കൊലപാതകങ്ങളും നടന്നത് കേസിൽ കട്ടൻ രാജുവിനെ വെറുതെ വിട്ടിരുന്നു. മര്യാടൻ മൊയ്തീന്റെ മകനാണ് ഇസ്മയിൽ. മൊയ്തീൻ കൊല്ലപ്പെടുമ്പോൾ ആറ് മാസം ഗർഭിണിയായിരുന്നു അയാളുടെ ഭാര്യ. സംഭവം നടക്കുമ്പോൾ ജനിച്ചിട്ടു പോലുമില്ലാത്ത ഇസ്മയിലിന്റെ പ്രതികാരമാണ് ഈ കൊലക്ക് പിന്നിലെന്നാണ് പൊലീസ് സാക്ഷ്യപ്പെടുത്തുന്നത്. ഇസ്മയിൽ വൻ തുക കൊടുത്താണ് കോട്ടയം സ്വദേശിയുൾപ്പെടെയുള്ള ക്വട്ടേഷൻ സംഘത്തെ കൃത്യത്തിന് നിയോഗിച്ചത്. രാഷ്ട്രീയമുണ്ടെങ്കിലും അതിനുപരി വ്യക്തിപരമായ പ്രതികാരമാണ് ഈ കൊലക്ക് പ്രേരിപ്പിച്ചത്. ഈ സംഭവത്തോടെ വിദേശത്തു നിന്നും രാഷ്ട്രീയ പ്രതികാരം വീട്ടാൻ ക്വട്ടേഷൻ ഏൽപ്പിക്കാൻ പറ്റും എന്ന തെളിവുണ്ടായി. രാഷ്ട്രീയത്തിന് പുറമേ കണ്ണൂർ ജില്ലയിലെ മറ്റ് കൊലപാതകങ്ങൾക്കും ഗൾഫിൽ നിന്നും ക്വട്ടേഷൻ ഏർപ്പാട് ചെയ്തതായി നിരവധി തെളിവുകളുണ്ട്.
കൂടാളിയിൽ ഒരു കോൺഗ്രസ്സ് പ്രവർത്തകനെ കൊല്ലാൻ പാർട്ടി തലത്തിൽ തീരുമാനിച്ചുറപ്പിച്ചിരുന്നു. എന്നാൽ സ്ഥലവും സന്ദർഭവും നോക്കി പാർട്ടി നിയോഗിച്ച പ്രതിരോധക്കാർക്ക് ആളുതെറ്റി. അനീഷ് എന്ന യുവാവിനെ ആളുമാറി കൊല ചെയ്തു. ഒരു പ്രശ്നവും ഉണ്ടാക്കാത്ത ഈ യുവാവ് അടിയിൽ മാറെല്ലു പൊട്ടി ഹൃദയത്തിൽ തുളച്ചു കയറിയാണ് മരിച്ചത്. അതോടെ ഈ പ്രതിരോധക്കാരെ പാർട്ടി തള്ളി പറഞ്ഞു. അനീഷ് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് ലഭിച്ച സ്വീകരണം കണ്ട് പാർട്ടി പോലും ഞെട്ടി. നൂറുക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പാർട്ടിയുമായി തെറ്റിയ സംഘത്തലവനെ ഏഴ് കിലോ മീറ്റർ അകലെയുള്ള ഗ്രാമം വരെ ആനയിച്ചു കൊണ്ടു പോയി. ഇതിന്റെ നേതാവിനെ കുടുക്കാനായി പാർട്ടി ഇല്ലാത്ത ബോംബ് കേസിൽ കുടുക്കി വീണ്ടും ജയിലാക്കാൻ ശ്രമിച്ചു. എന്നാൽ അന്നത്തെ കണ്ണൂർ എസ്പി. മനോജ് എബ്രഹാം കാര്യങ്ങൾ മനസ്സിലാക്കിയതോടെ പാർട്ടി പദ്ധതി പൊളിഞ്ഞു.
തലശ്ശേരിയിലെ ഫസൽ വധക്കേസും ഇത്തരത്തിൽ ക്വട്ടേഷൻ കൊലപാതകം എന്ന ഗണത്തിൽ പെടുത്താവുന്നതാണ്. പാർട്ടി നേതൃത്വത്തിന്റെ കൃത്യമായ കണക്കു കൂട്ടലിലൂടെയാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിബിഐ തെളിവു സഹിതം പറയുന്നു. നേരത്തെ സിപിഎം പ്രവർത്തകനായിരുന്ന ഫസൽ പാർട്ടിയുമായി ഇടഞ്ഞാണ് എൻ.ഡി.എഫിൽ ചേർന്നത്. പത്ര വിതരണക്കാരനായ ഫസലിനെ രാവിലെ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. ഈ കൊലക്ക് പിന്നിൽ ആർഎസ് എസ്. ആണെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ആദ്യം വെളിപ്പെടുത്തിയത്.
ഫസലിന്റെ രക്തം പുരണ്ട തൂവാല ആർഎസ്എസ് കേന്ദ്രത്തിന് സമീപം കാണപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം ക്വട്ടേഷൻ സംഘത്തിന്റെ തന്ത്രമായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കൊടി സുനി ഉൾപ്പെടെയുള്ളവർ പിടിയിലായിരുന്നു. അന്നും കൊടി സുനിക്ക് പിന്നിൽ ആരാണെന്ന് വ്യക്തമായിരുന്നില്ല. ടിപി വധക്കേസിലും കൊടി സുനി പ്രതിപ്പട്ടികയിലുണ്ട്.സിബിഐ. അന്വേഷണത്തെ തുടർന്ന് സിപിഎം. നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസിൽ അകപ്പെടുകയായിരുന്നു. ആസൂത്രിതമായ ഇത്തരം ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് കൊടി സുനിയെ നിയോഗിക്കുന്നത് ആര് എന്നത് കണ്ടെത്തേണ്ടതുണ്ട്.
എല്ലാ ക്വട്ടേഷൻ പ്രവർത്തനങ്ങളും ഏറ്റെടുക്കുമ്പോൾ ചില പ്രത്യേക നിബന്ധനകളുണ്ട്. എതിരാളിയെ തൽക്ഷണം കൊലപ്പെടുത്താനും വെട്ടിന്റെ എണ്ണം കൂട്ടി ഇഞ്ചിഞ്ചായി മരിക്കാനും ജീവിത കാലം മുഴുവൻ വികലാംഗനാക്കി മാറ്റാനും പ്രത്യേകം പ്രത്യേകം ക്വട്ടേഷനുകളാണ്. ഇതിനുള്ള റേറ്റും പ്രത്യേകം ഉറപ്പിച്ചിരിക്കും. എന്തെങ്കിലും കൈയബദ്ധം വന്നാൽ അതിന്റെ ഉത്തരവാദിത്വം ക്വട്ടേഷൻ ഏറ്റെടുക്കുന്നവർക്ക് മാത്രമാണ്. എത്ര ഭീതിദമാണ് അവസ്ഥ എന്നോർക്ക് നോക്കൂ..
( തുടരും)
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍